കൂടുതല്‍ ലേഖനങ്ങള്‍
ജാതിനിര്‍ണ്ണയം – ശ്രീനാരായണഗുരു (33)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരം ഒരു ഭേദവുമില്ലതില്‍.
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം. ലേഖനം മുഴുവന്‍ വായിക്കുക »
അയോദ്ധ്യാപ്രവേശം – യുദ്ധകാണ്ഡം (125)
‘പൂജ്യനാം നാഥനെഴുന്നള്ളുന്നേരത്തു
രാജ്യമലങ്കരിയ്ക്കേണമെല്ലാടവും
ക്ഷേതങ്ങള്‍ തോറും ബലിപൂജയോടുമ-
ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം ലേഖനം മുഴുവന്‍ വായിക്കുക »
പുണ്യപാവനോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (19)
അപരിച്ചിന്നചിദാകാശത്തില്‍ ഭ്രാന്തികൊണ്ട് തോന്നപ്പെടുന്ന ഭാവനാവിശേഷങ്ങളല്ലേ വ്യക്തികളെല്ലാം? ആ സ്ഥിതിക്ക് ആരാണ് ജനിക്കുന്നത്? ആരാണ് മരിക്കുന്നത്? വെറും ഭ്രമം മാത്രമാണെല്ലാം. എങ്കിലും ബന്ധുജനവിയോഗം അസഹ്യം തന്നെയെന്നു കരുതുന്നപക്ഷം ഇതിനുമുമ്പ് അനേകം ജന്മങ്ങള്‍ നിനക്കുണ്ടായില്ലേ? അന്നൊക്കെയും അവിടങ്ങളില്‍ അനേകം ബന്ധുജനങ്ങളും നിനക്കുണ്ടായല്ലോ. അവരുടെയൊന്നും വിയോഗം എന്താണ് ഇന്നുനിന്നെ പേടിപ്പിക്കാത്തത്? ബന്ധുത്വവും ശത്രുത്വവും എന്നുവേണ്ട എല്ലാവിധ വ്യവഹാരങ്ങളും ചിത്തത്തിന്റെ ചാപല്യവും വിഭ്രാന്തിയും മാത്രമാണ്. ഞാന്‍, നീ, ബന്ധു, ശത്രു, എന്നീ ഭാവങ്ങള്‍ക്കാസ്പദമായ ചൈതന്യം ഒന്നുമാത്രമാണെന്നിരിക്കെ ഭിന്നങ്ങളും വിരുദ്ധങ്ങളുമായ ഭാവങ്ങള്‍ എങ്ങനെയാണതില്‍ നിന്നുണ്ടാവുന്നത്? ലേഖനം മുഴുവന്‍ വായിക്കുക »
ഹിരണ്യഗര്‍ഭോത്പത്തിപ്രകാരവര്‍ണ്ണനം – നാരായണീയം (7)
പ്രകാശസ്വരുപിന്‍! ഇപ്രകാരം പതിന്നാലു ലോകമാകുന്ന സ്വരൂപത്തോടുകൂടി ആവിര്‍ഭവിച്ച നിന്തിരുവടി താന്‍തന്നെ പിന്നെ അതിന്റെ മേല്‍ഭാഗത്തുള്ള സത്യലോകമെന്നു പറയപ്പെടുന്ന സ്ഥാനത്തില്‍ ബ്രഹ്മാവ് എന്ന പേരോടുകൂടി അവതരിച്ചു. മൂന്നു ലോകങ്ങള്‍ക്കും ജീവാത്മാവായ യാതൊരു ഭഗവാനെ ഹിരണ്യഗര്‍ഭനെന്നു പറയുന്നു, ആ ഹിരണ്യഗര്‍ഭന്‍ വര്‍ദ്ധിച്ചിരിക്കുന്ന രജോഗുണവികാരം നിമിത്തം തെളിഞ്ഞു പ്രകാശിക്കുന്ന അനേകം വിധത്തിലുള്ള സൃഷ്ടിയെ ചെയ്യുവാനുള്ള ആഗ്രഹത്തോടുകൂടിയവനായി ഭവിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »
തേവാരപ്പതികങ്കള്‍ (തമിഴ്) – ശ്രീ നാരായണഗുരു (32)
ഞാനോതയമേ! ഞാതുരുവേ!
നാമതിയിലാ നര്‍ക്കതിയേ!
