കൂടുതല്‍ ലേഖനങ്ങള്‍ - പേജ് 4

അഹംകാരത്തെ ഉപേക്ഷിച്ച് എങ്ങിനെ ജീവിതം നയിക്കാന്‍ കഴിയും? (221)

വസിഷ്ഠന്‍ പറഞ്ഞു: “രാമാ, ധാരണകളേയും ഉപാധികളേയും ആശയസങ്കല്‍പ്പങ്ങളേയും ഉപേക്ഷിക്കുന്നത് രണ്ടു വിധത്തിലാണ്‌. ഒന്ന് നേരറിവിന്റെ, അതായത് സാക്ഷാത്കാരത്തിന്റെ നിറവിലും മറ്റേത് ധ്യാനത്തിന്റെ മാര്‍ഗ്ഗത്തിലുമാണ്‌ സാധിക്കുക.” അവയെ ഞാന്‍ വിശദമായി പറഞ്ഞു തരാം. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മസാക്ഷാല്‍ക്കാരം എങ്ങനെ സാധിക്കും? (286)

തീയില്‍ നിന്നും പൊരികള്‍ എന്ന പോലെ ബ്രഹ്മത്തില്‍ നിന്നും അഹന്താസ്ഫുരണങ്ങള്‍ ഉല്‍പത്തികൊള്ളുന്നു. ഈ ‘ഞാന്‍’ സ്ഫുരണം ഏതോ ഉപാധിയോടു ചേര്‍ന്ന് തന്മയമായിത്തീര്‍ന്ന താദാത്മ്യബോധമാണ് അജ്ഞാനം. തെറ്റായ ഈ ദേഹാത്മബുദ്ധി നശിച്ചാല്‍ താന്‍ തന്‍റെ ആദി (ബ്രഹ്മ) സ്വരൂപത്തില്‍ തന്നെ ഇരിക്കുന്നുതനുഭവമാകും. ഇതാണ് ജ്ഞാനം. ലേഖനം മുഴുവന്‍ വായിക്കുക »

മനസ്സുംബുദ്ധിയും മറയുമ്പോള്‍ അഹങ്കാരം നശിക്കും (ജ്ഞാ.12.8)

പ്രാണന്‍ ദേഹത്തെവെടിയുമ്പോള്‍ അതോടൊപ്പം ഇന്ദ്രിയങ്ങളും വിട്ടുപിരിയുന്നു. അതുപോലെ മനസ്സും ബുദ്ധിയും പൊയ്ക്കഴിഞ്ഞാല്‍ അഹങ്കാരവും നശിക്കും. ആകയാല്‍ നിന്‍റെ മനസ്സും ബുദ്ധിയും നിശ്ചയമായും എന്നിലുറപ്പിക്കുക. അപ്പോള്‍നീയും ഞാനും ഒന്നാകും. അതോടൊപ്പം നീ സര്‍വ്വവ്യാപിയായിത്തീരുകയും ചെയ്യും. ഇതിനേക്കാള്‍ കൂടുതല്‍ പരമമായ സത്യം ഈ ലോകത്തിലില്ല. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മ്മയോഗം പഠിപ്പിക്കുന്ന രഹസ്യം (39)

ജഗത്തിനോടു മുഴുവനും ഈ ആദരഭാവം കൈക്കൊള്ളുക. അപ്പോള്‍ സമ്പൂര്‍ണ്ണനിസ്സംഗത്വം വന്നുചേരും. ഇതായിരിക്കണം നിങ്ങളുടെ കര്‍ത്തവ്യം. കര്‍മ്മത്തോടുള്ള ശരിയായ ഭാവം ഇതാണ്. ഇതാണ് കര്‍മ്മയോഗം പഠിപ്പിക്കുന്ന രഹസ്യം. ലേഖനം മുഴുവന്‍ വായിക്കുക »

ആര്‍ത്തിയുടെ അഗ്നിയെ ചെറുക്കാന്‍ ആര്‍ക്കുമാവില്ല (220)

വിശ്വപ്രളയത്തെ നേരിടാന്‍ ശിവാദിദേവകള്‍ക്കു കഴിയുമായിരിക്കും എന്നാല്‍ ആര്‍ത്തിയുടെ അഗ്നിയെ ചെറുക്കാന്‍ ആര്‍ക്കുമാവില്ല. രാമാ, എന്തെല്ലാം ദുരിതങ്ങളും കലാപങ്ങളും ഈ ലോകത്തുണ്ടായിട്ടുണ്ടോ അവയെല്ലാം ആര്‍ത്തിയുടെ ഫലമാണ്‌. “കാണാമറയത്തിരുന്നുകൊണ്ട് ആര്‍ത്തിയെന്ന ഈ സത്വം ദേഹത്തിലെ മാംസ-രക്താസ്ഥികളെയെല്ലാം നിശ്ശേഷം ആഹരിക്കുന്നു.” ലേഖനം മുഴുവന്‍ വായിക്കുക »

അഹന്ത ആത്മാവിനെ ബാധിക്കുന്നില്ല (285)

എല്ലാം ആത്മാവില്‍ സ്ഥിതി ചെയുന്നു. അഹന്ത ആത്മാവിനെ ബാധിക്കുന്നില്ല. എന്നാല്‍ സര്‍വ്വവും ആത്മാവില്‍ വിലയിക്കുന്നു. അഹന്തയുടെ ബോധം ആപേക്ഷികമാണ്. അതിന് ദ്രഷ്ടാവും ദൃശ്യവും വേണം. എന്നാല്‍ ആത്മബോധത്തിനു ദൃശ്യം ആവശ്യമില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ഏകനിഷ്ഠഭക്തിയോടെ എന്നെ മാത്രം സേവിക്കുക (12-6,7)

എന്നാല്‍ ആരൊക്കെയാണോ സര്‍വ്വകര്‍മ്മങ്ങളും കര്‍ത്തൃഭാവംവെടിഞ്ഞ് എന്നില്‍ സമര്‍പ്പിച്ച് പരമാത്മപ്രാപ്തി പരമലക്ഷ്യമായി കരുതി മറ്റൊന്നിലും മനസ്സ് ചെന്നുപറ്റാതെ എന്നെത്തന്നെ ധ്യാനിച്ച് ഭജിക്കുന്നത്, എന്നില്‍ പൂര്‍ണ്ണമായി മനസ്സുറപ്പിച്ചിട്ടുള്ള അവര്‍ക്ക്, ഞാന്‍, ജനനമരണാത്മകമായ ഈ സംസാരസമുദ്രത്തില്‍ നിന്ന് വളരെവേഗം സമുദ്ധാരകനായി ഭവിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

എന്താണ് നിഷ്കാമകര്‍മ്മം ? (38)

ഗീത കര്‍മ്മയോഗം ഉപദേശിക്കുന്നു. യോഗത്തില്‍ക്കൂടി (ഏകാഗ്രതയില്‍ക്കൂടി) കര്‍മ്മം ചെയ്യണം. അങ്ങനെയുള്ള ഏകാഗ്രതയോടുകൂടിയ കര്‍മ്മത്തില്‍ അഹന്താബോധമേ ഇല്ല. യോഗസ്ഥനായി കര്‍മ്മം ചെയ്യുമ്പോള്‍ ‘ഞാന്‍ ഇതു ചെയ്യുന്നു, ഞാന്‍ അതു ചെയ്യുന്നു’ എന്നിങ്ങനെയുള്ള അഭിമാനം ഒരിക്കലും ഉണ്ടായിരിക്കില്ല. ലേഖനം മുഴുവന്‍ വായിക്കുക »

വസ്തുതാബോധം അങ്കുരിക്കുമ്പോള്‍ ബോധമണ്ഡലം പരിമിതപ്പെടുന്നു (219)

‘ഞാന്‍ അല്ല’, ‘ഇതല്ല’ (നേതി, നേതി) എന്നിങ്ങനെ ഉറപ്പിച്ച് അനന്താകാശം പോലെ അചഞ്ചലനായി വര്‍ത്തിക്കുക. ആത്മാവ്, ലോകം എന്നിങ്ങനെ ‘രണ്ടായി പിരിഞ്ഞിരിക്കുന്ന’ ലോകത്തെ സൃഷ്ടിക്കുന്ന മലിനചിന്തകളെ ഉപേക്ഷിക്കൂ. “ആത്മാവെന്ന ദൃഷ്ടാവിനും ലോകമെന്ന ദൃശ്യത്തിനും മദ്ധ്യേ നീ ദൃഷ്ടിയായി നിലകൊള്ളുന്നു. ഈ ദര്‍ശനത്തിന്റെ സാക്ഷാത്കാരം നിന്നുള്ളിലെപ്പോഴും നിറഞ്ഞുവിളങ്ങട്ടെ”. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മധ്യാനം തന്നെ സംത്സംഗം (284)

സത്ത് ആത്മാവാണ്. ആത്മധ്യാനം തന്നെ സംത്സംഗം. അതിനു കഴിയാത്തവര്‍ സത്തുക്കളെ ശരണം പ്രാപിക്കുന്നതും സത്സംഗം തന്നെ. തന്മൂലം വിഷയങ്ങളില്‍ പരാങ്ങ്മുഖനായി അന്തര്‍മുഖത്വം സംഭവിച്ച്, ഭ്രാന്തിയൊഴിഞ്ഞു നിത്യ നിശ്ചലമായ സ്വന്തം ആത്മ സ്വരൂപത്തിന്‍റെ ദര്‍ശനമുണ്ടാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »