കൂടുതല്‍ ലേഖനങ്ങള്‍

രാഹ്വാദികളുടെ സ്ഥിതിയും, അതലാദികളായ ഏഴ് അധോലോകങ്ങളും – ഭാഗവതം (127)

സൂര്യന്‌ പതിനായിരം യോജന താഴെയാണ്‌ രാഹു. ഇവിടത്തെ അധിദേവത ഒരു രാക്ഷസനായിരുന്നെങ്കിലും ഭഗവല്‍കൃപയാല്‍ അയാള്‍ക്ക്‌ ചിരഞ്ജീവിത്വം ലഭിച്ചു. അയാള്‍ക്ക്‌ സൂര്യനോടും ചന്ദ്രനോടും പകയുണ്ടായിരുന്നു. രാഹുവാണ്‌ സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും കാരണം. രാഹുവിനും പതിനായിരം യോജന താഴെയാണ്‌ ദിവ്യപുരുഷന്മ‍ാരുടെ വാസം. ലേഖനം മുഴുവന്‍ വായിക്കുക »

വിഷ്ണുപദവും ശിശുമാരചക്രവും – ഭാഗവതം (126)

എല്ലാ ജ്യോതിര്‍ഗോളങ്ങളും ഭഗവാനാല്‍ സ്വയം കാലചക്രത്തില്‍ ഉറപ്പിച്ചു വെച്ചതുപോലെ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. അങ്ങനെ ദ്രവ്യോര്‍ജ്ജനിര്‍മ്മിതികളായ അസംഖ്യം ജീവജാലങ്ങള്‍ക്ക്‌ കര്‍മ്മഫലമനുഭവിക്കുവാനും സ്വന്തം വിധിവിഹിതം നടപ്പിലാക്കുവാനും സാദ്ധ്യമാവുന്നു. നക്ഷത്രങ്ങളും ജ്യോതിര്‍ഗോളങ്ങളുമെല്ലാം നിറഞ്ഞ ആകാശഗോളത്തെ തല താഴോട്ടാക്കി ചുരുണ്ടു കിടക്കുന്ന ഒരു കടല്‍പ്പന്നിയുടെ രൂപത്തില്‍ ഭഗവാനായി സങ്കല്‍പ്പിച്ച്‌ ധ്യാനിക്കാവുന്നതാണെന്ന് അറിവുളളവര്‍ പറയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

പൂര്‍ണ സന്തോഷം ലഭിക്കാന്‍ എന്തു ചെയ്യണം?

അതൃപ്തിയുളവാക്കുന്നവരെയും സ്നേഹിക്കാനുള്ള ശക്തി നേടുക. അതാണ് ആനന്ദത്തിന്റെ മാര്‍ഗം… ലേഖനം മുഴുവന്‍ വായിക്കുക »

അറിയാതെ ചെയ്യുന്ന തെറ്റുകള്‍

കാര്യമറിയാതെ പലപ്പോഴും നാം പലരോടും ക്ഷുഭിതരാകാറുണ്ട്. വാക്കുകള്‍ കൊണ്ട് കുത്തിനോവിക്കാറുണ്ട്, ചിലപ്പോള്‍ ഉപദ്രവിക്കാറുമുണ്ട്. പക്ഷേ സത്യം അറിയുന്ന നിമിഷമെങ്കിലും അത് തിരുത്താന്‍ ഒരുങ്ങരുതോ? ലേഖനം മുഴുവന്‍ വായിക്കുക »

ഗ്രഹങ്ങളുടെ സ്ഥിതിഗതി വര്‍ണ്ണന – ഭാഗവതം (125)

വാസ്തവത്തില്‍ ഭഗവാന്‍ നാരായണന്‍ സ്വയം സകലലോകങ്ങളുടേയും നന്മയ്ക്കായി, അവയിലെ ജീവജാലങ്ങളുടേയും കര്‍മ്മശുദ്ധീകരണത്തിനായി സ്വയം വിഭജിച്ചു എന്നു പറയാം. മൂന്ന് വേദങ്ങള്‍ (ഋഗ്, യജുസ് ,സാമം), മൂന്ന് കാലങ്ങള്‍ (ഭൂതം, ഭാവി, വര്‍ത്തമാനം), മൂന്ന് യോഗമാര്‍ഗങ്ങള്‍ (ഭക്തി, കര്‍മ്മം, ജ്ഞാനം), പന്ത്രണ്ടു മാസങ്ങള്‍, ആറ് ഋതുക്കള്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ട്‌ ജീവികള്‍ക്ക്‌ കര്‍മ്മഫലങ്ങള്‍ ലഭിക്കുവാനിടവരുത്തുന്നു. അങ്ങനെ ഏതൊരാള്‍ ശ്രദ്ധാഭക്തിവിശ്വാസങ്ങളോടെ ത്രിവിദ്യാ(വേദ) മാര്‍ഗം സ്വീകരിക്കുന്നുവോ യാതൊരുവര്‍ വര്‍ണ്ണാശ്രമധര്‍മ്മങ്ങളനുസരിച്ച്‌ ജീവിക്കുന്നുവോ, അവര്‍ യാഗകര്‍മ്മാദികളില് ‍ഏര്‍പ്പെട്ടാലും ഇല്ലെങ്കിലും അനുഗൃഹീതരായിത്തീരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഖഗോളം, സൂര്യരഥം, ഗതി വര്‍ണ്ണന – ഭാഗവതം (124)

