കൂടുതല്‍ ലേഖനങ്ങള്‍

ബലരാമന്‍ കാളിന്ദിയെ ആകര്‍ഷിച്ച കഥാവര്‍ണ്ണനം – ഭാഗവതം (287)

യമുനാനദിയോട്‌ ഗതിമാറിയൊഴുകാന്‍ ബലരാമന്‍ കല്‍പ്പിച്ചു. യമുന ബലരാമന്റെ ആജ്ഞയെ അവഗണിച്ചു. കോപിഷ്ഠനായ ബലരാമന്‍ തന്റെ കലപ്പയുമായി വന്നു്‌ യമുനയെ ആയിരം ചെറുചാലുകളാക്കുമെന്ന് ഭീഷണിപ്പെടുത്തി. കലപ്പകൊണ്ട്‌ യമുനയെ വലിച്ചിഴയ്ക്കാനും തുങ്ങി. ആഴമേറിയ ഒരു ചാലുണ്ടാക്കി ബലരാമന്‍ , യമുനാനദി ബലരാമനോട്‌ യാചിച്ചു: ‘ഭഗവാനേ ഒരു നിമിഷം അങ്ങാരാണെന്നു ഞാന്‍ മറന്നു പോയി. ഞാന്‍ അങ്ങയെ അഭയം പ്രാപിക്കുന്നു. ആദ്യത്തേതുപോലെ ഒറ്റയായി ഒഴുകാന്‍ അനുവദിച്ചാലും.’ ബലരാമന്‍ സമ്മതിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍ത്താവു താനെന്നു ചിന്തിക്കുന്നതാണ് അനര്‍ത്ഥം (79)

ശ്രീ രമണ മഹര്‍ഷി പറയുന്നു : ഉപാസന മനസ്സിന്റെ ഏകാഗ്രതയ്ക്കുതകും. അത്‌ വിഷയാദികളില്‍ വിരമിച്ചു ധ്യാനനിരതമാവും. മനസ്സ്‌ അതായിത്തന്നെ തീരും. അങ്ങനെ ശുദ്ധമാവും. പിന്നീട്‌ ആരാധകനാരാണെന്നു ചിന്തിക്കുക. ‘ഞാന്‍ ‘ അഥവാ ആത്മാവെന്നായിരിക്കും. അപ്രകാരം ആത്മലാഭമുണ്ടാകുന്നു. മനുഷ്യന്‍, കര്‍ത്താവു താനെന്നു ചിന്തിക്കുന്നതാണ് അനര്‍ത്ഥം. ലേഖനം മുഴുവന്‍ വായിക്കുക »

നൃഗരാജാവ് ഓന്താകാനുള്ള ശാപകാരണവും മോചനവും – ഭാഗവതം (286)

കൃഷ്ണന്റെ പുത്രന്മാരും മറ്റുളളവരും ഒരുദ്യാനത്തില്‍ കളിച്ചു രസിക്കുന്ന സമയം അവര്‍ ദാഹം തീര്‍ക്കാനായി ഒരു കിണറ്റിന്‍കരയിലേക്ക്‌ പോയി. അതില്‍ അതികായനായ ഒരോന്തിനെ കണ്ടു. അതിശയപ്പെട്ട്‌ അവര്‍ കാര്യം കൃഷ്ണനോട്‌ പറഞ്ഞു. നേരിട്ട് അന്വേഷിക്കാന്‍ ഭഗവാന്‍ ഉദ്യാനത്തിലെത്തി. കൃഷ്ണന്റെ സ്പര്‍ശനമാത്രയില്‍ ഓന്ത്‌ തന്റെ രൂപം മാറി സുന്ദരനായ ഒരു രാജകുമാരനായി മാറി. ലേഖനം മുഴുവന്‍ വായിക്കുക »

സ്ഫുരണം സാക്ഷാല്‍കാരത്തിന്റെ മുന്നോടി (78)

