കൂടുതല്‍ ലേഖനങ്ങള്‍

അക്ഷരബ്രഹ്മയോഗം – ഭഗവദ്‌ഗീത മലയാളം പരിഭാഷ (8)

ബ്രഹ്മം സ‍വ്വോത്കൃഷ്ടവും അക്ഷരവും (അനശ്വരവും) ആകുന്നു. അധ്യാത്മം സ്വഭാവമാണെന്ന് പറയപ്പെടുന്നു. സകലജീവജാലങ്ങളും ഉദ്ഭവത്തിന് കാരണമായ വിശിഷ്ടമായ സൃഷ്ടിവ്യാപാരമാണ് ക‍ര്‍മ്മമെന്നറിയപ്പെടുന്നത്. അധിഭൂതം നശ്വരമായ ഭാവമാണ്. അധിദൈവതം പുരുഷനാണ്. ഈ ദേഹത്തിലുള്ള ഞാന്‍ തന്നെയാണ് അധിയജഞ‍ന്‍. ലേഖനം മുഴുവന്‍ വായിക്കുക »

ദ്രോഹിക്കാതിരിക്കലാണ് മഹത്തായ ദാനം (86)

ഇത് എന്റേതല്ല, ജഗദീശ്വരന്റേതാണ്, ഞാനൊരു ഉപാധിമാത്രം, ഇതിനവസരം കിട്ടിയതിന് നന്ദി എന്ന ഭാവത്തിലാണ് ദാനം നല്‍കേണ്ടത്. കൊടുക്കുന്നവനല്ല, വാങ്ങുന്നവനാണ് ഭാരതീയ പാരമ്പര്യത്തില്‍ ശ്രേഷ്ഠന്‍. ദ്രോഹിക്കാതിരിക്കലാണ് മഹത്തായ ദാനം. ശരീരംകൊണ്ടോ മനസ്സുകൊണ്ടോ, എന്തെങ്കിലും കൊടുത്തോ ദ്രോഹിക്കാം. നമ്മുടെ പല ദാനങ്ങളും ദ്രോഹമാണ്. എക്കാലവും മറ്റൊരാളെ കൈനീട്ടി നിര്‍ത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഏറ്റവും നല്ലത്, ആവശ്യമുള്ളത് ആണ് ദാനമായി നല്‍കേണ്ടത്. ലേഖനം മുഴുവന്‍ വായിക്കുക »

ഹനുമാന്‍ രാവണസഭയില്‍ – സുന്ദരകാണ്ഡം (86)

അനിലജനെ നിശിചരകുലാധിപന്‍ മുമ്പില്‍ വ-
ച്ചാദിതേയാധിപാരാതി ചൊല്ലീടിനാന്‍
“അമിത നിശിചരവരരെ രണശിരസി കൊന്നവ-
നാശു വിരിഞ്ചാസ്ത്ര ബദ്ധനായീടിനാന്‍ ലേഖനം മുഴുവന്‍ വായിക്കുക »

ആത്മീയചിന്തകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം

മൂല്യാധിഷ്ഠിതമായ ആ പഴയ ബോധന സമ്പ്രദായം എങ്ങനെ പുനരവതരിപ്പിക്കാനാവുമെന്നതാണ് ചോദ്യം. ഉത്തരം ലളിതമാണ്. ആത്മീയ ചിന്തകളും മതഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്‌ബോധനങ്ങളും പാഠ്യപദ്ധതികളുടെ ഭാഗമാക്കുകയാണ് വഴി. എല്ലാ മതങ്ങളും ഉദ്‌ബോധിപ്പിക്കുന്ന സനാതന ധര്‍മത്തിന്റെ വിവിധവശങ്ങള്‍, സ്വാതന്ത്ര്യംകിട്ടി അറുപതാണ്ട് പിന്നിട്ടിട്ടും നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമല്ല എന്നത് അതിശയകരമാണ്. മെക്കാളെ ഇന്ത്യക്കാരില്‍ സൃഷ്ടിച്ച അടിമമനോഭാവം ഇപ്പോഴും നമ്മെ വിട്ടൊഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല. ലേഖനം മുഴുവന്‍ വായിക്കുക »

ജ്ഞാനവിജ്ഞാനയോഗം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (7)

ഭഗവദ്ഗീത ഏഴാം അദ്ധ്യായമായ ജ്ഞാനവിജ്ഞാനയോഗം അധികരിച്ച് ശ്രീ സന്ദീപ്‌ ചൈതന്യ നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞ പ്രഭാഷണത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. ലേഖനം മുഴുവന്‍ വായിക്കുക »

