കൂടുതല്‍ ലേഖനങ്ങള്‍
ഗോപിസമാഗമവര്ണ്ണനം – നാരായണീയം (65)
അനന്തരം നിന്തിരുവടി ഗൗരീവൃതത്തിന്റെ അവസാനത്തില്‍ ഗോപസ്ത്രീകളോട് പ്രതിജ്ഞചെയ്യപ്പെട്ടതായ കാമോത്സവലീലകളെ സാധിപ്പിക്കുന്നതിന്നു ഒരുങ്ങി പരിപൂര്‍ണ്ണമായി പ്രകാശിക്കുന്ന പൂനിലാവുകൊണ്ട് കുളുര്‍മയിണങ്ങിയ പരിസരങ്ങളോടുകൂടിയ യമുനാനദീതീരത്തിലുള്ള വനപ്രദേശത്തില്‍ വേണുനാദം മുഴക്കി. ലേഖനം മുഴുവന്‍ വായിക്കുക »
മുനിവ്യാധോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (42)
വാസ്തവത്തില്‍ മുന്‍ പറയപ്പെട്ട തുരീയാവസ്ഥമാത്രമാണു് സത്യമായിട്ടുള്ളതു്. ജാഗ്രദാദി അവസ്ഥകള്‍ ചിത്തത്തിന്റെ രൂപവിശേഷങ്ങള്‍ മാത്രമാണു്. അല്ലാതെ സത്യമായ അവസ്ഥകളല്ല. ഘോരമായ ചിത്തം ജാഗ്രത്തും, ശാന്തമായ ചിത്തം സ്വപ്നവും, ജഡമായ അതേ ചിത്തംതന്നെ സുഷുപ്തിയുമായിത്തീരുന്നു. അല്ലാതെ അവയൊന്നും അവസ്ഥകളേ അല്ല. പ്രസ്തുത മൂന്നു രൂപങ്ങളുമില്ലാതാവുമ്പോള്‍ മനസ്സുതന്നെ മൃതമായിത്തീരും.
അങ്ങനെ ചിത്തം മൃതതതമായിത്തീരുന്നുവെന്നതാണു് കൈവല്യപ്രാപ്തിക്കുള്ള സുഗമമാര്‍ഗ്ഗം. അതിനാല്‍ വിവേകികള്‍ സാഹസപ്പെട്ടും ചിത്തസ്വരൂപങ്ങളെ ലയിപ്പിച്ചും ശാന്തവും, സമവും, ശീതളവുമായ തുരീയത്തിങ്കല്‍ സുഖസ്ഥിതിയെച്ചെയ്യുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ഗോവിന്ദ പട്ടാഭിഷേകവര്ണ്ണനം- നാരായണീയം (64)
എല്ലാ ഗോപന്മാരും ഗോവര്‍ദ്ധനോദ്ധാരണം മുതലായ രീതിയിലുള്ള നിന്തിരുവടിയുടെ പരമോന്നതമായ മഹിമാതിശയത്തെ കണ്ടിട്ട് നിന്തിരുവടിയെ ലോകേശ്വരനെന്നു അനുമാനിക്കുന്നവരായി നന്ദഗോപനോട് ഭവാന്റെ ജാതകത്തെപറ്റി ചോദിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »
അഷ്ടാവക്രഗീത അര്‍ഥസഹിതം PDF