ശ്രീ രമണ ഭഗവാന്റെ അമൂല്യ വാണി : സ്ഫുരണം സാക്ഷാല്‍കാരത്തിന്റെ മുന്നോടി എന്നു പറയാം. അത്‌ പരിശുദ്ധമാണ്‌. അതില്‍ നിന്നും ദ്രഷ്ടാവും, ദൃശ്യവും വെളിപ്പെടും. താനാണ്‌ ദ്രഷ്ടാവെന്നു കരുതുമ്പോള്‍ ദൃശ്യം അവനന്യമായി നില്‍ക്കും. അതു കാലാകാലങ്ങളില്‍ സ്ഫുരിക്കുകയും മറയുകയും ചെയ്യും. വിഷയബോധത്തിന്റെ രഹസ്യവുമതാണ്‌. ദ്രഷ്ടാവിനും ദൃശ്യങ്ങള്‍ക്കും പ്രകാശിക്കുന്നതിനുള്ള ഒരു തിരശീലയാണ്‌ താനെന്നുണര്‍ന്നാല്‍ കുഴപ്പങ്ങള്‍ക്കിടമില്ല.സ്ഫുരണം സാക്ഷാല്‍കാരത്തിന്റെ മുന്നോടി എന്നു പറയാം. അത്‌ പരിശുദ്ധമാണ്‌. അതില്‍ നിന്നും ദ്രഷ്ടാവും, ദൃശ്യവും വെളിപ്പെടും. താനാണ്‌ ദ്രഷ്ടാവെന്നു കരുതുമ്പോള്‍ ദൃശ്യം അവനന്യമായി നില്‍ക്കും. അതു കാലാകാലങ്ങളില്‍ സ്ഫുരിക്കുകയും മറയുകയും ചെയ്യും. വിഷയബോധത്തിന്റെ രഹസ്യവുമതാണ്‌. ദ്രഷ്ടാവിനും ദൃശ്യങ്ങള്‍ക്കും പ്രകാശിക്കുന്നതിനുള്ള ഒരു തിരശീലയാണ്‌ താനെന്നുണര്‍ന്നാല്‍ കുഴപ്പങ്ങള്‍ക്കിടമില്ല. ലേഖനം മുഴുവന്‍ വായിക്കുക »

സാധനകള്‍ ആത്മജ്ഞാനം ലഭിക്കുന്നതുവരെ (ജ്ഞാ. 3.18)

ഒരുവന്‍ ആത്മാനന്ദത്തില്‍ നിമഗ്നനായി കഴിഞ്ഞാല്‍ പിന്നീട് പ്രവൃത്തി കൊണ്ട് ഒരു പ്രയോജനവുമില്ല. ലേഖനം മുഴുവന്‍ വായിക്കുക »

കൃഷ്ണ-ബാണയുദ്ധം – ഭാഗവതം (285)

ബാണന്‍ പടക്കളത്തിലേക്കു തിരിച്ചു വന്നു. തന്റെ ആയിരം കൈകള്‍ കൊണ്ട്‌ പട പൊരുതി. കൃഷ്ണന്‍ അവന്റെ കൈകള്‍ നാലെണ്ണമൊഴികെ എല്ലാം വെട്ടിക്കളഞ്ഞു. അതു കണ്ട്‌ ശിവന്‍ അഭ്യര്‍ത്ഥിച്ചു: ‘അവിടുന്ന് വിശ്വത്തിന്റെ മുഴുവനും അധീശനും അവിടുത്തെ ശരീരം ഈ വിശ്വവുമത്രെ. എന്റെ ഭക്തനായ ഇവന്റെ ജീവന്‍ വിട്ടുകൊടുത്താലും.’ കൃഷ്ണന്‍ പറഞ്ഞു: ‘ഇവന്റെ അഹങ്കാരം ശമിപ്പിക്കാനായാണ്‌ കൈകള്‍ വെട്ടിയത്‌. ഞാന്‍ പ്രഹ്ലാദന്‌ കൊടുത്ത വാഗ്ദാനമനുസരിച്ച്‌ അവന്റെ കുടുംബത്തിലുളള ആരെയും വധിക്കുന്നുതല്ല. ലേഖനം മുഴുവന്‍ വായിക്കുക »

മൗനത്തെപ്പറ്റി (77)

