കൂടുതല്‍ ലേഖനങ്ങള്‍

മനീഷാപഞ്ചകം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍

അദ്വൈതം, അത് അനുഭൂതിയില്‍ വരുത്താനുള്ള മാര്‍ഗ്ഗം, ഗുരൂപദേശത്തിന്റെ ആവശ്യം, ഗുരുവിന്റെ ലക്ഷണം, അനുഭൂതി എന്നിവയെ സംക്ഷേപിച്ച് ഉപദേശിക്കുന്ന ഈ മനീഷാപഞ്ചകം വേദാന്തസാരസംഗ്രഹമാകുന്നു. സാധകന്മാര്‍ക്ക് പഠിച്ചു ഗ്രഹിച്ചു മനനം ചെയ്യാന്‍ ഈ ലഘുകൃതി ഉപയോഗപ്പെടുത്താം. വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ഈ ഗ്രന്ഥം വ്യാഖ്യാനിച്ചിരിക്കുന്നു. മനീഷാപഞ്ചകം പി ഡി എഫ് ആയി ഡൌണ്‍ലോഡ് ചെയ്തു കംപ്യൂട്ടറിലോ പ്രിന്റ്‌ ചെയ്തോ വായിക്കാവുന്നതാണ്. കൂടാതെ, ഈ കൃതിയെ അധികരിച്ച് ബ്രഹ്മശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ നടത്തിയിട്ടുള്ള പ്രഭാഷണപരമ്പരയുടെ ഓഡിയോ ട്രാക്ക് MP3 ആയി കൊടുത്തിട്ടുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

രാഗദ്വേഷങ്ങള്‍ സാധകന്റെ ശത്രുക്കള്‍ (31)

മനസ്സ് ആകാശത്ത് പറക്കുന്ന പട്ടം പോലെ സ്വതന്ത്രമായി വ്യാപാരിക്കും. അതിനെ നിയന്ത്രിക്കുന്ന ചരട് ഈശാവാസ്യമിദംസര്‍വം എന്ന തിരിച്ചറിവാകണമെന്നുമാത്രം. അങ്ങനെ വന്നാല്‍ ഇന്ദ്രിയങ്ങള്‍ സൃഷ്ടിക്കുന്ന രാഗദ്വേഷങ്ങള്‍ക്ക് മനസ്സില്‍ ഇടമില്ലാതാകും. ലേഖനം മുഴുവന്‍ വായിക്കുക »

ജ്ഞാനി ആസക്തിയില്ലാതെ കര്‍മ്മം നിര്‍വ്വഹിക്കുന്നു (30)

അജ്ഞാനി കര്‍മ്മം ചെയ്യുന്നത് ആസക്തിയോടെയാകും. ജ്ഞാനിയാവട്ടെ ആസക്തിയില്ലാതെ കര്‍മ്മം നിര്‍വ്വഹിക്കും. അപ്പോഴത് ലോകക്ഷേമത്തിനു കാരണമാകും. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി കര്‍മ്മം ചെയ്ത മാതൃകാപുരുഷനാണ് ജനകമഹാരാജാവ്. അധികാരവും കീര്‍ത്തിയും സമ്പത്തുമൊന്നും ജനകനെ കര്‍മ്മത്തില്‍ നിന്നും പിന്തിരിപ്പിച്ചില്ല. രാമന്‍ സീതയെ കാട്ടിലയക്കുമ്പോള്‍ അവളുടെ പിതാവായ ജനകന്‍ ഇടപെടുന്നില്ല. ലോകക്ഷേമത്തിനായി വിവേക ബുദ്ധിയോടെ കര്‍മ്മങ്ങളില്‍ വ്യാപരിക്കണമെന്ന് തിരിച്ചറിവുള്ളതുകൊണ്ടാണ് ജനകന്‍ ഈ സമയം രംഗത്തു വരാത്തത്. ലേഖനം മുഴുവന്‍ വായിക്കുക »

പരീക്ഷിത്തിന്റെ സംശയനിവാരണം – ഭാഗവതം (28)

