കൂടുതല്‍ ലേഖനങ്ങള്‍

ജ്ഞാനിയായവന്‍ സക്തി കൂടാതെ കര്‍മ്മം ചെയ്യണം (ജ്ഞാ. 3.25)

ആത്മജ്ഞാനമില്ലാത്തവര്‍ ഈ കര്‍മ്മത്തിന്റെ ഫലം എനിക്കു സിദ്ധിക്കും എന്ന വിചാരത്തോടുകൂടി എങ്ങിനെ കര്‍മ്മം ചെയ്യുന്നുവോ, അപ്രകാരം തന്നെ ജ്ഞാനിയായവന്‍ സക്തി കൂടാതെ ലോകത്തിന് നന്മ ചെയ്യുവാന്‍ ഇച്ഛയുള്ളവനായി കര്‍മ്മം ചെയ്യണം. ലേഖനം മുഴുവന്‍ വായിക്കുക »

ദന്തവക്ത്ര വിദൂരഥ വധം, ബലരാമനാല്‍ സൂത വധം – ഭാഗവതം (300)

ദന്തവക്ത്രന്‍ ഗദയുമേന്തി കൃഷ്ണനുനേരെ പാഞ്ഞടുത്തു. കൃഷ്ണന്‍ രഥത്തില്‍ നിന്നു്‌ ചാടിയിറങ്ങി കൈയ്യില്‍ ഗദയുമായി അവനെ നേരിട്ടു. ഒരൊറ്റ അടികൊണ്ട്‌ കൃഷ്ണന്‍ അവന്റെ നെഞ്ചു തകര്‍ത്തു. അത്ഭുതമെന്നേ പറയേണ്ടു, അസുരന്റെ ദേഹത്തില്‍ നിന്നും ഒരു പ്രഭാകിരണം കൃഷ്ണശരീരത്തില്‍ പ്രവേശിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവദ്‌ഗീത സാംഖ്യയോഗം ക്ലാസ്സ്‌ MP3 – സ്വാമി കൈവല്യാനന്ദ (02)

ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) രണ്ടാം അദ്ധ്യായം സാംഖ്യയോഗം ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ ക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ആകെ വലുപ്പം 419 MB. ലേഖനം മുഴുവന്‍ വായിക്കുക »

മനസ്സെന്നത് എന്താണെന്നന്വേഷിച്ചാല്‍ അത്‌ മറഞ്ഞു കളയും (92)

വേദാന്തപഠനത്തില്‍ കഴിഞ്ഞ 20 വര്‍ഷം വിഹരിച്ച ഒരമേരിക്കന്‍ ഡോക്ടര്‍ ബെണ്‍ഹാര്‍ഡ് ബേയ്‌ അന്ന്‌ ഇന്‍ഡ്യയിലായിരുന്നു. അദ്ദേഹം രമണ ഭഗവാനെ ദര്‍ശിക്കാന്‍ വന്നു. അദ്ദേഹം ചോദിച്ചു : എങ്ങനെയാണ് അഭ്യാസം ചെയ്യേണ്ടത്‌? ഞാന്‍ ഒരു സത്യാര്‍ത്ഥിയാണ്‌. അഭ്യാസം മനസ്സിന്റെ ഏകാഗ്രതയ്ക്കാണല്ലോ? ലേഖനം മുഴുവന്‍ വായിക്കുക »

വിദ്വാന്മാര്‍ കര്‍മ്മങ്ങള്‍ ഉപേക്ഷിച്ച് അലസരാകരുത് (ജ്ഞാ. 3.24)

പ്രാപ്തന്‍മാരും വിദ്വാന്‍മാരുമായ ആളുകള്‍ യാതൊരു കാരണവശാലും കര്‍മ്മങ്ങള്‍ ഉപേക്ഷിച്ച് അലസന്‍മാരായി ഇരിക്കുവാന്‍ പാടില്ല. ലേഖനം മുഴുവന്‍ വായിക്കുക »

സാല്വ വധം – ഭാഗവതം (299)

‘സാല്വന്‍ അങ്ങയുടെ പിതാവിനെ തട്ടിക്കൊണ്ടു പോയിരിക്കുന്നു.’ കൃഷ്ണന്‍ വാര്‍ത്ത കേട്ട്‌ വ്യാകുലനായി കാണപ്പെട്ടു. ചില മാമുനിമാര്‍ അവരുടെ തന്നെ വിശ്വാസത്തിനും ഭക്തിക്കും എതിരായി ഇങ്ങനെ ചില ബുദ്ധിഭ്രമങ്ങള്‍ കൃഷ്ണനുമുണ്ടായെന്നു പറയുന്നു. അജ്ഞതാജന്യമായ മതിഭ്രമവും ദുഃഖവുമെവിടെ? ഏതൊരാളുടെ പാദപങ്കജങ്ങളില്‍ നിന്നുതിരുന്ന പൊടി കൊണ്ടു മാത്രം മൗലികമായ അജ്ഞത ഇല്ലാതാകുന്നുവോ, ആ ഭഗവാന് ബുദ്ധിഭ്രമമുണ്ടാകുന്നതെങ്ങനെ?’ ലേഖനം മുഴുവന്‍ വായിക്കുക »

