ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

രമണ ചരിതം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ശ്രീ രമണ മഹര്‍ഷിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ “രമണചരിതം” സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. മൊത്തത്തില്‍ 115 MB, 8 hr 25 minutes ഉണ്ട്. ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാലും സത്സംഗത്തിന്‍റെ വിഷയം ഒന്നുതന്നെ, അതറിയാന്‍ ഈ പ്രഭാഷണങ്ങള്‍ സഹായകരമാണ്. ലേഖനം മുഴുവന്‍ വായിക്കുക »

നവയോഗി ഉപാഖ്യാനം സത്സംഗ പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ഭാഗവതത്തിലെ നവയോഗി ഉപാഖ്യാനം അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. മൊത്തത്തില്‍ 180 MB, 13 hr 8 minutes ഉണ്ട്. ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാലും സത്സംഗത്തിന്‍റെ വിഷയം ഒന്നുതന്നെ, അതറിയാന്‍ ഈ പ്രഭാഷണങ്ങള്‍ സഹായകരമാണ്. ലേഖനം മുഴുവന്‍ വായിക്കുക »

കൃഷ്ണലീല സത്സംഗ പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

കൃഷ്ണലീലയെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. മൊത്തത്തില്‍ 158 MB, 9 hr 50 minutes ഉണ്ട്. ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാലും സത്സംഗത്തിന്‍റെ വിഷയം ഒന്നുതന്നെ, അതറിയാന്‍ ഈ പ്രഭാഷണങ്ങള്‍ സഹായകരമാണ്. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മാര്‍ഥതയോടെ സ്വയം സമര്‍പ്പിക്കുക

മക്കളേ, ജഗദീശ്വരന്‍ എന്നത് അനുഭവമാണ്. നിസ്വാര്‍ഥ സ്നേഹത്തിലും കരുണയിലൂടെയുമാണ് പരമാത്മാവ് നമ്മളില്‍ കുടികൊള്ളുന്നത്. വിശ്വാസം എന്നത് ദേവീ-ദേവന്മാരില്‍ മാത്രമുള്ള വിശ്വാസമല്ല. മറിച്ച് ഉള്ളിലെ ഉന്നതങ്ങളായ മൂല്യങ്ങള്‍ക്കുവേണ്ടി സ്വയം ബലി കൊടുക്കാന്‍ കൂടി തയ്യാറാകുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍. സ്നേഹം, കരുണ, ദയ, ക്ഷമ എന്നിവയാണ് ആ മൂല്യങ്ങള്‍. അമ്മ. ലേഖനം മുഴുവന്‍ വായിക്കുക »

സംന്യാസം ഒളിച്ചോട്ടമല്ല, സ്വധര്‍മം അനുഷ്ഠിക്കുക

മക്കളേ, എന്ത് അധര്‍മം കണ്ടാലും പ്രതികരിക്കാതെ കൈയുംകെട്ടി നില്ക്കുന്നത് അതിലും വലിയ അധര്‍മമാണ്. അധര്‍മികളായവര്‍ സമൂഹത്തില്‍ പെരുകുകയും രാജ്യം ഭരിക്കുകയും ചെയ്താല്‍ സര്‍വനാശമായിരിക്കും ഫലമെന്ന് ഭഗവാന്‍ വിളംബരം ചെയ്തു. അധര്‍മത്തെ എങ്ങനെയും ഇല്ലാതാക്കി, ധര്‍മത്തെ പുനഃസ്ഥാപിച്ച് പ്രജകളെ രക്ഷിക്കുക എന്നത് മഹാത്മാക്കളുടെ ധര്‍മമാണ്. ഏതുകാലത്തും ഈ ചിന്തയാണ് മക്കളുടെ ഉള്ളില്‍ വേണ്ടത്. ശ്രീകൃഷ്ണപരമാത്മാവിന്റെ പ്രവൃത്തിയെ വിലയിരുത്തേണ്ടതും ഈ വീക്ഷണത്തില്‍ ആയിരിക്കണം. ധര്‍മം പുനഃസ്ഥാപിക്കാനുള്ള ധര്‍മയുദ്ധത്തെയാണ് മഹാത്മാക്കളും സാധാരണക്കാരും അവരവരുടെ കര്‍ത്തവ്യമായി കാണേണ്ടത്. അമ്മ ലേഖനം മുഴുവന്‍ വായിക്കുക »

ഹസ്താമലകം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ഹസ്താമലകം അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. മൊത്തത്തില്‍ 80.5 MB, 5 hr 50 minutes ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

ഭാഗവതം ഏകാദശസ്കന്ധം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ഭാഗവതം ഏകാദശസ്കന്ധം അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. മൊത്തത്തില്‍ 135 MB, 9 hr 50 minutes ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

പ്രാര്‍ഥിക്കുന്നത് വസ്തുലാഭത്തിന് വേണ്ടിയാവരുത്

മക്കളേ, ഭഗവാന്റെ മുന്‍പില്‍ നാം നമ്മെത്തന്നെ മറക്കണം. അവിടെ പിന്നെ ഞാനും നീയുമില്ല. അതിനാല്‍ ഒരാചാരത്തിന്റെയും ആവശ്യം വരുന്നില്ല. അവിടുത്തെ കവിഞ്ഞ് മറ്റൊന്നിനും ഹൃദയത്തില്‍ സ്ഥാനം ഉണ്ടാകാന്‍ പാടില്ല. അങ്ങനെ ഉള്ള പ്രേമം മക്കള്‍ വളര്‍ത്തണം. ഭഗവാന്‍, ഭക്തന്‍, ഗുരു, ശിഷ്യന്‍ എന്നു പറയുന്നുണ്ടെങ്കിലും ഈ ഒരു പ്രേമഭാവം വന്നു കഴിഞ്ഞാല്‍ ആന്തരികമായി ഒന്നുതന്നെയാണ്. ഈ പ്രേമഭാവം മക്കളെ ആത്മതത്ത്വത്തില്‍ എത്തിക്കും. അതിനാല്‍ എല്ലാം മറന്നുള്ള പരമമായ പ്രേമവും ഭക്തിയും തരണം എന്നാണ് മക്കള്‍ ഭഗവാനോട് പ്രാര്‍ഥിക്കേണ്ടത്. അതാണ് ജീവിതത്തിന്റെ സ്ഥായിയായ സ്വത്ത്. ആനന്ദത്തിന്റെ ഉറവിടം. അങ്ങിനെയുള്ള ഒരു ഭക്തി കിട്ടിക്കഴിഞ്ഞാല്‍ മക്കള്‍ ജീവിതത്തില്‍ വിജയിക്കും. അമ്മ. ലേഖനം മുഴുവന്‍ വായിക്കുക »

നമ്മിലെ ‘ഞാന്‍’ പോകാതെ സാക്ഷാത്കാരം ഉണ്ടാവില്ല

മക്കളേ, തന്നെപ്പോലെ മറ്റുള്ളവരെയും കാണുന്ന അവസ്ഥയാണ് സാക്ഷാത്കാരം. മറ്റൊരാള്‍ തെറ്റുചെയ്താലും അതു ക്ഷമിച്ച് അവനിലും തന്റെ ആത്മാവിനെ ദര്‍ശിക്കുന്ന അവസ്ഥയാണ് ഇത്. അങ്ങനെയുള്ളവനു തന്നില്‍നിന്ന് ഭിന്നമായി യാതൊന്നുമില്ല. ഈ ഒരു അവസ്ഥയില്‍ എത്തിച്ചേരാതെ സാക്ഷാത്കാരത്തെക്കുറിച്ച് എന്തുപറഞ്ഞാലും അതു പറച്ചില്‍ മാത്രമാണ്. വാക്കിന് പിറകില്‍ അനുഭവത്തിന്റെ ശക്തിയില്ല. ശംഖില്‍നിന്ന് മാംസം പോയിക്കഴിഞ്ഞാലേ നാദം ഉയരൂ. അതുപോലെ നമ്മിലെ ‘ഞാന്‍’ പോകാതെ സാക്ഷാത്കാരം ഉണ്ടാവില്ല. പരിപൂര്‍ണ സമര്‍പ്പണമാണ് ആദ്യപടി എന്ന് മക്കള്‍ ഓര്‍മിക്കണം. മക്കള്‍ക്ക് നന്മ വരട്ടെ. അമ്മ ലേഖനം മുഴുവന്‍ വായിക്കുക »

നന്ദിക്കും പ്രശംസയ്ക്കും വേണ്ടി ഉപകാരങ്ങള്‍ ചെയ്യാതിരിക്കുക

മക്കളേ, നന്ദി സ്വീകരിക്കാനല്ല ഉപകാരങ്ങള്‍ ചെയ്യേണ്ടത്. ദൈവത്തിന് ഒന്നും നല്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. മറിച്ച് അദ്ദേഹം നല്കിയ ആയിരം അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ സ്വന്തം കടമ നിറവേറ്റാനും മക്കള്‍ക്ക് സാധിക്കണം. ഇങ്ങനെയൊരു ഭാവമാണ് നിങ്ങള്‍ വളര്‍ത്തേണ്ടത്. എല്ലാവര്‍ക്കും നന്മ വരട്ടെ. അമ്മ. ലേഖനം മുഴുവന്‍ വായിക്കുക »

യമനിയമങ്ങളിലൂടെ ശക്തിയാര്‍ജിക്കുക, പൂര്‍ണതയിലേക്കെത്തുക

വ്യക്തിത്വ വികസനത്തിനും ജീവിതത്തെ ശക്തി സമ്പുഷ്ടമാക്കുന്നതിനുമുതകുന്ന നിയമങ്ങളാണ് യമനിയമങ്ങള്‍. ഇവ യോഗ അല്ലെങ്കില്‍ ആന്തരിക സംയോജനത്തിലേക്കുള്ള രണ്ടു പടവുകളാണ്. യമനിയമങ്ങളിലൂടെ നമ്മള്‍ ശക്തിയാര്‍ജിക്കുന്നു, പൂര്‍ണതയിലേക്കെത്തുന്നു. ആന്തരികശുദ്ധി ബാഹ്യമായ ശുദ്ധിയെയും സൂചിപ്പിക്കുന്നു. ആന്തരിക ശുദ്ധിക്കുള്ള രണ്ട് ഉപാധികളാണ് സ്നേഹവും അതുകൊണ്ടെന്താണ് എന്നുള്ളതും. ഇവയിലൂടെ നിത്യമായ പുഞ്ചിരിയെ നിലനിര്‍ത്താന്‍ കഴിയും. ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ ദിവ്യമായ ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് സങ്കല്‍പ്പിക്കൂ. ബൃഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് നാം ഈ ഭൂമിയില്‍ ജനിച്ചിട്ടുള്ളത്. ഇക്കാര്യം വിസ്മരിക്കാതിരിക്കുക. എന്തുവന്നാലും ഞാന്‍ പുഞ്ചിരിക്കു, സന്തോഷിക്കുമെന്ന ദൃഢനിശ്ചയത്തോടെ ജീവിക്കുക. ലേഖനം മുഴുവന്‍ വായിക്കുക »

അനന്തമായ ശക്തിസ്രോതസ്സ് അറിയാന്‍ ശ്രമിക്കുക

മക്കളേ, നിങ്ങളില്‍ ഓരോരുത്തരിലും അനന്തമായ ശക്തി ഉള്‍ക്കൊള്ളുന്നുണ്ട്. ആ ശക്തിയെ വികസിപ്പിച്ച് പൂര്‍ണത നേടാനുള്ള ശ്രമമാണ് ഓരോ മനുഷ്യന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ആധ്യാത്മിക ജീവിതത്തെക്കുറിച്ച് മാത്രമല്ല ഈ തത്ത്വം യോജിക്കുന്നത്. ചില യോഗികളെക്കുറിച്ച് കേട്ടിട്ടില്ലേ? ഏകാന്തമായ സ്ഥലത്ത് ധ്യാനിക്കുമ്പോള്‍ ദിവസങ്ങളോളം അവര്‍ ആഹാരം കഴിക്കാറില്ല. ചിലര്‍ ജലപാനം കൂടി ഉപേക്ഷിക്കും. മറ്റു ചിലര്‍ ചില ഇലകള്‍ മാത്രം കഴിക്കും. ശാരീരിക ആവശ്യങ്ങള്‍ക്കുള്ള ഭക്ഷണം, ജലം, വായു എന്നിവ ആന്തരിക പ്രകൃതിയില്‍നിന്ന് സ്വീകരിക്കാന്‍ കഴിവുള്ള മഹായോഗികളാണ് അത്തരക്കാര്‍. ലേഖനം മുഴുവന്‍ വായിക്കുക »

