കൂടുതല്‍ ലേഖനങ്ങള്‍ - പേജ് 3

അര്‍ത്ഥമില്ലാത്ത ആതങ്കത്തിന് അടിമയാകരുത് ( ജ്ഞാ.11.34)

ഇവിടെ പോരിനായി അണിനിരന്നിരിക്കുന്ന ഈ സൈന്യവ്യൂഹങ്ങള്‍ ഇപ്പോള്‍ വെറും മായാരൂപങ്ങളാണെന്നറിയുക. ഞാന്‍ നേരത്തേതന്നെ അവരെ ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. അവരുടെ ചുരുങ്ങിയ ജീവിതകാലം അവസാനിച്ചു. ഇപ്പോള്‍ നീ കാണുന്നത് വാഴയില്‍ നിന്നു ചീന്തിയെടുത്ത വെറും പൊള്ളയായ പോളകളാണ്. അതുകൊണ്ട് എഴുന്നേല്‍ക്കൂ. ഞാന്‍ സംഹരിച്ചു കഴിഞ്ഞ അവരെ വധിക്കൂ. അര്‍ത്ഥമില്ലാത്ത ആതങ്കത്തിന് അടിമയാകരുത്. ലേഖനം മുഴുവന്‍ വായിക്കുക »

ഈശ്വരന്‍ എല്ലാറ്റിലും അപാര ജാഗരൂകതയോടെ വര്‍ത്തിക്കുന്നു (15)

ഈ ജഗത്ത് (ഗതിയില്ലാതെ) അലയുന്നുവെന്നും അതിനു നിങ്ങളുടേയോ എന്‍േറയോ സഹായം ആവശ്യമായിരിക്കുന്നു എന്നുമുള്ളതു പരമാര്‍ത്ഥമല്ല. ഈശ്വരന്റെ സാന്നിദ്ധ്യം എപ്പോഴും ജഗത്തിലുണ്ട്. ഈശ്വരന്‍ അനശ്വരനായി, സദാ കര്‍മ്മപരായണനായി, എല്ലാറ്റിലും അപാര ജാഗരൂകതയോടെ വര്‍ത്തിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കചന്‍ ആലപിച്ച പ്രചോദനാത്മകമായ ഗാനം (196)

ഞാന്‍ എന്തു ചെയ്യട്ടെ? ഞാനെങ്ങോട്ടാണു പൊവേണ്ടത്? ഞാന്‍ എന്തിനെയാണ്‌ സമാശ്രയിക്കേണ്ടത്? എന്താണു ഞാന്‍ ന്യസിക്കേണ്ടത്? ഈ വിശ്വം മുഴുവന്‍ ഒരേയൊരാത്മാവിനാല്‍ വ്യാപൃതം. ദു:ഖവും അസന്തുഷ്ടിയും ആത്മാവുതന്നെ. സന്തോഷമെന്നതും ആത്മാവ്. എല്ലാ അശകളും പൊള്ളയായ നിശ്ശൂന്യത
ഇതെല്ലാം ആത്മാവെന്നറിഞ്ഞാല്‍ ഞാന്‍ സ്വതന്ത്രന്‍. ലേഖനം മുഴുവന്‍ വായിക്കുക »

ശുദ്ധബോധത്തോട് ചേര്‍ന്നാല്‍ നിത്യാനന്ദം ഫലം (261)