പഞ്ചഭൂതങ്ങളുമായി ബന്ധമില്ലാത്ത ഈ വസ്തുക്കള്‍ എങ്ങിനെ പരസ്പരം ബന്ധപ്പെടുന്നു? ഇതിനൊരു കാരണമുണ്ടോ?. അതോ ഇതെല്ലാം ആകസ്മികം മാത്രമോ? എന്താണ്‌ ബന്ധം? എന്താണ്‌ മോചനം? എങ്ങിനെയാണ്‌ ഒരുവന്‍ തന്റെ ആത്മസത്തയില്‍ പിടിച്ചു നിലകൊളളുന്നത്‌? മനുഷ്യാവയവങ്ങള്‍പോലെയാണ് ഭഗവദവയവങ്ങള്‍ എന്നപറഞ്ഞുവല്ലോ. നിന്തിരുവടി, മനുഷ്യന്റെ രൂപഭാവത്തിലാണോ ഉളളത്‌? എന്താണുഭഗവാന്റെ സത്യസ്വരൂപം? സ്വനിര്‍മ്മിതമായ മായാശക്തിയില്‍ നിന്നു പുറത്തുവരുമ്പോഴും ഭഗവല്‍ രൂപമെന്താണ്‌? ഭഗവദവയവങ്ങള്‍ (കൈകാലുകള്‍) വിവിധ ലോകങ്ങളെ ഉള്‍ക്കൊളളുന്നു എന്നം അവ വിവിധലോകങ്ങള്‍ തന്നെയാണെന്നും അവിടുന്ന്‌ പറഞ്ഞുവല്ലോ. ഈ വസ്തുതയെ ഒന്നു വിവരിച്ചു തന്നാലും. ലേഖനം മുഴുവന്‍ വായിക്കുക »

ബാലിവധം – കിഷ്കിന്ദാകാണ്ഡം (63)

വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു
മിത്രാത്മജന്‍ വിളിച്ചീടിനാന്‍ പിന്നെയും.
ക്രൂദ്ധനായ്‌ നിന്നു കിഷ്കിന്ധാപുരദ്വാരി
കൃത്വാ മഹാസിംഹനാദം രവിസുതന്‍
ബദ്ധരോഷം വിളിക്കുന്ന നാദം തദാ
ശ്രുത്വാതിവിസ്മിതനായോരു ബാലിയും
ബദ്ധ്വാ പരികരം യുദ്ധായ സത്വരം
ബദ്ധവൈരം പുറപ്പെട്ടോരുനേരത്തു
ഭര്‍ത്തുരഗ്രേ ചെന്നു ബദ്ധാശ്രുനേത്രയായ്‌
മദ്ധ്യേ തടുത്തു ചൊല്ലീടിനാള്‍ താരയും: ലേഖനം മുഴുവന്‍ വായിക്കുക »

ഇത് എന്റേത് അല്ല, ഞാന്‍ പോലും എന്റേതല്ല (29)

ഇത് എന്റേത് അല്ല, ഞാന്‍ പോലും എന്റേതല്ല. ഞാന്‍ വിശ്വത്തിനവകാശപ്പെട്ടതാണ്, കാരണം വിശ്വമാണ് നമ്മെ സൃഷ്ടിച്ചത്. ഇതാണ് യജ്ഞം. ഇഷ്ടിക നിരത്തി ‘സ്വാഹ’ പറയലല്ല യജ്ഞം. കര്‍മ്മത്തില്‍ നിന്ന് യജ്ഞവും യജ്ഞത്തില്‍ നിന്ന് മഴയും അതില്‍ നിന്ന് അന്നവും ഉണ്ടാകുന്നു. അന്നത്തില്‍ നിന്നാണ് ഭവിച്ചതെല്ലാം ഉണ്ടായത്. അന്നമാണ് മനസ്സ്. ആ തേജസ്സോടുകൂടിയതാണ് വാക്ക്. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്റെ അവതാര വര്‍ണ്ണന – ഭാഗവതം (27)