വിഷയസുഖത്തില് വിരക്തി വന്ന ഏതൊരാള്‍ക്കും സദ്ഗുരുവിനെ കണ്ടുമുട്ടിയാല്‍ പിന്നെ മറ്റു യാതൊരുപാധിയും കൂടാതെ തന്നെ താനാരാണ് എന്നറിഞ്ഞ് മുക്തി നേടാം എന്നാണ് അഷ്ടാവക്രമുനി നല്കുന്ന സന്ദേശം. സ്ത്രീപുരുഷ, ബാലവൃദ്ധാദി ഭേദമില്ലാതെ മുക്തി ഏവരുടെയും ജന്മാവകാശമാണ് എന്ന് ഈ ഗീത നമ്മെ ഉപദേശിക്കുന്നു. മുക്തി നേടുന്നതിന് ഒരാളുടെ ജാതി, വര്‍ണ്ണം, ദേശം, മതം, എന്നിവയൊന്നും തന്നെ തടസ്സമല്ല. നിത്യമുക്തനായ ആത്മാവാണ് താന്‍ എന്ന് തിരിച്ചറിയുക മാത്രമേ അതിന് വേണ്ടയായിട്ടുള്ളൂ. ലേഖനം മുഴുവന്‍ വായിക്കുക »
ഇക്ഷ്വാകൂപാഖ്യാനം – ലഘുയോഗവാസിഷ്ഠം (41)
ഒന്നിന്റെയും ആഗ്രഹമില്ലാത്തവനും, ഒരുതരത്തിലുള്ള രാഗമോ ദ്വേഷമോ ഇല്ലാത്തവനുമായ ജീവന്മുക്തനു ആകാശഗമനാദിസിദ്ധികളോ വൈഭവങ്ങളോ ഒന്നുമുണ്ടാവില്ല. മന്ത്രസിദ്ധി, യോഗസിദ്ധി, തപസ്സിദ്ധി മുതലായവയുള്ളവര്‍ക്കാണു് അങ്ങനെയുള്ള സിദ്ധികളൊക്കെയുണ്ടാവുന്നതു്. എന്നാല്‍ ജ്ഞാനിയുടെ നൈര്‍മ്മല്യവും കൃതകൃത്യതയും, ആനന്ദാനിര്‍വൃതിയും ജ്ഞാനിക്കുമാത്രമല്ലാതെ മറ്റാര്‍ക്കും തന്നെയില്ല. ഏതെങ്കിലുമൊരനുഭവത്തില്‍ അല്പമായിട്ടെങ്കിലും അപേക്ഷയുള്ളേടത്തോളം കാലമാണു് പ്രയത്നമുണ്ടാവുന്നതു്. ഒന്നിലും അപേക്ഷയില്ലാത്ത ജ്ഞാനി പിന്നെ എന്തിനു വേണ്ടി എന്തു പ്രയത്നമാണു് ചെയ്യേണ്ടതു്? ജ്ഞാനിക്കു കിട്ടാത്തതായോ, കിട്ടേമ്ടതായോ ഒന്നും തന്നെ ലോകത്തിലില്ല. ചിത്തമെപ്പോഴും കൃതാര്‍ത്ഥവും സംതൃപ്തവും പരിപൂര്‍ണ്ണവുമാണുതാനും. ആസ്ഥിതിക്കു് ആകാശഗമനാദികളോ അവയെ സമ്പാദിക്കാനുള്ള പ്രയത്നമോ ജ്ഞാനിക്കെങ്ങനെയുണ്ടാവും? എല്ലാവിധ അഭിമാനങ്ങളെയും രാഗാദിവികാരങ്ങളെയും വിട്ട പരമനൈര്‍മ്മല്യവും, നിസ്സംഗതയുമാണു് ജ്ഞാനിയുടെ ലക്ഷണം. അവയാകട്ടേ മറ്റാരിലുമുണ്ടാവാന്‍ വയ്യ. അതിനാല്‍ ആകാശഗമനാദിസിദ്ധികളില്ലാതെത്തന്നെ ജീവന്മുക്തന് സന്തൃപ്നും പൂര്‍ണ്ണനും ദിവ്യനുമാണു്. ആത്മസിദ്ധിതന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വൈഭവം. ലേഖനം മുഴുവന്‍ വായിക്കുക »
ഗോവര്ദ്ധനോദ്ധാരണവര്ണ്ണനം – നാരായണീയം (63)
