കൂടുതല്‍ ലേഖനങ്ങള്‍

അഘാസുരവധവും വനഭോജനവും – നാരായണീയം (51)

അല്ലേ സര്‍വ്വശക്ത! ഒരിക്കല്‍ നിന്തിരുവടി ഗോപകുമാരരൊരുമിച്ച് വനഭോജനത്തി‍ല്‍ താല്പര്‍യ്യമുള്ളവനായിട്ട് പലതരത്തിലുള്ള പശുക്കിടാങ്ങളാ‍ല്‍ ചുഴപ്പെട്ടാവനായി ഉപദംശങ്ങളോടുകൂടിയ ഭക്ഷണദ്രവ്യങ്ങളോടുകൂടി അതിരാവിലെ യാത്രയായി. ലേഖനം മുഴുവന്‍ വായിക്കുക »

നിര്‍വ്വാണപ്രകരണം – ലഘുയോഗവാസിഷ്ഠം (28)

ഹേ രാമചന്ദ്ര! കാലദേശങ്ങളാല്‍ പരിച്ഛേദിക്കപ്പെടാതെ അപരിച്ഛിന്നമായി എങ്ങും നിറഞ്ഞതും, ക്ഷയവൃദ്ധികളില്ലാതെ നിത്യസത്യവും, ഗുണബാധയില്ലാത്തതിനാല്‍ പ്രശാന്തവും, ആദ്യന്തരഹിതവും, ചിന്മാത്രവും, യാതൊരു കലനകളുമില്ലാത്തതിനാല്‍ കേവലവുമായ പരബ്രഹ്മംതന്നെ ഞാന്‍. എന്നില്‍ നിന്ന്യമായിട്ടൊന്നുംതന്നെയില്ല എന്നുള്ള നിശ്ചയത്തെ ഉറപ്പിച്ചു സംസാരത്തിന്റെ ചിന്തതന്നെയില്ലാതെ എല്ലാകാരണങ്ങളേയും നിശ്ചലങ്ങളാക്കി മൗനിയും മഹാനുമായി വര്‍ത്തിക്കൂ. ആ ദശയില്‍ നിനക്കു സുഖിക്കാന്‍ മറ്റൊന്നിന്റെയും ആവശ്യമില്ലാതായിത്തീരും. നീ ആത്മാവില്‍ ആത്മാവിനെക്കൊണ്ടു സുഖിയും അതിനാല്‍ ആത്മാരാമനുമായിത്തീരും. ലേഖനം മുഴുവന്‍ വായിക്കുക »

വത്സബകാസുര വര്‍ണ്ണനം – നാരായണീയം (50)

ഐശര്‍യ്യമൂര്‍ത്തിയായ ദേവ! അനന്തരം സഖാവായ ബലഭദ്രനൊന്നിച്ച് നേത്രാനന്ദകരമായ ശരീരശോഭയോടുകൂടിയ നിന്തിരുവടി ഇളകിപ്പറന്നുനടക്കുന്ന വരിവണ്ടിന്‍നിരയോടുകൂടിയതും ചിത്തം കവരുന്നതുമായ വൃന്ദാവനത്തി‍ല്‍ കാലിക്കിടാങ്ങളെ പരിപാലിക്കുന്നതില്‍ താല്പര്‍യ്യത്തോടുകൂടിയവനായി കൊമ്പ്, ഓടക്കുഴല്‍‍ , ചൂരക്കോല്‍ ഇവയെ കയ്യിലേന്തി ഗോപബാലന്മരൊന്നിച്ച് സഞ്ചരിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

ആകാശഗത്യാദിഭാവനിരൂപണം – ലഘുയോഗവാസിഷ്ഠം (27)

