കൂടുതല്‍ ലേഖനങ്ങള്‍
പരിസ്ഥിതിനാശം മനുഷ്യനാശം (8)
സമഷ്ടി മഹാഭൂതങ്ങളെ നന്നായി പരിപാലിച്ചാലേ വ്യഷ്ടിയില്‍ സുഖകരമായ അനുഭവങ്ങളുണ്ടാകൂ. ആകാശം, ജലം, ഭൂമി, വായു, അഗ്നി എന്നീ പഞ്ചഭൂതങ്ങള്‍ കൊണ്ടാണ് സര്‍വവും സൃഷ്ടിച്ചിരിക്കുന്നത്. സമഷ്ടിജലം മലിനമാക്കപ്പെട്ടാല്‍ വ്യഷ്ടിയിലെ ജലസംവിധാനവും തകരാറിലാകുമെന്ന് ആചാര്യന്മാര്‍ പറയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
അഗസ്ത്യസ്തുതി – ആരണ്യകാണ്ഡം MP3 (41)
“നീ വരുന്നതും പാര്‍ത്തു ഞാനിരുന്നിതു മുന്നം
ദേവകളോടും കമലാസനനോടും ഭവാന്‍
ക്ഷീരവാരിധിതീരത്തിങ്കല്‍നിന്നരുള്‍ചെയ്‌തു
‘ഘോരരാവണന്‍തന്നെക്കൊന്നു ഞാന്‍ ഭൂമണ്ഡല-
ഭാരാപഹരണം ചെയ്‌തീടുവനെ’ന്നുതന്നെ.
സാരസാനന! സകലേശ്വര! ദയാനിധേ!
ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ-
നാനന്ദസ്വരൂപനാം നിന്നുടല്‍ കണ്ടുകൊള്‍വാന്‍. ലേഖനം മുഴുവന്‍ വായിക്കുക »
കര്‍ണനാരെന്ന രഹസ്യം അറിഞ്ഞാല്‍ യുദ്ധമുണ്ടാകില്ല (7)
കര്‍ണനാരെന്ന രഹസ്യം അറിഞ്ഞാല്‍ യുദ്ധങ്ങളുണ്ടാകില്ല. കര്‍ണന്‍ സഹോദരനാണ്. നമ്മുടെ ശത്രുപക്ഷത്ത് കര്‍ണനാണ്. നാം ഇല്ലാതാക്കാനാഗ്രഹിക്കുന്ന ആളുടെ ഭൂതകാലം അന്വേഷിച്ചു ചെന്നാല്‍ നാം പിറന്ന അതേ വിശ്വയോനിയിലൂടെയാണ് അയാളും ജനിച്ചതെന്നറിയാം. മാതൃത്വം ഒന്നെന്നറിഞ്ഞാല്‍ പിന്നെ വിദ്വേഷമില്ല. ആ അറിവാണ് യഥാര്‍ഥ ജ്ഞാനം. ലേഖനം മുഴുവന്‍ വായിക്കുക »
നാരദന്‍റെ പൂര്‍വജന്മ വൃത്താന്തം – ഭാഗവത പാരായണം (5)
അല്ലയോ വ്യാസാ, താങ്കൾ ആ ഭഗവൽകൃപയുടെ ഒരു കാരണമത്രേ. തപശ്ചര്യകളിലൂടെയും യോഗാഭ്യാസങ്ങളിലൂടെയും അങ്ങ് ആത്മവിദ്യയുടെയും വേദപുരാണങ്ങളുടെയും ഉളളറിഞ്ഞവനാണല്ലോ. മനുഷ്യനായിപ്പിറന്നവൻ അനുഷ്ഠിക്കേണ്ടുന്ന ധർമ്മമാർഗ്ഗങ്ങളെപ്പറ്റി അങ്ങ് വിശദമായി എഴുതിയിട്ടുമുണ്ട്. എങ്കിലും അപക്വമതികളായ സാധകർ ഈ കർമ്മ-ധർമ്മ മാർഗ്ഗങ്ങളെ തൽകാര്യസമ്പാദനത്തിനായും സ്വാർത്ഥാഭിമാനവർദ്ധനവിനായും ഉപയോഗിച്ചേക്കാം. അഹങ്കാരപ്രവണതയ്ക്ക് ആത്മീയപരിവേഷം നൽകാൻ ഈ ധർമ്മാനുഷ്ടാനങ്ങളെ അവർ ഉപയോഗിച്ചുവെന്നും വരാം. വളരെക്കുറച്ചു സുകൃതികൾ മാത്രമേ കർമ്മങ്ങളുടെയും വേദപുരാണസംഹിതാനുസാരിയായ മാര്‍ഗ്ഗങ്ങളുടെയുമപ്പുറത്ത് ഭഗവൽഭക്തിയിലൂടെ മാത്രമേ ശാശ്വതമായ മോക്ഷം ലഭിക്കൂ എന്ന സത്യം മനസിലാക്കി വർത്തിക്കുകയുളളു. ലേഖനം മുഴുവന്‍ വായിക്കുക »
അഗസ്ത്യസന്ദര്‍ശനം – ആരണ്യകാണ്ഡം MP3 (40)
ഭാനുമാനുദിച്ചപ്പോളര്‍ഘ്യവും നല്‌കി മഹാ-
കാനനമാര്‍ഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം.
സര്‍വര്‍ത്തുഫലകുസുമാഢ്യപാദപലതാ-
സംവൃതം നാനാമൃഗസഞ്ചയനിഷേവിതം
നാനാപക്ഷികള്‍ നാദംകൊണ്ടതിമനോഹരം
കാനനം ജാതിവൈരരഹിതജന്തുപൂര്‍ണ്ണം
നന്ദനസമാനമാനന്ദദാനാഢ്യം മുനി-
നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം
ബ്രഹ്‌മര്‍ഷിപ്രവരന്മാരമരമുനികളും
സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങള്‍
സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല
സംഖ്യാവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം. ലേഖനം മുഴുവന്‍ വായിക്കുക »
‘വിശ്വാമിത്ര’നാവാന്‍ ഗീതോപദേശം (6)
ഓരോരുത്തരും വിശ്വാമിത്രനായി, വിശ്വത്തിന്‍റെ മുഴുവന്‍ കൂട്ടുകാരനായി മാറണം. ആരോടും ശത്രുതയില്ലായ്മയാണ്, എല്ലാവരിലും തന്നെ ദര്‍ശിക്കാന്‍ കഴിയലാണ് ഗീത ഉപദേശിക്കുന്നത്; ആരുടെയെങ്കിലും നെഞ്ചിലേക്ക് അമ്പയക്കാനല്ല. സ്വര്‍ണമൂടികൊണ്ട് സത്യത്തിന്‍റെ മുഖം മറച്ചിരിക്കുന്നു എന്ന് ഉപനിഷത് പറയുന്നു. നാമത്തിലും രൂപത്തിലും ആകൃഷ്ടരായി അതിനപ്പുറത്തുള്ള സത്യം അറിയാതെ പോകുന്നു. ഇടക്കിടെയുണ്ടാകുന്ന രാമസ്മരണ (ബോധസ്മരണ) കൊണ്ടാണ് അശോകവനിയെന്ന ദുഃഖമില്ലാത്തിടത്ത് സീതയ്ക്കു കഴിയാനാകുന്നത്. ധര്‍മ്മം നശിക്കാത്തതും ക്ഷേത്രം ക്ഷയിക്കുന്നതുമാണ്. നശിക്കുന്നതും നശിക്കാത്തതുമായ സംയോഗമാണ് ധര്‍മ്മക്ഷേത്രം. അത് സാധ്യമായാല്‍ അനശ്വരനാണെന്ന് അറിയാന്‍ കഴിയും. ധര്‍മ്മം സ്വീകരിക്കുന്നവര്‍ക്ക് നാശമുണ്ടാകില്ല. ലേഖനം മുഴുവന്‍ വായിക്കുക »
വ്യാസന്‍റെ വ്യസനം – ഭാഗവത പാരായണം (4)
ശുകമുനി അദ്വൈതചിന്തയിൽ മുഴുകി ആത്മഭാവത്തിൽ നിറഞ്ഞുനിന്ന ഒരു മഹദ് വ്യക്തിയായിരുന്നുവല്ലോ. ഒരിക്കൽ മകനായ ശുകനെ വ്യാസഭഗവാൻ പിന്തുടർന്നു. ശുകൻ യുവസുന്ദരനാണെങ്കിലും നഗ്നനായിട്ടാണ് നടന്നിരുന്നത്. വഴിയരികിലെ പൊയ്കയിൽ കുളിച്ചു കൊണ്ടിരുന്ന തരുണികൾ ശുകനെ കണ്ടിട്ട് നാണിച്ചില്ലെങ്കിലും വൃദ്ധനായ വ്യാസനെ കണ്ടപ്പോള്‍ നാണംപൂണ്ട് വെളളത്തിൽ മുങ്ങിയത്രേ. ശുകമുനി സ്ത്രീപുരുഷവ്യത്യാസങ്ങൾക്ക് അതീതനായിരുന്നു. വ്യാസൻ ജ്ഞാനവൃദ്ധനാണെങ്കിലും ശുകമുനിയോളം പോന്ന പരമഹംസനല്ലതന്നെ. ശുകമുനി വെറുമൊരു കിറുക്കനെപ്പോലെ, മഠയനെപോലെ അലഞ്ഞു നടന്നുവല്ലോ. ലേഖനം മുഴുവന്‍ വായിക്കുക »
സുതീഷ്ണാശ്രമപ്രവേശം – ആരണ്യകാണ്ഡം MP3 (39)
സത്യവിക്രമനിതി സത്യവുംചെയ്‌തു തത്ര
നിത്യസംപൂജ്യമാനനായ് വനവാസികളാല്‍
തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളില്‍
പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി
സത്സംസര്‍ഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു
വത്സരം ത്രയോദശ,മക്കാലം കാണായ്‌വന്നു
വിഖ്യാതമായ സുതീക്ഷ്‌ണാശ്രമം മനോഹരം ലേഖനം മുഴുവന്‍ വായിക്കുക »
അഹംഭാവം മനസ്സിലെ ദുര്യോധനത്വം (5)
രണ്ടായി കാണുന്ന ഭാവമാണ് ഭയവും ഭ്രമവുമുണ്ടാക്കുന്നത്. പ്രധാന ഭയം മരണഭയമാണ്. മരണഭയവും ഏറെ പഴക്കം ചെന്ന പിതാമഹനാണ്. ഭീഷ്മരെ ജയിക്കാന്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തിയേ മതിയാകൂ. ശിഖണ്ഡി ശിഖ (കുടുമ) മുറിച്ചവനാണ്. ശിഖ ലോകവുമായുള്ള ബന്ധത്തിന്‍റെ പ്രതീകമാണ്. സന്ന്യാസത്തിനു പോകുമ്പോഴാണ് ശിഖ മുറിക്കുന്നത്. സന്ന്യാസം എല്ലാ ദ്വൈതഭാവങ്ങളുടെയും അവസാനമാണ്. അവിടെ സ്ത്രീയോ, പുരുഷനോ ഇല്ല. ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ ഇല്ല. ഈ സന്ന്യാസഭാവത്തെ മുന്‍നിര്‍ത്തിയേ മരണഭയമെന്ന മഹാഭയത്തെ ജയിക്കാന്‍ പറ്റൂ, പാണ്ഡവ സൈന്യമാവട്ടെ സത്യം, ദൃഢത, മോക്ഷം, അറിവ്, പരാക്രമം, ദാനം തുടങ്ങിയ സദ്ഗുണങ്ങളുടെ പ്രതിനിധാനമാണ്. ലേഖനം മുഴുവന്‍ വായിക്കുക »
ഭഗവാന്‍റെ അവതാരങ്ങളുടെ വര്‍ണ്ണന – ഭാഗവത പാരായണം (3)
പ്രിയപ്പെട്ട ഋഷിവര്യരേ, ആ പരമാര്‍ത്ഥവിശ്വബോധം അപ്രകടിതമായ സ്ഥിതിയിൽനിന്ന് സ്വയം പ്രകാശിതമാകാൻ തീരുമാനിച്ചപ്പോൾ വിശ്വപുരുഷനുണ്ടായി. ആ പുരുഷനാകട്ടെ പതിനാറ് കലകളുണ്ട്, -പത്ത് ഇന്ദ്രിയങ്ങളും അഞ്ച് ഭൂതങ്ങളും മനസും. ഇതോടൊപ്പംതന്നെ മറ്റനേകം രൂപങ്ങളും ഉത്ഭൂതമായി – മനുഷ്യർ, മൃഗങ്ങൾ, അതിമാനുഷർ, വൃക്ഷലതാദികൾ, ധാതുക്കൾ തുടങ്ങിയവ. അങ്ങിനെ വിശ്വപുരുഷന് അനേകം തലകളും കണ്ണുകളും കാലുകളും കൈകളും വായ്കളും ഉണ്ടെന്നു പറയപ്പെടുന്നു. അനന്തതയിൽനിന്നും ഉത്ഭവിച്ച ഈ പ്രകടിതാവസ്ഥകൾക്കുശേഷവും അനന്തത അങ്ങനെതന്നെ അവശേഷിച്ചു. വളരെ ചെറിയ ഒരംശം മാത്രമേ വിശ്വനിർമ്മിതിക്കായി ഉപയോഗിക്കപ്പെട്ടുളളു. ലേഖനം മുഴുവന്‍ വായിക്കുക »
മുനിമണ്ഡലസമാഗമം – ആരണ്യകാണ്ഡം MP3 (38)
ഭണ്ഡകാരണ്യതലവാസികളായ മുനി-
മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു
ചണ്ഡദീധിതികുലജാതനാം ജഗന്നാഥന്‍
പുണ്ഡരീകാക്ഷന്‍തന്നെക്കാണ്മാനായ് വന്നീടിനാര്‍.
രാമലക്ഷ്മണന്മാരും ജാനകീദേവിതാനും
മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താര്‍. ലേഖനം മുഴുവന്‍ വായിക്കുക »
കൗരവപാണ്ഡവ യുദ്ധം ദുര്‍ഗുണ സദ്ഗുണ സംഘര്‍ഷം (4)
വ്യക്തിമനസ്സിലെ എണ്ണിയാലൊടുങ്ങാത്ത ദുര്‍ഗുണങ്ങളുടെ പ്രതീകമാണ് കൗരവര്‍. പാണ്ഡവരാകട്ടെ എണ്ണത്തില്‍ കുറഞ്ഞ സദ്ഗുണങ്ങളുടെ പ്രതീകവും. ഇവ തമ്മില്‍ വ്യക്തിക്കുള്ളില്‍ നടക്കുന്ന സംഘര്‍ഷമാണ് കുരുക്ഷേത്ര യുദ്ധത്തിലൂടെ വെളിപ്പെടുന്നത്. ധര്‍മ്മഭൂമിയായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒത്തുചേര്‍ന്ന എന്‍റെ ആളുകളും പാണ്ഡവരും എന്ത് ചെയ്തു എന്നാണ് ധൃതരാഷ്ട്രര്‍ സഞ്ജയനോട് ചോദിക്കുന്നത്. ഓരോ വ്യക്തിയും സ്വന്തം അന്തഃകരണത്തില്‍ ചോദിക്കേണ്ട ചോദ്യമാണിത്. ധര്‍മ്മഭൂമിയായ എന്‍റെയുള്ളില്‍ എന്നോട് ചേര്‍ന്നുനില്‍ക്കുന്ന ദുര്‍ഗുണങ്ങള്‍ക്കെതിരെ സദ്ഗുണങ്ങള്‍ എന്തെങ്കിലും ചെയ്തോ എന്നതാണ് ചോദ്യത്തിന്‍റെ സാരം. ദുര്യോധനന്‍ ധനം ദുര്‍വ്യയം ചെയ്യുന്നവനാണ് . ദുശ്ശാസനനാകട്ടെ തെറ്റായ ശാസനകള്‍ പുറപ്പെടുവിക്കുന്നവനും. ഇത്തരം അസംഖ്യം ദുര്‍ഗുണങ്ങള്‍ക്കുമേല്‍ ആത്മവിഷയ തല്പരരായ പാണ്ഡവര്‍ എന്തുചെയ്തു എന്നാണ് അന്വേഷിക്കേണ്ടത്. ലേഖനം മുഴുവന്‍ വായിക്കുക »
ഭഗവത്‌ഭക്തി മാഹാത്മ്യവര്‍ണ്ണനം – ഭാഗവത പാരായണം (2)
വിശുദ്ധമനസ്കരായ നിങ്ങളുടെ അഭ്യർത്ഥന ശ്ലാഘനീയംതന്നെ. ശ്രീകൃഷ്ണഭഗവാന്‍റെ മഹിമയാർന്ന ലീലാകഥകളാണല്ലോ നിങ്ങളെന്നോട് പറയുവാൻ ആവശ്യപ്പെട്ടത്. മനുഷ്യൻ എല്ലായ്പ്പോഴും ശ്രീകൃഷ്ണനിലുളള ഭക്തി വർദ്ധിപ്പിക്കാനുതകുന്ന കാര്യങ്ങളില്‍ ഏർപ്പെടേണ്ടതാണ്. എന്തെന്നാൽ സ്വാർത്ഥലാഭമോഹരഹിതമായ ഭക്തിയുടെ ഫലമായി മനുഷ്യൻ സച്ചിദാനന്ദസ്വരൂപമായ ദൈവപദം പ്രാപിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ശരഭംഗമന്ദിരപ്രവേശം – ആരണ്യകാണ്ഡം MP3 (37)
രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ
ശ്രീമയമായ ശരഭംഗമന്ദിരം പുക്കാര്‍.
സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു
വീക്ഷ്യ താപസവരന്‍ പൂജിച്ചു ഭക്തിയോടെ.
കന്ദപക്വാദികളാലാതിഥ്യംചെയ്‌തു ചിത്താ-
നന്ദമുള്‍ക്കൊണ്ടു ശരഭംഗനുമരുള്‍ചെയ്‌തുഃ ലേഖനം മുഴുവന്‍ വായിക്കുക »
വിരാധവധം – ആരണ്യകാണ്ഡം MP3 (36)
അന്നേരമാശു കാണായ്‌വന്നിതു വരുന്നത-
ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം
ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്‌ട്രാന്വിത-
വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം
വാമാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു
ഭീമശാര്‍ദൂലസിംഹമഹിഷവരാഹാദി
വാരണമൃഗവനഗോചരജന്തുക്കളും
പൂരുഷന്മാരും കരഞ്ഞേറ്റവും തുളളിത്തുളളി. ലേഖനം മുഴുവന്‍ വായിക്കുക »


