ഭാഗവതം നിത്യപാരായണം എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

ഭാഗവതമാണ്‌ പുരാണങ്ങളില്‍ അതിശ്രേഷ്ഠം – ഭാഗവതം (366)

ഗംഗയാണല്ലോ നദികളില്‍ ഉത്തമം. ഭഗവാന്‍ വിഷ്ണുവാണ്‌ ഭഗവദവതാരങ്ങളില്‍ അഗ്രഗണ്യന്‍. പരമശിവനാണ്‌ ഭഗവദ്‍ഭക്തരിലത്യുത്തമന്‍. ഭാഗവതമാണ്‌ പുരാണങ്ങളില്‍ അതിശ്രേഷ്ഠം. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്റെ മഹിമയും ഭാഗവത വിഷയാനുക്രമണികയും – ഭാഗവതം (365)

ആരൊരുവന്‍ ‘ഹരയേനമഃ’ എന്ന്‌ അറിയാതെപോലും ജപിച്ചുവെന്നാല്‍ അയാള്‍ക്ക്‌ മോക്ഷം ലഭിക്കും. ഇഹലോകത്തില്‍ നമുക്ക്‌ ചെയ്യാന്‍ കൊളളാവുന്ന ഏകജോലി ഭഗവല്‍കഥാകഥനവും മഹിമാകീര്‍ത്തനവും മാത്രമത്രേ. നിങ്ങള്‍ എല്ലാവരും ഭഗവാനില്‍ പരമഭക്തിയുളളവരാകയാല്‍ അനുഗൃഹീതരത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

മഹാപുരുഷവര്‍ണ്ണനയും ആദിത്യവ്യൂഹവും – ഭാഗവതം (364)

വിശ്വാണ്ഡം ഒന്‍പതു പ്രാഥമികതത്വങ്ങള്‍ (പ്രകൃതി, മഹത്, സൂത്രം, അഹങ്കാരം, അഞ്ച്‌ സൂക്ഷ്മധാതുക്കള്‍). പതിനാറു പരിണിതരൂപങ്ങള്‍ (മനസ്, പത്തിന്ദ്രിയങ്ങള്‍, അഞ്ച്‌ സ്ഥൂലധാതുക്കള്‍) എന്നിവ ചേര്‍ന്നുളളതാണെന്നാണ്‌ ശാസ്ത്രമതം. ഇതിനെ നയിക്കുന്നത്‌ വിശ്വപുരുഷനത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

ശിവന്റെ മാര്‍ക്കണ്ഡേയാശ്രമഗമനം – ഭാഗവതം (363)

ബ്രാഹ്മണാഃ സാധവഃ ശാന്താ നിഃസംഗാ ഭൂതവത്സലാഃ ഏകാന്തഭക്താ അസ്മാസു നിര്‍വ്വൈരാഃ സമദര്‍ശിനഃ (12-10-20) സലോകാ ലോകപാലാസ്താന്‍ വന്ദന്ത്യര്‍ച്ചന്ത്യുപാസതേ അഹം ച ഭഗവാന്‍ ബ്രഹ്മാ സ്വയം ച ഹരീശ്വരഃ (12-10-21) നതേ മയ്യച്യുതേഽജേ ച ഭിദാമണ്വപി ചക്ഷതേ നാത്മനശ്ച ജനസ്യാപി തദ്യുഷ്മാന്‍ വയമീമഹി (12-10-22) സൂതന്‍ തുടര്‍ന്നു: താന്‍ കാണണമെന്നാഗ്രഹിച്ച ഭഗവല്‍മായയാണിതെന്നു മനസ്സിലാക്കിയ മാര്‍ക്കണ്ഡേയന്‍ ഭഗവാനെ ധ്യാനിച്ച്‌ ഹൃദയം നിറഞ്ഞ ഭക്തിയോടെ പ്രാര്‍ത്ഥിച്ചു. ഒരുദിവസം ഭഗവാന്‍ പരമശിവനും പാര്‍വ്വതിയും മുനിയുടെ ആശ്രമത്തിനു മുകളിലൂടെ പറക്കുമ്പോള്‍ മാര്‍ക്കണ്ഡേയന്‍ ധ്യാനനിരതനായി അതില്‍ … ലേഖനം മുഴുവന്‍ വായിക്കുക »

മാര്‍ക്കണ്ഡേയന്‍ മായാശക്തി എന്തെന്നു അനുഭവിച്ചറിഞ്ഞ കഥ – ഭാഗവതം (362)

ഒരു ദിവസം പുഷ്പഭദ്രാനദീതടത്തില്‍ പൂജചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിഭീകരമായൊരു കൊടുങ്കാറ്റ്‌ ഭൂമിയെ മുഴുവന്‍ കുലുക്കി. അതേത്തുടര്‍ന്നു്‌ പേമാരിയും പെയ്തു. എല്ലായിടവും ജലത്തിനടിയിലായി. സമുദ്രം ഭൂമിയെ മിക്കവാറും ജലത്തിലാഴ്ത്തിയോ എന്ന മട്ടിലായിരുന്നു വെളളപ്പൊക്കം. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