ശരിയായ വിചാരംകൊണ്ട് വസ്തുസ്വരൂപത്തെ അറിഞ്ഞ് തന്റെ ചിത്തത്തെ നിഗ്രഹിച്ചവര്‍ ധന്യനും ജന്മസാഫല്യം കൈവന്നവനുമാണ്. എല്ലാറ്റിലുമേറെ അപകടം പിടിച്ച ഒന്നാണ് ചിത്തം വിഷയങ്ങളോടു പറ്റിക്കൂടിക്കൊണ്ടിരിക്കുന്നുവെന്നത്. അതിനെയാണ് സംഗമമെന്നു പറയുന്നത്. അതു ഹേതുവായിട്ടാണ് രാഗദ്വേഷങ്ങളും മദമത്സരങ്ങളും മറ്റുമാകുന്ന വികാരങ്ങള്‍ വളരുകയും ജീവന്‍ അവയാല്‍ വിട്ടുമാറാന്‍ വയ്യാത്ത നിലയില്‍ കെട്ടപ്പെടുകയും ചെയ്യുന്നത്. നന്മയും തിന്മയും സുഖവും ദുഃഖവുമെല്ലാം ചിത്തത്തിന്റെ വെറും സങ്കല്പങ്ങള്‍ മാത്രമാണ്. അവയെ വിഷയങ്ങളില്‍ ആരോപിച്ചിട്ടാണ് സംഗത്തെ വളര്‍ത്തുന്നത്. അര്‍ത്ഥങ്ങള്‍ക്കും, ആശകള്‍ക്കും, ആപത്തുകള്‍ക്കും കാരണം സംഗം മാത്രം. എല്ലാം സംഗം ഹേതുവായിട്ടുണ്ടാവുന്നവയാണ്. അതിനാല്‍ ഹേ രാമചന്ദ്ര! നീ സംഗത്തെ ആദ്യംതന്നെ നിശ്ശേഷം അകറ്റി സൗമ്യബുദ്ധിയെ വളര്‍ത്തു. എന്നാല്‍ ക്രമേണ മറ്റെല്ലാം കാലംകൊണ്ടു വന്നുചേര്‍ന്നോളും. ലേഖനം മുഴുവന്‍ വായിക്കുക »

വീതഹവ്യോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (26)

അനാദികാലമായി തന്നില്‍ ഉദിച്ചു വളര്‍ന്നു തടിച്ചു കൊഴുത്ത സംസാരവാസനകളോടും ശരീരമനോബുദ്ധീന്ദ്രിയങ്ങളാകുന്ന കരണങ്ങളില്‍ ഓരോന്നിന്റയും ഓരോ ധര്‍മ്മത്തോടും അദ്ദേഹം പ്രത്യേകം പ്രത്യേകമായി യാത്ര പറഞ്ഞു. അതായതു് അവയെ ഓരോന്നോരോന്നായി തന്നില്‍നിന്നും നിശ്ശേഷം അകറ്റി. നല്ലതോ ചീത്തയോ വിധിച്ചതോ നിഷേധിച്ചതോ ആയ ഒരു ധര്‍മ്മവും തന്നിലില്ലാത്ത നിലയില്‍ നിശ്ശേഷം അകറ്റി. ലോകവാസന, ശാസ്ത്രവാസന, ദേഹവാസന തുടങ്ങിയ വാസനകളേയും നിശ്ശേഷം അകറ്റി. അനന്തരം അത്യന്തസൂക്ഷ്മമായ നാദത്തില്‍ക്കൂടെ പ്രജ്‍ഞസ്വരൂപത്തെ പ്രാപിച്ചതോടെ അദ്ദേഹത്തിന്റെ വ്യക്തിത്വം കേവലം നശിക്കുക തന്നെ ചെയ‍്തു. ബ്രഹ്മമെന്നും പുരുഷനെന്നും ആത്മാവെന്നും ശിവനെന്നും കാലമെന്നും മറ്റും പറയുന്നതേതൊരു തത്വത്തെയാണോ, ആ തത്ത്വമായിതീര്‍ന്നു അദ്ദേഹം. ലേഖനം മുഴുവന്‍ വായിക്കുക »