ഉത്തരായനത്തില്‍ സൂര്യന്‍ വടക്കോട്ടു നീങ്ങുമ്പോള്‍ ദിനങ്ങള്‍ക്ക്‌ രാവുകളേക്കാള്‍ നീളമേറുന്നു. ദക്ഷിണായനത്തില്‍ സൂര്യന്‍ തെക്കോട്ടു നീങ്ങുമ്പോള്‍ രാത്രികള്‍ക്ക്‌ പകലുകളേക്കാള്‍ നീളം കൂടുന്നു. സൂര്യന്‍ മേടവും തുലാമും കടന്നുപോവുമ്പോള്‍ രാത്രിപകലുകള്‍ക്ക്‌ ഒരേ നീളമായിരിക്കും. മാനസോത്തരപര്‍വ്വതത്തിനെ പ്രദക്ഷിണം വെച്ചുളള യാത്ര 95,100,000 യോജനയാണെന്നു് അറിവുളളവര്‍ പറയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

സന്തോഷത്തോടെ ഒരു വാക്ക് , ഒരു നോക്ക്

നമ്മുടെ ഒരു വാക്കിനും നോക്കിനും സ്പര്‍ശനത്തിനും സാധുക്കള്‍ക്ക് സന്തോഷം പകരാന്‍ കരുത്തുണ്ടെന്നിരിക്കേ എന്തിന് നാം ഇക്കാര്യത്തില്‍ പിശുക്കു കാണിക്കുന്നു ലേഖനം മുഴുവന്‍ വായിക്കുക »

ലോകാലോകപര്‍വ്വതത്തിന്റെ വര്‍ണ്ണന – ഭാഗവതം(123)

ശുദ്ധജലത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പുഷ്ക്കരദ്വീപ്‌. അതില്‍ അനേകകോടി സുവര്‍ണ്ണദളങ്ങളോടു കൂടിയ മഹത്തായ താമരപ്പൂ നിലകൊളളുന്നു. അതത്രേ സൃഷ്ടാവിന്റെ ഇരിപ്പിടം. ഈ ദ്വീപിനു നടുവില്‍ മാനസോത്തരം എന്ന ഒരു പര്‍വ്വതം മാത്രമേയുളളൂ. ദേവാധിദേവനായ ഇന്ദ്രന്റെ നാലു നഗരികളും ഇവിടെയുണ്ട്‌. അതിനു മുകളിലാണ്‌ കാലചക്രം തിരിയുന്നത്‌. ഒരു ദിവ്യദിനംകൊണ്ട്‌ ചക്രം ഒരു തവണ തിരിയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

തടസ്സങ്ങള്‍; താങ്ങാവും

തടസ്സങ്ങളും ക്ലേശങ്ങളും ഉണ്ടാകുക സ്വാഭാവികം. ഒന്നു പുകഞ്ഞിട്ടേ അടുപ്പില്‍ തീ കത്താറുള്ളു. പ്രശ്നങ്ങളെ നേരിടുക എന്നതാണ് മനുഷ്യന്റെ കരുത്ത്. ലേഖനം മുഴുവന്‍ വായിക്കുക »

പ്രസ്ഥാനഭേദം PDF

ഹിന്ദുക്കളുടെ പ്രാമാണിക ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണ് പ്രസ്ഥാനഭേദം എന്ന ഈ ഗ്രന്ഥം. വേദങ്ങള്‍, വേദാംഗങ്ങള്‍, ഉപാംഗങ്ങള്‍, ഉപവേദങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പ്രദിപാദിക്കുന്നു. ശ്രീമധുസൂദന സരസ്വതീപ്രണീതമായ സംസ്കൃതഗ്രന്ഥത്തിന് ശ്രീ ജി നാരായണപണിക്കര്‍ തയാറാക്കിയ പരിഭാഷയാണ് ഇത്. ലേഖനം മുഴുവന്‍ വായിക്കുക »

