ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘മുക്തി എന്നാലെന്താണ് ?’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്നു ഉച്ചതിരിഞ്ഞു മുന്നുമണിക്ക് ഒരു ആന്ധ്രായുവാവ്, വ്യസനത്തോടുകൂടി, ഭഗവാനെ സമീപിച്ചു, “ സ്വാമീ! ഞാനോന്നപെക്ഷിക്കുന്നു. അനുഗ്രഹിക്കണം. ബംഗാളൂരില്‍നിന്നു ആദ്യമായി വന്നിരിക്കുകയാണ്. മുക്തി ലഭിക്കുവാന്‍ എങ്ങിനെ ധ്യാനിക്കണം. അരുള്ചെയ്താലും ? എന്നു പ്രാര്‍ത്ഥിച്ചു.

ഭഗവാന്‍ – “ ഇപ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത് ? ”

അയാള്‍ – “ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടാണ് എങ്ങിനെ ധ്യാനം ചെയ്യെണമെന്നു ചോദിക്കുന്നത്. ”

ഭഗവാന്‍ – “ധ്യാനം എന്തിനു വേണ്ടി ചെയ്യണം ? മുക്തി എന്നത് എന്താണ് ? നിങ്ങള്‍ ഏതില്‍ നിന്നാണ് നിവൃ‍ത്തിയുണ്ടാകേണ്ടത് ? എന്തിനാണീ വിചാരമുളവായത് ? ” പാവം! അയാള്‍ ഒന്നും പറയുവാന്‍തോന്നാതെ ഇരുന്നു. ഏതോ ഒരു ചാഞ്ചല്യം അയാളുടെ മുഖത്തില്‍ സ്ഫരിക്കുന്നുണ്ട്. ശ്രീഭഗവാന്‍ അയാളെ കരുണയോടെ നോക്കി; മനസ്സിലുളവാകുന്നതെല്ലാം നീക്കം ചെയ്യാനായി, ഇഷ്ടദേവതയില്‍ മനസ്സു നിര്‍ത്തി, വിചാരം ചെയ്കയോ ചെയ്താല്‍ ക്രമത്തില്‍ മനസ്സിനെ ബാധിക്കുന്ന വിചാരങ്ങള്‍ പോയി, ധ്യാനം മാത്രമാകും. വേറെ ഒന്നും ചെയ്യേണ്ടുന്ന ആവശ്യമില്ല. സത്യാവസ്ഥ തന്നെയാണ് ധ്യാനം; മുക്തിവേറെ ലഭിക്കേണമേന്നില്ല. വിചാരം കളയുകയാണ് മുക്തി. മനസ്സിനെ ഒരിടത്തില്‍ നിര്‍ത്താനായിക്കൊണ്ടാണ് പ്രാണായാമാദി സാധനകള്‍ . പ്രാണായാമമെന്നത്, പുറമേ വിഭ്രിജ്ഹിക്കുന്ന മനസ്സിനെ (പ്രാണന്‍) ഉള്ളില്‍ ഒതുക്കുകയാണ്. വായു നിരോധം ചെയ്യുമ്പോള്‍ മനസ്സും ചലിക്കുകയില്ല. ജപതപാദികള്‍ക്കു മുന്‍പ് പ്രാണായാമം പറഞ്ഞിട്ടുണ്ട്. പ്രാണനെ നിരോധിച്ചാല്‍ അന്തര്‍വിചാരം ഏര്‍പ്പെടും. ഇഷ്ടദേവതാധ്യാനമായാലും, സ്വരൂപധ്യാനമായാലും, പ്രാണന്‍ തന്നില്‍ തന്നെ ലയമാക്കും. ആവിധം അഭ്യസിച്ചുകൊണ്ടിരുന്നാല്‍ ആ ധ്യാനം താനായിതീരും അപ്പോള്‍ ചെയ്യുന്നവനും, ചെയ്യിപ്പിക്കുന്നവനും എന്ന്‍ രണ്ടുണ്ടാകയില്ല. എല്ലാം ഒരേ സ്വരൂപമായിത്തീരും” എന്നരുള്‍ചെയ്തു ഭഗവാന്‍ .

“ ആ യുവാവ് അതെല്ലാം കേട്ടു ചിത്രപ്രതിമപോലെയിരുന്നു. ഭഗവാന്‍ – എല്ലാവരെയും നോക്കി, ഇതാ നോക്ക! ഈശ്വരനെന്നോ, ആത്മാവെന്നോ, പറഞ്ഞു കൊള്ളട്ടെ! അതു എപ്പോഴും എവിടെയും പ്രത്യക്ഷമായിട്ടുണ്ട്, എങ്കിലും കാണുന്നില്ല. തപസുചെയ്തു എവിടെ നിന്നോ കൊണ്ടുവരേണമെന്നു കരുതുന്നു. എന്തുചെയ്യാം!

ഈശ്വരനില്‍ നാമും, നമ്മില്‍ ഈശ്വരനും ഇരിക്കുന്നു. അതറിയാതെ ഈശ്വരന്‍ എവിടെ! എന്നന്വേഷിക്കുന്നു. “ ഞാന്‍ ” എന്ന ചെറിയ ഒരഹന്ത എഴുന്നേറ്റു ഇത്രയും പ്രവൃ‍ത്തി ചെയ്യുന്നു. അതിന്‍ സാമര്‍ത്ഥ്യം നോക്കു! എന്നു പറഞ്ഞു വിരമിച്ചു.