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (96-100)

മുപ്പുരാരേ! മദമിളകിയ എന്റെ മനസ്സാകുന്ന ആനയെ ധൈര്‍യ്യമാകുന്ന തോട്ടികൊണ്ട് അടക്കി ഭക്തിയാകുന്ന ചങ്ങലകൊണ്ടു നിന്തിരുവടി തൃപ്പാദത്തോടു ചേര്‍ത്തു മുറുകെ ബന്ധിച്ചരുളിയാലും. ലേഖനം മുഴുവന്‍ വായിക്കുക »

വൃന്ദാവനഗമനവര്‍ണ്ണനം – നാരായണീയം (49)

അങ്ങയുടെ മാഹാത്മ്യത്തെ അറിയാത്തവരായ ഗോപന്മാ‍ര്‍ ഈ ഗോകുലത്തി‍ല്‍ കാരണമൊന്നുമില്ലാതെയുള്ള മരം മുറിഞ്ഞുവീഴുക മുതലായവയെ ദുര്‍ന്നിമിത്തങ്ങളാണെന്നു സംശയിച്ചിട്ട് ഏതെങ്കിലും ഒരു ദിക്കിലേക്കു പോകുവാന്‍തന്നെ തീര്‍ച്ചപ്പെടുത്തി. ലേഖനം മുഴുവന്‍ വായിക്കുക »

നളകൂബരഗ്രീവന്മാരുടെ ശാപമോക്ഷം – നാരായണീയം (48)

സന്തുഷ്ടചിത്തരായ സുരസംഘങ്ങളാല്‍ ദാമോദരന്‍ എന്നുച്ചരിച്ച് വര്‍ദ്ധിച്ച് സന്തോഷത്തോടെ സ്തുതിക്കപ്പെട്ട സുകുമാരമായ ഉദരത്തോടുകൂടിയ നിന്തിരുവടി സുഖമായി ഉരലില്‍ ബന്ധിക്കപ്പെട്ടവനായി സ്ഥിതിചെയ്യുമ്പോ‍ള്‍ അധികം അകലെയല്ലാതെ രണ്ടു അറഞ്ഞില്‍ മരങ്ങളെ ഉയര്‍ന്നുകണ്ടു. ലേഖനം മുഴുവന്‍ വായിക്കുക »

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (91-95)

ഹേ രാജമൗലേ! ആദ്യമുണ്ടായിരുന്ന അജ്ഞാനം അടിയോടെ വിട്ടകന്നുകഴിഞ്ഞു. നിതാന്തസുന്ദരവും അതിനിര്‍മ്മലവുമായ ജ്ഞാനം ഹൃദയത്തില്‍ പ്രവേശിച്ചുകഴിഞ്ഞു; ഐശ്വര്‍യ്യപ്രദവും മോക്ഷത്തിന്നു നിദാനവുമായ നിന്തിരുവടിയുടെ തൃച്ചേവടികളെ സേവിച്ചുകൊള്ളുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഉലൂഖലബന്ധനം – നാരായണീയം (47)

ഒരിക്കല്‍ നിന്തിരുവടി തയി‍ര്‍ കടഞ്ഞുകൊണ്ടിരുന്ന അമ്മയുടെ അടുത്തു ചെന്നിട്ട് മുലപ്പാ‍ല്‍ കുടിപ്പാനുള്ള ആഗ്രഹം നിമിത്തം ത‌യി‍ര്‍ കലക്കുന്നതിനെ തടഞ്ഞും കൊണ്ട് മടിയില്‍ കടന്നുകൂടി മുലകുടിപ്പാ‍ന്‍ തുടങ്ങി. ലേഖനം മുഴുവന്‍ വായിക്കുക »

ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (86-90)

