കൂടുതല്‍ ലേഖനങ്ങള്‍ - പേജ് 2

അജ്ഞാനത്തിന്റെ പിടിയില്‍പ്പെടാതെ ജീവിക്കുന്നവര്‍ തുലോം വിരളമത്രേ (198)

ഒരുവന്‍ ദേഹാഭിമാനവും ലോകാസക്തിയും ഉപേക്ഷിക്കണം. ഇട്യ്ക്കൊരു മന്ദിരം നിലകൊള്ളുന്നു എന്നതുകൊണ്ട് ആകാശത്തിന്‌ വിഭജനങ്ങളോ അതിരുകളോ ഉണ്ടാകുന്നില്ലെന്ന് അപ്പോള്‍ അറിവുറയ്ക്കും. “ഭാസുരദീപ്തിയുള്ള സൂര്യനില്‍ കുടികൊള്ളുന്ന അതേ അവബോധമാണ്‌ ഭൂമിയിലെ ഒരു ചെറുകുഴിയില്‍ ഞുളയ്ക്കുന്ന പുഴുവിലും ഉള്ളത്”. ലേഖനം മുഴുവന്‍ വായിക്കുക »

അനാത്മാകാരങ്ങളൊഴിയുമ്പോള്‍ ആത്മാകാരം തെളിയും (263)

മനസ്സിന്‍റെ നിശ്ചലാവസ്ഥ അഥവാ ശാന്തി തന്നെ സാക്ഷാല്‍ക്കാരം. സംശയമുള്ളപക്ഷം ആ സംശയത്തെ ദുരീകരിച്ചാല്‍ മതി. അനാത്മാകാരങ്ങളെ ആത്മാവെന്നു തെറ്റിദ്ധരിക്കുന്നതിലാണ് വിചാരങ്ങള്‍ ഉണ്ടാകുന്നത്. അനാത്മാകാരങ്ങളൊഴിയുമ്പോള്‍ ആത്മാകാരം തെളിയും. എവിടെ സ്ഥലമുണ്ടാക്കാനും അവിടെ ഇരിക്കുന്നതിനെ മാറ്റിയാല്‍ മതി. സ്ഥലം മറ്റൊരിടത്തു നിന്നും കൊണ്ടുവരേണ്ടാ, സാധനങ്ങള്‍ ഞെരുങ്ങിയിരിക്കുമ്പോഴും സ്ഥലമവിടെയുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

എല്ലാറ്റിനേയും ചലിപ്പിക്കുന്ന ചരട് അങ്ങയുടെ കൈയ്യിലാണ് ( ജ്ഞാ.11.35, 36)

പ്രഭോ, ഈ വിശ്വമാകുന്ന അരങ്ങിലെ എല്ലാറ്റിനേയും ചലിപ്പിക്കുന്ന ചരട് അങ്ങയുടെ കൈയ്യിലാണ്. അങ്ങ് ഇപ്പോള്‍ ഈ ലോകത്തെ രക്ഷിക്കുകയും പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തിരിക്കുന്നു. കഷ്ടപ്പാടുകളുടെ കടലില്‍ മുങ്ങിക്കിടക്കുന്ന മര്‍ത്യരെ കരയ്ക്കു കയറ്റുന്നതില്‍ അങ്ങു കാണിക്കുന്ന കാരുണ്യത്തെ എല്ലാവരും പ്രകീര്‍ത്തിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അന്തരീക്ഷം നല്ലതും ചീത്തയുമായ വിചാരതരംഗങ്ങളാല്‍ നിബിഡമായിരിക്കുന്നു (16)

