കൂടുതല്‍ ലേഖനങ്ങള്‍

നിത്യസത്തായ ആത്മസ്വരൂപത്തിന് അന്യമായൊന്നുമില്ല (100)

കൈവല്യനവനീതത്തില്‍ നിന്നും നില ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ ഭഗവാന്‍ രമണ മഹര്‍ഷി വീണ്ടും വിശദീകരിച്ചു. കേവല, സ്വപ്രകാശചൈതന്യമാണ്‌ സര്‍വ്വസാക്ഷിയായ ഹൃദയം അല്ലെങ്കില്‍ ആത്മസ്വരൂപം. അതില്‍നിന്നും അവ്യക്ത ആഭാസ പ്രകാശത്തോടുകൂടിയ (വൃത്തിസ്വരൂപ) ജീവന്‍ ഉദിക്കുന്നു. അന്തര്‍ഗതമായ ബുദ്ധിയും, ബഹിര്‍ഗമനം ചെയ്യുന്ന വൃത്തിയും ചേര്‍ന്നതാണ്‌ ജീവന്റെ സ്വരൂപം. ലേഖനം മുഴുവന്‍ വായിക്കുക »

ശരീരത്തോടുള്ള താല്‍പര്യം അവസാനിപ്പിക്കണം (ജ്ഞാ. 3.30)

“ഇതാണ് കര്‍മ്മം, ഞാനാണ് ഇത് ചെയ്യുന്നത്, ഞാന്‍ ഇത് ചെയ്യും. ” എന്ന വിധത്തിലുള്ള അഹന്ത ഒരിക്കലും മനസ്സില്‍ തോന്നരുത്. ശരീരത്തോട് ഉള്ള താല്‍പര്യം അവസാനിപ്പിക്കണം. ആഗ്രഹങ്ങളെല്ലാം കൈവെടിയണം. അതിനുശേഷം വന്നു ചേരുന്ന എല്ലാ ഇന്ദ്രിയ വിഷയങ്ങളും അനുഭവിച്ചു കൊള്ളുക. ലേഖനം മുഴുവന്‍ വായിക്കുക »

വസുദേവരുടെ യജ്നോത്സവം – ഭാഗവതം (307)

ഒരുവന്‍ സമ്പത്തിനായുളള ആഗ്രഹത്തെ പൂജാദികള്‍ കൊണ്ടും ദാനധര്‍മ്മങ്ങള്‍ കൊണ്ടും, ഭാര്യാപുത്രാദികള്‍ക്കായുളള ആഗ്രഹം ധാര്‍മ്മികമായ ഗൃഹസ്ഥാശ്രമജീവിതം കൊണ്ടും, സ്വര്‍ഗ്ഗലാഭത്തിനായുളള ആഗ്രഹം സ്വര്‍ഗ്ഗ ജീവിതത്തിന്റെ ക്ഷണികതയെപ്പറ്റി മനസ്സിലാക്കിയും അതിജീവിക്കേണ്ടതാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

മനസ്സിനെ അടക്കുന്നതെങ്ങനെ? (99)

പഞ്ചാബില്‍ നിന്നും ദര്‍ശനത്തിനു വന്നിരുന്ന രാമചന്ദര്‍ എന്ന ഭക്തന്‍ ഹൃദയത്തെയും ആത്മസാക്ഷാല്‍ക്കാരത്തെയും പറ്റി രമണ ഭഗവാനോട്‌ ചോദിച്ചു. ശ്രീ മഹര്‍ഷികള്‍ : ഹൃദയമെന്നു വേദാന്തങ്ങളില്‍ പറയുന്നത്‌ സ്ഥൂല ശരീരത്തിലുള്ള ഹൃദയമല്ല. ഹൃദ്‌ + അയം (മൈയം) ഇതു കേന്ദ്രമാകുന്നു. എവിടെ നിന്നും ചിന്ത ഉളവാകുന്നുവോ, ഏതിനെ ആധാരമാക്കി ചിന്ത വര്‍ത്തിക്കുന്നുവോ ഒടുവില്‍ ചിന്തകള്‍ എവിടെ ഒടുങ്ങുന്നുവോ അവിടമാണ്‌ ഹൃദയം. വിചാരങ്ങളാണ്‌ മനസ്സ്‌. വിചാരങ്ങളുടെ സ്വരൂപമാണ്‌ ഈ ലോകം. ലേഖനം മുഴുവന്‍ വായിക്കുക »

കൃഷ്ണാന്തികത്തില്‍ വന്ന ഋഷികളുടെ ഭഗവത്‌സ്തുതി – ഭാഗവതം (306)

