ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

യോഗസൂത്രം വിഭൂതിപാദം – മലയാളം അര്‍ത്ഥസഹിതം (3)

ചിത്തത്തിനെ ഒരു സ്ഥാനത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതാണ് ധാരണാ എന്ന യോഗാംഗം. അവിടെ ചിത്തത്തെ സ്ഥിരതയോടും ഏകാഗ്രതയോടും കൂടി നിലനിര്‍ത്തലാണ് ധ്യാനം. ആ ധ്യാനം തന്നെ ധ്യേയവസ്തുവില്‍ തികച്ചും ഏകാഗ്രപ്പെട്ട് അതില്‍ നിന്നും വേറിട്ട് ഒരു സ്വരൂപമില്ലാതാകുന്നതാണ് സമാധി. ധ്യാനത്തിന്റെ അഭ്യാസത്തില്‍ ഏകാഗ്രത കൂടിക്കൂടി വന്ന് ചിത്തം ക്രമേണ ലയിച്ച് ലയിച്ച് ചിത്തത്തിന്റെ സത്തതന്നെ ഇല്ലാതായി ധ്യേയവസ്തു മാത്രമായിത്തീരുമ്പോഴുള്ള അവസ്ഥയ്ക്കു സമാധിയെന്നു പറയുന്നു. മേല്‍പറഞ്ഞ ധാരണാ, ധ്യാനം, സമാധി ഇവ മൂന്നും ഒരിടത്ത് ഒരേ ധ്യേയവസ്തുവില്‍ കൂടിച്ചേരുന്നതിനെ സംയമം എന്നു പറയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അവനവനെ പഠിച്ചാല്‍ വിശ്വത്തെ അറിയാം (85)

അവനവനെ പഠിച്ചാല്‍ വിശ്വത്തെ അറിയാം. ഏതൊന്നാണോ ബ്രഹ്മാണ്ഡമായി നിലകൊള്ളുന്നത് അതാണ് പിണ്ഡാണ്ഡമായ നാമോരോരുത്തരും. പക്ഷേ നാം വൃഥാ പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ്. ഭൂതങ്ങളെല്ലാം നശിക്കുന്നതാണ്, ക്ഷരപുരുഷനാണ്. നാമരൂപങ്ങളുള്ളതാണിവ. എല്ലാറ്റിനെയും മാറാന്‍ സഹായിച്ചുകൊണ്ട് മാറ്റമില്ലാതെ നില്‍ക്കുന്ന നാമരൂപരഹിതമായതാണ് അക്ഷരപുരുഷന്‍. നശ്വരപ്രപഞ്ചത്തെ അതിവര്‍ത്തിച്ച് അക്ഷരത്തേക്കാളും ശ്രേഷ്ഠമായി വര്‍ത്തിക്കുന്നതാണ് പുരുഷോത്തമനായ ഭഗവാന്‍. ലേഖനം മുഴുവന്‍ വായിക്കുക »

ലങ്കാമര്‍ദ്ദനം – സുന്ദരകാണ്ഡം (85)

ചെറുതകലെയൊരു വിടപിശിഖിരവുമമര്‍ന്നവന്‍
ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം
പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി-
പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍
സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ
സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ ലേഖനം മുഴുവന്‍ വായിക്കുക »

ധ്യാനയോഗം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (6)

ഭഗവദ്ഗീത ആറാം അദ്ധ്യായമായ ധ്യാനയോഗം അധികരിച്ച് ശ്രീ സന്ദീപ്‌ ചൈതന്യ നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞ പ്രഭാഷണത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. ലേഖനം മുഴുവന്‍ വായിക്കുക »

ധ്യാനയോഗം ഭഗവദ്‌ഗീത മലയാളം പരിഭാഷ (6)

ക‍ര്‍മ്മഫലത്തെ ആശ്രയിക്കാതെ കര്‍ത്തവ്യമായ ക‍ര്‍മ്മം ആരു ചെയ്യുന്നുവോ അവന്‍ സന്യാസിയും യോഗിയുമാണ്. അല്ലാതെ അഗ്നിഹോത്രാദികളെ ചെയ്യാത്തവനും, ക‍ര്‍മ്മത്തെ ഉപേക്ഷിച്ചു സ്വസ്ഥനായിരിക്കുന്നവനുമല്ല. സന്യാസമെന്നു പറയുന്നത്‌ ഏതോ അതു തന്നെയാണ് യോഗമെന്നറിയുക. ഫലേച്ഛ വിടാതെ ഒരാളും യോഗിയായിത്തീരുന്നില്ല. വിഷയങ്ങളിലും ക‍ര്‍മ്മങ്ങളിലും ആസക്തിയില്ലാതെ എല്ലാ മനോവ്യാപാരവും ത്യജിച്ചവനെ യോഗാരൂഢന്‍ (യോഗത്തെ പ്രാപിച്ചവന്‍) എന്നു വിളിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

യോഗസൂത്രം സാധനപാദം – മലയാളം അര്‍ത്ഥസഹിതം (2)

തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം ഈ മൂന്നും ഉള്‍ക്കൊള്ളുന്നതാണ് ക്രിയായോഗം. സൂക്ഷ്മരൂപത്തില്‍ ചിത്തത്തില്‍ ലയിച്ചിരിക്കുന്ന എല്ലാ വിധ മാനസികക്ലേശങ്ങളും പ്രതിവിധികളാല്‍ അകറ്റപ്പെടേണ്ടവയാണ്. ക്രിയായോഗാനുഷ്ഠാനം, ധ്യാനം എന്നിവയാണ് ഇവയ്ക്കുള്ള പ്രതിവിധി. ക്ലേശങ്ങളുടെ സ്ഥൂലവൃത്തികള്‍ ധ്യാനം കൊണ്ടകറ്റപ്പെടേണ്ടവയാകുന്നു. പഞ്ചക്ലേശങ്ങള്‍ക്കു മൂലകാരണമായ കര്‍മ്മാശയം നിലനില്‍ക്കുന്നിടത്തോളം അതിന്റെ പരിണതഫലമായ മാറിമാറിയുള്ള ജന്മങ്ങളും സുഖദുഃഖാദി ഭോഗാനുഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. ലേഖനം മുഴുവന്‍ വായിക്കുക »

വിശപ്പ് ഭഗവാനാണ് (84)

ബാഹ്യമായ അഗ്നിയില്‍ ഹവിസ്സ് ഹോമിക്കുന്നത് നിര്‍ത്തി ജഠരാഗ്നിയില്‍ ഹോമിക്കാന്‍ ഉപനിഷദ് പറയുന്നു. വിശക്കുന്ന ആര്‍ക്കും ഭക്ഷണം നല്‍കണം. മറ്റുള്ള ജീവജാലങ്ങളോട് നമുക്കു കടപ്പാടുണ്ട്. അവയ്ക്ക് അന്നം നല്‍കാനാണ് പൂര്‍വികര്‍ ഓരോ അനുഷ്ഠാനങ്ങളുണ്ടാക്കിയത്. ബലിച്ചോറ് അതിനാണ്. ഉറുമ്പുകള്‍ക്കായാണ് കോലം വരയ്ക്കുന്നത്. ലേഖനം മുഴുവന്‍ വായിക്കുക »

സീതാഹനുമല്‍‌സംവാദം – സുന്ദരകാണ്ഡം (84)

ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു-
മുറ്റവരായിട്ടൊരുത്തരുമില്ലമേ
മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല
മാനവ വീരനുമെന്നെ മറന്നിതു
കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാന്‍ ലേഖനം മുഴുവന്‍ വായിക്കുക »

യോഗസൂത്രം സമാധിപാദം – മലയാളം അര്‍ത്ഥസഹിതം (1)

യോഗമെന്നത് ചിത്തവൃത്തികളുടെ നിരോധമാകുന്നു. അപ്പോള്‍ ദ്രഷ്ടാവിന് സ്വരൂപത്തി‍ല്‍ സ്ഥിതി ലഭിക്കുന്നു. മറ്റുള്ള സമയങ്ങളില്‍ (ദ്രഷ്ടാവ്) അതാതു വൃത്തികളുടെ സ്വരൂപത്തിലാണിരിക്കുന്നത്. അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും ഇവയെ (വൃത്തികളെ) നിരോധിക്കാം. ചിത്തത്തിന്റെ സ്ഥിരതയ്ക്കു വേണ്ടി ചെയ്യപ്പെടുന്ന പ്രയത്നം അഭ്യാസമെന്നു പറയപ്പെടുന്നു. ഈ അഭ്യാസം വളരെക്കാലം ഇടവിടാതെ ആദര വോടുകൂടി ചെയ്തുകൊണ്ടിരുന്നാല്‍ ദൃഢമായിത്തീരും. കണ്ടതും കേട്ടതുമായ വിഷയങ്ങളില്‍ തൃഷ്ണയില്ലാ താക്കി മനസ്സിനെ വശീക്കുന്നതിനെ വൈരാഗ്യമെന്നു പറയുന്നു. വൈരാഗ്യത്തിന്റെ പാരമ്യമായ പരവൈരാഗ്യം എന്നത്, (പ്രകൃതിപുരുഷ വിവേചനത്തിലൂടെ) പുരുഷനെക്കുറിച്ചുള്ള ജ്ഞാനത്തെ പ്രാപിച്ച് ത്രിഗുണ ങ്ങളെ തൊടാതെ തന്നെ കഴിച്ചുകൂട്ടലാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മസംന്യാസയോഗം MP3 – ഭഗവദ്‌ഗീത പ്രഭാഷണങ്ങള്‍ (5)

