ഘടോ വാ മൃത്പിണ്ഡോഽപ്യണുരപി ച ധൂമോഽഗ്നിരചലഃ
പടോ വാ തന്തുര്‍വാ പരിഹരതി കിം ഘോരശമനം |
വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തര്‍ക്കവചസാ
പദ‍ാംഭോജം ശംഭോര്‍ഭജ പരമസൌഖ്യം വ്രജ സുധീഃ || 6 ||

സുധീഃ! – ഹേ സുബുദ്ധേ!; ഘടോ വാ – കുടമോ; മൃത് പിണ്ഡഃ അപി – മണ്കഃട്ടയോ; അണുഃ അപി ച ധൂമഃ – പരമാണുവോഎന്നല്ല പുകയോ; അഗ്നിഃ അചലഃ – അഗ്നിയോ പര്‍വ്വതമോ; പടഃ വാ തന്തുഃ വാ – വസ്ത്രമോ നൂലോ; ഘോരശമനം – ഭയങ്കരമായ മൃത്യുവിനെ; പരിഹരതി കിം? – പരിഹരിക്കുന്നുണ്ടോ?; തര്‍ക്കവചസാ – യശാസ്ത്രത്തിലെ വാക്യത്താ‍‍‍ല്‍‍‍; വൃഥാ – നിഷ്പലമായ കണ്ഠക്ഷോഭം; വഹസിഃ – കണ്ഠക്ഷോഭത്തെ ചെയ്യുന്നു; ശംഭോഃ – ശുഭപ്രദനായ ശംഭുവിന്റെ; പദ‍ാംഭോജം ഭജ – പൊല്‍ത്താരടികളെ ഭജിക്കുക; തരസാ – ഉടന്‍തന്നെ പരമസൗഖ്യം; വ്രജ – ഉല്‍കൃഷ്ടമായ സൗഖ്യത്തെ പ്രാപിക്കുക.

ന്യായശാസ്ത്രോക്തങ്ങളായ ഘടം, മണ്ണ്, അണു, ധൂമം അഗ്നി, പര്‍വ്വതം, വസ്ത്രം, നൂല്‍ എന്നിവ ഭയങ്കരനായ മൃത്യുവിനെ തടുത്തു നിര്‍ത്തുമോ? പിന്നെയെന്തിനാണ് അപ്രകാരമുള്ള വാക്യങ്ങളുച്ചരിച്ച് വെറുതെ കണ്ഠക്ഷോഭം ചെയ്യുന്നതു, സര്‍വ്വ കല്യാണങ്ങളും നല്‍ക്കുന്ന ശംഭുവിന്റെ തൃച്ചേവടികളെ ഭജിക്കൂ! ഉടനെ തന്നെ ഉല്‍കൃഷ്ടമായ സൗഖ്യത്തേയും പ്രാപിക്കൂ!

മനസ്തേ പാദാബ്ജേ നിവസതു വചഃ സ്തോത്രഫണിതൌ
കരൌ ചാഭ്യര‍ച്ചായ‍ാം ശ്രുതിരപി കഥാകര്‍ണ്ണനവിധൌ |
തവ ധ്യാനേ ബുദ്ധിര്‍ന്നയനയുഗളം മൂര്‍ത്തിവിഭവേ
പരഗ്രന്ഥാന്‍ കൈര്‍വ്വാ പരമശിവ ജാനേ പരമതഃ || 7 ||

പരമശിവ! മനഃ – ഹേ പരമേശ്വര!; മനസ്സ് തേ പാദാബ്ജേ – നിന്തിരുവടിയുടെ പദകമലത്തിലും; വചഃ സ്ത്രോത്രഫണിതൗ – വചസ്സ് സ്തുതിവാക്യങ്ങളിലും; കരൗ അഭ്യര്‍ച്ചായ‍ാംച – കൈകള്‍ ആരാധനാ വിധികളിലും; ശ്രുതിഃ കഥാകര്‍ണ്ണനവിധൗഅപി – കാതു ത്വച്ചരിതങ്ങളെ കേള്‍ക്കുന്നതിലും – ബുദ്ധിഃ തവ ധ്യാനേ – ബുദ്ധി നിന്തിരുവടിയുടെ ധ്യാനത്തിലും; നയനയുഗളം – കണ്ണിണകള്‍; മൂര്‍ത്തിവിഭവേ – മോഹനവിഗ്രഹത്തിലും; നിവസതു – വിട്ടുപിരിയാതിരിക്കട്ടെ; അതഃ പരം – അതില്‍പിന്നെ; പരഗ്രന്ഥാ‍‍‍‍‍ന്‍ കൈഃ വാ ജാനേ: – മറ്റു ഗ്രന്ഥങ്ങളേ ഏതു(ഇന്ദ്രിയങ്ങള്‍) കൊണ്ടാണ് ഞാന്‍ അറിയുക.