നിദ്രാവസ്ഥയാണോ ഉയര്‍ന്നത് എന്ന ചോദ്യത്തിനുത്തരമായി ഭഗവാന്‍ രമണ മഹര്‍ഷി ഇപ്രകാരം പറഞ്ഞു : ഉയര്‍ച്ചയും താഴ്ച്ചയുമൊന്നുമില്ല. നിദ്രയിലും ഉണര്‍ച്ചയിലും സ്വപ്നത്തിലും നിങ്ങള്‍ ഒരുപോലിരിക്കുന്നു. ഉറക്കത്തില്‍ ദു:ഖമില്ല. ആനന്ദമേ ഉള്ളൂ. സുഖദു:ഖങ്ങളും ആഗ്രഹങ്ങളും ജാഗ്രത്തിലാണ്. നിങ്ങള്‍ രണ്ടിലുമുണ്ടെങ്കില്‍ വ്യത്യാസത്തിനു ഹേതുവെന്താണ്: ജാഗ്രത്തില്‍ മനസ്സു പ്രവര്‍ത്തിച്ചതാണ്. ഈ മനസ്സു അഹന്തയ്ക്കു പിറകെ ജനിക്കുന്നു. അഹന്ത ജനിക്കുന്നത് ശുദ്ധബോധത്തില്‍നിന്നും. ഈ ബോധത്തോടു ചേര്‍ന്നാല്‍ നിത്യാനന്ദം ഫലം. ലേഖനം മുഴുവന്‍ വായിക്കുക »

നന്മ ചെയ്യാനുള്ള ആഗ്രഹം ഏറ്റവും മഹത്തായ പ്രേരകശക്തിയാണ് (14)

അന്യരെ സഹായിക്കാന്‍ കിട്ടുന്ന അവസരം ഒരു ഭാഗ്യമാണെന്നുള്ള ബോധം എല്ലാ സമയവും നമുക്കുണ്ടെങ്കില്‍, നന്മ ചെയ്യാനുള്ള ആഗ്രഹം ഏറ്റവും മഹത്തായ പ്രേരകശക്തിയാണ്. നിങ്ങള്‍ ഉയര്‍ന്നനിലയിലിരിക്കുന്നു എന്ന ഭാവത്തോടെ അഞ്ചു പൈസയെടുത്തു കൈയില്‍ പിടിച്ചുകൊണ്ട് ‘പിച്ചക്കാരാ, ഇതാ’ എന്നു പറയരുത്. ഒരു ദാനം ചെയ്യാനും അതുമൂലം നിങ്ങളെത്തന്നെ സഹായിക്കാനും സന്ദര്‍ഭം നല്കിക്കൊണ്ട് ആ ദരിദ്രന്‍ വന്നുവല്ലോ എന്നു വിചാരിച്ച് കൃതജ്ഞനായിരിക്കുക. ലേഖനം മുഴുവന്‍ വായിക്കുക »

സംഹാരപ്രക്രിയയില്‍ നീ നിമിത്തമാത്രമായി ഭവിക്കൂ( ജ്ഞാ.11.33)

പാവകളെ നൃത്തംചെയ്യിക്കുന്ന ചരടുപൊട്ടുമ്പോള്‍ വെറും സ്പര്‍ശനമാത്രയില്‍ അവ താഴെ വീഴുന്നതുപോലെ, നിമിഷങ്ങള്‍ക്കുള്ളില്‍ നിനക്ക് ഈ ശത്രുസൈന്യത്തെ ചിന്നഭിന്നമാക്കാന്‍ കഴിയും. അതുകൊണ്ട് അല്ലയോ അര്‍ജ്ജുനാ, ഉണരൂ, വിവേകിയെപ്പോലെ പ്രവര്‍ത്തിക്കൂ. ഇതു കേവല വിജയമല്ല. ഈ വിജയം നിനക്ക് ഒരു സാമ്രാജ്യം മുഴുവന്‍ നേടിത്തരും. അതുകൊണ്ട് അല്ലയോ പാര്‍ത്ഥാ, നീ എന്‍റെ ഒരു ഉപകരണമായിത്തീരൂ. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മജ്ഞാനിയെ വശീകരിക്കാന്‍ ലൗകികസുഖങ്ങള്‍ക്ക് കഴിയുകയില്ല (195)