ഭഗവദ്ഗീത അഞ്ചാം അദ്ധ്യായമായ കര്‍മസംന്യാസയോഗം അധികരിച്ച് ശ്രീ സന്ദീപ്‌ ചൈതന്യ നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞ പ്രഭാഷണത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മ്മസംന്യാസയോഗം – ഭഗവദ്‌ഗീത മലയാളം പരിഭാഷ (5)

ഏതൊരുവന്‍ ദ്വേഷിക്കുകയും കാംക്ഷിക്കുകയും ചെയ്യുന്നില്ലയോ അവന്‍ നിത്യസന്യാസി എന്നറിയുക. എന്തുകൊണ്ടെന്നാല്‍ ദ്വന്ദ്വാതീതന്‍ ബന്ധത്തില്‍നിന്ന് നിഷ്‌പ്രയാസം മുക്തനാകുന്നു. യാതൊരുവന്‍ ആസക്തി കൈവിട്ടു ബ്രഹ്മത്തില്‍ സമര്‍പ്പിച്ച് ക‍ര്‍മ്മം അനുഷ്ഠിക്കുന്നുവോ അവന്‍ വെള്ളത്താല്‍ നനക്കാന്‍ പറ്റാത്ത താമരയിലയെ പോലെ പാപത്താല്‍ മലിനമാക്കപ്പെടുന്നില്ല. ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍ മാത്രം കൊണ്ടും ആത്മശുദ്ധിക്ക് വേണ്ടി യോഗികള്‍ നിസ്സംഗരായി ക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ജീവിതവൃക്ഷമാകുന്ന അരയാല്‍ (83)

ഭഗവാന്‍ ജീവിതവൃക്ഷത്തെ അരയാലായി ഉപമിക്കുന്നു. ആ വൃക്ഷത്തിന്റെ വേര് മുകളിലും ശിഖരങ്ങള്‍ താഴെയുമാണ്. ഇലകള്‍ വേദങ്ങളാണ്. ശിഖരങ്ങള്‍ മുകളിലേക്കും താഴേക്കും പോയിരിക്കുന്നു. എല്ലാറ്റിനും ആസ്പദമായിരിക്കുന്ന, സര്‍വ്വപ്രകാരത്തിലും വ്യാപിച്ചിരിക്കുന്ന, എല്ലാറ്റിനും കാരണമായ പരമമായ ബ്രഹ്മമാണ് ഏറ്റവും മുകളില്‍. ജീവിതത്തിനു കാരണമായ വേര് ബ്രഹ്മമാണ്. ഏറ്റവും ഉയര്‍ന്നതാണത്. താഴെയുള്ള ശിഖരങ്ങളാണ് സ്ഥൂലജീവിതം. അത് ഉദാത്തചിന്തകളുമായി മുകളിലേക്കുയര്‍ന്നതും അധമവികാരവിചാരങ്ങളുമായി താഴേയ്ക്കു തിരിഞ്ഞതുമായി രണ്ടു തരമുണ്ട്. വേദങ്ങളാണ്, അറിവാണ് അതിന്റെ ഇലകള്‍. അറിവിലാണ് നാം നിറയേണ്ടത്. അത് കൊഴിഞ്ഞുപോകേണ്ടതും പുതിയത് കിളിര്‍ക്കേണ്ടതുമാണ്. ലേഖനം മുഴുവന്‍ വായിക്കുക »

രാവണന്റെ ഇച്ഛാഭംഗം – സുന്ദരകാണ്ഡം (83)

സുമുഖി! ദശരഥതനയനാല്‍ നിനക്കേതുമേ-
സുന്ദരീ കാര്യമില്ലെന്നു ധരിക്ക നീ
ഒരു പൊഴുതുമവനു പുനരൊന്നിലുമാശയി-
ല്ലോര്‍ത്താലൊരു ഗുണമില്ലവനോമലേ! ലേഖനം മുഴുവന്‍ വായിക്കുക »

ജ്ഞാനകര്‍മസംന്യാസയോഗം MP3 – ഭഗവദ്‌ഗീത പ്രഭാഷണങ്ങള്‍ (4)

ഭഗവദ്ഗീത നാലാം അദ്ധ്യായമായ ജ്ഞാനകര്‍മസംന്യാസയോഗം അധികരിച്ച് ശ്രീ സന്ദീപ്‌ ചൈതന്യ നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാന യജ്ഞ പ്രഭാഷണത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. ലേഖനം മുഴുവന്‍ വായിക്കുക »

ജ്ഞാനകര്‍മ്മസംന്യാസയോഗം- ഭഗവദ്‌ഗീത മലയാളം പരിഭാഷ (4)

ഞാന്‍ ജനനമില്ലാത്തവനും നാശമില്ലാത്തവനും സര്‍വ്വഭൂതങ്ങളുടെ ഈശ്വരനുമാണ് എങ്കിലും സ്വന്തം പ്രകൃതിയെ അധിഷ്ടാനമാക്കി സ്വന്തം മായയാല്‍ ഞാന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എപ്പോഴെല്ലാം ധ‍ര്‍മ്മത്തിനു തളര്‍ച്ചയും അധ‍ര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »