കൂടുതല്‍ ലേഖനങ്ങള്‍
സുതീഷ്ണാശ്രമപ്രവേശം – ആരണ്യകാണ്ഡം MP3 (39)
സത്യവിക്രമനിതി സത്യവുംചെയ്‌തു തത്ര
നിത്യസംപൂജ്യമാനനായ് വനവാസികളാല്‍
തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളില്‍
പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി
സത്സംസര്‍ഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു
വത്സരം ത്രയോദശ,മക്കാലം കാണായ്‌വന്നു
വിഖ്യാതമായ സുതീക്ഷ്‌ണാശ്രമം മനോഹരം ലേഖനം മുഴുവന്‍ വായിക്കുക »
അഹംഭാവം മനസ്സിലെ ദുര്യോധനത്വം (5)
രണ്ടായി കാണുന്ന ഭാവമാണ് ഭയവും ഭ്രമവുമുണ്ടാക്കുന്നത്. പ്രധാന ഭയം മരണഭയമാണ്. മരണഭയവും ഏറെ പഴക്കം ചെന്ന പിതാമഹനാണ്. ഭീഷ്മരെ ജയിക്കാന്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തിയേ മതിയാകൂ. ശിഖണ്ഡി ശിഖ (കുടുമ) മുറിച്ചവനാണ്. ശിഖ ലോകവുമായുള്ള ബന്ധത്തിന്‍റെ പ്രതീകമാണ്. സന്ന്യാസത്തിനു പോകുമ്പോഴാണ് ശിഖ മുറിക്കുന്നത്. സന്ന്യാസം എല്ലാ ദ്വൈതഭാവങ്ങളുടെയും അവസാനമാണ്. അവിടെ സ്ത്രീയോ, പുരുഷനോ ഇല്ല. ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ ഇല്ല. ഈ സന്ന്യാസഭാവത്തെ മുന്‍നിര്‍ത്തിയേ മരണഭയമെന്ന മഹാഭയത്തെ ജയിക്കാന്‍ പറ്റൂ, പാണ്ഡവ സൈന്യമാവട്ടെ സത്യം, ദൃഢത, മോക്ഷം, അറിവ്, പരാക്രമം, ദാനം തുടങ്ങിയ സദ്ഗുണങ്ങളുടെ പ്രതിനിധാനമാണ്. ലേഖനം മുഴുവന്‍ വായിക്കുക »
ഭഗവാന്‍റെ അവതാരങ്ങളുടെ വര്‍ണ്ണന – ഭാഗവത പാരായണം (3)
പ്രിയപ്പെട്ട ഋഷിവര്യരേ, ആ പരമാര്‍ത്ഥവിശ്വബോധം അപ്രകടിതമായ സ്ഥിതിയിൽനിന്ന് സ്വയം പ്രകാശിതമാകാൻ തീരുമാനിച്ചപ്പോൾ വിശ്വപുരുഷനുണ്ടായി. ആ പുരുഷനാകട്ടെ പതിനാറ് കലകളുണ്ട്, -പത്ത് ഇന്ദ്രിയങ്ങളും അഞ്ച് ഭൂതങ്ങളും മനസും. ഇതോടൊപ്പംതന്നെ മറ്റനേകം രൂപങ്ങളും ഉത്ഭൂതമായി – മനുഷ്യർ, മൃഗങ്ങൾ, അതിമാനുഷർ, വൃക്ഷലതാദികൾ, ധാതുക്കൾ തുടങ്ങിയവ. അങ്ങിനെ വിശ്വപുരുഷന് അനേകം തലകളും കണ്ണുകളും കാലുകളും കൈകളും വായ്കളും ഉണ്ടെന്നു പറയപ്പെടുന്നു. അനന്തതയിൽനിന്നും ഉത്ഭവിച്ച ഈ പ്രകടിതാവസ്ഥകൾക്കുശേഷവും അനന്തത അങ്ങനെതന്നെ അവശേഷിച്ചു. വളരെ ചെറിയ ഒരംശം മാത്രമേ വിശ്വനിർമ്മിതിക്കായി ഉപയോഗിക്കപ്പെട്ടുളളു. ലേഖനം മുഴുവന്‍ വായിക്കുക »
മുനിമണ്ഡലസമാഗമം – ആരണ്യകാണ്ഡം MP3 (38)
ഭണ്ഡകാരണ്യതലവാസികളായ മുനി-
മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു
ചണ്ഡദീധിതികുലജാതനാം ജഗന്നാഥന്‍
പുണ്ഡരീകാക്ഷന്‍തന്നെക്കാണ്മാനായ് വന്നീടിനാര്‍.
