കൂടുതല്‍ ലേഖനങ്ങള്‍
ദവാഗ്നിമോക്ഷവര്‍ണ്ണനം – നാരായണീയം (58)
നിന്തിരുവടി ഗോപകുമാരന്മാരോടുകൂടി കളിക്കുന്നതിലൗല്‍സുക്യത്തോടുകൂടിയവനായി പ്രലംബാസുരവധം നിമിത്തം അല്പം താമസിക്കുകയാല്‍ പശുക്കള്‍ ഇഷ്ടം പോലെ സഞ്ചരിച്ചുകൊണ്ടു പുല്ലിലുള്ള കൗതുകത്തോടുകൂടി വളരെദൂരം മേഞ്ഞുചെന്നു ഐഷീകമെന്നു പേരുള്ള ഒരു കാട്ടില്‍ എത്തിചേര്‍ന്നു. ലേഖനം മുഴുവന്‍ വായിക്കുക »
വേതാളോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (35)
മനസ്സിനെ എല്ലാറ്റില്‍നിന്നും വലിച്ചെടുത്തു ശുദ്ധമാക്കണം. ആകാശം പോലയായിത്തീരണം മനസ്സു്. ചിത്തംകൊണ്ടുതന്നെയാണു് ചിത്തത്തെ ആ നിലയിലാക്കി തീര്‍ക്കേണ്ടതു്. വിക്ഷേപങ്ങളും വൃത്തികളുമകന്നു് ശാന്തികൈവന്ന ചിത്തമുള്ളവനെത്തന്നെയാണ് മുനിയെന്നുപറയേണ്ടതു്. അങ്ങനെ മുനിയും സ്വരൂപസ്ഥിതനുമായ ഒരാള്‍ക്കു് അലഭ്യമായിട്ടൊന്നുതന്നെയില്ല. ലേഖനം മുഴുവന്‍ വായിക്കുക »
പ്രലംബവധവര്‍ണ്ണനം – നാരായണീയം (57)
അല്ലേ അഭീഷ്ടദായകനായ ഭഗവാനേ, ഒരു ദിവസം നിന്തിരുവടി പശുപബാല കന്മാരാലും പശുക്കളാലും ചൂഴപ്പെട്ടവനായിട്ട് സര്‍വ്വാലങ്കാരപരിശോഭിതനായി ബലരാമനോടുംകൂടി വനത്തിലേക്ക് ചെന്നുവല്ലോ. ലേഖനം മുഴുവന്‍ വായിക്കുക »
ശതരുദ്രോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (34)
കേവലം വാക്കിനെ മാത്രം അടക്കുന്നതിനാണ് വാങ്മൌനമെന്നു പറയുന്നത്. ബലാല്‍ക്കാരേണ ഇന്ദ്രിയങ്ങളെ അടക്കി വിഷയസമ്പര്‍ക്കമില്ലാതിരികികുന്നതു് അക്ഷമൌനമെന്നും പറയപ്പെടുന്നു. കര്‍മ്മങ്ങളെ മുഴുവന്‍ വിട്ടു നിശ്ചേഷ്ഠനായിരിക്കുന്നതാണ് കാഷ്ഠമൌനം. പറയപ്പെട്ട മൂന്നു മൌനങ്ങളും നല്ലതുതന്നെ. പക്ഷേ ചിത്തവാസനകളടങ്ങിക്കഴിഞ്ഞാല്‍ സംഭവിക്കുന്നതാണു് സൌഷുപ്ത മൌനം. ഒന്നിലും ഒരു തരത്തിലുള്ള ഭേദബുദ്ധിയും അപ്പോഴുണ്ടാവില്ല. രാത്രിയെന്നോ പകലെന്നോ സമാധിയെന്നോ വിഷയഗ്രഹണമെന്നോ ജാഗ്രത്തെന്നോ സുഷുപ്തിയെന്നോ ഉള്ള യാതൊരു ഭേദവുമില്ലാതെ ആദ്യന്തരഹിതവും ഏകവും നിരുപാധികവുമായ ബ്രഹ്മഭാവമൊഴിച്ചു