ഒരുമയുണ്ടെങ്കില്‍ അസൗകര്യവും സൗകര്യമാകും

നാം ഒരേ ദൈവത്തിന്റെ മക്കള്‍. നാം തമ്മില്‍ സ്നേഹിക്കുമ്പോഴേ ദൈവം സന്തുഷ്ടനാകൂ. ശരീരത്തിന്റെ ഏതുഭാഗത്ത് മുറിവേറ്റാലും വേദനിക്കും. ഈശ്വരശരീരത്തിന്റെ അവയവങ്ങളാണ് നാമെല്ലാം. നമ്മില്‍ ആര്‍ക്ക് നൊന്താലും അത് ഈശ്വരന് വേദനയുളവാകും. അതുപോലെ നമ്മുടെയെല്ലാം സന്തോഷങ്ങളാണ് ഈശ്വരന്റേയും സന്തോഷം. ലേഖനം മുഴുവന്‍ വായിക്കുക »

ആറുദ്വീപുകളുടെ വര്‍ണ്ണന – ഭാഗവതം (122)

ലക്ഷദ്വീപിനു ചുറ്റും മധുരം നിറഞ്ഞ കരിമ്പുനീരാണുളളത്‌. അതിനുമപ്പുറം സാല്‍മല്‍ ദ്വീപ്‌. അതിനുചുറ്റും വീഞ്ഞുനിറഞ്ഞ സമുദ്രമത്രേ. ഗരുഡദേവന്റെ ആസ്ഥാനമായ സാല്‍മാലി എന്ന പട്ടുപഞ്ഞിമരം അവിടെയാണ്‌. പ്രിയവ്രതന്റെ മകന്‍ യജ്ഞഭാനു, ദ്വീപിനെ സുരോചനന്ദ, സൗമനസ്യ, രമണക, ദേവവര്‍ഷഢ, പാരിഭദ്ര, അപ്യായനന്ദ, അവിജ്ഞാത എന്നിങ്ങനെ ഏഴായിത്തിരിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

എതിരാളിയുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കണം

എതിരാളിയുടെ സ്ഥാനത്തുനിന്നുകൊണ്ടു കാര്യങ്ങളെ കാണാന്‍ കഴിയുക മഹത്തായ തപസ്സാണ്. അങ്ങനെ കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞാല്‍ മഹത്തായ ശാന്തി അനുഭവിക്കാന്‍ സാധിക്കും. ലേഖനം മുഴുവന്‍ വായിക്കുക »

ഭാരതവര്‍ഷം, ഉപദ്വീപവര്‍ണ്ണന – ഭാഗവതം (121)

ആത്മനിയന്ത്രണാധിഷ്ഠിതനും, ശരീരമാണ്‌ ആത്മാവ്‌ എന്ന തെറ്റിദ്ധാരണയില്ലാത്തവനും, പാവങ്ങളുടെ ഏകാശ്രയവും, മാമുനിമാരിലഗ്രഗണ്യനും പരമഹംസനും, എല്ലാവര്‍ക്കും ഗുരുവുമായ അവിടേക്കു നമസ്ക്കാരം.’ ഭഗവന്‍, യോഗമാര്‍ഗ്ഗത്തിന്റെ മഹിമ ശരീരബുദ്ധിയില്‍നിന്നു മോചനം കിട്ടുന്നതിലൂടെയാണ്‌ വെളിപ്പെടുന്നത്‌. അതുകൊണ്ട്‌ ഈ ശരീരാസക്തിയെ ഉപേക്ഷിക്കാതെ എന്തെല്ലാം ആത്മീയകാര്യങ്ങളില്‍ഏര്‍പ്പെട്ടാലും പ്രയോജനമില്ലതന്നെ ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീ രമണധ്യാനം PDF

ശ്രീ വേലൂര്‍ ഐരാവതയ്യരാല്‍ മണിപ്രവാളത്തില്‍ വിരചിതമായ ശ്രീ രമണധ്യാനം എന്ന ഈ കൃതി 1948-ല്‍ തിരുവണ്ണാമല രമണാശ്രമം സര്‍വ്വാധികാരി ശ്രീ നിരഞ്ജനാനന്ദസ്വാമികളാല്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെട്ടതാണ്. അദ്ധ്യയനം ചെയ്യുന്നവരുടെ മനസ്സിനെ ഹഠാദാകര്‍ഷിക്കുന്ന ശ്രീ മഹര്‍ഷിയുടെ ചരിത്രസംക്ഷേപം ബാലര്‍നിമിത്തം ഒരു ഭക്തനാല്‍ ദ്രാവിഡഭാഷയില്‍ വിശദമായി എഴുതപ്പെട്ടിട്ടുള്ളതാണ് ഈ ചെറിയ പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നത്. ലേഖനം മുഴുവന്‍ വായിക്കുക »