പ്രകാശതരംഗങ്ങള്‍ ലക്ഷോപലക്ഷം സംവത്‌സരങ്ങള്‍ സഞ്ചരിച്ചതിനുശേഷം ഒരു വസ്തുവിന്‌മേല്‍ വന്നുപതിക്കുന്നതുപോലെ, വിചാരതരംഗങ്ങളും തങ്ങള്‍ക്കനുരൂപമായി സ്പന്ദിക്കുന്ന ഒരു വസ്തുവിനെ കണ്ടെത്തുന്നതിനുമുമ്പായി അനേകശതാബ്ദകാലം സഞ്ചരിച്ചു എന്നു വരാം. അതിനാല്‍ നമ്മുടെ ഈ അന്തരീക്ഷം അത്തരം നല്ലതും ചീത്തയുമായ വിചാരതരംഗങ്ങളാല്‍ നിബിഡമായിരിക്കാന്‍ തികച്ചും സാധ്യതയുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

ലോകമെന്ന ആശയം എങ്ങിനെയാണുദിച്ചു പൊങ്ങുന്നത്? (197)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഈ ജീവിതത്തില്‍ ആഹാരം, നീഹാരം, മൈഥുനം ഇവയല്ലാതെ മറ്റെന്തുണ്ട്? അതുകൊണ്ടുതന്നെ ജ്ഞാനിക്ക് ഇവിടെനിന്നു ലഭിക്കാനെന്തുണ്ട്? അയാള്‍ക്കിവിടെ ആരായാനനുയോഗ്യമായ എന്താണുള്ളത്? പഞ്ചഭൂത നിര്‍മ്മിതമായ ഈ ലോകവും രക്ത-മാംസ-രോമാദികളാല്‍ നിര്‍മ്മിക്കപ്പെട്ട ദേഹവും അജ്ഞാനിയെ സംബന്ധിച്ചിടത്തോളം അവന്റെ ഉല്ലാസത്തിനായാണ്‌ നിലനില്‍ക്കുന്നത്. ജ്ഞാനി അസ്ഥിരവും അയാഥാര്‍ത്ഥ്യവുമായ ഇതിലെല്ലാം ഒരു കൊടിയ വിഷമാണു ദര്‍ശിക്കുന്നത്. ലേഖനം മുഴുവന്‍ വായിക്കുക »

അവസ്ഥാത്രയങ്ങള്‍ ഇന്ദ്രിയസഹിതനായ ആത്മാവിന്‍റെയല്ല (262)

അവസ്ഥാത്രയങ്ങള്‍ ഇന്ദ്രിയസഹിതനായ ആത്മാവിന്‍റെയല്ലയോ എന്ന ചോദ്യത്തിനുത്തരമായി ഭഗവാന്‍ ഇങ്ങനെ പറഞ്ഞു : ആത്മാവിന്‍റെയും അല്ല ദേഹത്തിന്‍റെയുമല്ല. ആത്മാവ് നിഷ്ക്കളങ്കനായിരിക്കുന്നു. അതീ മൂന്നവസ്ഥകള്‍ക്കും അധിഷ്ടാനമായിരിക്കുന്നു. ആത്മാവാകുന്ന സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് അവസ്ഥകള്‍. മൂന്നവസ്ഥകളിലും താനുണ്ട്. താന്‍ അവസ്ഥാ ഭേദങ്ങള്‍ ഒന്നിനാലും ബന്ധിക്കപ്പെടാതെ നിര്‍വ്വികാര ചൈതന്യവസ്തുമാത്രമായി ആത്മാവിരിക്കുന്നു. അതു താനേ താനായി വിളങ്ങുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അര്‍ത്ഥമില്ലാത്ത ആതങ്കത്തിന് അടിമയാകരുത് ( ജ്ഞാ.11.34)

ഇവിടെ പോരിനായി അണിനിരന്നിരിക്കുന്ന ഈ സൈന്യവ്യൂഹങ്ങള്‍ ഇപ്പോള്‍ വെറും മായാരൂപങ്ങളാണെന്നറിയുക. ഞാന്‍ നേരത്തേതന്നെ അവരെ ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. അവരുടെ ചുരുങ്ങിയ ജീവിതകാലം അവസാനിച്ചു. ഇപ്പോള്‍ നീ കാണുന്നത് വാഴയില്‍ നിന്നു ചീന്തിയെടുത്ത വെറും പൊള്ളയായ പോളകളാണ്. അതുകൊണ്ട് എഴുന്നേല്‍ക്കൂ. ഞാന്‍ സംഹരിച്ചു കഴിഞ്ഞ അവരെ വധിക്കൂ. അര്‍ത്ഥമില്ലാത്ത ആതങ്കത്തിന് അടിമയാകരുത്. ലേഖനം മുഴുവന്‍ വായിക്കുക »