സ്വന്തം കണ്ണുനീരിനെ പുഞ്ചിരിയാക്കൂ

ഓരോ തരത്തിലുള്ള എതിര്‍പ്പിനെ പലരും നേരിടുന്നത് പല രീതിയിലാണ്. ചിലര്‍ തനിക്ക് പരിചയമില്ലാത്ത സാഹചര്യങ്ങളില്‍ എത്തുമ്പോള്‍ പരാതിയും പരിഭവവുമായി ജീവിതം തള്ളിനീക്കും. പ്രതികൂല സാഹചര്യങ്ങളെ സൗമ്യമായി നേരിട്ട് അനുകൂലമാക്കിത്തീര്‍ക്കാനുള്ള വിദ്യ മക്കള്‍ക്ക് ഉപദേശിച്ചുകൊടുക്കേണ്ടത് മാതാപിതാക്കളാണ്. എതിര്‍പ്പുള്ള സാഹചര്യത്തെ നമുക്ക് മാറ്റാന്‍ കഴിയണം. അതിന് വാശിയും ശാഠ്യവും ഒളിച്ചോട്ടവുമല്ല പ്രതിവിധി. ലേഖനം മുഴുവന്‍ വായിക്കുക »

നോച്ചൂര്‍ജിയുടെ ശ്രുതി ഗീത പ്രഭാഷണം MP3 (ഭാഗവത സത്രത്തില്‍)

2009 ഡിസംബറില്‍ എറണാകുളത്ത് നടന്ന 27-മത് അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തില്‍ ശ്രുതി ഗീത എന്ന വിഷയത്തില്‍ ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണത്തിന്റെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. (20.7 MB, 91 മിനിറ്റ്) ലേഖനം മുഴുവന്‍ വായിക്കുക »

‘ഞാന്‍’ എന്ന ഭാവത്തെ അതിജീവിച്ചവര്‍ക്ക് മരണഭയം ഉണ്ടാവില്ല

ഋഷീശ്വരന്മാരും മഹാത്മാക്കളും, ഉറപ്പായി എത്തുന്ന, മാറ്റാന്‍ കഴിയാത്ത ഈ സത്യത്തെക്കുറിച്ച് നമ്മളെ അറിയിച്ചു. ‘ഞാന്‍’ എന്ന ഭാവമാണ് മരണത്തോടെ അസ്തമിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘ഞാന്‍’ എന്ന ഭാവത്തെ അതിജീവിച്ചവര്‍ക്ക് മരണഭയം ഉണ്ടാവില്ല. അവര്‍ക്ക് ഓരോ നിമിഷവും ജീവിതമാണ്. ‘ഞാന്‍’, ‘എന്റെ’ എന്ന വിചാരങ്ങള്‍ കൂടുതല്‍ ഉള്ളവര്‍ക്ക് മരണഭയം കൂടും. പ്രിയപ്പെട്ട പലതിനെയും ഉപേക്ഷിക്കേണ്ടിവരുന്ന മരണത്തെ അത്തരക്കാര്‍ ഭയക്കുന്നു. ഈ ഭാവത്തെ അതിജീവിച്ചവര്‍ക്ക് പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന മനോഹരമുഹൂര്‍ത്തമാണ് മരണം. ഭഗവാനില്‍ ലയിക്കാനുള്ള അവസരമാണ് അത്. കടലിലെ ഓരോ തിരമാലയ്ക്കും അറിയാം അവര്‍ സാഗരത്തിന്റെ ഭാഗമാണ് എന്ന്. അതുപോലെ വിശ്വം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യത്തിന്റെ ഭാഗമാണ് നിങ്ങള്‍ എന്ന തിരിച്ചറിവ് സ്വയം വളര്‍ത്തിയെടുക്കണം. അപ്പോള്‍ അജ്ഞാനം കൊണ്ടുള്ള എല്ലാ ഭയവും അകലും. ലേഖനം മുഴുവന്‍ വായിക്കുക »