മറ്റൊന്നിന്റെയും പ്രതീതിയില്ലാതിരിക്കും. അതുതന്നെ സൌഷുപ്തമൌനം. നാനാതത്വസ്വരൂപമായ ഈ ജഗത്തെല്ലാം തന്നെയും അദ്വൈതബ്രഹ്മമല്ലാതെ മറ്റൊന്നമില്ലെന്നറിഞ്ഞു നിര്‍വ്വികല്പമായ ബ്രഹ്മഭാവത്തില്‍ മുഴുകിയിരിക്കുന്നതുതന്നെ സൌഷുപ്തമൌനമെന്നു പറയപ്പെടുന്നു. ജഗല്‍സംബന്ധമില്ലാതെ ബ്രഹ്മൈക ഭാവനയായി ഭേദബുദ്ധിയില്ലാതെ സുഷുപ്തിക്കു തുല്ല്യമായുള്ള ഇരിപ്പിനെത്തന്നെയാണ് സൌഷുപ്തമൌനമെന്നുപറയുന്നതു്. ലേഖനം മുഴുവന്‍ വായിക്കുക »
കാളിയമര്‍ദ്ദനവര്‍ണ്ണനം – നാരായണീയം (56)
അല്ലേ സര്‍വ്വേശ്വരാ ! ദേവവനിതകള്‍ ദേവന്മാരടിയ്ക്കുന്ന ദുന്ദുബിവാദ്യത്തോടിടചേര്‍ന്നു സുന്ദരമാകുംവണ്ണം ആകാശദേശത്തില്‍ ഗാനം ചെയ്യവെ നിന്തിരുവടി ഭംഗിയില്‍ ചലിപ്പിക്കപ്പെട്ട കര്‍ണ്ണാഭരണത്തോടുകൂടിയവനായിട്ട് കാളിയനില്‍ വളരെനേരം നൃത്തം ചെയ്തു. ലേഖനം മുഴുവന്‍ വായിക്കുക »
അര്‍ജ്ജുനോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (33)
സങ്കല്‍പ്പങ്ങളെ മുഴുവന്‍ അകറ്റി ഭാവനയും വാസനയും അല്പം പോലുമില്ലാതെ സ്വച്ഛനിര്‍മ്മലനായിരിക്കുന്നതു തന്നെ ബ്രഹ്മലക്ഷണം. ബ്രഹ്മമായിത്തീരാനുള്ള അറിവും പ്രയത്നവുമാണ് ജ്ഞാനലക്ഷണം. യോഗവും അതുതന്നെ. അതിനാല്‍ രണ്ടിന്റയും ലക്ഷണങ്ങള്‍ പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഞാനടക്കമുള്ള ഈ ലോകം മുഴുവന്‍ ബ്രഹ്മമാണന്ന വിശ്വാസം തന്നെ ബ്രഹ്മാര്‍പ്പണം. കര്‍മ്മഫലങ്ങളെ ഉപേക്ഷിക്കുന്നത് സന്യാസം; സങ്കല്‍പ്പങ്ങളെ അകറ്റുന്നതു് അസംഗവുമാണ്. സര്‍വ്വാന്തര്യാമിയും അദ്വൈതനുമായ ഈശ്വരന്‍ എല്ലാം ചെയ്യുന്നുവെന്ന ഭാവനയോടെ ദ്വൈതഭാവനയില്ലാതിരിക്കുന്നതും ബ്രഹ്മാര്‍പ്പണമാണെന്നു അറിവുള്ളവര്‍ പറയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
കാളിയ മര്‍ദ്ദനവര്‍ണ്ണനം – നാരായണീയം (55)
ദേവ! അനന്തരം നിന്തിരുവടി യമുനാജലനിവാസിയായ ഭയങ്കരനായ കാളിയനെ അവിടെനിന്നും അകറ്റുന്നതിന്നു മനസ്സില്‍ നിശ്ചയിച്ചിട്ട് വിഷക്കാറ്റുതട്ടി ഇലകളെല്ലാം ഉണങ്ങിയിരുന്ന നദീതീരത്തിലുള്ള കടമ്പുവൃക്ഷത്തെ വേഗത്തില്‍ പ്രാപിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »
നാരായണീയം ആത്മീയ പ്രഭാഷണം MP3 – സ്വാമി ഉദിത് ചൈതന്യാജി
സ്വാമി ഉദിത് ചൈതന്യാജി നാരായണീയത്തെ ആസ്പദമാക്കി നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും MP3 പ്ലയറുകളിലുംമൊബൈല്‍ ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി വ്യക്തതയില്‍ കുറവുവരാതെ തന്നെ encode ചെയ്തിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ. ലേഖനം മുഴുവന്‍ വായിക്കുക »
ശിലോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (32)
യാതൊരു കലനകളുമില്ലാത്ത സത്താമാത്രമായ സച്ചിദാനന്ദബ്രഹ്മം തന്നെ ‘ഞാന്‍’ എന്ന കലനകൊണ്ടു ജീവനും മനനം കൊണ്ടു മനസ്സും വിഷയഗ്രഹണം കൊണ്ട് ഇന്ദ്രിയങ്ങളുമായിത്തീര്‍ന്നു. ഞാന്‍ കര്‍ത്താവാണ്, ഭോക്താവാണ്, സാക്ഷിയാണ് എന്നും മറ്റും അഭിമാനിച്ചും സുഖിച്ചും ദുഃഖിച്ചും കഴിയുന്ന ജീവന്‍ തന്നെ പുര്യഷ്ടകം. ഈ പുര്യഷ്ടകം ഹേതുവായിട്ടാണ് സ്വപ്നാനുഭവമെന്നപോലെ ഇല്ലാത്ത സംസാരഭക്തിയും ദൃശ്യബോധവുമെല്ലാം ഉണ്ടാകുന്നത്. ഹേ രാമാ, അതിനാല്‍ നീ പുര്യഷ്ടകമാകുന്ന ജീവനകലയെ അടക്കി ജീന്മുക്തനായി വര്‍ത്തിക്കൂ. മുറവില്ലാത്ത ആനന്ദപ്രവാഹത്തില്‍ മുങ്ങിക്കൊണ്ടുള്ള ജീവന്മുക്താവസ്ഥ ആരെയാണ് ചാരിതാര്‍ത്ഥനാകാത്തത്? ലേഖനം മുഴുവന്‍ വായിക്കുക »
പശുപശുപാലോജ്ജീവനവര്‍ണ്ണനം – നാരായണീയം (54)
പണ്ട് ഒരിക്കല്‍ നിന്തിരുവടിയെ ഭജിക്കുന്നതില്‍ സമുത്സുകനായ സൗഭരി എന്ന് വിഖ്യാതനായ മഹര്‍ഷി കാളിന്ദിയുടെ അന്തര്‍ഭാഗത്തില്‍ പന്ത്രണ്ടുകൊല്ലങ്ങളോളം തപസ്സുചെയ്തുകൊണ്ടിരിക്കുമ്പോള്‍ പരസ്പരം സ്നേഹിച്ചു സുഖിച്ചിരുന്ന മത്സ്യങ്ങളില്‍ പ്രേമത്തോടുകൂടിയവനായിരിക്കെ ഒരിക്കല്‍ ഗരുഡനെ മുമ്പില്‍ പ്രത്യക്ഷമായി കണ്ടു. ലേഖനം മുഴുവന്‍ വായിക്കുക »
വില്വോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (31)