ഈശ്വരന്‍ എല്ലാറ്റിലും അപാര ജാഗരൂകതയോടെ വര്‍ത്തിക്കുന്നു (15)

ഈ ജഗത്ത് (ഗതിയില്ലാതെ) അലയുന്നുവെന്നും അതിനു നിങ്ങളുടേയോ എന്‍േറയോ സഹായം ആവശ്യമായിരിക്കുന്നു എന്നുമുള്ളതു പരമാര്‍ത്ഥമല്ല. ഈശ്വരന്റെ സാന്നിദ്ധ്യം എപ്പോഴും ജഗത്തിലുണ്ട്. ഈശ്വരന്‍ അനശ്വരനായി, സദാ കര്‍മ്മപരായണനായി, എല്ലാറ്റിലും അപാര ജാഗരൂകതയോടെ വര്‍ത്തിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കചന്‍ ആലപിച്ച പ്രചോദനാത്മകമായ ഗാനം (196)

ഞാന്‍ എന്തു ചെയ്യട്ടെ? ഞാനെങ്ങോട്ടാണു പൊവേണ്ടത്? ഞാന്‍ എന്തിനെയാണ്‌ സമാശ്രയിക്കേണ്ടത്? എന്താണു ഞാന്‍ ന്യസിക്കേണ്ടത്? ഈ വിശ്വം മുഴുവന്‍ ഒരേയൊരാത്മാവിനാല്‍ വ്യാപൃതം. ദു:ഖവും അസന്തുഷ്ടിയും ആത്മാവുതന്നെ. സന്തോഷമെന്നതും ആത്മാവ്. എല്ലാ അശകളും പൊള്ളയായ നിശ്ശൂന്യത
ഇതെല്ലാം ആത്മാവെന്നറിഞ്ഞാല്‍ ഞാന്‍ സ്വതന്ത്രന്‍. ലേഖനം മുഴുവന്‍ വായിക്കുക »

ശുദ്ധബോധത്തോട് ചേര്‍ന്നാല്‍ നിത്യാനന്ദം ഫലം (261)

നിദ്രാവസ്ഥയാണോ ഉയര്‍ന്നത് എന്ന ചോദ്യത്തിനുത്തരമായി ഭഗവാന്‍ രമണ മഹര്‍ഷി ഇപ്രകാരം പറഞ്ഞു : ഉയര്‍ച്ചയും താഴ്ച്ചയുമൊന്നുമില്ല. നിദ്രയിലും ഉണര്‍ച്ചയിലും സ്വപ്നത്തിലും നിങ്ങള്‍ ഒരുപോലിരിക്കുന്നു. ഉറക്കത്തില്‍ ദു:ഖമില്ല. ആനന്ദമേ ഉള്ളൂ. സുഖദു:ഖങ്ങളും ആഗ്രഹങ്ങളും ജാഗ്രത്തിലാണ്. നിങ്ങള്‍ രണ്ടിലുമുണ്ടെങ്കില്‍ വ്യത്യാസത്തിനു ഹേതുവെന്താണ്: ജാഗ്രത്തില്‍ മനസ്സു പ്രവര്‍ത്തിച്ചതാണ്. ഈ മനസ്സു അഹന്തയ്ക്കു പിറകെ ജനിക്കുന്നു. അഹന്ത ജനിക്കുന്നത് ശുദ്ധബോധത്തില്‍നിന്നും. ഈ ബോധത്തോടു ചേര്‍ന്നാല്‍ നിത്യാനന്ദം ഫലം. ലേഖനം മുഴുവന്‍ വായിക്കുക »