യാനോ നീയോ യാതിപരം,
യാതായ് വിടുമോ, പേചായേ,
തേനാര്‍ തില്ലൈ ചീരടിയാര്‍
തേടും നാടാമരുമാനൂര്‍
കോനേ, മാനേര്‍മിഴി പാകം-
കൊണ്ടായ് നയിനാര്‍ നായകമേ! ലേഖനം മുഴുവന്‍ വായിക്കുക »
ഹനൂമദ്ഭരതസംവാദം – യുദ്ധകാണ്ഡം (124)
‘ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരന്‍-
തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ
വന്നീടുകെന്നുടെ വൃത്താന്തവും പുന-
രൊന്നൊഴിയാതെയവനോടു ചൊല്ലണം
പോകുന്നനേരം ഗുഹനെയും ചെന്നു ക-
ണ്ടേകാന്തമായറിയിച്ചീടവസ്ഥകള്‍’ ലേഖനം മുഴുവന്‍ വായിക്കുക »
ജനകോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (18)
ഞാനെന്നും എന്റേതെന്നുമുള്ള അഭിമാനം നിലവിലുള്ളിടത്തോളം കാലം വിഷയസേവനമല്ലാതെ ആത്മാനുഭൂതിയുണ്ടാവാനും വയ്യ. വാസനകളാണ് അഭിമാനത്തെ നിലനിര്‍ത്തുന്നത്. അതിനാല്‍ വാസനകളെ നിശ്ശേഷം ത്യാഗം ചെയ്യുകതന്നെ വേണം. രണ്ടുരൂപത്തിലാണ് വാസനാത്യാഗം. അവയ്ക്കു ജ്ഞേയമെന്നും ധ്യേയമെന്നും പറയും. അവയില്‍ ഏതെങ്കിലും ഒരു രൂപത്തിലുള്ള വാസനാത്യാഗം ആവശ്യമായും ഒരാള്‍ക്കുണ്ടാവണം. ലേഖനം മുഴുവന്‍ വായിക്കുക »
വിരാട് ദേഹസ്യ ജഗദാത്മത്വവര്‍ണ്ണനം – നാരായണീയം (6)
ഹേ ജഗദീശ്വര! ഇപ്രകാരം പതിന്നാലു ലോകങ്ങളാകുന്ന സ്വരുപത്തെ പ്രാപിച്ചിരിക്കുന്ന വിരാട് സ്വരുപിയായ അങ്ങയുടെ ഉള്ളങ്കാലുകളെ പാതാളമെന്നും അല്ലേ പ്രകാശത്മക! അങ്ങയുടെ പുറവടികളെയാവട്ടെ രസാതലമെന്നും അല്ലയോ അത്ഭുതസ്വരുപ! അങ്ങയുടെ കണങ്കാലുകളെ തന്നെ മഹാതലമെന്നും പറയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
തമിഴ് ശ്ലോകം (ഗംഗാഷ്ടകത്തില്‍ നിന്ന്) – ശ്രീനാരായണഗുരു (31)
കണ്‍കളെത്തനൈ കരോടിയെത്തനൈ
കരിപ്പുലിത്തൊലികളെത്തനൈ
തിങ്കളിന്‍കലൈ വിടങ്കള്‍ ചീറു-
മരവങ്കളെത്തനൈ ചെറിന്തെഴും
കങ്കൈ നീയുമിതുപോല്‍ കണക്കിലൈ നിന്‍
നീരില്‍ മുഴുകുവോരൊവ്വെന്റെയും
ചംകരിത്തുയരുമാങ്കുചമ്പുവിന്‍
ചരുപരാകിയിതു ചത്യമേ. ലേഖനം മുഴുവന്‍ വായിക്കുക »
അയോദ്ധ്യയിലേക്കുള്ള യാത്ര – യുദ്ധകാണ്ഡം (123)
‘ദാസനാമെന്നെക്കുറിച്ചു വത്സല്യമു-
ണ്ടേതാനുമെങ്കിലത്രൈവ സന്തുഷ്ടനായ്
മംഗലദേവതയാകിയ സീതയാ
മംഗലസ്നാനവുമാചരിച്ചീടണം
മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു
നാളെയങ്ങോട്ടെഴുന്നള്ളീടുകയുമാം’ ലേഖനം മുഴുവന്‍ വായിക്കുക »
ഉപശമപ്രകരണം – ലഘുയോഗവാസിഷ്ഠം (17)
സമുദ്രത്തില്‍ നിന്നു വേറെയല്ല തിരകളെന്നു പ്രത്യക്ഷമാണ്. അതുപോലെ ബ്രഹ്മത്തിലും എന്തൊക്കെ കല്പിച്ചാലും അവയൊന്നുംതന്നെ ബ്രഹ്മത്തില്‍ നിന്നു വേറെയല്ലെന്നു വ്യക്തമാണ്. അങ്ങനെ എല്ലാം ബ്രഹ്മമാണെന്നു ബോദ്ധ്യം വന്നുകഴിഞ്ഞാല്‍ പിന്നെ ആര്‍ക്കാണ് ജനനവും മരണവും ബന്ധവും ദുഃഖവുമെല്ലാമുള്ളത്? വെറും ഭ്രമം മാത്രമാണ് സംസാരാനുഭവങ്ങളെല്ലാമെന്നു ബോദ്ധ്യംവരും. ജ്ഞാനവൈരാഗ്യങ്ങള്‍ വളര്‍ന്നു കര്‍മ്മവാസനകള്‍ നശിച്ച് ഒടുവിലത്തെ ജന്മമായിട്ടുള്ള ഒരാള്‍ക്കീ ആത്മജ്ഞാനം സ്വാഭാവികമായിട്ടുണ്ടാവും. ലേഖനം മുഴുവന്‍ വായിക്കുക »
വിരാട് പുരുഷോത്പത്തിപ്രകാരവര്‍ണ്ണനം – നാരായണീയം (5)
പണ്ട് ബ്രഹ്മപ്രളയത്തില്‍ സത്വം, രജസ്സ്, തമസ്സ്, എന്നീ ഗുണങ്ങളുടെ സാമ്യാവസ്ഥയില്‍ നിരോധിക്കപ്പെട്ട വികരങ്ങളോടുകൂടിയ മായ അങ്ങയില്‍ ലയിച്ചപ്പോള്‍ സ്ഥൂല, സൂക്ഷ്മരൂപത്തിലുള്ള ഈ പ്രപഞ്ചം ഒന്നും തന്നെ ഉണ്ടായിരുന്നില്ല; അക്കാലത്ത് ജനനമരണാത്മകമായ സംസാരവും മോക്ഷവും സംഭവിച്ചിരുന്നില്ല! പകലിന്റെ സ്ഥിതിയുമില്ല; അക്കാലത്ത് നിന്തിരുവടി ഒരുവന്‍ മാത്രം പരാനന്ദജ്യോതിസ്വരുപമായി അവശേഷിച്ചിരുന്നുപോലും. ലേഖനം മുഴുവന്‍ വായിക്കുക »
ചിദംബരാഷ്ടകം – ശ്രീ നാരായണഗുരു (30)
ബ്രഹ്മമുഖാമരവന്ദിതലിങ്ഗം
ജന്മജരാമരണാന്തകലിങ്ഗം
കര്‍മ്മനിവാരണകൌശലലിങ്ഗം
തന്മൃദു പാതു ചിദംബരലിങഗം. ലേഖനം മുഴുവന്‍ വായിക്കുക »
ദേവേന്ദ്രസ്തുതി – യുദ്ധകാണ്ഡം (122)
സംക്രന്ദനന്‍ തദാ രാമനെ നിര്‍ജ്ജര-
സംഘേന സാര്‍ദ്ധം വണങ്ങി സ്തുതിച്ചിതു
‘രാമചന്ദ്ര! പ്രഭോ! പാഹി മാം പാഹി മാം
രാമഭദ്ര! പ്രഭോ! പാഹി മാം പാഹി മാം
ഞങ്ങളെ രക്ഷിപ്പതിന്നു മറ്റാരുള്ള-
തിങ്ങനെ കാരുണ്യപീയൂഷവാരിധേ! ലേഖനം മുഴുവന്‍ വായിക്കുക »
ഉപദേശാഖ്യാനം – ലഘുയോഗവാസിഷ്ഠം (16)
ആരും ഒന്നും ആഗ്രഹിച്ചില്ലെങ്കിലും ഈ ലോകം നടക്കേണ്ടതുപോലെ അങ്ങനെ നടന്നുകൊള്ളും. ബ്രഹ്മത്തിന്റെ സാന്നിധ്യംമാത്രം കൊണ്ടാണ് പ്രപഞ്ചം നടക്കുന്നത്. അല്ലാതെ ആഗ്രഹം കൊണ്ടല്ല, രത്നം ആഗ്രഹിച്ചില്ലെങ്കിലും അതിന്റെ പ്രകാശപ്രസരത്തിന്നൊരു കുറവുമില്ല. അതുപോലെ തന്റെ സാന്നിധ്യം മാത്രമേ ആവശ്യമുള്ളു എല്ലാം നടക്കാന്‍. കര്‍ത്തവ്യങ്ങളെ ചെയ്യണമെന്നതു വാസ്തവംതന്നെ. എന്നാല്‍ അതിന് ആഗ്രഹം അത്യാവശ്യമാണെന്നില്ലല്ലോ. ഒന്നും ആഗ്രഹിക്കാതെയും ഒന്നിനും കര്‍ത്താവാകാതെയും തന്നെ എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റാന്‍ സാധിക്കും. ലേഖനം മുഴുവന്‍ വായിക്കുക »



