കിഷ്കിന്ദാകാണ്ഡം എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

സമുദ്രലംഘനചിന്ത – കിഷ്കിന്ദാകാണ്ഡം (76)

പിന്നെക്കപിവരന്മാര്‍ കൗതുകത്തോടു-
മന്യോന്യമാശു പറഞ്ഞു തുടങ്ങിനാര്‍
ഉഗ്രം മഹാനക്രചക്രഭയങ്കര-
മഗ്രേ സമുദ്രമാലോക്യ കപികുലം
‘എങ്ങനെ നാമിതിനെക്കടക്കുന്നവാ-
റെങ്ങും മറുകര കാണ്മാനുമില്ലല്ലോ
ആവതല്ലാത്തതു ചിന്തിച്ചു ഖേദിച്ചു
ചാവതിനെന്തവകാശം കപികളേ!’ ലേഖനം മുഴുവന്‍ വായിക്കുക »

സമ്പാതിവാക്യം – കിഷ്കിന്ദാകാണ്ഡം (75)

അപ്പോള്‍ മഹേന്ദ്രാചലേന്ദ്രഗുഹാന്തരാല്‍
ഗൃദ്ധ്രം പുറത്തു പതുക്കെപ്പുറപ്പെട്ടു
വൃദ്ധനായുള്ളോരു ഗൃദ്ധ്രപ്രവരനും
പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ്‌
ദൃഷ്ട്വാ പരക്കെക്കിടക്കും കപികളെ
തുഷ്ട്യാ പറഞ്ഞിതു ഗൃദ്ധ്രകുലാധിപന്‍ ലേഖനം മുഴുവന്‍ വായിക്കുക »

അംഗദാദികളുടെ സംശയം – കിഷ്കിന്ദാകാണ്ഡം (74)

മര്‍ക്കടസഞ്ചയം ദേവിയെയാരാഞ്ഞു
വൃക്ഷഷണ്ഡേഷു വസിക്കും ദശാന്തരേ
എത്രദിവസം കഴിഞ്ഞിതെന്നും ധരാ-
പുത്രിയെയെങ്ങുമേ കണ്ടുകിട്ടായ്കയും
ചിന്തിച്ചു ഖേദിച്ചു താരാസുതന്‍ നിജ-
ബന്ധുക്കളായുള്ളവരോടു ചൊല്ലിനാന്‍ ലേഖനം മുഴുവന്‍ വായിക്കുക »

സ്വയംപ്രഭാസ്തുതി – കിഷ്കിന്ദാകാണ്ഡം (73)

യോഗിനിയും ഗുഹാവാസമുപേക്ഷിച്ചു
യോഗേശസന്നിധിപുക്കാളതിദ്രുതം
ലക്ഷ്മണ സുഗ്രീവസേവിതനാകിയ
ലക്ഷ്മീശനെക്കണ്ടു കൃത്വാ പ്രദക്ഷിണം
ഭക്ത്യാ സഗദ്ഗദം രോമാഞ്ചസംയുതം
നത്വാ മുഹുര്‍മ്മുഹുസ്തുത്വ ബഹുവിധം ലേഖനം മുഴുവന്‍ വായിക്കുക »

സ്വയംപ്രഭാഗതി – കിഷ്കിന്ദാകാണ്ഡം (72)

അന്ധകാരാരണ്യമാശുപുക്കീടിനാ-
രന്തരാ ദാഹവും വര്‍ദ്ധിച്ചിതേറ്റവും
ശുഷ്കകണ്ഠോഷ്ഠതാലു പ്രദേശത്തൊടും
മര്‍ക്കടവീരരുണങ്ങിവരുണ്ടൊരു
ജിഹ്വയോടും നടക്കുന്ന നേരത്തൊരു
ഗഹ്വരം തത്രകാണായി വിധിവശാല്‍ ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