കൂടുതല്‍ ലേഖനങ്ങള്‍

മനസ്സെന്നാലെന്താണ് ? (36)

മനസ്സിനെക്കുറിച്ച് ശ്രീ രമണ മഹര്‍ഷികള്‍ : മനസ്സിന്റെ ആദിയെപ്പറ്റി ചുഴിഞ്ഞു നോക്കുന്തോറും അത്‌ ആത്മാവിന്റെയോ ബ്രഹ്മത്തിന്റെയോ ആവിഷ്കരണമാണെന്ന് എത്തപ്പെടും. മനസ്സിനെ സൂക്ഷ്മശരീരമെന്നും ചിന്തോപാധി എന്നും പറയുന്നു. മനസ്സിനെ എന്റേതെന്നഭിമാനിക്കുന്നവന്‍ ജീവന്‍. മനസ്സെപ്പോഴും ഏതെങ്കിലും ജഡസ്പര്‍ശിയായിട്ടേ ഇരിക്കുകയുള്ളൂ. സ്വതന്ത്രമായി അതിനൊരു നിലയില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്‍ ഗോവര്‍ദ്ധനപര്‍വ്വതം ധരിച്ച് വ്രജത്തെ രക്ഷിച്ചത് – ഭാഗവതം (243)

“ആരാണീ കൃഷ്ണന്‍? ശിശുവായിരിക്കുമ്പോള്‍ പൂതനയെക്കൊന്നു. പിന്നീടും പല രാക്ഷസരേയും കൃഷ്ണന്‍ വധിച്ചു. ഭയങ്കരനായ കാളിയനെ കീഴടക്കി. മാത്രമല്ല, ഞങ്ങളെല്ലാം തീവ്രമായി സ്നേഹിക്കുന്ന രീതിയില്‍ ഒരാകര്‍ഷണീയത കൃഷ്ണനുണ്ട്‌. കൃഷ്ണനും ഞങ്ങളെ സ്നേഹിക്കുന്നു. ബാലന്‌ ഏഴു വയസ്സേയുളളൂ. എന്നിട്ട്‌ ഈ മല ​‍മുഴുവന്‍ ഉയര്‍ത്തി പിടിച്ചിരിക്കുന്നു. ആരാണിവന്‍ എന്നാണ്‌ ഞങ്ങള്‍ക്കല്‍ഭുതം.” ലേഖനം മുഴുവന്‍ വായിക്കുക »

ഞാനാരാണ്‌? അതറിയുന്നത് എങ്ങനെ? (35)

ഭഗവാന്‍ ശ്രീ രമണ മഹര്‍ഷി പറയുന്നു : ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കൂ! അന്നമയകോശവും (ദേഹവും) അതിന്റെ വൃത്തികളും, ‘ഞാന്‍ ‍’ അല്ല. ഇനിയും പറഞ്ഞാല്‍ മനോമയവും അതിന്റെ വൃത്തികളും ‘ഞാന്‍’ അല്ല. അടുത്തത്തായി നോക്കേണ്ടത്‌ ഈ വിചാരം എവിടെ നിന്നും പുറപ്പെടുന്നു എന്നാണ്‌. വിചാരം തനിയേ ജനിക്കുന്നതാണ്‌. അത്‌ ബാഹ്യവും ഭേദവുമുള്ളതാണ്‌. അത്‌ ബുദ്ധിയില്‍ വര്‍ത്തിക്കുന്നു. അതിനാല്‍ അതറിയുന്നതാര്‌?ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കൂ! അന്നമയകോശവും (ദേഹവും) അതിന്റെ വൃത്തികളും, ‘ഞാന്‍ ‍’ അല്ല. ഇനിയും പറഞ്ഞാല്‍ മനോമയവും അതിന്റെ വൃത്തികളും ‘ഞാന്‍’ അല്ല. അടുത്തത്തായി നോക്കേണ്ടത്‌ ഈ വിചാരം എവിടെ നിന്നും പുറപ്പെടുന്നു എന്നാണ്‌. വിചാരം തനിയേ ജനിക്കുന്നതാണ്‌. അത്‌ ബാഹ്യവും ഭേദവുമുള്ളതാണ്‌. അത്‌ ബുദ്ധിയില്‍ വര്‍ത്തിക്കുന്നു. അതിനാല്‍ അതറിയുന്നതാര്‌? ലേഖനം മുഴുവന്‍ വായിക്കുക »

