കൂടുതല്‍ ലേഖനങ്ങള്‍

ഹനൂമല്‍സുഗ്രീവസംവാദം – കിഷ്കിന്ദാകാണ്ഡം (67)

ഇങ്ങനെ വാഴുന്ന കാലമൊരുദിന-
മങ്ങു കിഷ്കിന്ധാപുരത്തിങ്കല്‍ വാഴുന്ന
സുഗ്രീവനോടു പറഞ്ഞു പവനജ-
നഗ്രേ വണങ്ങിനിന്നേകാന്തമാംവണ്ണം:
“കേള്‍ക്ക കപീന്ദ്ര! നിനക്കു ഹിതങ്ങളാം
വാക്കുകള്‍ ഞാന്‍ പറയുന്നവ സാദരം.
നിന്നുടെ കാര്യം വരുത്തി രഘൂത്തമന്‍
മുന്നമേ സത്യവ്രതന്‍ പുരുഷോത്തമന്‍. ലേഖനം മുഴുവന്‍ വായിക്കുക »

യമം – അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം (4)

അഷ്ടാംഗയോഗത്തിലെ ആദ്യത്തേതും വളരെ പ്രധാനപ്പെട്ടതുമായ അംഗമാണ്‌ യമം. കാലദേശഭാഷകള്‍ക്കതീതമായി, സാര്‍വ്വത്രികമായി അംഗീകരിച്ചിട്ടുള്ളതും അനുഷ്ഠിക്കേണ്ടതുമായ ധാര്‍മികമൂല്യങ്ങളാണ്‌ യമങ്ങള്‍. മനുഷ്യരാശിയുടെ വളര്‍ച്ചയും നിലനില്‍പും ഇവയുടെ നിലനില്‍പിനെ ആശ്രയിച്ചിരുക്കുന്നു. യമങ്ങള്‍ അഞ്ചാണ്‌. അവ അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ്‌. അഞ്ച്‌ യമങ്ങളും പാലിച്ചുകഴിയുമ്പോള്‍ അഷ്ടാംഗയോഗത്തിലെ ആദ്യത്തെ പടി കയറിക്കഴിഞ്ഞുവെന്നു മനസ്സിലാക്കാം. ലേഖനം മുഴുവന്‍ വായിക്കുക »

ചുറ്റും എല്ലാം നാമാണ്, ഭഗവാനാണ് (66)

ചില്ലുകൊട്ടാരത്തില്‍ കയറിയ നമ്മളെ നാം കാണുന്നപോലെ ഭഗവാന്റെ വിഭൂതിയെ അറിയണം. ചുറ്റും എല്ലാം നാമാണ്, ഭഗവാനാണ്. തന്റെ തന്നെ നേര്‍ക്കാണ് ഓരോരുത്തരും നിഷ്ഫലമായി കുരച്ചുചാടി തളര്‍ന്നുവീഴുന്നത്. അത് താനാണെന്നറിയാതെയാണിത്. അറിഞ്ഞാല്‍ സര്‍വവും ഞാനെന്ന ആനന്ദമാണ്. ലേഖനം മുഴുവന്‍ വായിക്കുക »

ക്രിയാമാര്‍ഗ്ഗോപദേശം – കിഷ്കിന്ദാകാണ്ഡം (66)

“കേള്‍ക്ക നീയെങ്കില്‍ മല്‍പൂജാവിധാനത്തി-
നോര്‍ക്കിലവസാനമില്ലെന്നറിക നീ.
എങ്കിലും ചൊല്ലുവാനൊട്ടു സംക്ഷേപിച്ചു
നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാല്‍.
തന്നുടെ തന്നുടെ ഗൃഹ്യോക്തമാര്‍ഗ്ഗേണ
മന്നിടത്തിങ്കല്‍ ദ്വിജത്യമുണ്ടായ്‌വന്നാല്‍
ആചാര്യനോടു മന്ത്രം കേട്ടു സാദര-
മാചാര്യപൂര്‍വമാരാധിക്ക മാമെടോ. ലേഖനം മുഴുവന്‍ വായിക്കുക »

യോഗശാസ്ത്രം പുരാതന ഗ്രന്ഥങ്ങളില്‍ (3)

