കൂടുതല്‍ ലേഖനങ്ങള്‍

മനുഷ്യര്‍ എല്ലാവരും മൗലികമായ തത്വങ്ങളില്‍ ഒരുപോലെയാണ്(ജ്ഞാ.4.12)

ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്ന നാലു വര്‍ണ്ണങ്ങള്‍ ഗുണങ്ങളുടെയും കര്‍മ്മങ്ങളുടെയും വിഭാഗത്തെ അനുസരിച്ച് എന്നാല്‍ സൃഷ്ടിക്കപ്പെട്ടു. ഞാന്‍ അതിന്റെ കര്‍ത്താവാണെങ്കിലും പരമാര്‍ത്ഥത്തില്‍ എന്നെ അകര്‍ത്താവായും വ്യയമില്ലാത്തവനായും അറിഞ്ഞാലും. ലേഖനം മുഴുവന്‍ വായിക്കുക »

ശൂന്യത്തിനും ചൈതന്യം സാക്ഷിയായിരിക്കുന്നു (184)

അരവിന്ദബോസ്‌ ഭഗവാന്‍ രമണ മഹര്‍ഷിയോട് ചോദിച്ചു : രൂപധ്യാനത്തില്‍ ദ്വൈതം വന്നുചേരുന്നല്ലോ. അതെന്തിന്‌? അതിനു ഭഗവാന്റെ മറുപടി ഇങ്ങനെയായിരുന്നു : ഇങ്ങനെ പറയുന്നവര്‍ക്ക്‌ മനനമാണ്‌ നല്ല മാര്‍ഗ്ഗം അവനു രൂപധ്യാനം ആവശ്യമില്ല. ലേഖനം മുഴുവന്‍ വായിക്കുക »

വൈരാഗ്യമോ തത്വജ്ഞത്വമോ ഏതും ഗുരുവരുള്‍ കൂടാതെ സിദ്ധിക്കുകയില്ല (183)

ബി. സി. ദാസ്‌: മനസ്സടങ്ങിയാലേ ധ്യാനം ശരിയാവുകയുള്ളൂ. എന്നാല്‍ ധ്യാനം ശരിയായാല്‍ മാത്രം മനസ്സടങ്ങുമെന്നും മനസ്സിലാകുന്നു. ഇവ ഒന്നിനൊന്നാപേക്ഷികമായിരിക്കുന്നതെങ്ങനെ? അതിനു ഭഗവാന്‍ രമണ മഹര്‍ഷിയുടെ ഉത്തരം ഇപ്രകാരമായിരുന്നു : ലേഖനം മുഴുവന്‍ വായിക്കുക »

മനുഷ്യലോകത്തില്‍ കര്‍മ്മത്തില്‍നിന്നുള്ള ഫലസിദ്ധി വേഗമുണ്ടാകുന്നു(ജ്ഞാ.4.11)

ഈ ലോകത്തില്‍ കര്‍മ്മം ചെയ്ത് പലതും നേടാന്‍ കൊതിക്കുന്നവര്‍ ആഗ്രഹവൃത്തിക്കു സഹായികളെന്നു കരുതുന്ന ദേവതകളെ ആരാധിക്കുന്നു. എന്തുകൊണ്ടെന്നാല്‍ മനുഷ്യലോകത്തില്‍ കര്‍മ്മത്തില്‍നിന്നുള്ള ഫലസിദ്ധി വേഗമുണ്ടാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അഖണ്ഡമായ ‘ഞാന്‍’ (182)

ഭഗവാന്‍ രമണ മഹര്‍ഷി ശിവപുരാണം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി : ശിവന്‍ നിഷ്കളവും സകളവുമാവും. സര്‍വ്വത്തിനും അതീതമായ നിര്‍ഗ്ഗുണ സ്വരൂപത്തെ നിഷ്കളമെന്നും സര്‍വ്വത്തിനും അന്തര്യാമിയായിരിക്കുന്ന തത്വത്തെ സഗുണമെന്നും പറയുന്നു. ആദിയില്‍ അരുണാചലരൂപത്തില്‍ തോന്നിയ ലിംഗം ഇന്നും പ്രകാശിക്കുന്നു. ഇതാദ്യം പ്രകാശിച്ചതു ധനുമാസം തിരുവാതിര (ആര്‍ദ്ര) നക്ഷത്രനാളിലാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