ക്രിസ്തുമതവിശ്വാസത്തെക്കുറിച്ച് ശ്രീ രമണ മഹര്‍ഷി (91)

ഭഗവാന്‍ ശ്രീ രമണ മഹര്‍ഷി : ക്രിസ്തുമതവിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യം, ശരീരമാകുന്ന കുരിശുമരത്തില്‍ ജീവത്വത്തെ (അഹന്തയെ) തറഞ്ഞു മാറ്റിയാല്‍ എന്റെ പിതാവും ഞാനും ഏകമായി നില്‍കുന്ന അഖണ്ഡാത്മകത്വം (മഹത്തായ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌) സിദ്ധിക്കുന്നു, എന്നതാണെന്ന്‌ ഭഗവാന്‍ വിശദീകരിക്കുകയുണ്ടായി. ലേഖനം മുഴുവന്‍ വായിക്കുക »

സാല്വനും പ്രദ്യുമ്നനും തമ്മിലുള്ള യുദ്ധവര്‍ണ്ണന – ഭാഗവതം (298)

സൗഭത്തിലേറി സാല്വന്‍ ദ്വാരക ലക്ഷ്യമാക്കി പറന്നു. അവന്റെ സൈന്യം ദ്വാരകയുടെ പ്രാന്തപ്രദേശങ്ങളും ആക്രമിച്ചു. സൗഭത്തില്‍ നിന്നും അതിഭയങ്കരങ്ങളായ അസ്ത്രപ്രയോഗങ്ങള്‍ നടത്തി സാല്വന്‍. കൃഷ്ണ പുത്രനായ പ്രദ്യുമ്നന്‍ യാദവരക്ഷയ്ക്കായെത്തി. സ്വന്തം അസ്ത്രങ്ങള്‍ കൊണ്ട്‌ സൗഭത്തെ ചുറ്റിനിന്ന മായാവലയത്തെ പ്രദ്യുമ്നന്‍ തകര്‍ക്കാനും വിമാനത്തെ ആക്രമിക്കാനും സൈന്യത്തെ തുരത്താനും തുടങ്ങി. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മാവിനെ അറിയാന്‍ (90)

ഭഗവാന്‍ രമണ മഹര്‍ഷിയുടെ ദിവ്യ വാണി : അന്വേഷിച്ചറിയാനുള്ള ഒന്നല്ല ആത്മാവ്‌. അനാത്മകാരങ്ങളെ അറിഞ്ഞൊഴിച്ചു വച്ചാല്‍ മതിയാവും. അപ്പോള്‍ സ്വയം പ്രകാശവസ്തുവായ ആത്മാവ്‌ താനേ വിളങ്ങും. താന്‍ തന്നെതന്നെ ‘ആത്മാവ്‌, ഈശ്വരന്‍, കുണ്ഡലിനി, മന്ത്രം’ മുതലായ പേരുകളാല്‍ കുറിക്കുന്നു. ഇവയില്‍ ഏതൊന്നിനെ മുറുകെപ്പിടിച്ചാലും അവസാനം നമ്മുടെ നിജസ്വരൂപമായ ആത്മാവിനെ ഉണരാം. ഈശ്വരന്‍ ആത്മാവില്‍ നിന്നു വേറല്ല. അവന്‍ ആത്മസ്വരൂപനാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീ ഹരിഹരപുത്ര സഹസ്രനാമ സ്തോത്രം PDF

കൊല്ലം സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച ശ്രീ ഹരിഹരപുത്ര സഹസ്രനാമ സ്തോത്രം PDF രൂപത്തില്‍ സമര്‍പ്പിക്കുന്നു. ശ്രീ ഹരിഹരപുത്ര സഹസ്രനാമം, ശ്രീ ഹരിഹരപുത്ര അഷ്ടോത്തരശതനാമം, ശ്രീധര്‍മ്മശാസ്തുരഷ്ടോത്തരശതനാമം, കിരാതശാസ്തുഃ അഷ്ടോത്തരശത നാമം എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവദ്‌ഗീത ശാങ്കര ഭാഷ്യം ക്ലാസ്സ്‌ MP3 – അര്‍ജ്ജുനവിഷാദയോഗം – സ്വാമി കൈവല്യാനന്ദ (01)

ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) ഒന്നാം അദ്ധ്യായം അര്‍ജ്ജുനവിഷാദയോഗം ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) നടത്തിയ ക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ഭഗവദ്‌ഗീത ശാങ്കരഭാഷ്യം ഗൗരവമായി പഠിക്കാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും ഈ ക്ലാസ്സുകള്‍ തീര്‍ച്ചയായും പ്രയോജനപ്പെടും. ലേഖനം മുഴുവന്‍ വായിക്കുക »