വിപരീതഭാവങ്ങള്‍ മനസ്സില്‍ സ്വാഭാവികമായി ഉണ്ടാകാറുണ്ട്‌. രാഗം, ദ്വേഷം, സുഖം, ദുഃഖം, മാനം, അപമാനം, നിന്ദ, സ്തുതി ഇതുപോലുള്ള ദ്വന്ദഭാവങ്ങള്‍ മനസ്സിനെ എല്ലാ സമയവും മദിക്കുന്നതാണ്‌. ഒരിക്കലും ഇണപിരിയാത്ത ഇരട്ടകളാണ്‌ ദ്വന്ദ്വങ്ങള്‍. മനസ്സ്‌ ദ്വന്ദങ്ങള്‍ക്ക്‌ അതീതമായിരിക്കുന്നതാണ്‌ സമാധി അല്ലെങ്കില്‍ യോഗം. വിഷയങ്ങളില്‍ മുഴുകിയ മനസ്സിനെ ആത്മാവിലേക്ക്‌ തിരിക്കുന്നതാണ്‌ യോഗാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത്‌. മനുഷ്യന്‍ പ്രകൃതിയുമായി സമരസപ്പെട്ട്‌ അതില്‍ ലയിച്ചു ചേരുന്നതിനെയുമാണ്‌ യോഗം കൊണ്ടര്‍ത്ഥമാക്കുന്നത്‌. അതാണ്‌ ശരിയായ അല്ലെങ്കില്‍ ശാസ്ത്രീയമായ ജീവിതരീതി. ലേഖനം മുഴുവന്‍ വായിക്കുക »

ബിംബം വേണമെങ്കില്‍ ഏറ്റവും ഉത്തമം സൂര്യനാണ് (65)

ഒരുവന് ഈശ്വരനെ ഉപാസിക്കാന്‍ എന്തെങ്കിലും ബിംബം വേണമെങ്കില്‍ ഏറ്റവും ഉത്തമം സൂര്യനാണ്. പ്രാണനും പോഷകവും ഒക്കെ നല്‍കി സൂര്യന്‍ വിശ്വത്തെ മുഴുവന്‍ അനുഗ്രഹിക്കുന്നു. എല്ലാ അജ്ഞാനത്തേയും ദൂരീകരിക്കാന്‍ പോന്ന പ്രകാശം പരത്തുന്നു. നാമും സൂര്യനെപ്പോലെയാകണം. സാന്നിദ്ധ്യത്താല്‍ ചുറ്റുപാടും പ്രകാശം പരത്തണം. സമഷ്ടിയിലെ സൂര്യനാണ് വ്യഷ്ടിയിലെ ബുദ്ധി. ബുദ്ധിചൂടുപിടിക്കുമ്പോള്‍ മനസ്സ് തണുപ്പിക്കണം. ചന്ദ്രനാണ് മനസ്സ്. ആ മനസ്സ് സംഘര്‍ഷങ്ങളുണ്ടാക്കരുത്. നമ്മെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സൂര്യചന്ദ്രന്മാര്‍ എപ്പോഴും ഉള്ളിലുണ്ടാകണം. ലേഖനം മുഴുവന്‍ വായിക്കുക »

സുഗ്രീവരാജ്യാഭിഷേകം – കിഷ്കിന്ദാകാണ്ഡം (65)

സുഗ്രീവനോടരുള്‍ചെയ്താനനന്തര-
“മഗ്രജപുത്രനാമംഗദന്‍തന്നെയും
മുന്നിട്ടു സംസ്കാരമാദികര്‍മ്മങ്ങളെ-
പ്പുണ്യാഹപര്യന്തമാഹന്ത ചെയ്ക നീ”
രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു-
മാമോദപൂര്‍വമൊരുക്കിത്തുടങ്ങിനാന്‍. ലേഖനം മുഴുവന്‍ വായിക്കുക »

യോഗദര്‍ശനം – ഒരു ആമുഖം (2)

