കൂടുതല്‍ ലേഖനങ്ങള്‍

യോഗ മാര്‍ഗത്തിന്റെ ലക്ഷ്യം ചിത്തനിരോധമാണ്‌ (145)

ഭഗവാന്‍ രമണ മഹര്‍ഷി പറയുന്നു : മഹത്തുക്കളുടെ ദര്‍ശനം ഹൃദയപരിശുദ്ധിക്കുതകുന്നുവെന്നതിനു സംശയമില്ല. ആന്തരമായി എന്തു സംഭവിക്കുന്നുവെന്നു നാമറിഞ്ഞില്ലെന്നു വരാം. കല്‍ക്കരിയിലും, വിറകുകരിയിലും തീ പറ്റും, പക്ഷെ വെടിമരുന്നില്‍ തല്‍ക്ഷണം തന്നെ തീ പിടിക്കുന്നു. മഹത്തുക്കളെ പ്രാപിക്കുന്നവരുടെ പാകതയ്ക്കനുസരണമായ ഫലം അവര്‍ക്കുണ്ടാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഈശ്വരമുക്തിയും യദുകുലവിനാശ വിവരണവും – ഭാഗവതം (352)

ഭഗവാന്‍ കൃഷ്ണന്‍ ഒരു അരയാലിന്റെ ചുവട്ടില്‍ മരത്തില്‍ ചാരിയിരുന്നു. അവിടെ അദ്ദേഹം പുകയില്ലാത്ത അഗ്നിപോലെ ശോഭിച്ചു. ആ സമയത്ത്‌ ജരന്‍ എന്നപേരായ ഒരു നായാട്ടുകാരന്‍ ഭഗവാന്റെ കാല്‍പ്പാദങ്ങളിലേക്ക്‌ ഒരമ്പയച്ചു. ഒരു മാനിന്റെ വായെന്നു നിനച്ചാണ്‌ ജരന്‍ അമ്പയച്ചത്. ഇരുമ്പുലക്കയിലെ അവസാനത്തെ അംശം ആ അമ്പിന്റെ തുമ്പത്തുണ്ടായിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

പരമാത്മാവ്‌ , ജീവാത്മാവ്‌ (144)

പെഷവാറില്‍ നിന്നും ഉന്നത വിദ്യാഭ്യാസമുള്ള ഒരു യുവാവും ഒരുയര്‍ന്ന ഉദ്യോഗസ്ഥനും മറ്റു ചിലരും ശ്രീ രമണ ഭഗവാനെ കാണാന്‍ വന്നിരുന്നു. യുവാവ്‌ പരമാത്മാവ്‌ വേറെ, ജീവാത്മാവ്‌ വേറെ എന്നു സ്ഥാപിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിനു ഭഗവാന്‍ പറഞ്ഞ ഉത്തരം ഇങ്ങനെയായിരുന്നു : ലേഖനം മുഴുവന്‍ വായിക്കുക »

ഭക്തിയോഗവിവരണം – ഭാഗവതം (351)

മനസ്സു മുഴുവന്‍ എന്നില്‍ സമര്‍പ്പിച്ച്, ഹൃദയം മുഴുവന്‍ എന്നിലേയ്ക്കു തിരിച്ച്, സര്‍വ്വാത്മനാ എല്ലാ പ്രവൃത്തികളും എനിക്കായി മാത്രം അനുഷ്ഠിക്കുക. എല്ലാ ജീവജാലങ്ങളിലും എന്നെമാത്രം ദര്‍ശിച്ച്‌ സകലജീവികളോടും സമഭാവത്തോടെ വര്‍ത്തിക്കണം. ഉന്നതകുലജാതനായ ബ്രാഹ്മണനോടും ഭക്തനോടും അധമരില്‍ അധമരായ കൃമികീടങ്ങളോടും സമദൃഷ്ടി വളര്‍ത്തിയെടുക്കുക. ലേഖനം മുഴുവന്‍ വായിക്കുക »

ഇന്ദ്രിയങ്ങളെ സ്പര്‍ശിക്കാതെ ഈശ്വരനെ ഉള്ളില്‍ ചിന്തിക്കുന്നതാണ്‌ ധ്യാനം (143)

ഭഗവാന്‍ ശ്രീ രമണ മഹര്‍ഷി പറയുന്നു : തീവ്രതയുണ്ടായാല്‍ ഭക്തിമൂലം മനസ്സു മായും. കര്‍പ്പൂരം എരിഞ്ഞാല്‍ മിച്ചം കാണുകയില്ല. അതുപോലെ ഭക്തിയില്‍ മനസ്സുരുകിയാലും മിച്ചം കാണുകയില്ല. ആത്മസ്വരൂപം മാത്രമവശേഷിക്കും. അതു തന്നെ ജ്ഞാനം. ലേഖനം മുഴുവന്‍ വായിക്കുക »

ജ്ഞാനയോഗത്തിന്റെ വിവരണം – ഭാഗവതം (350)