ഹേ, രാമചന്ദ്രാ, കോടി കോടി യോജനവലിപ്പമുള്ളതും വളരെ പഴയതാണെങ്കിലും ഇപ്പോഴും പുതുമയെ തോന്നിക്കുന്നതും മൃദുലവും മനോഹരവുമായ ഒരു വലിയ കൂവളക്കായയുണ്ട്. അതിനുള്ളില്‍ ആയിരക്കണക്കില്‍ ബ്രഹ്മാണ്ഡങ്ങള്‍ വിളങ്ങിക്കൊണ്ടിരിക്കുന്നു. മലയോരത്തു കടുകിന്മണികള്‍ വിതറിയാല്‍ എപ്രകാരം തോന്നപ്പെടുമോ, അപ്രകാരമാണ് അതില്‍ ബ്രഹ്മാണ്ഡങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. വളരെ പഴക്കമുള്ളതും നല്ലവണ്ണം മൂപ്പെത്തീട്ടുള്ളതുമാണ് ആ കായയെങ്കിലും പഴുത്തുവീഴത്തക്കനിലയില്‍ എന്നും അത് പാകം വരില്ല. സംവിച്ഛക്തിയാണ് അതിന്റെ ഉള്ളിലെ കുഴമ്പു്. ആചിച്ഛക്തിതന്നെ അതിനുള്ളില്‍ ആകാശാദിഭൂതങ്ങളും കാലദേശങ്ങളുമെല്ലാമായി പ്രകാശിക്കുകയും ചെയ്യുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ധേനുകാസുരവധം – നാരായണീയം (53)
അല്ല്യോ ജഗന്നിയന്താവേ ! നിന്തിരുവടി ബാല്യത്തെ അതിക്രമിച്ചു (6 മുതല്‍ 10 വരെയുള്ള) മനോമോഹനമായ പൗഗണ്ഡകം എന്ന വയസ്സിനെ പ്രാപിച്ചിട്ട് കാലിക്കിടാങ്ങളെ മെയ്ക്കുന്നതു മതിയായി ഉത്സാഹത്തോടുകൂടി വലിയ പശുക്കളെ പരിപാലിക്കുന്നതിന്നായി ആരംഭിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »
ദേവപൂജോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (30)
ശ്രീപരമേശ്വരന്‍ പറഞ്ഞു: “ലക്ഷ്മീവല്ലഭനായ ശ്രീ നാരായണനോ സരോജാസനനായ ബ്രഹ്മദേവനോ ഞാനോ ദേവനാവാന്‍ വയ്യ. ശരീരാദ്യുപാധികളെക്കൊണ്ടു പരിച്ഛിന്നന്മാരായവരൊന്നും ദേവന്മാരാവാന്‍ വയ്യ. അതുപോലെ മൂര്‍ത്തങ്ങളും ദ്യശ്യങ്ങളുമായ പദാര്‍ത്ഥങ്ങളൊന്നും ദേവനാവാന്‍ വയ്യ. എങ്ങും നിറഞ്ഞും അപരിച്ഛിന്നവും സച്ചിദാനന്ദാകാരവുമായ ചിദാകാശംതന്നെ ദേവന്‍. കേവലം മൂഢന്മാരായ പ്രാകൃതന്മാരാണു് പരിച്ഛിന്നങ്ങളും മൂര്‍ത്തങ്ങളുമായ വിഗ്രഹാദികളെ പൂജിക്കുന്നതും. എന്നാല്‍ അതൊരു തെറ്റല്ല. ഒരു യോജനദൂരം നടക്കാന്‍ കഴിയാത്തവന്‍ ഒരു നാഴിക ദൂരം നടക്കാറില്ലേ? അതുപോലെയെന്ന് കരുതിയാല്‍ മതി. അമൂര്‍ത്തവും അപരിച്ഛിന്നവുമായ ചിത്തിനെ ഭാവിക്കാന്‍പോലും കഴിയാത്തവന്‍ മൂര്‍ത്തമായ വിഗ്രഹത്തെ ദേവനാക്കി കല്പിച്ചു മൂര്‍ത്തങ്ങളായ ജലഗന്ധാദ്യുപകരണങ്ങളെക്കൊണ്ടും പൂജിക്കുന്നു. അതും നല്ലതുതന്നെ. അങ്ങനെ ചെയ്തുചെയ്തു കാലംകൊണ്ടു് അവര്‍ക്കും ദേവബോധമുണ്ടാവും.” ലേഖനം മുഴുവന്‍ വായിക്കുക »
വത്സാപഹരണവര്‍ണ്ണനം – നാരായണീയം (52)
അപ്പോള്‍ അഘാസുരന്നു മോക്ഷം നല്‍കിയ വിഷയത്തില്‍ ഇതര അവതാരങ്ങളില്‍ കാണപ്പെടാത്തതായ അങ്ങയുടെ മാഹാത്മ്യാതിശയത്തെ പ്രത്യക്ഷത്തില്‍ കണ്ടിട്ട് ആ ബ്രഹ്മദേവന്‍ അങ്ങയെ പരീക്ഷിക്കേണമെന്ന് ഇച്ഛിച്ചുകൊണ്ട് അനന്തരം തന്റെ മായയെ പ്രയോഗിച്ച് പശുക്കുട്ടികളെയെല്ലാം കാഴ്ചയില്‍ മറച്ചു. ലേഖനം മുഴുവന്‍ വായിക്കുക »
ഭ്രസുണ്ഡോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (29)
ശരിയായ തത്വവിചാരവും തത്വബോധവും ഇല്ലാത്തതുകൊണ്ടുമാത്രമാണ് ഇതു ഞാനാണെന്ന ദേഹാഭാസം നിലനല്ക്കുന്നതും അസ്ഥിമാംസാദി മലിനവസ്തു നിര്‍മ്മിതമായ ശരീരത്തെ ഞാനെന്നഭിമാനിച്ചു കൊണ്ടിരിക്കുംകാലത്തോളം ഒരാള്‍ക്കെങ്ങനെ ജ്ഞാനമുണ്ടാവും? സ്വപ്നത്തില്‍ സങ്കല്പമനിര്‍മ്മിതങ്ങളായ ശരീരങ്ങള്‍ എത്രയാണു് ഉണ്ടാവുകയും നശിക്കുകയും ചെയ്യുന്നതു്? അതില്‍ നിന്നെന്താണു് ഈ ശരീരത്തിത്തിന്നു വ്യത്യാസം? വാസ്തവത്തില്‍ പറയത്തക്ക വ്യത്യാസങ്ങളൊന്നുമില്ല. ഈ ശരീരം രാത്രി കിടക്കയില്‍ കിടക്കുമ്പോള്‍ അതിനെ കേവലം വിസ്മരിച്ച് കേവലം കല്പനമാത്രമായ മറെറാരു ശരീരത്തില്‍ ഇരുന്നുകൊണ്ടാണല്ലോ സ്വര്‍ഗ്ഗലോകത്തോ അഥവാ മറെറവിടെയെങ്കിലുമോ ഒക്കെപ്പോവുന്നതു്. ജാഗ്രദവസ്ഥയിലും ചിലപ്പോള്‍ മനോരാജ്യത്തിലും മററും ഈ ശരീരത്തെ മറന്നു മറെറവിടെങ്കിലുമൊക്കെ പോവാറുണ്ടല്ലോ. അതു് ഏതു ശരീരത്തിലിരുന്നുകൊണ്ടാണ്? ഈ നിലയ്ക്ക് ആലോചിക്കുമ്പോള്‍ സംസാരം ഒരു ദീര്‍ഘസ്വപ്നമെന്നോ ദീര്‍ഘമായ മനോരാജ്യമെന്നോ പറയാവുന്നതേയുളളു . സ്വപ്നാവസ്ഥയിലെ ദ്യശ്യങ്ങള്‍പോലെത്തന്നെ ഇവിടെ കാണപ്പെടുന്ന ദ്യശ്യങ്ങളും. ലേഖനം മുഴുവന്‍ വായിക്കുക »