പെട്ടെന്നു ഗോകുലത്തിന്റെ മേല്ഭാഗത്തില് ഇടവിടാതെയുള്ള ഇടിമുഴക്കം കൊണ്ട് എട്ടുദിക്കുകളേയും ഇളകിമറിക്കുന്നവയും വര്ണ്ണശോഭകൊണ്ട് അങ്ങയുടെ ശരീരകാന്തിയോടു കിടപിടിക്കുന്നവയുമായ കാര്‍മേഘങ്ങള്‍ നിന്തിരുവടിയാല് കാണപ്പെട്ടുവല്ലോ. ലേഖനം മുഴുവന്‍ വായിക്കുക »
ഭൃംഗീശോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (40)
നല്ലതെന്നോ, ചീത്തയെന്നോ, ധര്‍മ്മമെന്നോ, അധര്‍മ്മമെന്നോ, കര്‍ത്തവ്യമെന്നോ, അകര്‍ത്തവ്യമെന്നോ ഉള്ള യാതൊരു ചിന്തയും കൂടാതെ രാഗദ്വേഷങ്ങളോ, മദമത്സരങ്ങളോ കൂടാതെ സുഖദുഃഖങ്ങളേയോ, പുണ്യപാപങ്ങളെയോ അറിയാതെ അപ്പഴപ്പോള്‍ വന്നുചേരുന്നതിനെ ചെയ്യുന്നതാണു് മഹാകര്‍ത്തൃത്വം. ഒന്നിനെയും അന്വേഷിച്ചുപോവാതെയും വന്നു ചേര്‍ന്ന ഒന്നിനെയും അകറ്റികളയാതെയും, ഒന്നിലും ചിന്തയോ ഉദ്വേഗമോ, സുഖഭാവമോ കൂടാതെയും ആര് വന്നുചേര്‍ന്നതിനെ മാത്രം അപ്പഴപ്പോള്‍ ചെയ്തുതീര്‍ക്കുന്നുവോ, അവന് മഹാകര്‍ത്താവാണു്, അതുപോലെ ഗുണദോഷചിന്തകൂടാതെയും, സുഖദുഃഖങ്ങളില്ലാതെയും, സ്വതവേയുള്ള തൃപ്തിക്കു ഭംഗംവരാതെയും ആര് വന്നു ചേര്‍ന്നതിനെമാത്രം അനുഭവിക്കുന്നുവോ, അവന് മഹാഭോക്താവുമാണു്. സുഖത്തെ അന്വേഷിക്കാതെയും, ദുഃഖത്തെ അകറ്റാതെയും ദൈവഗത്യാ വന്നുചേരുന്നതിനെമാത്രം അനുഭവിച്ചു തൃപ്തിപ്പെടലാണു് മഹാഭോക്താവിന്റെ ലക്ഷണം. അതുപോലെ ഒന്നിനെയും താന്‍ ഇഷ്ടപ്പടുകയോ, വെറുക്കുകയോ, സ്വീകരിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കുന്നതു മഹാത്യാഗത്തിന്റെയും ലക്ഷണമാണു്. ഇങ്ങനെ നീ മഹാകര്‍ത്താവും, മഹാഭോക്താവും, മഹാത്യാഗിയുമായികഴിയുന്നുവെങ്കില്‍ സംസാരത്തിന്റെ യാതൊരു ബാധയുമേല്ക്കാതെതന്നെ സംതൃപ്തനും സുഖിയുമായികഴിയാം . ലേഖനം മുഴുവന്‍ വായിക്കുക »
ഇന്ദ്രമഖഭംഗവര്ണ്ണനം – നാരായണീയം (62)
ഹേ കൃഷ്ണ! നിന്തിരുവടി ഒരിക്കല്‍ ഗോപന്മാരെ യാഗത്തിനുവേണ്ടുന്ന സാമഗ്രികളെ ശേഖരിച്ചുവെച്ചവരായി കണ്ടിട്ട് ഇന്ദ്രന്റെ ഗര്‍വ്വിനെ നശിപ്പിക്കുന്നവാനുദ്ദേശിച്ചുകൊണ്ട് എല്ലാമറിഞ്ഞികൊണ്ടുതന്നെ “അച്ഛാ! നിങ്ങളുടെ ഈ ഒരുക്കമൊക്കെ എന്തിനാണ്? എന്നിങ്ങിനെ വിനയത്തോടൊകൂടി ഈ നന്ദന് മുതലായ ഗോപന്മാരോടായി ചോദിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »
മിത്ഥ്യാപുരുഷോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (39)
മഹാകര്‍ത്താവും, മഹാഭോക്താവും, മഹാത്യാഗിയുമായി കഴിയുന്നപക്ഷം അല്ലയോ രാമചന്ദ്രാ! ഒരു ദുഃഖവും നിന്നെ ബാധിക്കാന്‍ പോവുന്നില്ല. വേണ്ടപോലെ ആത്മതത്വത്തെ അറിയായ്കയും, ഉപാസിക്കായ്കയും മാത്രമാണു് ഇരുട്ടില്‍ വേതാളങ്ങളെന്നപോലെ ഇല്ലാത്ത ദൃശ്യങ്ങളുണ്ടാവാന്‍ കാരണം. ആദിത്യനെയും രശ്മികളെയും വേറെയായിക്കാണുന്നവനു ഭ്രമമുണ്ടാവുന്നു. അവരണ്ടും ഒന്നാണെന്നു ബോധ്യം വന്നവന് നല്ലനിര്‍വ്വികല്പഭാവത്തില്‍ത്തന്നെ എപ്പോഴും സ്ഥിതിചെയ്യുന്നു. സ്വര്‍ണ്ണവും കടകവും വാസ്തവത്തില്‍ രണ്ടല്ല; എങ്കിലും കടകത്തെ മാത്രമേ ബോധിക്കുന്നുള്ളു, ഒരാളാണെങ്കില്‍ അയാളുടെ ദൃഷ്ടിയില് കടകം മാത്രമേ ഉള്ളൂ; സ്വര്‍ണ്ണമില്ല. ഇതുപോലെ ബ്രഹ്മശക്തി സ്ഫുരണമാകുന്ന മനസ്സും മനസ്സിന്റെതന്നെ കല്പനകളാകുന്ന ദൃശ്യങ്ങളും വേറെവേറെയാണെന്നു ബോധിക്കുന്നവന് കല്പനാമാത്രങ്ങളായ ദൃശ്യങ്ങളെ മാത്രമേ അറിയുന്നുള്ളു; അവന് വസ്തുസ്വരൂപത്തെ അറിയാത്ത മൂഢനാണു്. എന്നാല്‍ കല്പിതങ്ങളായ ദൃശ്യങ്ങളും, കല്പനക്കു കാരണവും, ബ്രഹ്മശക്തിയായ മനസ്സും, ബ്രഹ്മവും വേറെയല്ലെന്നു ബോധിച്ചു സംവേദ്യങ്ങളെ അകറ്റി സംവേദനായിട്ടിരിക്കുന്നവന്‍ നിര്‍വ്വികല്പനാണു്. ലേഖനം മുഴുവന്‍ വായിക്കുക »
യജ്വപത്ന്യുദ്ധരണവര്ണ്ണനം – നാരായണീയം (61)
അനന്തരം ഏറ്റവും ഭക്തകളായ വിപ്രസ്ത്രീകളെ അനുഗ്രഹിപ്പനുള്ള ആഗ്രഹത്തെ മനസ്സില്‍ വഹിച്ചുകൊണ്ട് നിന്തിരുവടി ഗോപന്മാരോടും പശുക്കൂട്ടങ്ങളോടും കൂടി വൃന്ദവനത്തില്‍നിന്നും വളരെ ദൂരത്തുള്ള ഒരു കാട്ടിലേക്ക് എഴുന്നെള്ളുകയുണ്ടായല്ലോ! ലേഖനം മുഴുവന്‍ വായിക്കുക »
കചോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (38)