ഇന്ദ്രമഖഭംഗം – ഭാഗവതം (242)

മനുഷ്യര്‍ കര്‍മ്മങ്ങളിലേര്‍പ്പെടുന്നു. ചിലപ്പോള്‍ അവയുടെ സ്വഭാവവിശേഷങ്ങളറിഞ്ഞും ചിലപ്പോള്‍ അറിയാതേയും. സ്വഭാവവിശേഷങ്ങളറിയാതെ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം അവര്‍ക്ക് അനുയോജ്യമല്ലാത്തതും പരാജയത്തിലേക്ക്‌ നയിക്കുന്നുതുമത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

അഹംസ്ഫുരണത്തിന്‌ മനസ്സടങ്ങി ബുദ്ധിയും മായണം (34)

ആഹാരനിയമങ്ങള്‍ എന്തിന്‌? എന്ന ചോദ്യത്തിന് ശ്രീ രമണ ഭഗവാന്‍ ഉത്തരം നല്‍കുന്നു : നിങ്ങളുടെ ഇപ്പോഴുള്ള അനുഭവം നിങ്ങളുടെ പരിതസ്ഥിതികളുടെ സ്വാധീനം കൂടിയുള്ളതാണ്‌. തല്‍ക്കാലത്തേക്കുള്ളതാണ്‌ ഈ അനുഭവം സഹജമായിത്തീരുന്നതുവരെ ആത്മനിഷ്ഠയെ വിടാതിരിക്കണം. അതിന്‌ ആഹാരനിയമങ്ങള്‍ സഹായകമായിരിക്കും. അനുഭവം സ്ഥിരമായിത്തീര്‍ന്നാല്‍ പിന്നീട്‌ ബുദ്ധിമുട്ടില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീകൃഷ്ണന്‍ വിപ്രപത്നികള്‍ക്ക് അനുഗ്രഹം നല്‍കുന്നു – ഭാഗവതം (241)

ഭഗവാന്റെ മായാശക്തി അപാരം തന്നെ. യോഗിവര്യരെപ്പോലും മോഹിപ്പിക്കാന്‍ അതിനു കഴിയും. ജനങ്ങളുടെ ഗുരുവെന്ന് സ്വയം അഭിനയിക്കുന്നുവര്‍ സ്വാര്‍ത്ഥമോഹികളത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

സ്വന്തം ആത്മാവ്‌ തന്നെ ഗുരു (33)

ആരാണ് ഗുരു എന്നതിനെപ്പറ്റി ഭഗവാന്‍ ശ്രീ രമണ മഹര്‍ഷി ജ്ഞാനോപദേശം നല്‍കുന്നു : ഒരാത്മജ്ഞാന നിരതന്‍ ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്നും അവന്‍ തന്നെ ഗുരുവായി പ്രത്യക്ഷപ്പെടുമെന്നും കരുതുന്നു. സ്ഥൂലദേഹത്തിലിരിക്കുന്ന ജിജ്ഞാസുവിന്‌ സ്ഥൂലദേഹത്തോടുകൂടിതന്നെ ഒരു ഗുരു ആവിര്‍ഭവിക്കുകയും അവന്‍ തന്റെ സര്‍വ്വസ്വമാണെന്ന്‌ ശിഷ്യന്‍ പരിഗണിക്കുകയും ചെയ്യുന്നു. ആത്മാവണ്‌ സര്‍വ്വവും എന്ന്‌ ഈ ഗുരു പിന്നീട്‌ ശിഷ്യനു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ബ്രാഹ്മണസ്ത്രീകള്‍ ബലരാമകൃഷ്ണനും കൂട്ടുകാര്‍ക്കും ഭക്ഷണം നല്‍കുന്നു – ഭാഗവതം (240)

പൂങ്കാവനത്തില്‍ കൃഷ്ണന്‍ നടക്കുന്നത്‌ ബ്രാഹ്മണ സ്ത്രീകള്‍ കണ്ടു. അവന്‍ ശ്യാമശരീരത്തില്‍ മഞ്ഞപ്പട്ട്‌ ധരിച്ചിരിക്കുന്നു. പൂക്കളും മയില്‍പീലികളുംകൊണ്ട്‌ സ്വയം നന്നായലങ്കരിച്ചിരിക്കുന്നു. ഒരു കൈ കൂട്ടുകാരന്റെ തോളില്‍ ചാരി മറ്റേക്കയ്യിലൊരു താമരപ്പൂ ചുഴറ്റിക്കൊണ്ട്‌ കൃഷ്ണന്‍ നില്‍ക്കുന്നു. ഹൃദയംനിറയെ കൃഷ്ണനെ സ്വീകരിച്ച്‌ ഈ സുചരിതകള്‍ കൃഷ്ണനെ സ്വന്തം ആത്മാവില്‍ ഉള്‍ക്കൊണ്ടു. അങ്ങനെ കേവലവും വേദനാ നിര്‍ഭരവുമായ ജിവിതത്തെ അവര്‍ പ്രശാന്തമധുരമാക്കി മാറ്റി. ലേഖനം മുഴുവന്‍ വായിക്കുക »

തിരുമന്ത്രം മൂവായിരം (മലയാളം PDF) – തിരുമൂലര്‍

മഹര്‍ഷി തിരുമൂലര്‍ എഴുതിയ തിരുമന്ത്രം (തിരുമന്തിരം) എന്ന കൃതി തമിഴിലെ ആദ്യകാലത്തെ ശൈവ സിദ്ധാന്ത കൃതിയാണ്. ആദ്ധ്യാത്മികവും ഭക്ത്യാത്മകവും ആയ ഈ ബൃഹത്കൃതിയില്‍ ഒമ്പത് തന്ത്രങ്ങളും കലി വൃത്തത്തിലുള്ള മൂവായിരം മന്ത്രങ്ങളും ഉള്‍പ്പെടുന്നു. അതില്‍ കൃതിയുടെ ഏകദേശം പകുതിയോളം പ്രധാന ഭാഗങ്ങള്‍ മാത്രം ചേര്‍ത്ത് സമുചിതമായ ഒരു മലയാള കാവ്യ പരിഭാഷയാണ് ശ്രീ തിരുവല്ലം ഭാസ്കരന്‍ നായര്‍ ചെയ്തിരിക്കുന്നത്. ലേഖനം മുഴുവന്‍ വായിക്കുക »

സാധകന്റെ ആഹാരരീതി (32)

ഒരു സാധകന്റെ ആഹാരരീതി എന്തായിരിക്കണം? എന്ന മിസിസ്‌ പിഗട്ടിന്റെ ചോദ്യത്തിന് ഭഗവാന്‍ രമണ മഹര്‍ഷി വിശദമായ ഉത്തരം നല്‍കുന്നു : ആരോഗ്യം ആവശ്യം തന്നെ. എന്നാല്‍ ശരീരത്തെ വണ്ണിപ്പിക്കേണ്ട. ശരീരം ക്ഷയിക്കുന്തോറും മനസ്സ്‌ വളരും… ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീകൃഷ്ണന്റെ ഗോപികാവസ്ത്രാപഹരണം – ഭാഗവതം (239)

“ഒരു വൃക്ഷത്തിന്റെ ജന്മം എത്ര അനുഗൃഹീതം. അവ എല്ലാ ജീവജാലങ്ങള്‍ക്കുംവേണ്ട ആഹാരവും തണലും നല്‍കുന്നു. തങ്ങള്‍ക്കുളള സമ്പത്തിനെ പങ്കുവച്ചുനല്‍കാതെ അവ ആര്‍ക്കുനേരേയും പുറം തിരിക്കുന്നില്ല. ഫലങ്ങളായും പൂക്കളായും ഇലകളായും വേരുകളായും മരത്തൊലിയായും അവസാനം വിറകായും അവ എല്ലാവരേയും സേവിക്കുന്നു. ഇതാണ്‌ ഏറ്റവും വലിയ ധര്‍മ്മം. മറ്റുളളവരെ തന്റെ ജീവനും ധനവും ഇന്ദ്രിയമനോബുദ്ധികളെല്ലാം ഉപയോഗിച്ചു സേവിച്ച്‌ മോക്ഷമാര്‍ഗ്ഗമണയുകയത്രെ പരമധര്‍മ്മം.” ലേഖനം മുഴുവന്‍ വായിക്കുക »