കഴുത്തോളവും വെള്ളത്തില്‍ നിന്നിട്ട്‌ ദാഹിക്കുകയാണോ? (181)

ഭഗവാന്‍ രമണ മഹര്‍ഷി പറയുന്നു : മനസ്സെന്നൊന്നുണ്ടോ? നിങ്ങള്‍ മനസ്സെന്നു പറയുന്നത്‌ ഒരു തോന്നലിനെയാണ്‌. അത്‌ ‘ഞാന്‍’ എന്ന ബോധത്തില്‍ നിന്നും ഉളവാകുന്നു. ഇന്ദ്രിയങ്ങളില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ ദേഹമോ മനസ്സോ ഉള്ളതായി തോന്നുകയില്ല. ഇന്ദ്രിയങ്ങളെക്കൂടാതെയും നിങ്ങള്‍ക്കിരിക്കാം. ആ അവസ്ഥയില്‍ നിങ്ങള്‍ തുര്യത്തിലോ നിദ്രയിലോ ഇരിക്കുകയായിരിക്കും. ആത്മബോധം മാത്രം എപ്പോഴുമുള്ളതാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

അജ്ഞതകൊണ്ട് ആളുകള്‍ ഒന്നായ എന്നെ പലതായി സങ്കല്പിക്കുന്നു(ജ്ഞാ.4.10)

എന്നില്‍ ജീവിതം സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് അവരുടെ വിശ്വാസത്തിനനുസൃതമായി സ്നേഹവും ശ്രദ്ധയും എന്നില്‍ നിന്നു ലഭിക്കുമെന്നുള്ളത് ക്രമാനുസാരമായ കാര്യം മാത്രമാണ്. എല്ലാ മനുഷ്യരും നൈസര്‍ഗ്ഗികമായിത്തന്നെ എന്റെ ദിവ്യമായ പൊരുളിനെ ആരാധിക്കാന്‍ തയ്യാറാകുന്നു. എന്നാല്‍ അജ്ഞതകൊണ്ട് അപഥസഞ്ചാരം ചെയ്യുന്ന ആളുകള്‍ , ഒന്നായ എന്നെ പലതായി സങ്കല്പിക്കുന്നു; ലേഖനം മുഴുവന്‍ വായിക്കുക »

സഹസ്രകിരണന്‍ – ശ്രീ ചട്ടമ്പിസ്വാമികളെക്കുറിച്ച് ഒരു കൈപ്പുസ്തകം PDF

നെയ്യാറ്റിന്‍കരയിലെ ശ്രീ വിദ്യാധിരാജവേദാന്തപഠനകേന്ദ്രം ആദ്ധ്യാത്മിക രംഗത്ത്, വിശേഷിച്ച് ശ്രീ ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ഒരു വ്യാഴവട്ടത്തിലേറെക്കാലമായി പഠനഗവേഷണപാഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്‍റെ ആചാര്യനായ ഡോ. എം. പി. ബാലകൃഷ്ണന്‍ തയ്യാറാക്കിയതാണ് സഹസ്രകിരണന്‍ എന്ന ഈ കൈപ്പുസ്തകം. ലേഖനം മുഴുവന്‍ വായിക്കുക »

സൂക്ഷ്മമായ മനസ്സിന്റെ സ്ഥൂലപരിണാമമാണ്‌ സ്ഥൂലശരീരം (180)

ഭഗവാന്‍ രമണ മഹര്‍ഷി ‘അരുണാചല’ത്തിനര്‍ത്ഥം പറഞ്ഞു
അരുണ – ചുവന്നത്‌ – ജ്ഞാനാഗ്നിപ്രകാശം – ബുദ്ധിയുടെ തേജസ്സ്‌
അചലം – മല (ഇളകാത്തത്‌ – ദൃഡമായ)
അതിനാല്‍ അത് ജ്ഞാനമലയാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