ആകാശത്തെക്കാള്‍ എത്രയോ അധികം സൂക്ഷ്മവും, അത്യന്തനിര്‍മ്മലവും, എങ്ങും നിറഞ്ഞതും, സത്താമാത്രവുമായ ആത്മതത്വത്തെ ഉപാസിക്കാന്‍ തുടങ്ങൂ. ഉള്ളതായ ആത്മാവിന്റെ നിരന്തരോപാസനം കൊണ്ടു് ഇല്ലാത്തതായ അഹങ്കാരം താനേ ഇല്ലാതായിക്കൊള്ളും. എല്ലാ വിക്രിയകള്‍ക്കും ഹേതു ഇല്ലാത്ത അഹങ്കാരമാണെന്നു വരുമ്പോള്‍ വിക്രിയകളൊന്നും ഇല്ലാത്തവയാണെന്നു പറയേണ്ടതില്ലല്ലോ, ഇല്ലാത്തതാണു് അഹങ്കാരമെങ്കില്‍ പിന്നെ അതിനെ ഉപേക്ഷിക്കുന്നതെങ്ങനെയെന്നാണെങ്കില്‍ സ്വീകരിക്കാതിരിക്കല്‍ തന്നെ. സ്വീകാരം കൊണ്ടാണു് തിരസ്കാരം വേണ്ടിവരുന്നതു്. അഹങ്കാരത്തിന്റെ ഓര്‍മ്മയില്ലാതിരിക്കല്‍ തന്നെ അതിന്റെ തിരസ്കാരം. ഉള്ളതായ ആത്മതത്വത്തെ എപ്പോഴും മറക്കുന്നില്ലെങ്കില്‍ ഇല്ലാത്തതായ അഹങ്കാരത്തെ ഓര്‍മ്മിക്കാനും ഇടവരില്ല. അതാണു് ആത്മോപാസനം കൊണ്ടു് അഹങ്കാരം താനെ ലയിക്കുമെന്നു പറഞ്ഞതു്. ഹേ രാമചന്ദ്രാ! ഇങ്ങനെ കചനെന്നപോലെ നീ ആത്മോപാസനം കൊണ്ടു് അഹങ്കാരത്തെ അകറ്റി നിര്‍വ്വികാരനായിത്തീരുന്നുവെങ്കില്‍ സുഖിയും കൃതകൃത്യനുമാവും. ലേഖനം മുഴുവന്‍ വായിക്കുക »
ഗോപിവസ്ത്രാപഹാരവര്‍ണ്ണനം – നാരായണീയം (60)
ദിവസംതോറും കാമാര്‍ത്തിയാല്‍ വിവശമായ ചിത്തത്തോടുകൂടിയ ആ ചഞ്ചലാക്ഷികള്‍ അങ്ങയുടെ കാലണികളെ ശുശ്രൂഷിക്കുന്നതിന്നാഗ്രഹിക്കുകയാല്‍ യമുനാനദീതീരത്തില്‍ മണല്‍ക്കൊണ്ടു നിര്‍മ്മിക്കപ്പെട്ട ശ്രീപാര്‍വ്വതിവിഗ്രഹത്തെ വഴിപോലെ പൂജിച്ചുവന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ശിഖിദ്ധ്വജോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (37)
പലപ്പോഴും മഹാരാജ്ഞിയായ ചൂഢാല ഏകാകിനിയായി വിജനസ്ഥലത്തിരുന്നു് ആത്മവിചാരം ചെയ്യാനും തുടങ്ങി. ശരീരങ്ങള്‍, ഇന്ദ്രിയങ്ങള്‍, പ്രാണന്, മനസ്സു്, ബുദ്ധി തുടങ്ങിയ എല്ലാകരണങ്ങളെയും അവരുടെയൊക്കെ വൃത്തികളെയും പൃഥിവ്യാദിതത്വങ്ങളേയും നിശിതമായി നിരൂപിച്ചു് അവയൊന്നും ആത്മാവാകുന്ന താനല്ലെന്നു