സാധാരണ നിലയില്‍ ഒരു മനുഷ്യന്‍ ഒരു നിമിഷംപോലും വെറുതെ ഇരിക്കുവാന്‍ സാധ്യമല്ല. അവന്‍ എപ്പോഴും ഏതെങ്കിലും തരത്തിലുള്ള കര്‍മ്മത്തില്‍ വ്യാപൃതനായിരിക്കും. അഭംഗുരവും നിരന്തരവുമായ കര്‍മ്മത്തില്‍ മനുഷ്യന്‍ എന്തിന്‌ മുഴുകിയിരിക്കുന്നു. യുഗങ്ങളിലൂടെ കടന്നുവന്ന മനുഷ്യന്‍ ഇപ്പോഴും എപ്പോഴും ആ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നു. സുഖം, സന്തോഷം, ആനന്ദം, സച്ചിദാനന്ദം, മോക്ഷം, നിര്‍വാണം, കൈവല്ല്യം തുടങ്ങിയ സമാന അര്‍ത്ഥമുള്ള വ്യത്യസ്തവാക്കുകള്‍ സ്ഥിരോത്തരങ്ങളായി നിലവിലുണ്ട്‌. വിശാലാര്‍ത്ഥത്തില്‍ ‘സുഖം’ എന്ന അക്ഷരത്തില്‍ ഉത്തരം ഒതുങ്ങിനില്‍ക്കുന്നതായി കാണാം. ഈ സുഖത്തിന്റെ അളവും ദൈര്‍ഘ്യവും ഒരുവന്‍ ചെയ്യുന്ന കര്‍മത്തിന്റെ സ്വഭാവത്തിനനുസരിച്ചാണ്‌ നിശ്ചയിക്കപ്പെടുന്നത്‌. നൈമിഷിക സുഖങ്ങള്‍ക്കപ്പുറം അഖണ്ഡവും അനന്തവുമായ സുഖം അന്വേഷിച്ചിറങ്ങിയ നമ്മുടെ പൂര്‍വ്വികരായ ഋഷിവര്യന്മാര്‍ ലക്ഷ്യപ്രാപ്തിക്കായി നാല്‌ പ്രധാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയുണ്ടായി. ചതുര്‍യോഗങ്ങള്‍ എന്നറിയപ്പെടുന്ന ഇവ രാജയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, കര്‍മ്മയോഗം എന്നിവയാകുന്നു. ഇതില്‍ രാജയോഗമാണ്‌ യോഗം അല്ലെങ്കില്‍ യോഗശാസ്ത്രം എന്ന പേരില്‍ പ്രസിദ്ധമായി തീര്‍ന്നിരിക്കുന്നത്‌. ലേഖനം മുഴുവന്‍ വായിക്കുക »

സ്വീകരിച്ചുകൊണ്ട് സ്വാംശീകരിക്കുക (64)

ഒന്നിനേയും മാറ്റിവയ്ക്കലല്ല, തടഞ്ഞുനിര്‍ത്തലല്ല സ്വാംശീകരിച്ചുകൊണ്ട് ഉദാത്തീകരിക്കണം. അഹിംസ, ഇന്ദ്രിയ നിഗ്രഹം, സര്‍വഭൂതദയ, ക്ഷമ, ശാന്തി, തപസ്സ്, ധ്യാനം, സത്യം എന്നിവയാണ് ഭഗവാനു പ്രിയപ്പെട്ട പൂക്കള്‍. എന്റേത്, അവന്റേത് എന്നെണ്ണുന്നവന്‍ ഹിംസാലുവാണ്. ഞാന്‍ ഒന്നിനേയും ഹിംസിക്കില്ല എന്ന ചിന്തതന്നെ ഹിംസയാണ്. ഞാന്‍ എന്നും എന്റേത് എന്നും ചിന്തിച്ചു കഴിഞ്ഞാല്‍ നമുക്ക് കൊല്ലേണ്ടിവരും. ലേഖനം മുഴുവന്‍ വായിക്കുക »

താരോപദേശം – കിഷ്കിന്ദാകാണ്ഡം (64)

എന്തിനു ശോകം വൃഥാ തവ കേള്‍ക്ക നീ
ബന്ധമില്ലേതുമിതിന്നു മനോഹരേ!
നിന്നുടെ ഭര്‍ത്താവു ദേഹമോ ജീവനോ
ധന്യേ! പരമാര്‍ത്ഥമെന്നോടു ചൊല്ലു നീ.
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വങ്ങ്‌മാംസരക്താസ്ഥികൊണ്ടെടോ
നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമോര്‍ക്ക നീ
നിശ്ചയമാത്മാവു ജീവന്‍ നിരാമയന്‍. ലേഖനം മുഴുവന്‍ വായിക്കുക »