വിവേകാനന്ദസ്വാമികള്‍ കേരളത്തില്‍

ഭഗവാന്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ മഹാസമാധിക്കുശേഷം വിവേകാനന്ദസ്വാമികള്‍ 1890-ാമാണ്ടിന്റെ മദ്ധ്യത്തില്‍ ബംഗാളില്‍നിന്നും ആരംഭിച്ച പരിവ്രാജകവൃത്തിക്കിടയില്‍ കേരളം സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ചതുര്‍ധാമങ്ങളില്‍പ്പെട്ട രാമേശ്വരം സന്ദര്‍ശിച്ച് തന്റെ പരിവ്രജനം പൂര്‍ണ്ണമാക്കണമെന്നായിരുന്നു സ്വാമിജിയുടെ ഉദ്ദേശ്യം. ബാംഗ്ലൂരില്‍ വച്ച് ഡോ. പല്പുവുമായുണ്ടായ സമാഗമമാണ് സ്വാമികളെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചത്.

ബാംഗ്ലൂരില്‍ നിന്ന് തീവണ്ടിയില്‍ യാത്രചെയ്ത് 1892 നവംബര്‍ 27-ന് പാലക്കാട് വഴി ഷൊര്‍ണ്ണൂര്‍ എത്തി. തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം വഴി കേരളത്തിലൂടെ യാത്ര ചെയ്ത് പലമഹാന്മാരെയും കണ്ടും ആശയവിനിമയം ചെയ്തും സ്വാമിജി 1892 ഡിസംബര്‍ 24നു ഭാരതത്തിന്റെ തെക്കെയറ്റമായ, ത്രിവേണിസംഗമസ്ഥാനമായ കന്യാകുമാരിയിലെത്തി ദേവിയെ സാഷ്ടാംഗം നമസ്‌ക്കരിച്ച് കരയില്‍ നിന്നും രണ്ടര ഫര്‍ലോങ്ങ് അകലെയുള്ള ശ്രീപാദശിലയിലേക്ക് നീന്തിക്കയറി ധ്യാനനിരതനായി. തുടര്‍ന്നുള്ള മൂന്ന് ദിനരാത്രങ്ങള്‍ (1892 ഡിസംബര്‍ 24, 25, 26) ദേവിയെ ധ്യാനിച്ചു – ഭാരതത്തെ വീണ്ടുമൊരിക്കല്‍ക്കൂടി ആത്മീയതയുടെ സുവര്‍ണ്ണ സിംഹാസനത്തില്‍ അവരോധിക്കാനുള്ള ധ്യാനം. ലേഖനം മുഴുവന്‍ വായിക്കുക »

തമിഴകവും ദ്രാവിഡമാഹാത്മ്യവും PDF – സദ്ഗുരു ചട്ടമ്പിസ്വാമികള്‍

സദ്ഗുരു ചട്ടമ്പിസ്വാമികള്‍ രചിച്ച ഒരു ലേഖനസമാഹാരമാണ് ‘തമിഴകവും ദ്രാവിഡമാഹാത്മ്യവും’ എന്ന ഈ ഗ്രന്ഥം. ഉടുതുണിക്ക് മറുതുണിയില്ലാതെ, ജീവിതത്തിലൊരിക്കലും കേറിക്കിടക്കാനൊരിടം സ്വന്തമാക്കാതെ, അന്ത്യംവരെ ഒറ്റയാനായി ഊരുചുറ്റിയ ഒരു സ്വാമി നാനവിഷയങ്ങളില്‍ മൗലികമായ നിരവധി ഗവേഷണപഠനങ്ങള്‍ നടത്തിയെന്ന കാര്യം ഇന്നത്തെ തലമുറയ്ക്ക് ഒരു കെട്ടുകഥയായെ തോന്നുകയുള്ളൂ. ലേഖനം മുഴുവന്‍ വായിക്കുക »