ദിവ്യനദികള്‍ വെറും ജലമല്ല. ദേവവിഗ്രഹങ്ങള്‍ വെറും മണ്ണും കല്ലുമല്ല. അവ ഭക്തനെ ഏറെക്കാലം കൊണ്ട്‌ ശുദ്ധീകരിക്കുന്നു. എന്നാല്‍ ദിവ്യമാമുനിമാരുടെ ഒരെയൊരു ദര്‍ശനം കൊണ്ട്‌ ഭക്തഹൃദയം സംശുദ്ധമാകുന്നു. അഗ്നി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ഭൂമി, ആകാശം, പ്രാണവായുക്കള്‍, വാക്ക്, മനസ്സ്‌ എന്നിവയെ നിയന്ത്രിക്കുന്ന ദേവതകള്‍ പോലും നാനാത്വഭാവമെന്ന കല്‍മഷത്തിന് അടിമപ്പെട്ടവരത്രെ. അവര്‍ക്കൊന്നും മനുഷ്യഹൃദയത്തെ ശുദ്ധീകരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ദിവ്യന്മാരായ ഈ മഹര്‍ഷിമാരുടെ ഏതാനും നിമിഷത്തെ സത്സംഗം കൊണ്ട്‌ ഒരുവന്റെ എല്ലാ പാപങ്ങളും ഇല്ലാതെയാവുന്നു. സ്വശരീരത്തെ ആത്മാവെന്നു കരുതുന്നവന്‍ വെറുമൊരു കഴുതയത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

അഖണ്ഡചൈതന്യബോധം (98)

മേജര്‍ എ. ഡബ്ല്യു. ചാഡ്വിക്‌ ശ്രീ രമണ മഹര്‍ഷിയോട് ഇപ്രകാരം ചോദിച്ചു. തനിക്ക്‌ ചിലപ്പോള്‍ സാക്ഷാല്‍ക്കാര അനുഭൂതി ഉണ്ടാകാറുണ്ടെന്നും എന്നാല്‍ അതിന്റെ ശക്തി കുറെ നേരം ഉണ്ടായിരുന്നിട്ട്‌ പിന്നീട്‌ ക്രമേണ ഇല്ലാതായിപ്പോകുമെന്നും മി. എഡ്വേര്‍ഡ്‌ കാര്‍പ്പന്റര്‍ ഒരു പുസ്തകത്തിലെഴുതിയിരിക്കുന്നു. എന്നാല്‍ ശ്രീ രമണഗീതയില്‍ പറയുന്നത്‌ ഹൃദയഗ്രന്ഥി ഒരിക്കല്‍ ഭേദിച്ചാല്‍ അത്‌ എന്നത്തേക്കും ഭേദിച്ചതു തന്നെ എന്നാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

അഹംഭാവത്തിന്റെ അര്‍ത്ഥശൂന്യത മനസ്സിലാക്കുക (ജ്ഞാ. 3.28,29)

പ്രകൃതിയുടെ പരിണാമത്തില്‍ നിന്നുടലെടുക്കുന്ന കര്‍മ്മങ്ങള്‍ ജ്ഞാനിയായ ഒരുവനെ ഒരിക്കലും ബാധിക്കുന്നില്ല. അഹംഭാവത്തിന്റെ അര്‍ത്ഥശൂന്യത മനസ്സിലാക്കിയ അവന്‍ ‍അതില്‍ ‍നിന്നു നിശ്ശേഷം മോചിതനാണ്. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീകൃഷ്ണപത്നിമാര്‍ പാഞ്ചാലിയോടു ചെയ്യുന്ന കല്യാണവൃത്താന്തം – ഭാഗവതം (305)

കൃഷ്ണനെ തങ്ങളുടെ ഗുരുവും ലക്ഷ്യവുമാക്കി കരുതിയിരുന്ന ഗോപികമാര്‍ അദ്ദേഹത്തെ വന്ദിച്ചു. ഭഗവാന്‍ പരമപുരുഷന്‍ തന്നെയാണെന്നവര്‍ക്കറിയാമായിരുന്നു. യാദവസ്ത്രീകളും ഗോപികമാരും പരസ്പരം ഭഗവദ്‍മഹിമകളെപ്പറ്റി പാടി പുകഴ്ത്തി. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവദ്‌ഗീത പഠനം ജ്ഞാനവിജ്ഞാനയോഗം MP3 – സ്വാമി കൈവല്യാനന്ദ (07)

ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) ഏഴാം അദ്ധ്യായം ജ്ഞാനവിജ്ഞാനയോഗം ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ പഠനക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

പ്രപഞ്ചത്തെ മനുഷ്യന്‍ തനിക്കന്യമായി കാണുന്നു (97)

ഭഗവാന്‍ ശ്രീ രമണ മഹര്‍ഷി : ആരും സ്വരൂപത്തെ അറിഞ്ഞു കൊണ്ടിരിക്കുകതന്നെയാണ്‌. എങ്കിലും തനിക്കൊരു സ്ഥിതിയില്ലെന്നാണ്‌ അവര്‍ക്കു തോന്നിക്കൊണ്ടിരിക്കുന്നത്‌. അത്ഭുതം! തനിക്കെന്തില്ലയോ അതുണ്ടെന്നും എന്തുണ്ടോ അതില്ലെന്നും കല്‍പിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തെ മനുഷ്യന്‍ തനിക്കന്യമായി കാണുന്നതുപോലെ കരുതുന്നു. അതാണാശ്ചര്യത്തിനും ആശ്ചര്യമായിരിക്കുന്നത്‌. ലേഖനം മുഴുവന്‍ വായിക്കുക »

മുണ്ഡകോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF

ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച മുണ്ഡകോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അഹങ്കാരംകൊണ്ട് “കര്‍മ്മങ്ങള്‍ ഞാന്‍ ചെയ്യുന്നു” എന്ന് മൂഢബുദ്ധി വിചാരിക്കുന്നു (ജ്ഞാ. 3.27)

മറ്റൊരാളുടെ ഭാരമാണ് തലയിലേറ്റുന്നതെങ്കിലും ആ ഭാരം കൊണ്ട് നമ്മുടെ തല താണ്പോവുകയില്ലേ? അതുപോലെ ദുഷ്കര്‍മ്മങ്ങളും സല്കര്‍മ്മങ്ങളും പ്രകൃതിഗുണങ്ങളില്‍ (സത്വം, രജസ്സ്, തമസ്സ്. ) നിന്നാണുണ്ടാകുന്നതെങ്കിലും , മായാ മോഹം കൊണ്ട് അതിന്റെ കര്‍ത്തൃത്വം തനിക്കാണെന്ന് മൂഢന്‍മാര്‍ സങ്കല്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്‍ നന്ദാദി സജ്ജനങ്ങളെ ആനന്ദിപ്പിക്കുന്നു – ഭാഗവതം (304)

പല രാജാക്കന്‍മാരും ഭരണസാരഥികളും യാദവരെ പുകഴ്ത്തി സംസാരിച്ചു: ‘ഇഹലോകത്തിലെ ജനങ്ങളില്‍ നിങ്ങളാണ്‌ ഏറ്റവും അനുഗൃഹീതര്‍. ഏതു ഭഗവാന്റെ ഒരേയൊരു ദര്‍ശനത്തിനായി യോഗിവര്യന്മാര്‍ ആഗ്രഹിക്കുന്നുവോ, ആ ഭഗവാന്‍ നിത്യവും നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങള്‍ക്ക്‌ ഭഗവാനുമായി രക്തബന്ധം പോലുമുണ്ട്‌. നിങ്ങള്‍ അദ്ദേഹത്തെ കാണുന്നു. ഒരുമിച്ച്‌ ഭക്ഷണം കഴിക്കുന്നു, അദ്ദേഹത്തെ തൊടുന്നു. ഒരെയൊരുതവണ ദര്‍ശനഭാഗ്യം ലഭിച്ചാല്‍ തന്നെ സായൂജ്യം ലഭിക്കുന്ന ആ ഭഗവാന്റെകൂടെ നിങ്ങള്‍ എപ്പോഴും കഴിയുന്നു.’ ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവദ്‌ഗീത പഠനം ധ്യാനയോഗം MP3 – സ്വാമി കൈവല്യാനന്ദ (06)

ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) ആറാം അദ്ധ്യായം ധ്യാനയോഗം ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ പഠനക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

താനുണ്ടെന്നറിയാന്‍ മറ്റൊന്നിന്റെ സഹായം വേണോ? (96)

ഒരു സന്ദര്‍ശകന്‍ ശ്രീ രമണ മഹര്‍ഷിയോട് : മനോനാശമാര്‍ഗ്ഗം ആപല്‍ക്കരമാണെന്നും മൂര്‍ത്ത്യുപസനയേ ആകാവുള്ളുവെന്നും ചിലര്‍ പറയുന്നു. അതെന്താണ്‌? ഭഗവാന്‍ : ആര്‍ക്കാണാപല്‍ക്കരം? ആപത്തായാലും സമ്പത്തായാലും അത്‌ ആത്മാവിന് അന്യമായിട്ടായിരിക്കാനൊക്കുമോ? ഇടതടവില്ലാതെ ‘ഞാന്‍, ഞാന്‍’ എന്നു വിളങ്ങുന്ന അഖണ്ഡബോധജാഗ്രത്തിന്റെ ഒരു കുമിളയാണ്‌ അഹങ്കാരസ്വരൂപനായ ജീവന്‍. കുമിളയും ജലം തന്നെ. കുമിളയായിട്ടിരിക്കുമ്പോഴും അത്‌ ജലത്തെ വിട്ടിരിക്കുന്നോ? ലേഖനം മുഴുവന്‍ വായിക്കുക »