അറിവുളളവന്‍, ഏകത്വം മാത്രമാണ്‌ പരമസത്യം എന്നറിയാവുന്നതുകൊണ്ട്‌ ലോകത്തുളള യാതൊന്നിനേയും പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ഇല്ല. നാനാത്വം എന്നത്‌ ജീവന്റെ സുഷുപ്തിയായ അജ്ഞാനത്തിന്റെ സന്തതിയത്രെ. അതൊരു നീണ്ട സ്വപ്നം. കാര്യങ്ങള്‍ അങ്ങനെയായിരിക്കെ എന്താണ്‌ നന്മ? എന്താണ്‌ തിന്മ? ‘എന്തെല്ലാം വാക്കുകള്‍ കൊണ്ട്‌ വിവരിക്കാമോ, എന്തെല്ലാം മനസ്സില്‍ ആലോചിക്കാമോ, അതെല്ലാം അസത്യമത്രെ.’ ലേഖനം മുഴുവന്‍ വായിക്കുക »

ഇന്ദ്രിയങ്ങളെ കീഴടക്കുന്നത്‌ ആത്മസാക്ഷാല്‍ക്കാരത്തിന് ആവശ്യമാണ്‌ (142)

ഭഗവാന്‍ രമണ മഹര്‍ഷി പറയുന്നു : ആത്മാവൊന്നേയുള്ളൂ. നിങ്ങള്‍ നിങ്ങളെ പഴിക്കുമ്പോള്‍ അഭിമാനക്ഷതം തോന്നാറുണ്ടോ? നിങ്ങളുടെ തെറ്റുകള്‍ക്ക്‌ സ്വയം കുറ്റപ്പെടുത്തുമ്പോള്‍ അത്‌ തോന്നാറുണ്ടോ? അത്മാവേ താനെന്നിരുന്നാല്‍ നമ്മെ നിന്ദിക്കാനാളുണ്ടായിരിക്കയില്ല. ലേഖനം മുഴുവന്‍ വായിക്കുക »

പൂജാക്രമ വിവരണം – ഭാഗവതം (349)

എട്ടു തരത്തിലുളള മൂര്‍ത്തികളാവാം – കല്ല്, മരം, ലോഹം, മണ്ണ്, ചന്ദനം, ചായം, മണല്‍, വിലപിടിച്ച കല്ലുകള്‍ – അല്ലെങ്കില്‍ മനസ്സില്‍ സങ്കല്‍പ്പിച്ച ഏതെങ്കിലും ചരമോ അചരമോ ആയ മൂര്‍ത്തിയെ വച്ചും പൂജകള്‍ ചെയ്യാം. ആ മൂര്‍ത്തികളില്‍ ഉചിതമായ പൂജകള്‍ ചെയ്യണം. ഹൃദയത്തിലുറപ്പിച്ച മൂര്‍ത്തിയെ പ്രേമമൊന്നുകൊണ്ട്‌ മാത്രം പൂജിക്കണം. ലേഖനം മുഴുവന്‍ വായിക്കുക »

മനസ്സിനെ ധ്യാനത്തിലോട്ട്‌ തിരിച്ചു വിടുക (141)

ഭക്തിമാര്‍ഗ്ഗത്തില്‍ ശരീരാദി പ്രപഞ്ചങ്ങളെ മറക്കേണ്ടിവരുമോ എന്ന്‌ ഒരു സാധു ശ്രീ രമണ മഹര്‍ഷിയോട് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഭക്തിയോടുകൂടിയിരിക്കുക മാത്രമാണ്‌ നാം ചെയ്യേണ്ടിയുള്ളത്‌. ശരീരാദി പ്രപഞ്ചങ്ങളെപ്പറ്റി നാമെന്തിനു വ്യാകുലപ്പെടുന്നു ലേഖനം മുഴുവന്‍ വായിക്കുക »

ദുര്‍ജ്ജനസംസര്‍ഗ്ഗം വെടിയാന്‍ പുരൂരവസ്സിന്റെ ചരിത്രം വിവരിക്കുന്നു – ഭാഗവതം (348)

‘എല്ലാം ഈ ശരീരത്തിനുവേണ്ടി എന്നാണെങ്കില്‍ ആരുടേതാണീ ശരീരം? ആര്‍ക്കറിയാം? ഇത്‌ അച്ഛനമ്മമാര്‍ക്ക്‌ സ്വന്തമാണോ? ഭാര്യക്കോ? തൊഴിലുടമയ്ക്കോ? അഗ്നിക്കോ? നായയ്ക്കോ? കഴുകനോ? ആത്മാവിനോ? സുഹൃത്തുക്കള്‍ക്കോ? ആര്‍ക്കറിയാം? ശരീരത്തെ താനെന്നു കരുതി മനുഷ്യന്‍ ഇന്ദ്രിയങ്ങള്‍ക്ക്‌ സുഖസംവേദനത്തിനുതകുന്ന വസ്തുവകകള്‍ അന്വേഷിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

നാദാനുസന്ധാനം (140)