ആത്മജ്ഞാനമാര്‍ജ്ജിച്ച ഋഷികള്‍ മൂന്നുലോകങ്ങളിലും വിരളമാണ്‌. ഒരാള്‍ ലോകചക്രവര്‍ത്തിയോ സ്വര്‍ഗ്ഗത്തിലെ രാജാവോ ആയിരിക്കാം. എന്നാല്‍ ഇവയെല്ലാം പഞ്ചഭൂതനിര്‍മ്മിതികള്‍ മാത്രം! കഷ്ടം! ആളുകള്‍ ഈ നിസ്സാര വസ്തുക്കള്‍ക്കായി ജീവിതത്തെ നശിപ്പിക്കുന്നു.എത്ര ലജ്ജാകരം! അവരൊന്നും ഉത്തമനും ആത്മവിദ്യാ സമ്പന്നനുമായ ഒരു ഋഷിയെ സമീപിക്കുന്നില്ല. സൂര്യചന്ദ്രന്മാര്‍ക്കുപോലും പ്രവേശനമില്ലാത്ത പരമപദത്തിലാണല്ലോ ആത്മജ്ഞാനി വിരാജിക്കുന്നത് ലേഖനം മുഴുവന്‍ വായിക്കുക »

ദുഃഖത്തെ നിവര്‍ത്തിക്കുന്നതെങ്ങനെ? (260)

ഒരു ഭക്തന്‍ ഒരു ചന്ദനവടി ഭഗവാനു സമ്മാനിച്ചു. ഭഗവാന്‍ അതിനെ എടുത്തു മണപ്പിച്ചു. ‘നല്ല വാസന, ഇതു നിങ്ങളില്‍ തന്നെ ഇരിക്കട്ടെ. അതുമൂലം നിങ്ങള്‍ക്ക് എന്‍റെ ഓര്‍മ്മ ഉണ്ടാകും. ഇവിടെ ഇരുന്നാല്‍ ആരെങ്കിലും എടുത്തുകൊണ്ടുപോവും. മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതിനെ ഞാന്‍ വച്ചുകൊള്ളുകയില്ല, എന്നു പറഞ്ഞ് മടക്കിക്കൊടുത്തു. ലേഖനം മുഴുവന്‍ വായിക്കുക »

ലോകത്തിനു നാം എന്തിനു നന്മ ചെയ്യണം? (13)

നമുക്ക് അന്യരോടുള്ള കര്‍ത്തവ്യമെന്നുവെച്ചാല്‍ അവരെ സഹായിക്കുക, ലോകത്തിനു നന്മ ചെയ്യുക, എന്നര്‍ത്ഥം. ലോകത്തിനു നാം എന്തിനു നന്മ ചെയ്യണം? ബാഹ്യവീക്ഷണത്തില്‍ ലോകരെ സഹായിക്കാന്‍: എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാമ്മെത്തന്നെ സഹായിക്കാന്‍. ലോകത്തെ സഹായിക്കാന്‍ നാമെപ്പോഴും ശ്രമിക്കണം. അതായിരിക്കണം നമ്മുടെ സമുന്നതമായ പ്രേരകശക്തി. ലേഖനം മുഴുവന്‍ വായിക്കുക »

നീ കാണുന്നത് യഥാര്‍ത്ഥ സൈന്യമല്ല, അത് മരീചികയാണ് ( ജ്ഞാ.11.32)

നീ കാണുന്ന ഈ യോദ്ധാക്കള്‍ കളിമണ്‍ പാവകളെപ്പോലെ പൊള്ളയാണ്. ചിത്രത്തിലെഴുതിയ കനികള്‍പോലെ കാഴ്ചവസ്തുക്കള്‍ മാത്രമാണ്. നിന്നെ അഭിമുഖീകരിക്കുന്നത് ഒരു യഥാര്‍ത്ഥ സൈന്യമല്ല. അത് മരീചികകൊണ്ടുള്ള വെള്ളപൊക്കമാണ്. തുണികൊണ്ടു തീര്‍ത്ത സര്‍പ്പമാണ്. അലങ്കരിച്ച കളിപ്പാവകളുടെ പ്രദര്‍ശന ശാലയാണ്. ലേഖനം മുഴുവന്‍ വായിക്കുക »