യോഗശാസ്ത്രത്തെ കുറിച്ചുള്ള മിഥ്യാധാരണകള്‍ (1)

ആധുനിക കാലഘട്ടത്തില്‍ വളരെയധികം തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് വിധേയമായിട്ടുള്ള പൗരാണിക ഭാരതീയ ശാസ്ത്രമാണ് യോഗശാസ്ത്രം. യോഗശാസ്ത്രം ഒരു കാലത്ത് ഭാരതീയ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇടക്കാലത്ത് പ്രതാപം നഷ്ടപ്പെട്ട ഈ ശാസ്ത്ര ശാഖ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ തുടക്കത്തോടെ ജനശ്രദ്ധയാകര്‍ഷിച്ച് തുടങ്ങിയെങ്കിലും ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്കിടയില്‍ യോഗ ശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയും തെറ്റിദ്ധാരണയും ഇന്നും രൂഢമൂലമാണ്. യോഗശാസ്ത്രം ‘എന്താണെന്ന്’ അറിയാന്‍ അത് ‘എന്തല്ല’ എന്നറിയുന്നത്, ആ അറിവിന്റെ ആഴവും വ്യാപ്തിയൂം വര്‍ദ്ധിക്കുവാന്‍ സഹായിക്കും. ആയതിനാല്‍ യോഗശാസ്ത്രത്തെക്കുറിച്ചുള്ള ചില പ്രധാനപ്പെട്ട തെറ്റിദ്ധാരണകളും മിഥ്യാസങ്കല്‍പ്പങ്ങളും അപൂര്‍ണ്ണമായ കാഴ്ചപ്പാടുകളും എന്തെല്ലാമെന്ന് തുടക്കത്തില്‍ തന്നെ ചിന്തിക്കുന്നത് ഉചിതമായിരിക്കും. ലേഖനം മുഴുവന്‍ വായിക്കുക »

ഒരാളെയും മാറ്റിനിര്‍ത്തുന്നതല്ല ഭാരതസംസ്കാരം (63)

ഒരാളെയും മാറ്റിനിര്‍ത്തുന്നതല്ല ഭാരതസംസ്കാരം. ഭഗവാനെ ഒരിക്കലെങ്കിലും അറിഞ്ഞവര്‍ നാശമില്ലാത്തവരാകുന്നു. പൂര്‍ണമായി മനസ്സിനെ ഭഗവാനില്‍ത്തന്നെ ഉറപ്പിച്ചുള്ള ധ്യാനം, ജ്ഞാനം, ഭക്തി ഇതൊക്കെ പരമാത്മാവിലേക്കുള്ള വഴികളാണ്. വിഷയാനുഭവങ്ങളെ ദേവതകളാക്കി അവയെ ഭജിക്കുന്നവരും ആത്യന്തികമായി ഭഗവാനെയാണ് ഭജിക്കുന്നത്. അവയെയും സൃഷ്ടിച്ചത് ഭഗവാനാണല്ലോ. എന്നാല്‍ ആ ഭജനം വിധിയാംവണ്ണമല്ലാത്തതിനാല്‍ അവര്‍ക്ക് വീഴ്ചയുണ്ടാകുന്നു. അതിനാല്‍ നമ്മുടെ നമസ്കാരം രൂപത്തിനല്ല, അതിനുള്ളിലെ പരമാത്മ ചൈതന്യത്തിനാകണം. അനിത്യവും അസുഖവുമായ ലോകത്തില്‍ നിത്യതയ്ക്കും സുഖത്തിനുമായി ഭഗവാനെ എപ്പോഴും ഭജിക്കണം. സദാനാമജപം എന്നല്ല അര്‍ഥം. ദൈനംദിന വൃത്തികളെല്ലാം, കര്‍മ്മങ്ങളെല്ലാം ഭഗവത്സ്മരണയില്‍ ഫലകാംക്ഷയില്ലാതെ ചെയ്യണം. അതാണ് ഭജനം. ലേഖനം മുഴുവന്‍ വായിക്കുക »