ഭഗവാന്‍ രമണ മഹര്‍ഷി സംസാരിക്കുന്നു : കുഞ്ഞിനെ താരാട്ട്‌ പാടിയുറക്കുന്നതുപോലെ നാദം മനസ്സിനെ താരാട്ടി സമാധിയിലേക്കു കൊണ്ടുചെല്ലും. ദൂരയാത്ര കഴിഞ്ഞു വരുന്ന പുത്രനെ എതിരേറ്റു സ്വീകരിക്കാന്‍ രാജാവയയ്ക്കുന്ന കൊട്ടാരവിദ്വാന്മാരെപ്പോലെ നാദം സാധകനെ ഈശ്വരസന്നിധിയിലാനയിക്കുകയും. നാദം ഏകാഗ്രതയെ വളര്‍ത്തുകയും ചെയ്യും. ലേഖനം മുഴുവന്‍ വായിക്കുക »

ഗുണവൃത്തി വിവരണം – ഭാഗവതം (347)

ഗുണങ്ങള്‍ മിക്കവാറും പലേ അളവുകളില്‍ പരസ്പരം കൂട്ടിച്ചേര്‍ന്നു പ്രകടിതമാവുന്നു. അതുകൊണ്ട്‌ മനുഷ്യന്റെ സ്വഭാവങ്ങളും അപ്രകാരം മേല്‍പ്പറഞ്ഞ പ്രകടിതഗുണങ്ങളുടെ ഒരു മിശ്രിതരൂപമാര്‍ജ്ജിച്ചിരിക്കുന്നു. ഒരുവന്‍ ധാര്‍മ്മികാചാരങ്ങളോട്‌ അതീവഭക്തിയുളളവനാണെങ്കിലും സ്വാര്‍ത്ഥപരമായ ആഗ്രഹസാദ്ധ്യത്തിനാവാം അപ്രകാരം ആചരിക്കുന്നത്‌. ലേഖനം മുഴുവന്‍ വായിക്കുക »

‘ഞാനാര്‌’ എന്ന അന്വേഷണം തന്നെ അഹന്തയെ അറക്കാനുള്ള കോടാലി (139)

ശ്രീ രമണ ഭഗവാന്‍ സംസാരിക്കുന്നു : അഹന്തയെ ഒഴിച്ചിട്ട്‌ ആത്മാവിനെ ദര്‍ശിക്കുക. നിങ്ങള്‍ എന്തിനഹങ്കാരനോട്‌ ചേര്‍ന്നു നില്‍ക്കണം? ഇത്‌ മരുന്നു കഴിക്കുമ്പോള്‍ അങ്ങനെ ഓര്‍മ്മിക്കരുതെന്നു പറയുമ്പോലെയാണ്‌. അത്‌ സാധ്യമാണോ? സാധാരണ ജനങ്ങളെയും ഈ ദോഷം ബാധിക്കുന്നു. വിചാരം മാറിയാലുള്ളതാണ് ആത്മസ്വരൂപമെന്നു പറയുമ്പോള്‍ ‘ശിവോഹം’, ‘അഹം ബ്രഹ്മാസ്മി’ എന്നും മറ്റും എന്തിനു ഭാവിക്കുന്നു? ലേഖനം മുഴുവന്‍ വായിക്കുക »

സാംഖ്യതത്വവിവരണത്തിലൂടെ മനോമോഹത്തെക്കുറിച്ചുള്ള വിവരണം – ഭാഗവതം (346)

പ്രകൃതിയുടെയും പുരുഷന്റെയും പ്രകടിതരൂപമാണ്‌ സൃഷ്ടികള്‍ മുഴുവനും. സൃഷ്ടി തുടങ്ങിയപ്പോള്‍ ഈ രണ്ടു സത്വങ്ങളേ ഉണ്ടായിരുന്നുളളൂ. സൃഷ്ടി അവസാനിക്കുമ്പോഴും ഇവര്‍ മാത്രം അവശേഷിക്കും. അതുകൊണ്ട്, സത്യമെന്തെന്നാല്‍ അവര്‍ മാത്രമേ ഇപ്പോഴും നിലനില്‍ക്കുന്നുളളൂ. ലേഖനം മുഴുവന്‍ വായിക്കുക »

അഗസ്ത്യഹൃദയം തേടി

തമിഴിലെ സിദ്ധപാരമ്പര്യത്തിന്റെ ആദിമൂലമാണ് അഗസ്ത്യന്‍. ജ്യോതിഷം, വ്യാകരണം എന്നുവേണ്ട എല്ലാ അറിവിന്റെയും കുലകൂടസ്ഥന്‍. സര്‍വ്വശാസ്ത്രവിശാരദനായ ആ അഗസ്ത്യമഹര്‍ഷിയുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു അഗസ്ത്യാര്‍കൂടം. മലയാളികള്‍ക്ക് തലസ്ഥാനനഗരിയില്‍നിന്നും നെടുമങ്ങാട് വഴി ബോണക്കാടെത്തിയാല്‍ അഗസ്ത്യാര്‍കൂടത്തിന്റെ താഴ്‌വാരയിലെത്താം. സമുദ്രനിരപ്പില്‍നിന്നും 6879 അടി അകലെയാണ് അഗസ്ത്യാര്‍കൂടം സ്ഥിതിചെയ്യുന്നത്. ലേഖനം മുഴുവന്‍ വായിക്കുക »