കേരള ചരിത്രവും തച്ചുടയകൈമളും PDF – സദ്ഗുരു ചട്ടമ്പിസ്വാമികള്‍

സദ്ഗുരു ചട്ടമ്പിസ്വാമികള്‍ രചിച്ച ‘കേരള ചരിത്രവും തച്ചുടയകൈമളും’ എന്ന ഈ ഗ്രന്ഥം ഈ അടുത്തകാലത്ത് കണ്ടെത്തിയതാണ്. കേരള ചരിത്രവും തച്ചുടയകൈമളും, കൂടല്‍മാണിക്യവും തച്ചുടയകൈമളും, കേരളത്തിലെ ബുദ്ധജൈന വിഗ്രഹങ്ങള്‍, മനസ്സിന്‍റെ ഉറവിടം, തൃപ്പുത്തരിയും മുക്കുടിയും, വെങ്ങിനാട്ടു നമ്പിടി എന്നിങ്ങനെയുള്ള ലേഖന്നങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ലേഖനം മുഴുവന്‍ വായിക്കുക »

തന്നുള്ളില്‍ നിന്നും ആനന്ദം കിട്ടുന്നവന്റെ മനസ്സ്‌ വിഷയാദികളുടെ പിറകെ പോവുകയില്ല (179)

മനസ്സിനെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ശ്രീ രമണ ഭഗവാന്‍ : അന്യന്റെ പറമ്പില്‍ ഒളിച്ചുചെന്നു മേഞ്ഞു ശീലിച്ച പശു സ്വന്തം തൊഴുത്തില്‍ പുല്ലു തിന്നാന്‍ കൂട്ടാക്കാതിരിക്കും. ഉടമസ്ഥന്‍ ശ്രമിച്ചാല്‍ മാത്രമേ അത്‌ പറമ്പില്‍ മേയാനുള്ള ആകാംക്ഷ വിട്ടിട്ട്‌ സ്വന്തം തൊഴുത്തില്‍ കിട്ടുന്ന പുല്ലു തിന്നുക പതിവാക്കുകയുള്ളൂ. ഒടുവില്‍ അഴിച്ചുവിട്ടാലും അലഞ്ഞു നടക്കാതിരുന്നുകൊള്ളുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

രാഗവിമുക്തര്‍ എപ്പോഴും എന്നില്‍ തന്നെ ലീനരായിരിക്കും(ജ്ഞാ.4.9)

രാഗം (ആശ), ഭയം, ക്രോധം എന്നിവയെ പൂര്‍ണ്ണമായി ഉപേക്ഷിച്ചവരും, സദാ മനസ്സിനെ എന്നില്‍ത്തന്നെ വെച്ചിരിക്കുന്നവരും, എല്ലായ്പ്പോഴും എന്നെത്തന്നെ ഉപാസിക്കുന്നവരുമായ വളരെ ആളുകള്‍ ജ്ഞാനം കൊണ്ടും തപസ്സുകൊണ്ടും പരിശുദ്ധന്മാരായി എന്റെ സായൂജ്യത്തെ പ്രാപിച്ചിട്ടുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

ശിവ പ്രഭാകര സിദ്ധയോഗി PDF

CE 1263ല്‍ (കൊല്ലവര്‍ഷം 438 മീനം പൂരുട്ടാതി), അതായത് ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനിച്ച് ഒരു യോഗിയായി 723 വര്‍ഷം ജീവിച്ച് 1986 ഏപ്രില്‍ ആറിന് (കൊല്ലവര്‍ഷം 1161 മീനം പൂരുട്ടാതി) പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ മഹാസമാധിയായ ഒരു പുണ്യാത്മാവാണ് ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി. 1948 മുതല്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ ശിവപ്രഭാകര സിദ്ധയോഗിയെകുറിച്ച് വന്നിട്ടുള്ള വാര്‍ത്തകള്‍ നാഗര്‍കോവില്‍ പാര്‍വതിപുരം ശ്രീവനമാലീശ്വരക്ഷേത്രത്തിലെ ശ്രീ. ശ്രീധരസ്വാമികള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. ശിവപ്രഭാകര സിദ്ധയോഗിയുടെ 750-‍ാ‍ം ജന്മദിനവും 26-‍ാ‍ം മഹാസമാധിദിനവും ആചരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാനും ചിന്തിക്കാനും ഈ പുസ്തകം സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »