കൂടുതല്‍ ലേഖനങ്ങള്‍

അഷ്ടാംഗയോഗ യോഗസിദ്ധി വര്‍ണ്ണന – നാരായണീയം (4)

എത്രത്തോളം ആരോഗ്യമുണ്ടായാല്‍ അങ്ങയെ ആരാധിക്കുവാ‍ന്‍ സാധിക്കുമോ അത്രയും ദേഹരോഗ്യത്തെ എനിക്ക് ഉണ്ടാക്കിത്തരേണമേ; എന്നാല്‍ നിശ്ചയമായും പരിപൂര്‍ണ്ണമായ എട്ടുവിധ യോഗങ്ങളാലും ക്രമമായ അനുഷ്ഠാനംകൊണ്ട് ഞാ‍ന്‍ വേഗത്തി‍ല്‍ അങ്ങയുടെ പ്രീതിയെ പ്രാപിച്ചുകൊള്ളാം. ലേഖനം മുഴുവന്‍ വായിക്കുക »

പിണ്ഡനന്ദി – ശ്രീനാരായണഗുരു (29)

ഗര്‍ഭത്തില്‍ വെച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമമ്പൊടു വളര്‍‍ത്ത കൃപാലുവല്ലീ
കല്‍പ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ! ലേഖനം മുഴുവന്‍ വായിക്കുക »

സീതാസ്വീകരണം – യുദ്ധകാണ്ഡം (121)

പിന്നെ ഹനുമാനെ നോക്കിയരുള്‍ചെയ്തു
മന്നവന്‍ ‘നീ പൊയ്‌ വിഭീഷണാനുജ്ഞയാ
ചെന്നു ലങ്കാപുരം പുക്കറിയിക്കണം
തന്വംഗിയാകിയ ജാനകിയോടിദം ലേഖനം മുഴുവന്‍ വായിക്കുക »

ദാശൂരോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (15)

വാസ്തവത്തില്‍ സങ്കല്പങ്ങളെ അടക്കാന്‍ വിഷമമൊന്നുമില്ല. ഒരു ഭാവനയും ചെയ്യാതിരിക്കല്‍ മാത്രമേ വേണ്ടൂ. ഭാവനകളെ വളര്‍ത്താനാണ് അദ്ധ്വാനംവേണ്ടത്. നിരസിക്കാന്‍ അദ്ധ്വാനമാവശ്യമില്ല. എന്നിരുന്നാലും ചിരകാലത്തെ പരിചയംകൊണ്ട് ഭാവനങ്ങളെ നിരസിക്കാനാണ് പ്രയത്നം ആവശ്യമായിട്ടിരിക്കുന്നത്. അതാണ് സാധാരണജനങ്ങളുടെ സ്വഭാവം. എന്നാലും പരമാര്‍ത്ഥം അറിഞ്ഞുകഴിഞ്ഞാല്‍ ഭാവനയെ നിരസിക്കുകയെന്നതായാസമുള്ള പണിയല്ല. വാസ്തവം പറഞ്ഞാല്‍ ഒരു പിച്ചകപ്പൂവിനെ മര്‍ദ്ദിക്കാന്‍ അല്‍പമെങ്കിലും അദ്ധ്വാനം വേണം. എന്നാല്‍ അത്രപോലും അദ്ധ്വാനമാവശ്യമില്ല ഭാവനയെ നിരസിച്ചു സങ്കല്‍പത്തെ അടക്കാന്‍. സങ്കല്പങ്ങളടങ്ങിക്കഴിഞ്ഞാല്‍ സംസാരമെന്ന ഒന്നില്ലാതായിത്തീരുമെന്നതു തര്‍ക്കമറ്റ സംഗതിയാണ്. ലേഖനം മുഴുവന്‍ വായിക്കുക »

ഭക്തസ്വരുപവര്‍ണ്ണനം – നാരായണീയം (3)

ഹേ അഭീഷ്ടപ്രദാ ! നിന്തിരുവടിയുടെ തിരുനാമങ്ങളെ കീര്‍ത്തനം ചെയ്ത് നിന്തിരുവടിയുടെ ദിവ്യരൂപത്തെ ധ്യാനിച്ച് പരമാനന്ദാംഭോദിയില്‍ മുഴുകി അങ്ങയുടെ ഗുണവിശേഷങ്ങളെ കീര്‍ത്തിക്കുന്നവരായി യഥേഷ്ടം സഞ്ചരിക്കുന്നവരായ യാതൊരു ഭക്തന്മാര്‍ അങ്ങയി‍ല്‍തന്നെ രമിക്കുന്നുവോ സകല അഭീഷ്ടങ്ങളേയും കരസ്ഥമാക്കിയ ഇവരെ ഞാന്‍ പരമഭാഗ്യവാന്മാരായി കരുതുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