കപിലമുനിയായിവന്നു്‌ ജ്ഞാനമാര്‍ഗ്ഗത്തെ കാണിച്ചുതന്നു. ദത്താത്രേയനായി വന്നു്‌ പല രാജാക്കന്‍മാര്‍ക്കും ഈശ്വരസാക്ഷാത്ക്കാരത്തിനു വേണ്ട ഉപദേശങ്ങള്‍ നല്‍കി. ഞാന്‍ തപസ്സിലായിരുന്നുപ്പോള്‍ ലോകം മറഞ്ഞു പോയ സത്യതത്വങ്ങളെ സനത്കുമാരന്മ‍ാരുടെ രൂപത്തില്‍ വന്നു പ്രഖ്യാപിച്ചു. നരനായും നാരായണനായും വന്നു്‌ സന്യാസവൃത്തിയുടെ പരമോന്നതി എന്തെന്നും കാമക്രോധങ്ങളെ ജയിക്കുന്നതെങ്ങിനെയന്നും വെളിപ്പെടുത്തി. അദ്ദേഹം ധ്രുവനെ അനുഗ്രഹിച്ചു. ഭൂമിക്കടിയിലെ നിധിയെടുക്കാന്‍ പ്രഥുവായി അവതരിച്ചു. ഋഷഭനായി സന്യാസിവര്യന്മ‍ാരുടെ ശ്രേഷ്ഠതക്കുദാഹരണമായി. ഹയഗ്രീവനായി വന്നു്‌ വേദങ്ങള്‍ ഉഛ്വാസവായുപോലെ ഉരുവിട്ടു. ലോകവും വേദങ്ങളും രക്ഷിക്കാന്‍ മത്സ്യാവതാരമെടുത്തു. ദിവ്യനായ ഒരാമയുടെ രൂപത്തില്‍ വന്നു്‌ പാലാഴി കടയാനുപയോഗിച്ച പര്‍വ്വതത്തെ താങ്ങിനിര്‍ത്തി. ലേഖനം മുഴുവന്‍ വായിക്കുക »

ബാലിസുഗ്രീവയുദ്ധം – കിഷ്കിന്ദാകാണ്ഡം (62)

സത്യസ്വരൂപന്‍ ചിരിച്ചരുളിച്ചെയ്തു:
“സത്യമത്രേ നീ പറഞ്ഞതെടോ സഖേ!
ബാലിയെച്ചെന്നു വിളിക്ക യുദ്ധത്തിനു
കാലം കളയരുതേതുമിനിയെടോ!
ബാലിയെക്കൊന്നു രാജ്യാഭിഷേകംചെയ്‌തു
പാലനംചെയ്തുകൊള്‍വന്‍ നിന്നെ നിര്‍ണ്ണയം.” ലേഖനം മുഴുവന്‍ വായിക്കുക »

പ്രകൃതിയിലെ വായുവും വെള്ളവും ഭൂമിയുമൊക്കെയാണ് ദേവന്മാര്‍ (28)

പ്രകൃതിയിലെ വായുവും വെള്ളവും ഭൂമിയുമൊക്കെയാണ് ദേവന്മാര്‍. നദിയെ വിഷമയമാക്കാതിരുന്നാല്‍, നശിപ്പിക്കാതിരുന്നാല്‍ അത് നമുക്ക് സന്തോഷം തരും. ഈ പരസ്പര സഹകരണത്തിലൂടെ പരമമായ ശ്രേയസ്സിനെ പ്രാപിക്കാം. തിരിച്ചൊന്നും നല്‍കാതെ ദേവന്മാരില്‍ നിന്നുള്ള (പ്രകൃതിയില്‍ നിന്നുള്ള) പുണ്യാനുഭവത്തെ ഭുജിക്കുന്നവര്‍ കള്ളന്മാരാണ്. അതിനാലാണ് പണ്ടുള്ളവര്‍ വൃക്ഷങ്ങള്‍ നട്ടിരുന്നത്. ലേഖനം മുഴുവന്‍ വായിക്കുക »