അഗസ്ത്യാര്‍കൂടം തീര്‍ത്ഥാടനം – യാത്രാവിവരണം

അഗസ്ത്യാര്‍കൂടം, പശ്ചിമഘട്ടമലനിരകളില്‍ പ്രകൃതിസൗന്ദര്യംകൊണ്ടും അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ നിറസാന്നിദ്ധ്യംകൊണ്ടും, നിബിഢവനങ്ങളാലും, ജലസമൃദ്ധമായ കാട്ടരുവികളാലും അനുഗ്രഹീതമായിരിക്കുന്നു. മാത്രവുമല്ല പശ്ചിമഘട്ടമലനിരകളില്‍ തെക്കേയറ്റത്തുള്ള അഗസ്ത്യപര്‍വ്വതത്തിലെ ഏറ്റവും ഉയര്‍ന്ന ഒരു ശിഖരമാണ് ഇത്. ഇതിലെ സവിശേഷമായ ജലസമ്പത്ത് കേരളത്തിലേയും തമിഴ്‍നാട്ടിലേയും നദികളെ സമ്പുഷ്ടമാക്കുന്നു. സപ്തര്‍ഷികളിലൊരാളായ അഗസ്ത്യമുനിയുടെ വാസസഥലമാണ് അഗസ്ത്യാര്‍കൂടമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ദുര്യോധനനുണ്ടായ സ്ഥലജലഭ്രാന്തിയും അപമാനവും – ഭാഗവതം (297)

സ്വര്‍ഗ്ഗത്തിലെ വാസ്തുശില്‍പിയായ മയന്‍ യുധിഷ്ഠിരനായി പണിതു കൊടുത്ത കൊട്ടാരത്തിന്റെ നിര്‍മ്മിതി അത്ഭുതാവഹമായിരുന്നു. നിഴലു കൊണ്ടും വെളിച്ചം കൊണ്ടുമുളള മായാവിദ്യ കൊണ്ട്‌ കൊട്ടാരത്തിന്റെ തറ ഒരു തടാകം പോലെ തോന്നിച്ചു. വെളളമുളളയിടം നിലം പോലെയും തോന്നിച്ചു. ദുര്യോധനന്‍ ഈ മായയില്‍ കുടുങ്ങിപ്പോയി. സഭയില്‍ പ്രവേശിക്കേ ജലമെന്ന് കരുതി ദുര്യോധനന്‍ വസ്ത്രമുയര്‍ത്തിപ്പിടിച്ച്‌ സൂക്ഷിച്ച്‌ നടന്നു. നിലമെന്ന് കരുതിയയിടത്ത്‌ വെളളത്തില്‍ കാലുവഴുതി വീഴുകയും ചെയ്തു. ലേഖനം മുഴുവന്‍ വായിക്കുക »

യോഗവാസിഷ്ഠത്തില്‍ നിന്ന് (89)

ശ്രീ കെ. എസ്‌. എന്‍. അയ്യര്‍ രമണ ഭഗവാനോട് ചോദിച്ചു: ലോകവ്യവഹാരങ്ങളാല്‍ മനസ്സ്‌ പല വാക്കിനു ചിതറിപ്പോവുന്നു. അതിനിടയില്‍ ധ്യാനം അസാധ്യമായിത്തോന്നുന്നു. ശ്രീ മഹര്‍ഷികള്‍ പറയുന്നു : അസാധ്യമായൊന്നുമില്ല. നിങ്ങളുടെ സംശയത്തിനു യോഗവാസിഷ്ഠത്തില്‍ സമാധാനം പറഞ്ഞിട്ടുണ്ട്‌. ലേഖനം മുഴുവന്‍ വായിക്കുക »

അഗസ്ത്യാര്‍കൂട യാത്ര ചുരുക്കത്തില്‍

അഗസ്ത്യാര്‍കൂടത്തിലേക്ക് തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് പഴകുറ്റി, ചുള്ളിമാനൂര്‍ , വിതുര, ജഴ്സിഫാം വഴി ബോണക്കാട് അവസാന ബസ്സ്‌ സ്റ്റോപ്പായ പഴയ തേയില ഫാക്ടറിക്ക് മുന്നില്‍ ബസ്സിറങ്ങി അവിടെനിന്നും മണ്‍പാതവഴി ഏകദേശം രണ്ടു കിലോമീറ്റര്‍ നടന്ന് ബോണക്കാട് പിക്കറ്റ് സ്റ്റേഷനില്‍ എത്താം. ഇരുചക്രവാഹനത്തിലോ കാറിലോ മറ്റോ വരുന്നവര്‍ക്ക് ബോണക്കാട് പിക്കറ്റ് സ്റ്റേഷന്‍ വരെ ഡ്രൈവ് ചെയ്തു പോകാന്‍ കഴിയും. ലേഖനം മുഴുവന്‍ വായിക്കുക »