ഹേ പരമേശ്വര! എന്റെ മനസ്സ് ഭവാന്റെ പദകമലത്തിലും വചസ്സ് സ്തുതിവാക്യങ്ങളിലും കരം ആരാധനാവിധികളിലും ചെവി ചരിത്രശ്രവണങ്ങളിലും ബുദ്ധി ഭവാന്റെ ധ്യാനത്തിലും കണ്ണിണക‌ള്‍ മോഹനവിഗ്രഹത്തിലും വിട്ടുപിരിയാതെ വര്‍ത്തിക്കട്ടെ. എന്നാല്‍ പിന്നെ ഇത്രരഗ്രന്ഥങ്ങളെ മറ്റേതിന്ദ്രീയങ്ങള്‍കൊണ്ടാണ് ഞാ‌ന്‍ അറിയുക.

യഥാ ബുദ്ധിഃ ശുക്തൌ രജതമിതി കാചാശ്മനി മണി‍ര്‍ –
ജലേ പൈഷ്ടേ ക്ഷീരം ഭവതി മൃഗതൃഷ്ണാസു സലിലം |
തഥാ ദേവഭ്രാന്ത്യാ ഭജതി ഭവദന്യം ജഡജനോ
മഹാദേവേശം ത്വ‍ാം മനസി ച ന മത്വാ പശുപതേ || 8 ||

മഹാദേവ! – ദേവദേവനായിരിക്കുന്ന; പശുപതേ! – ഹേ സര്‍വ്വേശ്വര!; ശുക്തൗ രജതം – മുത്തുച്ചിപ്പിയില്‍ വെള്ളിയെന്നും; കാചാശ്മനി മണിഃ – കാചക്കല്ലില്‍ മാണിക്യമെന്നും; പൈഷ്ടേ ജലേ ക്ഷീരം – മാവുകലര്‍ന്ന വെള്ളത്തില്‍ പാലെന്നും; മൃഗതൃഷ്ണാസു സലിലം – കാനല്‍നീരി‍ല്‍ വെള്ളമെന്നും; ഇതി ബുദ്ധിഃ – എന്നിപ്രകാരമുള്ള ബുദ്ധി; യഥാ ഭവതി – ഏതുവിധത്തില്‍ ഉണ്ടാവുന്നുവോ; തഥാ ജഡജനഃ അതുപോലെ മൂഢന്മാര്‍; ഈശം ത്വ‍ാം – ജഗല്‍ക്കാരണനായ നിന്തിരുവടിയെ; മനസി ച ന മത്വാ – മനസ്സില്‍കൂടി നിനിയ്ക്കാതെ; ഭവദന്യം – നിന്തിരുവടിയെവിട്ടു വേറൊരുവനെ; ദേവഭ്രാന്ത്യാ – ഈശ്വരനെന്ന വ്യാമോഹത്താല്‍; ഭജതി – സേവിക്കുന്നു.

ഹേ ദേവദേവ! സര്‍വ്വേശ്വര! മുത്തുച്ചിപ്പിയി‍ല്‍ വെള്ളിയെന്നും കാചക്കല്ലി‍ല്‍ മാണിക്യമെന്നും മാവുകലര്‍ന്ന വെള്ളത്തി‍ല്‍ പാലെന്നും മരുമരീചികയി‍ല്‍ വെള്ളമെന്നും ഉള്ള മാനസഭ്രാന്തി ഏതു വിധത്തില്‍ ഉണ്ടാവുന്നുവോ അതുപോലെ മുഢന്മാര്‍ ജഗന്നിയന്താവായ നിന്തിരുവടിയെ മനസ്സില്‍കൂടി നിനയ്ക്കാതെ നിന്തിരുവടിയില്‍നിന്നും ഭിന്നനായ വേറൊരുവനെ ഈശ്വരനെന്ന വ്യമോഹത്താല്‍ സേവിക്കുന്നു.

ഗഭീരേ കാസാരേ വിശതി വിജനേ ഘോരവിപിനേ
വിശാലേ ശൈലേ ച ഭ്രമതി കുസുമാര്‍ത്ഥം ജഡമതിഃ |
സമര്‍പ്പ്യൈകം ചേതഃ സരസിജമുമാനാഥ ഭവതേ
സുഖേനാവസ്ഥാതും ജന ഇഹ ന ജാനാതി കിമഹോ || 9 ||