ആന്തരിക സാധ്യതയെ ആവിഷ്കരിക്കുക (62)

നമ്മിലെ അപാരമായ ആന്തരിക സാധ്യതയെ നാം ആവിഷ്കരിക്കണം. ഭഗവാനാകാനുള്ള അവസരം നാം പാഴാക്കരുത്. ജലം, ഇല, പൂവ്, ഫലം എന്നിവ ഭക്തിപൂര്‍വം (ശ്രദ്ധയോടെ) സമര്‍പ്പിക്കുന്നത് ഞാന്‍ സ്വീകരിക്കുന്നു എന്ന് ഭഗവാന്‍ പറയുന്നു. കായും പൂവുമെല്ലാം പറിച്ച് അമ്പലത്തിലേല്പിക്കണം എന്നല്ല ഇവിടെ സാരം. വൃഷ്ടിയുടേയും സമഷ്ടിയുടേയും പാരസ്പര്യമാണിത്. രഹസ്യങ്ങളുടെ രഹസ്യമായ ജീവിതചക്രത്തിന്റെ വിശദീകരണം. ലേഖനം മുഴുവന്‍ വായിക്കുക »

പകരംവീട്ടുന്ന രീതി സനാതനധര്‍മ്മത്തിന്റേതല്ല (61)

ഈശ്വരന്‍ കാരുണ്യവാനാണ്, സമാധാനമാണ് എന്നു പറയുക. എന്നിട്ട് ഈശ്വരനെ എന്തെങ്കിലും പറഞ്ഞാല്‍ ശരിയാക്കിക്കളയും എന്നും പറയുക. ഇതു രണ്ടും ചേരില്ല. ഈശ്വരന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും കാര്‍ട്ടൂണ്‍ വരയ്ക്കുകയോ, പറയുകയോ ചെയ്താല്‍ ഒരു പ്രകാരത്തിലും വിഷമിക്കേണ്ട. സാമൂഹ്യദ്രോഹികള്‍ക്ക് കയ്യേറ്റം ചെയ്യാന്‍ പറ്റുന്നവനല്ല ഭഗവാന്‍. ഭഗവാന്‍ മുറിപ്പെടാതിരിക്കുമ്പോള്‍ നാമും മുറിപ്പെടരുത്. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മോപദേശശതകം പ്രഭാഷണങ്ങള്‍ MP3 – ശ്രീ ബാലകൃഷ്ണന്‍ നായര്‍

ആത്മസ്വരൂപം, സാധനാമാര്‍ഗ്ഗങ്ങള്‍, അനുഭൂതിദശകള്‍, വേദാന്തശാസ്ത്രത്തിലെ അന്തിമസിദ്ധാന്തങ്ങള്‍, ഇവയെല്ലാം പ്രതിപാദിക്കുന്ന ഒരുന്നത വേദാന്തഗ്രന്ഥമാണ് ആത്മോപദേശശതകം. ശ്രുതിയുക്ത്യനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്വൈതബോധമാണ് ജഗത്തിന്റെ പരമസത്യമെന്ന് സംശയാതീതമായി ഇതില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. സ്വാനുഭവത്തിന്റെ മാധുര്യം നിറഞ്ഞുനില്‍ക്കുന്നതായതുകൊണ്ട് വെറും വായനയിലൂടെ തന്നെ ദിവ്യത്വം പകര്ന്നനുഭാവിക്കാന്‍ ഉതകുന്ന ഒരു കൃതിയാണിത്. ആ സ്ഥിതിക്ക് ഇത് വേണ്ടപോലെ മനനം ചെയ്തു ഗ്രഹിക്കുകകൂടി ചെയ്താലുള്ള കഥ പറയാനില്ലല്ലോ. ശാസ്ത്രബോധവും അനുഭവഭാഗ്യവും സിദ്ധിക്കാത്തവര്‍ക്ക് ഇതിന്റെ താല്പര്യം സ്പഷ്ടമാകാന്‍ പ്രയാസമാണ് എന്ന് ശ്രീ ബാലകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെടുന്നു. ലേഖനം മുഴുവന്‍ വായിക്കുക »