ബോദ്ധ്യപ്പെട്ടു. എല്ലാറ്റിന്റെയും കര്‍ത്താവും ഭോക്താവുമായി അഭിമാനിക്കുന്ന ജീവിതത്വം മൂന്നുകാലത്തും ഇല്ലാത്തതും കേവലം അധ്യാരോപം മാത്രവുമാണെന്നറിഞ്ഞു് അഹങ്കാരസ്വരൂപമായ കര്‍ത്തൃത്വാഭിമാനത്തെ അല്ലെങ്കില്‍ ജീവഭാവത്തെ നിരസിക്കാന്‍ കഴിഞ്ഞതോടെ പഞ്ചകോശങ്ങളാകുന്ന മറകള്‍ നീങ്ങി ആത്മഭാവം നിരുപാധികമായി പ്രകാശിച്ചു. രാജ്ഞി സന്തുഷ്ടയും ചരിതാര്ത്ഥയുമായി. അസാധാരണവും ദിവ്യവുമായ ഒരു തേജസ്സുകൊണ്ടു് അവരുടെ ശരീരം അത്യന്താകര്ഷണവും ഉജ്ജ്വലവും ആയിത്തീര്‍ന്നു. വാര്‍ദ്ധക്യംകൊണ്ടുള്ള ബാധകളൊക്കെ ശരീരത്തില്‍നിന്നു മറഞ്ഞു. ലേഖനം മുഴുവന്‍ വായിക്കുക »
വേണുഗാനവര്‍ണ്ണനം – നാരായണീയം (59)
പുതുതായി വിടര്‍ന്ന കായമ്പൂമലരെന്നപോലെ രമ്യവും പ്രേമവര്‍ദ്ദകവും എല്ലാവരേയും മോഹിപ്പിക്കുന്നതും സത്തായും ചിത്തായും പരാനന്ദാത്മകമായിരിക്കുന്ന അങ്ങയുടെ കോമളവിഗ്രഹമാകുന്ന ബ്രഹ്മത്തെ കണ്ടിട്ട് ഗോപികള്‍ നാള്‍തോറും മോഹിച്ചുതുടങ്ങി. ലേഖനം മുഴുവന്‍ വായിക്കുക »
ഭഗീരഥോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (36)
വിജ്ഞാനസ്വരൂപമാകുന്ന ആത്മാവിനെ പൂര്‍ണ്ണമായി ദര്ശിക്കുമ്പോഴല്ലാതെ ആര്‍ക്കും രക്ഷയില്ല. ആത്മദര്‍ശനത്തില്‍ എല്ലാക്ലേശങ്ങളും ദു:ഖങ്ങളും എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്യും. ഗ്രന്ഥികള്‍ പൊട്ടുകയും കര്‍മ്മങ്ങള്‍ അവസാനിക്കുകയും സംശയങ്ങള്‍ തീരുകയും ചെയ്യും ആത്മദര്‍ശനത്തില്‍. അതിനാല്‍ ആത്മസാക്ഷാത്കാരത്തിനുവേണ്ടിത്തന്നെയാണു് പരിശ്രമിക്കേണ്ടതു്. ഒരിക്കലും ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത വിജ്ഞാനസൂര്യനാണു് ആത്മാവു്. ആത്മാവൊഴിച്ചു മറ്റെല്ലാം ഉദയാസ്തമനങ്ങളോടും ഉല്പത്തിലയങ്ങളോടും കൂടിയവയാണു്. സര്വ്വത്രവ്യാപനും നിത്യനും വിജ്ഞാനമാത്രസ്വരൂപനുമാണു് ആത്മാവു്. അപ്രകാരമുള്ള ആത്മാവിനെ അറിയുമ്പോള്‍ എല്ലാ ദുഃഖങ്ങളും തീരും. ലേഖനം മുഴുവന്‍ വായിക്കുക »