വിരാ‌ട് സ്വരൂപവര്‍ണ്ണന – ഭാഗവതം (26)

വേദേതിഹാസങ്ങള്‍ മനുഷ്യര്‍ക്കു സ്വീകരിക്കാവുന്ന രണ്ടുമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കര്‍മ്മമാര്‍ഗ്ഗവും
ധ്യാനമാര്‍ഗ്ഗവും. കര്‍മ്മമാര്‍ഗ്ഗത്തിന്റേത്‌ അവിദ്യയും അജ്ഞാനവും ആയതുകൊണ്ട്‌ അത്‌ ഇന്ദ്രീയാനുഭവങ്ങളുടെ ലോകത്തിലേക്ക്‌ നമ്മെ നയിക്കുന്നു. എന്നാല്‍ ധ്യാനമാര്‍ഗ്ഗം ജ്ഞാനത്തിന്റേയും വിദ്യയുടേയുമായതുകൊണ്ട്‌ അതു നമ്മെ ശാശ്വതശാന്തിയിലേക്കു നയിക്കുന്നു. ഞാന്‍ ജന്മനാല്‍ത്തന്നെ ആ നിന്തിരുവടിയെ പൂജിക്കാനും ധ്യാനിക്കാനും ആഗ്രഹിച്ചു. പക്ഷെ എന്തു ദ്രവ്യംകൊണ്ടാണു പൂജിക്കേണ്ടതെന്ന് എനിക്കു ചിന്താക്കുഴപ്പമുണ്ടായി. കാരണം ഭഗവാന്‍ സ്വയം എങ്ങുംനിറഞ്ഞു നില്‍ക്കുന്നുവല്ലോ. യാഗശാലയും ഭൂമിയും പാത്രങ്ങളും യാഗവസ്തുക്കളും ഗ്രന്ഥങ്ങളും പൂജാവിധികളുമെല്ലാം അവിടുന്നുതന്നെയാണ് എനിക്കറിയാമായിരുന്നു. ഭഗവാനെ പൂജിക്കാന്‍ അതേ ഭഗവാന്റെ പ്രതിരൂപങ്ങളായ വസ്തുക്കള്‍ എനിക്കുപയോഗിക്കേണ്ടിവന്നു. പിന്നീടുണ്ടായ മാമുനിമാരും ഈ വിധത്തില്‍ പൂജകള്‍ തുടര്‍ന്നുവന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ബാലി സുഗ്രീവ വിരോധകാരണം – കിഷ്കിന്ദാകാണ്ഡം (61)

പണ്ടു മായാവിയെന്നൊരസുരേശ്വര-
നുണ്ടായിതു മയന്‍തന്നുടെ പുത്രനായ്‌.
യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ-
നുദ്ധതനായ്‌ നടന്നീടും ദശാന്തരേ
കിഷ്കിന്ധയാം പുരിപുക്കു വിളിച്ചിതു
മര്‍ക്കടാധീശ്വരനാകിയ ബാലിയെ.
യുദ്ധത്തിനായ്‌ വിളിക്കുന്നതു കേട്ടതി-
ക്രൂദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടന്‍
മുഷ്‌ടികള്‍കൊണ്ടു താഡിച്ചതുകൊണ്ടതി-
ദുഷ്‌ടനാം ദൈത്യനുമ പേടിച്ചു മണ്ടിനാന്‍. ലേഖനം മുഴുവന്‍ വായിക്കുക »

ഇന്ദ്രിയങ്ങളല്ല മനസ്സാണ് പ്രവര്‍ത്തിക്കുന്നത് (27)

ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് നിയമനം ചെയ്ത് ആസക്തിയില്ലാതെ കര്‍മം
ചെയ്യുന്നവന്‍ ശ്രേഷ്ഠനാണ്. അയാളുടെ ഇന്ദ്രിയങ്ങള്‍ കര്‍മഭൂമിയില്‍ വ്യാപരിച്ചാലും
സംഗം ഉണ്ടാകുന്നില്ല. വിശ്വസുന്ദരിയെക്കാണുമ്പോള്‍ ആ സൗന്ദര്യത്തെ സൃഷ്ടിച്ച വിശ്വകരങ്ങളെക്കൂടി കാണണം. അപ്പോഴേ സൗന്ദര്യം പൂര്‍ണമാകൂ. അല്ലാതെ കാണുമ്പോള്‍ സ്വന്തമാക്കണം എന്ന ആഗ്രഹമാണ്. എന്റേത്, എനിക്ക് എന്നൊക്കെ കരുതുമ്പോള്‍ വിഭജനവും യുദ്ധവും ദുഃഖവുമുണ്ടാകും. ലേഖനം മുഴുവന്‍ വായിക്കുക »

വിരാ‌ട് സ്വരൂപവര്‍ണ്ണന – ഭാഗവതം (25)

കാണപ്പെടുന്നതും പ്രകടിപ്പിക്കപ്പെടുന്നതുമായ എന്തും ആ ഭഗവാനെ ഓര്‍മ്മിക്കുവാന്‍ ഉതകണം. നീയും ഞാനും ഈ മുനിമാരും ദേവതകളെല്ലാവരും അസുരരും മനുഷ്യരും മൃഗങ്ങളും സ്വര്‍ഗ്ഗവാസികളും ചെടിവര്‍ഗ്ഗങ്ങളും നക്ഷത്രങ്ങളും ഇടിമിന്നലും മേഘങ്ങളും എന്നുവേണ്ട ഈ വിശ്വംമുഴുവനും ഭൂതഭാവി വര്‍ത്തമാനങ്ങളും ആ ഭഗവാന്‍ തന്നെയാണ്‌. ആര്‍ക്കുമാമഹിമയെ അളക്കാന്‍ കഴിയില്ലതന്നെ. ഈ വിശ്വം അവിടുത്തെ പ്രകടിതരൂപത്തിന്റെ ഒരംശം മാത്രമത്രെ. ഇവിടെയാണ്‌ സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങള്‍ നിവസിക്കുന്നുത്‌. ലേഖനം മുഴുവന്‍ വായിക്കുക »

സുഗ്രീവസഖ്യം – കിഷ്കിന്ദാകാണ്ഡം (60)

ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ-
മ്മാറങ്ങെടുത്തു നടന്നിതു മാരുതി
സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാന്‍.
“വ്യഗ്രം കളക നീ ഭാസ്കരനന്ദന!
ഭാഗ്യമഹോ ഭാഗ്യമോര്‍ത്തോളമെത്രയും.
ഭാസ്കരവംശസമുത്ഭവന്മാരായ
രാമനും ലക്ഷ്‌മണനാകുമനുജനും
കാമദാനാര്‍ത്ഥമിവിടേക്കെഴുന്നളളി. ലേഖനം മുഴുവന്‍ വായിക്കുക »

ആരാധനാലയങ്ങളില്‍ അന്വേഷിച്ചാല്‍ പരമസത്യം കിട്ടില്ല (26)

ക്ഷേത്രത്തിലോ, പള്ളിയിലോ, ആശ്രമത്തിലോ, ഗുരുദ്വാരകളിലോ അന്വേഷിച്ചാല്‍ സത്യം കിട്ടില്ല. ദുനിയാവിലെ സകല കിത്താബില്‍ തിരഞ്ഞാലും കിട്ടില്ല. അത് ഓരോരുത്തരുടേയും ഉള്ളിലാണ്. തീര്‍ത്ഥാടനം തന്റെ തന്നെ ഉത്ഭവത്തിലേക്കു ഉള്ള യാത്രയാണ്. അന്വേഷിക്കേണ്ടത് അന്വേഷകനെത്തന്നെയാണ്. പല നദികളായി എത്ര ജലം വന്നുചേര്‍ന്നാലും ഇളകാത്ത സമുദ്രംപോലെ എത്ര കാമനകള്‍ വന്നാലും ഇളകാത്തവനാണ് ജ്ഞാനി. ലേഖനം മുഴുവന്‍ വായിക്കുക »