ഉമാനാഥ! – പാര്‍വ്വതീപതേ!; ജഡമതിഃ ജനഃ – മൂഢനായ മനുഷ്യയ‌‍ന്‍; കുസുമാര്‍ത്ഥം – പുഷ്പത്തിന്നായി; ഗഭീരേ കാസാരേ – ആഴമേറിയ തടാകത്തിലും; വിശതിഃ – ചെന്നിറങ്ങുന്നു; വിജനേ – ജനവാസമില്ലാത്ത; ഘോരവിപിനേ – ഭയങ്കരമായ കാട്ടിലും; വിശാലേ ശൈലേ – വിസ്താരമേറിയ പര്‍വ്വതത്തിലും; ഭ്രമതി ച – ചുറ്റിത്തിരിയുകയും ചെയ്യുന്നു.; ഏകം – ഒറ്റയായി നില്‍ക്കുന്ന; ചേതഃസരസിജം – മനസ്സാകുന്ന താമരപ്പൂവിനെ; ഭവതേ സമര്‍പ്പ്യ – അങ്ങയ്ക്കാക്കൊണ്ട് സമര്‍പ്പിച്ചു; ഇഹ – ഇവിടെ; സുഖേന അവസ്ഥാതും – സുഖമായി വസിക്കുന്നതിന്നു; കിം ന ജാനാതി – എന്തുകൊണ്ടാണറിവില്ലാതിരിക്കുന്നതു; അഹോ! – ആശ്ചര്‍യ്യംതന്നെ!

പാര്‍വ്വതീപതേ! മൂഢനായ മനുഷ്യന്‍ ആഴമേറിയ തടാകത്തിലും ജനവാസമില്ലാത്ത ഭയങ്കരമായ വനത്തിലും വിസ്താരമേറിയ പര്‍വ്വതത്തിലും പുഷ്പത്തിന്നുവേണ്ടി അലഞ്ഞുതിരിഞ്ഞു നടക്കുന്നു. മനസ്സാകുന്ന ഒരു താമരപ്പുവിനെ അങ്ങയ്ക്കായ്ക്കൊണ്ട് സമര്‍പ്പിച്ച് ഇഹലോകത്തി‍ല്‍ പരമാനന്ദമനുഭവിച്ച് സുഖിച്ചിരിക്കുന്നതിന്ന് അവന്നു അറിവില്ലാതിരിക്കുന്നു; ആശ്ചര്‍യ്യംതന്നെ.

നരത്വം ദേവത്വം നഗവനമൃഗത്വം മശകതാ
പശുത്വം കീടത്വം ഭവതു വിഹഗത്വാദി ജനനം |
സദാ ത്വത്പാദാബ്ജസ്മരണപരമാനന്ദലഹരീ –
വിഹാരാസക്തം ചേദ്ധൃദയമിഹ കിം തേന വപുഷാ || 10 ||

നരത്വം ദേവത്വം – മനുഷ്യത്വമോ, ദേവത്വമോ; നഗവനമൃഗത്വം – മല, കാട്, നാ‍ല്‍ക്കാലികളായ ദുഷ്ടമൃഗങ്ങ‍ള്‍ ഇവയുടെ അവസ്ഥയോ; മശക്താ – കൊതുവിന്റെ അവസ്ഥയോ; പശുത്വം – പശുവിന്റെ ജന്മമോ; കീടത്വം – പുഴുവിന്റെ അവസ്ഥയോ; വിഹതത്വാദി പക്ഷിത്വം – മുതലായ; ജനനം ഭവതു ജന്മമോ – ഉണ്ടായിക്കൊള്ളട്ടെ; ഹൃദയം – മനസ്സ്; ഇഹ സദാ – ഈ ലോകത്തി‍ല്‍ എല്ലായ്പോഴും; ത്വത്പാദാബ്‍ജ സ്മരണപരമാനന്ദ ലഹരീവിഹാരാസക്തം ചേത് – ഈ ലോകത്തി‍ല്‍ എല്ലായ്പോഴും നിന്തിരുവടിയുടെ ചെന്താരടികളെ സ്മരിക്കുന്നതാകുന്ന പരമാനന്ദത്തിന്റെ പ്രവാഹത്തില്‍ കേളിയാടുന്നതിന്നു താല്പര്‍യ്യമുള്ളതായി ഭവിക്കുന്നപക്ഷം; തേന വപുഷാ – ആ ശരീരത്താ‍ല്‍; കിം? – എന്തനര്‍ത്ഥമാണുണ്ടാവുക ?

മനുഷ്യത്വമോ, ദേവത്വമോ, മലം, കാട്, മൃഗങ്ങള്‍ , കൊതു, പശു, പുഴു, പക്ഷി മുതലായവരുടെ അവസ്ഥയോ എന്നിക്കുണ്ടാക്ക് കൊള്ളട്ടെ. ഇഹത്തില്‍ എല്ലായ്പോഴും നിന്തിരുവടിയുടെ പൊല്‍ത്താരടികളെ സ്മരിക്കുന്നതുകൊണ്ടുണ്ടാവുന്ന പരമാനന്ദരസപ്രവാഹത്തില്‍ ക്രീഡിക്കുന്നതിന്നു മനസ്സിന്നു താല്പര്‍യ്യമുള്ളപക്ഷം തുച്ഛമായ ഭൗതികാശരീരംകൊണ്ട് എന്തനര്‍ത്ഥമാണുണ്ടാവാനുള്ളത്?

ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).