ജ്ഞാനവിജ്ഞാനയോഗം ഭഗവദ്‌ഗീത മലയാളം പരിഭാഷ (7)

അനേകായിരം മനുഷ്യരില്‍ ഒരാള്‍ മാത്രമേ ജ്ഞാനസിദ്ധിക്കായി യത്നിക്കുന്നുള്ളൂ. യത്നിക്കുന്നവരില്‍ത്തന്നെ ആരെങ്കിലും ഒരാള്‍ മാത്രമേ എന്നെ ഉള്ളവണ്ണം അറിയുന്നുള്ളൂ. എന്നില്‍ നിന്ന് അന്യമായി ഒന്നും ഇല്ല. ഇതെല്ലാം ചരടില്‍ രത്നങ്ങളെന്നപോലെ എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. ഈ ലോകം മുഴുവന്‍ ഗുണമയങ്ങളായ ഈ മൂന്നു ഭാവങ്ങളാലും മോഹിതമായിത്തീരുന്നു. ഇവയ്ക്കപ്പുറത്തുള്ള നിത്യനായ എന്നെ ഈ ജഗത്ത് അറിയുന്നില്ല. ലേഖനം മുഴുവന്‍ വായിക്കുക »

അവനവനെ പഠിച്ചാല്‍ വിശ്വത്തെ അറിയാം (85)

അവനവനെ പഠിച്ചാല്‍ വിശ്വത്തെ അറിയാം. ഏതൊന്നാണോ ബ്രഹ്മാണ്ഡമായി നിലകൊള്ളുന്നത് അതാണ് പിണ്ഡാണ്ഡമായ നാമോരോരുത്തരും. പക്ഷേ നാം വൃഥാ പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ്. ഭൂതങ്ങളെല്ലാം നശിക്കുന്നതാണ്, ക്ഷരപുരുഷനാണ്. നാമരൂപങ്ങളുള്ളതാണിവ. എല്ലാറ്റിനെയും മാറാന്‍ സഹായിച്ചുകൊണ്ട് മാറ്റമില്ലാതെ നില്‍ക്കുന്ന നാമരൂപരഹിതമായതാണ് അക്ഷരപുരുഷന്‍. നശ്വരപ്രപഞ്ചത്തെ അതിവര്‍ത്തിച്ച് അക്ഷരത്തേക്കാളും ശ്രേഷ്ഠമായി വര്‍ത്തിക്കുന്നതാണ് പുരുഷോത്തമനായ ഭഗവാന്‍. ലേഖനം മുഴുവന്‍ വായിക്കുക »

ലങ്കാമര്‍ദ്ദനം – സുന്ദരകാണ്ഡം (85)

ചെറുതകലെയൊരു വിടപിശിഖിരവുമമര്‍ന്നവന്‍
ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം
പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി-
പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍
സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ
സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ ലേഖനം മുഴുവന്‍ വായിക്കുക »

ധ്യാനയോഗം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (6)

ഭഗവദ്ഗീത ആറാം അദ്ധ്യായമായ ധ്യാനയോഗം അധികരിച്ച് ശ്രീ സന്ദീപ്‌ ചൈതന്യ നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞ പ്രഭാഷണത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. ലേഖനം മുഴുവന്‍ വായിക്കുക »

ധ്യാനയോഗം ഭഗവദ്‌ഗീത മലയാളം പരിഭാഷ (6)

ക‍ര്‍മ്മഫലത്തെ ആശ്രയിക്കാതെ കര്‍ത്തവ്യമായ ക‍ര്‍മ്മം ആരു ചെയ്യുന്നുവോ അവന്‍ സന്യാസിയും യോഗിയുമാണ്. അല്ലാതെ അഗ്നിഹോത്രാദികളെ ചെയ്യാത്തവനും, ക‍ര്‍മ്മത്തെ ഉപേക്ഷിച്ചു സ്വസ്ഥനായിരിക്കുന്നവനുമല്ല. സന്യാസമെന്നു പറയുന്നത്‌ ഏതോ അതു തന്നെയാണ് യോഗമെന്നറിയുക. ഫലേച്ഛ വിടാതെ ഒരാളും യോഗിയായിത്തീരുന്നില്ല. വിഷയങ്ങളിലും ക‍ര്‍മ്മങ്ങളിലും ആസക്തിയില്ലാതെ എല്ലാ മനോവ്യാപാരവും ത്യജിച്ചവനെ യോഗാരൂഢന്‍ (യോഗത്തെ പ്രാപിച്ചവന്‍) എന്നു വിളിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

വിശപ്പ് ഭഗവാനാണ് (84)