രാമലക്ഷ്മണന്മാരും ജാനകീദേവിതാനും
മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താര്‍. ലേഖനം മുഴുവന്‍ വായിക്കുക »
കൗരവപാണ്ഡവ യുദ്ധം ദുര്‍ഗുണ സദ്ഗുണ സംഘര്‍ഷം (4)
വ്യക്തിമനസ്സിലെ എണ്ണിയാലൊടുങ്ങാത്ത ദുര്‍ഗുണങ്ങളുടെ പ്രതീകമാണ് കൗരവര്‍. പാണ്ഡവരാകട്ടെ എണ്ണത്തില്‍ കുറഞ്ഞ സദ്ഗുണങ്ങളുടെ പ്രതീകവും. ഇവ തമ്മില്‍ വ്യക്തിക്കുള്ളില്‍ നടക്കുന്ന സംഘര്‍ഷമാണ് കുരുക്ഷേത്ര യുദ്ധത്തിലൂടെ വെളിപ്പെടുന്നത്. ധര്‍മ്മഭൂമിയായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒത്തുചേര്‍ന്ന എന്‍റെ ആളുകളും പാണ്ഡവരും എന്ത് ചെയ്തു എന്നാണ് ധൃതരാഷ്ട്രര്‍ സഞ്ജയനോട് ചോദിക്കുന്നത്. ഓരോ വ്യക്തിയും സ്വന്തം അന്തഃകരണത്തില്‍ ചോദിക്കേണ്ട ചോദ്യമാണിത്. ധര്‍മ്മഭൂമിയായ എന്‍റെയുള്ളില്‍ എന്നോട് ചേര്‍ന്നുനില്‍ക്കുന്ന ദുര്‍ഗുണങ്ങള്‍ക്കെതിരെ സദ്ഗുണങ്ങള്‍ എന്തെങ്കിലും ചെയ്തോ എന്നതാണ് ചോദ്യത്തിന്‍റെ സാരം. ദുര്യോധനന്‍ ധനം ദുര്‍വ്യയം ചെയ്യുന്നവനാണ് . ദുശ്ശാസനനാകട്ടെ തെറ്റായ ശാസനകള്‍ പുറപ്പെടുവിക്കുന്നവനും. ഇത്തരം അസംഖ്യം ദുര്‍ഗുണങ്ങള്‍ക്കുമേല്‍ ആത്മവിഷയ തല്പരരായ പാണ്ഡവര്‍ എന്തുചെയ്തു എന്നാണ് അന്വേഷിക്കേണ്ടത്. ലേഖനം മുഴുവന്‍ വായിക്കുക »
ഭഗവത്‌ഭക്തി മാഹാത്മ്യവര്‍ണ്ണനം – ഭാഗവത പാരായണം (2)
വിശുദ്ധമനസ്കരായ നിങ്ങളുടെ അഭ്യർത്ഥന ശ്ലാഘനീയംതന്നെ. ശ്രീകൃഷ്ണഭഗവാന്‍റെ മഹിമയാർന്ന ലീലാകഥകളാണല്ലോ നിങ്ങളെന്നോട് പറയുവാൻ ആവശ്യപ്പെട്ടത്. മനുഷ്യൻ എല്ലായ്പ്പോഴും ശ്രീകൃഷ്ണനിലുളള ഭക്തി വർദ്ധിപ്പിക്കാനുതകുന്ന കാര്യങ്ങളില്‍ ഏർപ്പെടേണ്ടതാണ്. എന്തെന്നാൽ സ്വാർത്ഥലാഭമോഹരഹിതമായ ഭക്തിയുടെ ഫലമായി മനുഷ്യൻ സച്ചിദാനന്ദസ്വരൂപമായ ദൈവപദം പ്രാപിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ശരഭംഗമന്ദിരപ്രവേശം – ആരണ്യകാണ്ഡം MP3 (37)
രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ
ശ്രീമയമായ ശരഭംഗമന്ദിരം പുക്കാര്‍.
സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു
വീക്ഷ്യ താപസവരന്‍ പൂജിച്ചു ഭക്തിയോടെ.
കന്ദപക്വാദികളാലാതിഥ്യംചെയ്‌തു ചിത്താ-
നന്ദമുള്‍ക്കൊണ്ടു ശരഭംഗനുമരുള്‍ചെയ്‌തുഃ ലേഖനം മുഴുവന്‍ വായിക്കുക »
വിരാധവധം – ആരണ്യകാണ്ഡം MP3 (36)
അന്നേരമാശു കാണായ്‌വന്നിതു വരുന്നത-
ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം
ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്‌ട്രാന്വിത-
വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം
വാമാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു
ഭീമശാര്‍ദൂലസിംഹമഹിഷവരാഹാദി
വാരണമൃഗവനഗോചരജന്തുക്കളും
പൂരുഷന്മാരും കരഞ്ഞേറ്റവും തുളളിത്തുളളി. ലേഖനം മുഴുവന്‍ വായിക്കുക »
ശൗനക സൂത സംവാദം – ഭാഗവതം പാരായണം (1)
ശൗനകനും മറ്റുമുനിമാരും സൂതനോടു പറഞ്ഞു:
അല്ലയോ പരമപൂജനീയനായ സൂതാ, നാമിവിടെ നൈമിശികാരണ്യത്തിൽ ഒരു പുണ്യകർമ്മത്തിനായി എത്തിച്ചേർന്നിരിക്കുകയാണല്ലോ. ഇവിടെ കിട്ടുന്ന ഓരോനിമിഷവും ഭഗവൽകഥകൾ കേൾക്കുന്നുതിനും ആത്മീയപുരോഗതിക്കും മനുഷ്യവർഗ്ഗത്തിന്‍റെ മുക്തിസാധനയ്ക്കുമായി നമുക്കു വിനിയോഗിക്കാം. ഈ കലിയുഗത്തിൽ മനുഷ്യജീവിതം തുലോം കുറഞ്ഞ കാലത്തേക്കുമാത്രമെങ്കിലും നാം ജീവിതകാലം മുഴുവനും സുഖഭോഗങ്ങളും അതിൽനിന്നുണ്ടാകുന്ന തീരാത്ത കഷ്ടപ്പാടുകളിലും മുഴുകിയിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
കുരുക്ഷേത്ര യുദ്ധം വ്യക്തിമനസ്സിലെ ധര്‍മ്മസംഘര്‍ഷം (3)
വ്യക്തിമനസ്സിലെ ധര്‍മ്മാധര്‍മ്മ ചിന്തകളിലേക്കാണ് ഭഗവദ്ഗീത നമ്മെ നയിക്കുന്നത്. ചരിത്രത്തിന്‍റെയും ഭൂമിശാസ്ത്രത്തിന്‍റെയും പശ്ചാത്തലത്തിലല്ല ഗീതയെ സമീപിക്കേണ്ടത്. സൂക്ഷ്മതലത്തില്‍ ജ്ഞാനചക്ഷുസ്സുകൊണ്ട് നോക്കുമ്പോള്‍ നമ്മുടെയുള്ളില്‍ തന്നെ ഈ കുരുക്ഷേത്ര യുദ്ധം കാണാം. ‘ധര്‍മ്മം’ എന്ന വാക്കില്‍ ആരംഭിച്ച് ‘മമ’ എന്ന വാക്കിലാണ് ഗീത അവസാനിക്കുന്നത്. മമ ധര്‍മ്മത്തെക്കുറിച്ചുള്ള – എന്‍റെ ധര്‍മ്മത്തെക്കുറിച്ചുള്ള – അന്വേഷണമായി ഇതു മാറണം. അപ്പോള്‍ മഹാഭാരതത്തിലെ കഥാപാത്രങ്ങളെ നമ്മുടെയുള്ളില്‍ത്തന്നെ കണ്ടെത്താനാകും. ലേഖനം മുഴുവന്‍ വായിക്കുക »
മഹാരണ്യപ്രവേശം – ആരണ്യകാണ്ഡം MP3 (35)
പ്രത്യുഷസ്യുത്ഥായ തന്‍ നിത്യകര്‍മ്മവും ചെയ്തു
നത്വാ താപസം മഹാപ്രസ്ഥാനമാരംഭിച്ചാന്‍.