സ്വാനുഭവഗീതി (വിഭുദര്‍ശനം ) – ശ്രീ നാരായണഗുരു (28)

മംഗളമെന്മേലരുളും
തങ്ങളിലൊന്നിച്ചിടുന്ന സര്‍വജ്ഞ‍ന്‍
സംഗമമൊന്നിലുമില്ലാ-
തംഗജരിപുവില്‍ തെളിഞ്ഞു കണ്‍കാണും. ലേഖനം മുഴുവന്‍ വായിക്കുക »

വിഭീഷണരാജ്യാഭിഷേകം – യുദ്ധകാണ്ഡം (120)

ലക്ഷ്മണനോടരുള്‍ചെയ്തിതു രാമനും
‘രക്ഷോവരനാം വിഭീഷണായ്‌ മയാ
ദത്തമായോരു ലങ്കാരാജ്യമുള്‍പുക്കു
ചിത്തമോദാലഭിഷേകം കഴിക്ക നീ’ ലേഖനം മുഴുവന്‍ വായിക്കുക »

ഭീമാദ്യുപാഖ്യാനം – ലഘുയോഗവാസിഷ്ഠം (14)

എല്ലാം ആത്മാവിലാണ്. ആത്മാവു സര്‍വ്വാത്മകനാണ്. തന്നിലില്ലാത്ത ഐശ്വര്യമെന്താണുള്ളത്? ഒന്നുമില്ല. എല്ലാ ഐശ്വര്യങ്ങളും തന്നിലുണ്ട്. എന്നിരുന്നാലും അതൊന്നും അറിയാതെ ദൗര്‍ഭാഗ്യംകൊണ്ടും ദൈന്യതകൊണ്ടും താന്‍ അല്പനാണ്; നിസ്വനാണെന്നൊക്കെ തെറ്റിദ്ധരിച്ചു തനിക്കൊരു പുത്രന്‍ വേണം, കൃഷിസ്ഥലം വേണം, ധനം വേണം എന്നൊക്കെ ആഗ്രഹിക്കുന്നു കൃപണനായ മനുഷ്യന്‍. ഇപ്രകാരമുള്ള ആഗ്രഹബുദ്ധിയാണ് ഒരു പ്രകാരത്തില്‍ പറഞ്ഞാല്‍ സത്യമായ ആത്മസ്വരൂപത്തെ മറച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡത്തെ മുഴുവന്‍ നിസ്സാരമായി തള്ളാന്‍ കഴിഞ്ഞാല്‍ ആ നിമിഷംതന്നെ അവനില്‍ സത്യം പ്രകാശിച്ചുകഴിഞ്ഞു എന്നു പറയണം. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവദ്രൂപവര്‍ണ്ണനം – നാരായണീയം (2)

സുര്യന്നെതിരൊളിയാര്‍ന്ന കിരീടത്തോടുകൂടിയതും ഗോപിക്കുറിയാ‍ല്‍ അത്യധികം ശോഭിക്കുന്ന നെറ്റിത്തടത്തോടുകൂടിയതും കൃപാവിവശങ്ങളായ കണ്ണുകളോടുകൂടിയതും പ്രേമാര്‍ദ്രമായ മന്ദസ്മിതംകൊണ്ടുല്ലസിക്കുന്നതും ചേതോഹരമായ നാസികയോടുകൂടിയതും കവിള്‍ത്തടങ്ങളി‍ല്‍ വിലസുന്ന മകരമത്സ്യാകൃതിയിലുള്ള കുണ്ഡലദ്വയത്തോടുകൂടിയതും കണ്ഠദേശത്തില്‍ ശോഭിക്കുന്ന കൗസ്തുഭമണിയോടുകൂടിയതും വനമാല,മുത്തുമാലകള്‍, ശ്രീവത്സചിഹ്നം ഇവയാല്‍ അത്യധികം ശോഭിക്കുന്നതുമായ അങ്ങയുടെ മോഹനരുപത്തെ ഞാന്‍ ഭജിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കോലതീരേശസ്തവം – ശ്രീനാരായണഗുരു (27)

കാലാശ്രയമെന്നായണയുന്നോര്‍ക്കനുകുല‍ന്‍
ഫാലാക്ഷനധര്‍മിഷ്ഠരിലേറ്റം പ്രതികുല‍ന്‍
പാലിക്കണമെന്നെപ്പരിചോടിന്നു കുളത്തൂര്‍
കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍ ലേഖനം മുഴുവന്‍ വായിക്കുക »

രാവണവധം – യുദ്ധകാണ്ഡം (119)

രാഘവന്‍ മാതലിയോടരുളിച്ചെയ്തി-
‘താകുലമെന്നിയേ തേര്‍ നടത്തീടു നീ’
മാതലി തേരതിവേഗേന കൂട്ടിനാ-
നേതുമേ ചഞ്ചലമില്ല ദശാസ്യനും ലേഖനം മുഴുവന്‍ വായിക്കുക »

ദാമാദ്യുപാഖ്യാനം – ലഘുയോഗവാസിഷ്ഠം (13)

മനസ്സുതന്നെ സംസാരം. മനസ്സിനെ ജയിക്കാതെ എത്രായിരം കൊല്ലങ്ങള്‍ ജീവിച്ചിട്ടും കാര്യമില്ല; സംസാരനിവൃത്തിയോ, വിശ്രാന്തിയോ കിട്ടുന്നില്ല. അതിനാല്‍ മനസ്സടങ്ങിയവര്‍തന്നെ മഹാത്മക്കള്‍. ചിത്തവിജയംകൊണ്ടു കൃതകൃത്യനായി വസ്തുസ്ഥിതിയില്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്ന മഹാത്മാവിന് ത്രിമൂര്‍ത്തികള്‍പോലും അനുകമ്പ്യന്മാരാണെന്നു പറയണം. അതുപോലെ ചിത്തത്തിനും ഇന്ദ്രിയങ്ങള്‍ക്കും അടിമപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ എത്രതന്നെ വലിയവനെന്നഭിമാനിച്ചാലും എത്രയോ നിസ്സാരനാണ്. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗന്മഹിമാനുവര്‍ണ്ണനം – നാരായണീയം (1)

നിത്യവും പൂ‍ര്‍ണ്ണവുമായ ആനന്ദം, ജ്ഞാനം ഇവയാകുന്ന സ്വരുപത്തോടുകൂടിയതും ഉപമയില്ലാത്തതും കാലം, ദേശം ഇവയെക്കൊണ്ടുള്ള അവധികളോടു വേര്‍പെട്ടതും മായ, തല്‍ക്കാര്യങ്ങളായ ദേഹാദിക‍ള്‍ ഇവയില്‍നിന്നു എന്നും മുക്തമായിട്ടുള്ളതും അനവധി വേദോപനിഷദ്വാക്യങ്ങളാല്‍ അത്യധികം പ്രകാശിപ്പിക്കപ്പെട്ടതും സ്പഷ്ടമല്ലാത്തതും ദര്‍ശിക്കപ്പെട്ട ക്ഷണത്തില്‍തന്നെ പരമപുരുഷാര്‍ത്ഥമായ മോക്ഷമായ സ്വരുപത്തോടുകൂടിയതും പരമാര്‍ത്ഥമായി സ്ഥിതിചെയ്യുന്നതുമായ ബ്രഹ്മം എന്ന യാതൊന്നുണ്ടോ അതുതന്നെയാണ് ഗുരുവായുപുരമഹാക്ഷേത്രത്തില്‍ പ്രത്യക്ഷമായി വിളങ്ങുന്നത്. ജനങ്ങളുടെ ഭാഗ്യവിശേഷംതന്നെ ! ലേഖനം മുഴുവന്‍ വായിക്കുക »

ശിവസ്തവം (പ്രപഞ്ചസൃഷ്ടി) – ശ്രീ നാരായണഗുരു (26)

ചെവി മുതലഞ്ചുമിങ്ങു ചിതറാതെ മയങ്ങിമറി-
ഞ്ഞവിടെയിരുന്നു കണ്ടരിയ കണ്ണിലണഞ്ഞഴിയും
ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം
കവിയുമതേതതിന്റെ കളി കണ്ടരുളീടകമേ! ലേഖനം മുഴുവന്‍ വായിക്കുക »

ആദിത്യഹൃദയം – യുദ്ധകാണ്ഡം (118)

സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ നമോനമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ ലേഖനം മുഴുവന്‍ വായിക്കുക »