ഹേ ഉമാജാനേ! ഒരുവിധം പണിപ്പെട്ടു പൂജാദ്രവ്യങ്ങളെല്ലാം ശേഖരിക്കുന്നുവെങ്കിലും ഞാനെങ്ങിനെയാണ് അങ്ങയെ പൂജിക്കേണ്ടത് ? അങ്ങയുടെ ശിരസ്സെവിടെയെന്നറിയുവാന്‍ പരിശ്രമിക്കാവുന്ന വിധത്തി‍ല്‍ ഒരു(ഹംസ) പക്ഷിയുടെ രൂപമോ, പാദങ്ങളറിയാവുന്നവിധം ഒരു പന്നിയുടെ സ്വരൂപമോ ധരിപ്പാന്‍ ഞാ‍ന്‍ ശക്തനുമല്ല. വാസ്തവത്തില്‍ ആ രൂപങ്ങളെ കൈക്കൊണ്ട ബ്രഹ്മദേവന്‍ മഹാവിഷ്ണു എന്നിവരുംകൂടി ആ സ്ഥാനങ്ങ‍ള്‍ കണ്ടു പിടിക്കുവാന്‍ കഴിയാത്തവരായിട്ടാണല്ലോ പിന്‍വാങ്ങിയത് ? ലേഖനം മുഴുവന്‍ വായിക്കുക »

യോഗവാസിഷ്ഠം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

യോഗവാസിഷ്ഠത്തെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ആകെ 9 മണിക്കൂര്‍, 124 MB. ലേഖനം മുഴുവന്‍ വായിക്കുക »

ശിവാനന്ദ ലഹരീ – ശങ്കരാചാര്യര്‍ (81-85)

ഹേ സാംബമൂര്‍ത്തേ! യാതൊരുവന്‍ അങ്ങയിലര്‍പ്പിച്ച ഹൃദയത്തോടെ അങ്ങയുടെ തൃപ്പാദപൂജ, ധ്യാനം, നമസ്കാരം, കഥാ ശ്രവണം, ദര്‍ശനം, കീര്‍ത്തനം എന്നീ നിയമപൂര്‍വ്വകമായ ദീനചര്‍യ്യയെ സന്തോഷത്തോടെ അനുഷ്ഠിക്കുന്നുവോ, അവന്‍തന്നെയാണ് ജീവന്മുക്ത‍ന്‍ . ലേഖനം മുഴുവന്‍ വായിക്കുക »

കൃഷ്ണണന്റെ വായില്‍ യശോദ ലോകം മുഴുവന്‍ കണ്ട കഥ – നാരായണീയം (46)

അല്ലയോ പ്രകാശസ്വരുപിന്‍! പണ്ട് (ശൈശവകാലത്തില്‍) സ്വയം ജ്യോതിരുപനായ നിന്തിരുവടി മുലപ്പാല്‍ കുടിച്ച് മലര്‍ന്നു കിടക്കുന്ന അവസരത്തി‍ല്‍ കോട്ടുവായിടുമ്പോ‍ള്‍ വായ് തുറന്ന സമയം യശോദ ലോകം മുഴുവന്‍ ദര്‍ശിച്ചുവത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (76-80)

പ്രേമമയിയായ ഭക്തി ഭഗവത് പാദമാകുന്ന ആകാശത്തില്‍ സ്ഥിതിചെയ്തുകൊണ്ട് കാര്‍മേഘസമൂഹമെന്നപോലെ ആനന്ദവൃഷ്ടി ചൊരിയുന്നു. ഈ വര്‍ഷത്താ‍ല്‍ ഏതൊരുവ‍ന്‍ മനസ്സാകുന്ന തടാകം നിറയുന്നുവോ അവന്റെ ജന്മമാകുന്ന സസ്യം ഫലവത്തായി തീരുന്നു. അങ്ങിനെയല്ലാത്തവന്റെ ജന്മം നിഷ്പലം തന്നെ. ലേഖനം മുഴുവന്‍ വായിക്കുക »