രമണമഹര്‍ഷി എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

സമത്വം യോഗമുച്യതെ(214)

“പ്രത്യേകത” എന്നതു ശ്രീഭഗവാനു തീരെ പാടുള്ളതല്ല. ആരെങ്കിലും തീന്‍പദാര്‍ത്ഥം കൊണ്ടുവന്നാല്‍ എല്ലാവര്‍ക്കും കൊടുത്തു തനിക്കു കിട്ടിയില്ലെങ്കില്‍ സംതൃപ്തിയോടെയിരിക്കുമെന്നല്ലാതെ, ഭഗവാനു കൊടുത്തു മറ്റുള്ളവര്‍ക്കുകൊടുക്കാതിരുന്നാല്‍ തന്നെ അപമാനിച്ചതുപോലെയിരിക്കുമെന്നു ശ്രീഭഗവാന്‍ എത്രയോ തവണ പറഞ്ഞിട്ടുണ്ട്. വഴിയില്‍ നടക്കുമ്പൊള്‍ എതിരില്‍ വരുന്നവര്‍ അകന്നു നില്‍ക്കുന്നതു കൂടി സഹിക്കാതെ താന്‍ തന്നെ നീങ്ങി അവര്‍ക്കു വഴിവിട്ടു താന്‍ നടക്കുകയല്ലാതെ ഒരടി മുന്നില്‍ വക്കുന്നതില്‍ ഭഗവാന്‍ സമ്മതിക്കയില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മസേവ ചെയ്താല്‍ ഗുരുസേവചെയ്ത ഫലമാണ്(213)

ആ ദിവസം തന്നെ ഒരു പെന്‍ഷ്യന്‍ജഡ്ജ് “സ്വാമീ! ഇനിക്കും ഗുരുപാദസേവയില്‍ ഭാഗം തരണം” എന്നു പറഞ്ഞു. “ഓ! ഹോ! ശരി; ആത്മാവാണ് ഗുരു” എന്നരുളി ഭഗവാന്‍. ആത്മസേവ ചെയ്തു കൊണ്ടിരുന്നാല്‍ ഗുരുസേവചെയ്ത ഫലമാണ്. എഴുപതു വയസ്സു കഴിഞ്ഞ നിങ്ങളാണോ ഇനിക്ക് സേവ ചെയ്യേണ്ടത് ? മതി, മതി, ഇനിയെങ്കിലും ആത്മസേവ ചെയ്യുവിന്‍‍! മിണ്ടാതെ വെറുതെ ഇരുന്നാല്‍ മതി” എന്നു പറഞ്ഞു ഭഗവാന്‍. ലേഖനം മുഴുവന്‍ വായിക്കുക »

മഹാത്മാക്കളുടെ ദൃഷ്ടിക്ക് ‘സ്ത്രീ’ മാതൃസ്വരൂപിണിയും പ്രേമമയിയുമാണ് (212)

വിവിധധാതു സമ്മിശ്രമായ അരുണാചലം, രത്നസിംഹാസനമായും ആകാശവീഥിയെ ആവരണം ചെയ്ത മേഘം ശ്വേതച്ഛത്രമായും, പടര്‍ന്നുനില്‍ക്കുന്ന ബഹുശാഖാസമന്വിത വൃക്ഷസമുദായം, വെണ്‍ചാമരങ്ങളായും ഉള്ളതുകാരണം, ആ യോഗീവര്യന്‍ ചക്രവര്‍ത്തിയെപ്പോലെ ശോഭിച്ചു. സൂര്യദേവന്‍‍, പ്രകാശതരംഗങ്ങളെക്കൊണ്ട് ശ്രീഭഗവാനെ തടവികൊണ്ടിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

പരന്മാര്‍ക്കുവേണ്ടി മാത്രമായ് നടക്കുന്നു എന്നല്ലാതെ ഭഗവാനെന്തു വേണം (211)

സ്കന്ദാശ്രമത്തില്‍ വിരുന്നുസല്‍ക്കാരത്തിനു ഭഗവാന്‍ ഭക്തജനസമേതം പുറപ്പെടുവാന്‍ നിശ്ചയിച്ച സന്മുഹൂര്‍ത്തം നാളെയാകുന്നു. അതിനാല്‍ ഇന്നു സോദരസോദരീമണികള്‍ പ്രയാണസന്നാഹകോലാഹലത്തിലാണ്. ഭഗവാന്‍ മാത്രം ഒരു വികല്പ്പവുമില്ലാതെ ഗാംഭീരതയിലിരിക്കുന്നു. എല്ലാവരും പുറപ്പെട്ടുപോകുമ്പോള്‍ പുറപ്പെടണം. വേണ്ടെങ്കില്‍ വേണ്ട. ഭഗവാനെന്തുവേണം ? കാശോ കെട്ടുകളോ ശേഖരിയ്ക്കണമോ ? ലേഖനം മുഴുവന്‍ വായിക്കുക »

“ഞാന്‍” അല്ലാതെ ഈ ജഡശരീരം ഞാനല്ല (210)

“മരണാനുഭൂതിയില്‍ സകലേന്ദ്രിയസംചലനം നിന്നുവെങ്കിലും “അഹംസ്ഫുരണതനക്കുതാനായി” തന്നില്‍ പ്രകാശിച്ചപ്പോള്‍ അതാണ് “ഞാന്‍” അല്ലാതെ ഈ ജഡശരീരം ഞാനല്ല എന്നുതോന്നി. ഈ സ്വസ്ഫുരണ ഒരിയ്ക്കലും നശിക്കാത്തതും, ഏതിനെയും സ്പര്‍ശിക്കാത്തതും താനായി പ്രകാശിയ്ക്കുന്നതുമാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