ബാഹ്യമായ അഗ്നിയില്‍ ഹവിസ്സ് ഹോമിക്കുന്നത് നിര്‍ത്തി ജഠരാഗ്നിയില്‍ ഹോമിക്കാന്‍ ഉപനിഷദ് പറയുന്നു. വിശക്കുന്ന ആര്‍ക്കും ഭക്ഷണം നല്‍കണം. മറ്റുള്ള ജീവജാലങ്ങളോട് നമുക്കു കടപ്പാടുണ്ട്. അവയ്ക്ക് അന്നം നല്‍കാനാണ് പൂര്‍വികര്‍ ഓരോ അനുഷ്ഠാനങ്ങളുണ്ടാക്കിയത്. ബലിച്ചോറ് അതിനാണ്. ഉറുമ്പുകള്‍ക്കായാണ് കോലം വരയ്ക്കുന്നത്. ലേഖനം മുഴുവന്‍ വായിക്കുക »

സീതാഹനുമല്‍‌സംവാദം – സുന്ദരകാണ്ഡം (84)

ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു-
മുറ്റവരായിട്ടൊരുത്തരുമില്ലമേ
മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല
മാനവ വീരനുമെന്നെ മറന്നിതു
കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാന്‍ ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മസംന്യാസയോഗം MP3 – ഭഗവദ്‌ഗീത പ്രഭാഷണങ്ങള്‍ (5)

ഭഗവദ്ഗീത അഞ്ചാം അദ്ധ്യായമായ കര്‍മസംന്യാസയോഗം അധികരിച്ച് ശ്രീ സന്ദീപ്‌ ചൈതന്യ നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞ പ്രഭാഷണത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മ്മസംന്യാസയോഗം – ഭഗവദ്‌ഗീത മലയാളം പരിഭാഷ (5)

ഏതൊരുവന്‍ ദ്വേഷിക്കുകയും കാംക്ഷിക്കുകയും ചെയ്യുന്നില്ലയോ അവന്‍ നിത്യസന്യാസി എന്നറിയുക. എന്തുകൊണ്ടെന്നാല്‍ ദ്വന്ദ്വാതീതന്‍ ബന്ധത്തില്‍നിന്ന് നിഷ്‌പ്രയാസം മുക്തനാകുന്നു. യാതൊരുവന്‍ ആസക്തി കൈവിട്ടു ബ്രഹ്മത്തില്‍ സമര്‍പ്പിച്ച് ക‍ര്‍മ്മം അനുഷ്ഠിക്കുന്നുവോ അവന്‍ വെള്ളത്താല്‍ നനക്കാന്‍ പറ്റാത്ത താമരയിലയെ പോലെ പാപത്താല്‍ മലിനമാക്കപ്പെടുന്നില്ല. ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍ മാത്രം കൊണ്ടും ആത്മശുദ്ധിക്ക് വേണ്ടി യോഗികള്‍ നിസ്സംഗരായി ക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ജീവിതവൃക്ഷമാകുന്ന അരയാല്‍ (83)

ഭഗവാന്‍ ജീവിതവൃക്ഷത്തെ അരയാലായി ഉപമിക്കുന്നു. ആ വൃക്ഷത്തിന്റെ വേര് മുകളിലും ശിഖരങ്ങള്‍ താഴെയുമാണ്. ഇലകള്‍ വേദങ്ങളാണ്. ശിഖരങ്ങള്‍ മുകളിലേക്കും താഴേക്കും പോയിരിക്കുന്നു. എല്ലാറ്റിനും ആസ്പദമായിരിക്കുന്ന, സര്‍വ്വപ്രകാരത്തിലും വ്യാപിച്ചിരിക്കുന്ന, എല്ലാറ്റിനും കാരണമായ പരമമായ ബ്രഹ്മമാണ് ഏറ്റവും മുകളില്‍. ജീവിതത്തിനു കാരണമായ വേര് ബ്രഹ്മമാണ്. ഏറ്റവും ഉയര്‍ന്നതാണത്. താഴെയുള്ള ശിഖരങ്ങളാണ് സ്ഥൂലജീവിതം. അത് ഉദാത്തചിന്തകളുമായി മുകളിലേക്കുയര്‍ന്നതും അധമവികാരവിചാരങ്ങളുമായി താഴേയ്ക്കു തിരിഞ്ഞതുമായി രണ്ടു തരമുണ്ട്. വേദങ്ങളാണ്, അറിവാണ് അതിന്റെ ഇലകള്‍. അറിവിലാണ് നാം നിറയേണ്ടത്. അത് കൊഴിഞ്ഞുപോകേണ്ടതും പുതിയത് കിളിര്‍ക്കേണ്ടതുമാണ്. ലേഖനം മുഴുവന്‍ വായിക്കുക »