ഭഗവാന്‍ രമണ മഹര്‍ഷി പറയുന്നു : ഏകാന്തനായിരുന്നു മൗനം അവലംബിക്കുന്നത്‌ സമ്മര്‍ദ്ദപരമാണ്‌. മിതഭാഷിത്വം മൗനത്തിനു തുല്യമാണ്‌. സംസാരത്തിനു നിയന്ത്രണം ഏര്‍പ്പെടുന്നു. വാക്കിനെ അടക്കുന്നത്‌ മൂലം മൗനം ഏര്‍പ്പെടുന്നു. മറ്റൊരു വിചാരമുള്ളവന്‍ അധികം സംസാരിക്കുകയില്ല. അന്തര്‍മ്മുഖനായിരിക്കുന്നവന്‍ സംസാരിക്കാന്‍ മുതിരുകയില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ബാണാസുരന്‍ അനിരുദ്ധനെ ബന്ധിക്കുന്നു – ഭാഗവതം (284)

ബാണന്‍ പരമശിവന്റെ ഭക്തനായിരുന്നു. മഹേശന്‍ തന്റെ ഭക്തനില്‍ സംപ്രീതനായി ഇഷ്ടമുളള വരം കൊടുത്തു. ഏക്കാലവും തന്റെ നഗരത്തിന്‌ കാവല്‍ നില്‍ക്കാനാണ്‌ ബാണന്‍ പരമശിവനോട്‌ ആവശ്യപ്പെട്ടത്‌. അപ്പോള്‍മുതല്‍ ശിവന്‍ ശോണിതപുരത്തിന്റെ കാവല്‍ക്കാരനായി. ലേഖനം മുഴുവന്‍ വായിക്കുക »

ഉറക്കത്തിന്റെ സ്വരൂപം എന്താണ്‌? (76)

ശ്രീ രമണ മഹര്‍ഷിയോട് ഒരു മൗലവി ചോദിക്കുകയുണ്ടായി : ഉറക്കം ഉണര്‍ച്ചയെ തട്ടിക്കൊണ്ടുപോകുന്നതെങ്ങനെ? ഭഗവാന്‍ പറയുന്നു : ജാഗ്രത്തില്‍ ഉണര്‍ന്നിരിക്കുന്നവന്‍ ആരെന്നറിയുമെങ്കില്‍ ഉറക്കത്തില്‍ ഉണര്‍ന്നിരിക്കുന്നവന്‍ ആരെന്നും അറിയാനൊക്കും. ജാഗ്രത്തിലാണു ഈ ചോദ്യമുണ്ടാകുന്നത്‌. ഉറക്കത്തിലല്ല. ഉറക്കത്തില്‍ എങ്ങനെയിരിക്കുന്നുവെന്ന് അറിയുന്നതിനെക്കാള്‍ ഉണര്‍ന്നിരിക്കുമ്പോഴുള്ള അവസ്ഥയെ അറിയുന്നതല്ലേ കൂടുതല്‍ എളുപ്പം. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മാവില്‍ത്തന്നെ തൃപ്തിയുള്ളവന് ചെയ്യേണ്ടതായിട്ടു ഒന്നുമില്ല (ജ്ഞാ. 3.17)

ആരാണ് ആത്മാവില്‍ത്തന്നെ പ്രീതിയുള്ളവനും ആത്മാവില്‍ത്തന്നെ തൃപ്തിയുള്ളവനും ആത്മാവില്‍ത്തന്നെ സന്തോഷമുള്ളവനായും ഇരിക്കുന്നത്. അവനു ചെയ്യേണ്ടതായിട്ടു ഒന്നുമില്ല. ലേഖനം മുഴുവന്‍ വായിക്കുക »

അനിരുദ്ധവിവാഹം, രുക്മീവധം – ഭാഗവതം (283)

പ്രദ്യുമ്നന്‍ രുക്മാവതിയെ വിവാഹം ചെയ്തു. രുക്മിയുടെ മകളാണ്‌ രുക്മാവതി. അവര്‍ക്ക്‌ പ്രശസ്തനായ അനിരുദ്ധന്‍ ജനിച്ചു. പ്രദ്യുമ്നന്‍ കാമദേവന്റെ ജന്മമായതുകൊണ്ട്‌ രുക്മാവതി അദ്ദേഹത്തെ തിരഞ്ഞെടുത്തു. അവളുടെ ആഗ്രഹപ്രകാരം മറ്റു രാജകുമാരന്‍മാരെ എതിരിട്ടു തോല്‍പ്പിച്ച്‌ പ്രദ്യുമ്നന്‍ അവളെ തട്ടിക്കൊണ്ടു പോരുകയാണ്‌ ചെയ്തത്‌. രുക്മി കൃഷ്ണനെതിരായി കൊടിയ പകയുമായി നടന്നു. എങ്കിലും തന്റെ സഹോദരിയായ രുക്മിണിയെ വെറുപ്പിക്കാന്‍ അയാളാഗ്രഹിച്ചില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മ സ്വരൂപത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ്‌ സ്വധര്‍മ്മം (75)

രങ്കനാഥന്‍ (ഐ. സി. എസ്‌) രമണ ഭഗവാനോട് ചോദിച്ചു : സ്വധര്‍മ്മം നന്മക്ക്‌ നിദാനമാണ്‌. പരധര്‍മ്മം തിന്മക്കും. ഈ ഗീതാവാക്യത്തിന്റെ താല്‍പര്യമെന്താണ്‌. ഉത്തരം : സാധാരണ സ്വധര്‍മ്മമെന്നത്‌ അതാത്‌ വര്‍ണ്ണാശ്രമങ്ങളുടെ കര്‍ത്തവ്യത്തെ കുറിക്കും. ഇവിടെ പലമാതിരി ദേശകാലാവസ്ഥകളെ പരിഗണിക്കേണ്ടിയിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

രുക്മിണി ഭഗവാനെ സ്തുതിക്കുന്നു – ഭാഗവതം (282)

തീര്‍ച്ചയായും ഞാന്‍ അങ്ങയേപ്പോലെയല്ല. ശരിതന്നെ. അവിടുന്ന് പരംപൊരുളത്രെ. ത്രിമൂര്‍ത്തികളാല്‍ ആരാധിക്കപ്പെടുന്നുവന്‍ . ഞാനോ ഗുണാധിഷ്ഠമായ ദ്രവ്യരൂപയും അജ്ഞാനികളാല്‍ പരിസേവിക്കപ്പെടുന്നവളും. അങ്ങ്‌ ഭക്തഹൃദയമാവുന്ന സമുദ്രത്തിലാണു വസിക്കുന്നത്‌ എന്നു പറഞ്ഞതു സത്യം. പ്രകൃതിഗുണങ്ങളെ പേടിച്ചാണല്ലോ അവിടെക്കഴിയുന്നത്‌. ദുഷ്ടരായ ഇന്ദ്രിയങ്ങളുടെ ശത്രുവാണവിടുന്ന്‌. അവിടുത്തെ സേവകന്മാര്‍പോലും പരമാധികാരം എന്ന ദോഷത്തെ ഉപേക്ഷിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

യഥാര്‍ത്ഥ സിദ്ധി ജ്ഞാനമാണ്‌ (74)

രമണഗീതയിലെ ഒരു സംശയത്തിന്‌ സമാധാനം പറഞ്ഞു. അദ്ധ്യായം 14, ശ്ലോകം 10 (സാരം) മേലും പുരോഗമിക്കുമ്പോള്‍ തിരസ്കരണിവിദ്യ വശമാവും. ആത്മബോധത്തില്‍ മാത്രം നില്‍ക്കുന്ന ആ മഹാത്മാവ്‌ സിദ്ധനായിത്തീരുന്നു. അദ്ധ്യായം 14 ഒടുവിലത്തെ ശ്ലോകം. സിദ്ധിയുടെ പുതുമയെല്ലാം മാറും. അവര്‍ ശിവനു തുല്യരായിത്തീരുന്നു. എന്തിന്‌, ശിവന്‍ തന്നെയായിത്തീരും. അനുഗ്രഹശക്തിയും ഉണ്ടാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ശരിയായ ധര്‍മ്മത്തിന്റെ കാതല്‍ യജ്ഞങ്ങളാണ് (ജ്ഞാ. 3.16)

ആത്മാവ് ശരീരത്തിലും ശാരീരിക ജീവിതത്തിലും തങ്ങി നില്‍ക്കുമ്പോള്‍ കര്‍ത്തവ്യങ്ങളും കര്‍മ്മങ്ങളും ഒരുവന് ചെയ്യേണ്ടി വരുന്നു. അപ്പോള്‍ പിന്നെ വിഹിതമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനു പിറുപിറുക്കുന്നത് എന്തിനാണ്? ലേഖനം മുഴുവന്‍ വായിക്കുക »