“പുണ്ഡരീകോത്ഭവേഷ്ടപുത്ര! ഞങ്ങള്‍ക്കു മുനി-
മണ്ഡലമണ്ഡിതമാം ദണ്ഡകാരണ്യത്തിനു
ദണ്ഡമെന്നിയേ പോവാനായനുഗ്രഹിക്കേണം
പണ്ഡിതശ്രേഷ്‌ഠ! കരുണാനിധേ! തപോനിധേ! ലേഖനം മുഴുവന്‍ വായിക്കുക »
ആരണ്യകാണ്ഡം MP3 (34)
ഇവിടെ MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen]
ആരണ്യകാണ്ഡം
ബാലികേ! ശുകകുലമൌലിമാലികേ! ഗുണ-
ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ
നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍
നീലനീരജദലലോചനന്‍ നാരായണന്‍
നീലലോഹിതസേവ്യന്‍ നിഷ്‌കളന്‍ നിത്യന്‍ പരന്‍
കാലദേശാനുരൂപന്‍ കാരുണ്യനിലയനന്‍
പാലനപരായണന്‍ പരമാത്മാവുതന്റെ
ലീലകള്‍ കേട്ടാല്‍ മതിയാകയില്ലൊരിക്കലും. ലേഖനം മുഴുവന്‍ വായിക്കുക »
ഭാഗവതം കഥകള്‍ ഒരു വര്‍ഷത്തെ നിത്യപാരായണത്തിനു വേണ്ടി
ശ്രീ വെങ്കിടേശാനന്ദസ്വാമി ഭാഗവതം മുഴുവന്‍ സൂക്ഷ്മപരിശോധന നടത്തി നിത്യപഠനത്തിനുതകുന്ന ശ്ളോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സമഗ്രരൂപത്തില്‍ കഥയോടോപ്പം ശ്രീമദ് ഭാഗവതം നിത്യപാരായണം എന്ന ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ദിവസവും ഏതാനും നിമിഷങ്ങള്‍ എന്ന തോതില്‍ ഒരു വര്‍ഷം കൊണ്ട് ഭാഗവതം വായിച്ചു മനസ്സിലാക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്. ഭാഗവതത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമൃതവാണികളാണ് ഈ ശ്ളോകങ്ങള്‍. ശ്രീമദ് ഭാഗവതം നിത്യപാരായണത്തിലെ ഓരോ അദ്ധ്യായമായി ദിവസത്തേയ്ക്ക് ശ്രേയസില്‍ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ക്ക് ദിവസവായനയ്ക്ക് പ്രയോജനം ചെയ്യുമെന്ന് കരുതുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
താത്പര്യം സാധ്യമായാല്‍ ഗ്രന്ഥം അപ്രസക്തം (2)
ഒരു ഗ്രന്ഥവും ഗ്രന്ഥത്തിനുവേണ്ടി രചിക്കപ്പെട്ടതല്ല. അറിവ് പകരുകയാണ് ഗ്രന്ഥത്തിന്‍റെ താത്പര്യം. ഇത് വായനക്കാരനിലേക്ക് പകരുന്നതോടെ ഗ്രന്ഥം അപ്രസക്തമാകും. എണ്ണയുടെ താത്പര്യം ചുറ്റും പ്രകാശം പരത്തുകയാണ്. വെളിച്ചം പകരുന്നതോടെ എണ്ണ ഇല്ലാതാകും. ഇതുപോലെ തന്നെയാണ് ഗ്രന്ഥവും. കേവലം പുസ്തക രൂപത്തില്‍ ഇതിനെ സമീപിക്കരുത്. വാക്കുകള്‍ക്കും ലിപികള്‍ക്കും അപ്പുറമുള്ളവയെ ആവാഹിച്ച മന്ത്രങ്ങളാണിത്. മനനം ചെയ്യുക വഴി ത്രാണനം ചെയ്യുന്നതാണ് മന്ത്രം. ഗ്രന്ഥത്തിന്‍റെ താത്പര്യത്തെ പ്രാപിക്കുകയാണ് വായനക്കാരന്‍ ചെയ്യേണ്ടത്. ലേഖനം മുഴുവന്‍ വായിക്കുക »
അസൂയ ജനിക്കുമ്പോള്‍ യുദ്ധം തുടങ്ങുന്നു (1)
നമ്മുടെ ഗൃഹനിര്‍മാണവും ആഘോഷങ്ങളും വസ്ത്രധാരണവുമെല്ലാം പലപ്പോഴും മറ്റുള്ളവരെ വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനുമാണ് ലക്ഷ്യംവെയ്ക്കുന്നത്. പാണ്ഡവര്‍ രാജസൂയം നടത്തിയതുപോലുള്ള വിവാഹ മാമാങ്കങ്ങളും ബര്‍ത്ത്ഡേ പാര്‍ട്ടികളും ആത്യന്തികമായി അസൂയയും കലഹവുമാണ് ജനിപ്പിക്കുന്നത്. ഏതു പ്രവര്‍ത്തിക്കുമുമ്പും ധ്യാനം അനിവാര്യമാണ്. അപ്പോള്‍ ധര്‍മ്മമേത് അധര്‍മ്മമേത് എന്ന് വിവേചിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. അങ്ങനെ ചെയ്താല്‍ പിന്നീട് പശ്ചാത്തപിക്കേണ്ടിവരില്ല. നരനാരായണ സംവാദമായിവേണം ഭഗവത്ഗീതയെ കാണാന്‍. ലേഖനം മുഴുവന്‍ വായിക്കുക »