പരോക്ഷജ്ഞാനം കൊണ്ട്‌ ഫലമില്ല (31)

ശ്രീ എല്ലപ്പച്ചെട്ടിയാര്‍ രമണ ഭഗവാനോട്‌ ചോദിക്കുകയുണ്ടായി : കേട്ടുപഠിച്ച അറിവു സ്ഥായിയല്ല. എന്നാല്‍ ധ്യാനവശാല്‍ ലഭിക്കുന്ന അറിവ്‌ സ്ഥായിയായിട്ടിരിക്കും എന്നു പറയപ്പെടുന്നല്ലോ? ഭഗവാന്റെ ഉത്തരം ഇങ്ങനെയായിരുന്നു : മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പരോക്ഷജ്ഞാനം കൊണ്ട്‌ ഫലമില്ല, ലേഖനം മുഴുവന്‍ വായിക്കുക »

വേണുഗാനവര്‍ണ്ണന – ഭാഗവതം (238)

ആകാശത്തിലെ അപ്സരസ്സുകളും പശുക്കളും പശുക്കിടാങ്ങളും എല്ലാം കൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുമ്പോള്‍ അതില്‍ മുഴുകി എല്ലാം മറന്ന് ഉന്മത്തരാവുക. ആ കാട്ടുമരങ്ങളിലെ കിളികളെ നോക്കൂ. കൃഷ്ണസംഗീതത്തിന്റെ മധുരത്തേനുണ്ടിരുന്ന് അവയ്ക്ക്‌ പഴങ്ങളൊന്നും വേണ്ട എന്നായിരിക്കുന്നു. തീര്‍ച്ചയായും അവരെല്ലാം വേഷപ്രച്ഛന്നരായ മാമുനിമാരാണ്‌. നദികള്‍പോലും നിറഞ്ഞുകവിഞ്ഞ് കൃഷ്ണപാദങ്ങളെ തഴുകി ഒഴുകുന്നു. നോക്കൂ ആ പര്‍വ്വതശിഖരങ്ങള്‍ ഓടക്കുഴല്‍പ്പാട്ടുകേട്ട്‌ രോമാഞ്ചമാര്‍ന്നിരിക്കുന്നു. പുല്‍ച്ചെടികള്‍ കുത്തനെ നിവര്‍ന്നു തരിച്ചിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

രാജയോഗത്തെക്കുറിച്ച് രമണ മഹര്‍ഷി (30)

ചിത്തനിരോധം മൂലം ആത്മശ്രേയസ്സിനെ ലക്ഷ്യമാക്കുന്നവന് ആപത്തൊന്നുമില്ല. സിദ്ധികള്‍ ആഗ്രഹിക്കുന്നവനാണ്‌ ആപത്തുണ്ടാവുന്നത്‌. ലേഖനം മുഴുവന്‍ വായിക്കുക »

വര്‍ഷകാല ശരത്കാല വര്‍ണ്ണനയും ശ്രീകൃഷ്ണലീലകളും – ഭാഗവതം (237)

തടാകത്തിലേയും നദിയിലേയും മണ്ണുനിറഞ്ഞു കലങ്ങിയിരുന്ന ജലമെല്ലാം ഇപ്പോള്‍ തെളിഞ്ഞു നിര്‍മ്മലമായിരിക്കുന്നു. ഇടക്കാലത്ത്‌ കലുഷമായിപ്പോയ യോഗിവര്യന്റെ മനസ്സ്‌ പരിശുദ്ധി വീണ്ടെടുത്തതുപോലെയാണിത്‌. മഴക്കാലത്ത്‌ ജലമെല്ലാം കോരിച്ചൊരിഞ്ഞ മേഘങ്ങള്‍ ഇപ്പോള്‍ വെളുത്തു പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നതു കണ്ടാല്‍ ആഗ്രഹങ്ങളുപേക്ഷിച്ച സന്ന്യാസിവര്യന്മാര്‍ ത്രിലോകസുഖങ്ങളുപേക്ഷിക്കയാല്‍ ആത്മപ്രകാശം ചൊരിഞ്ഞു വിലസുകയാണോ എന്നു തോന്നിപ്പോകും. ലേഖനം മുഴുവന്‍ വായിക്കുക »