കൂടുതല്‍ ലേഖനങ്ങള്‍

ബാലലീലാവര്‍ണ്ണനം – നാരായണീയം (45)

ബലരാമസമേതനായ ഹേ മുരരിപോ ! ഭവാന്മരിരുവരും കയ്യും മുട്ടും കത്തി സഞ്ചരിച്ചുകൊണ്ട് വീട്ടിന്റെ ഓരോ ഭാഗങ്ങളേയും അനിര്‍വ്വചനീയമാംവണ്ണം അലങ്കരിക്കുന്നവരും ചലിക്കപ്പെട്ട പാദപങ്കജങ്ങളോടുകൂടിയവരും മനോഹരങ്ങളായ തളകളുടെ ശബ്ദം കേള്‍ക്കുന്നതി‍ല്‍ കൗതുകത്തോടുകൂടിയവരുമായിട്ട് വേഗത്തി‍ല്‍ മനോഹരമാംവിധം സഞ്ചരിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (71-75)

അഞ്ജന(മഷി) നോക്കി നിധിയുള്ള സ്ഥലം കണ്ടറിഞ്ഞ് അതുകാക്കുന്ന ഭൂതങ്ങള്‍ക്കു ബലികൊടുത്തു അവരുടെ സഹായത്തോടെ ഇരുളാര്‍ന്ന ആവരകപ്രദേശത്തെ കുഴിച്ച് സര്‍പ്പങ്ങളാ‍ല്‍ ചുറ്റിപ്പിണയപ്പെട്ടു കിടക്കുന്ന നിധികംഭത്തെ എടുത്തുകൊണ്ടു വന്നനുഭവിക്കുന്നവര്‍തന്നെ ധന്യന്മാ‍ര്‍ ; അതുപോലെ, ധ്യാനബലംകൊണ്ടു നോക്കിയറിഞ്ഞു ഈശ്വരനാമ ജപങ്ങളാകുന്ന പൂജാദ്രവ്യങ്ങളോടുകൂടി അജ്ഞാനത്തെ നീക്കംചെയ്തു ദേവന്മാരാല്‍ സേവിക്കപ്പെട്ടതും സര്‍പ്പഭൂഷിതവുമായ നിന്തിരുവടിയുടെ പാദപങ്കജത്തെ പ്രാപിക്കുന്നതാരോ അവര്‍തന്നെയാണ് ഭാഗ്യശാലിക‍ള്‍ . ലേഖനം മുഴുവന്‍ വായിക്കുക »

നാമകരണവര്‍ണ്ണനം – നാരായണീയം (44)

ഹേ ഭഗവന്‍! വസുദേവന്റെ വാക്കുകളാല്‍ നിഷ്‍ക്രിയനായ അങ്ങയുടെ നാമകരണാദിസംസ്കാരക്രിയകളെ ആരുമറിയാതെ ചെയ്യുന്നതിന്നായി മനഃ പാഠമായിരിക്കുന്ന ജ്യോതിഷതത്വങ്ങളോടുകൂടിയ ഗര്‍ഗ്ഗമഹര്‍ഷി അങ്ങയുടെ വാസസ്ഥലത്തേക്ക് എത്തിച്ചേര്‍ന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (66-70)

ഹേ ശംഭോ! പ്രപഞ്ചസൃഷ്ടിതന്നെ നിന്തിരുവടിയുടെ വിനോദത്തിന്നു വേണ്ടിയാണ്; ജനങ്ങളെല്ലാം അങ്ങയുടെ ക്രീഡാമൃഗങ്ങള്‍; അതിലൊരുവനായ എന്റെ ചേഷ്ടിതങ്ങളേയും നിന്തിരുവടി കണ്ടു രസിക്കുന്നു എന്നതിനാല്‍ എന്നെ രക്ഷിക്കുകയെന്നതും നിന്തിരുവടിയുടെ ഒഴിച്ചുകൂടാത്ത കടമതന്നെയാണ്. ലേഖനം മുഴുവന്‍ വായിക്കുക »

തൃണാവര്‍ത്തമോക്ഷവ‍ര്‍ണ്ണനം – നാരായണീയം (43)

ഹേ ഗുരുവായൂരപ്പ! ഒരിക്ക‍ല്‍ ഏറ്റവും ഘനത്തോടുകൂടിയ അങ്ങയേ എടുക്കുവാ‍ന്‍ വയ്യാതെ മാതാവു ശയ്യയില്‍ കിടത്തിയിട്ട്,’ അഹോ ! ഇത് എന്താണ് ? എന്നിങ്ങിനെ ശങ്കാകുലയായി ഇതിനെപറ്റി ആലോചിച്ചുകൊണ്ട് ഗൃഹകൃത്യങ്ങളില്‍ ഏ‍ര്‍പ്പെട്ടിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (61-65)

ഞെട്ടറ്റുവീണ അങ്കോലമരത്തിന്റെ(മൂത്തുപഴുത്ത) കായ്കള്‍ വീണ്ടും അവയുടെ പഴയസ്ഥാനത്തേക്കുതന്നെ കുതിച്ചെത്തുന്നതെങ്ങിനേയോ, സൂചി അയസ്മാന്തത്തിലേക്കു ആകര്‍ഷിക്കപ്പെടുന്നതെങ്ങിനേയൊ, ഒരു പതിവൃത, തന്റെ ഭര്‍ത്താവിനേയും ഒരു ലത വൃക്ഷത്തേയും നദി സമുദ്രത്തേയും പ്രാപിക്കുന്നതെങ്ങിനേയോ അതുപോലെതന്നെ മനുഷ്യന്റെ ചിത്തവൃത്തി ഈശ്വരോന്മുഖമായിതീര്‍ന്ന് സ്വയമേവ ഭഗവച്ചരണാരാവിന്ദങ്ങളെ പ്രാപിച്ചിട്ട് എല്ലായ്പോഴും അവിടെതന്നെ സ്ഥിതിചെയ്യുന്നുവെങ്കില്‍ അതു തന്നെയാണ് യഥാര്‍ത്ഥമായ ഭക്തി എന്ന് പറയപ്പെടുന്നത്. ലേഖനം മുഴുവന്‍ വായിക്കുക »

ശകടാസുരനിഗ്രഹവര്‍ണ്ണനം – നാരായണീയം (42)

അല്ലയോ പ്രഭോ ! ഒരിക്കല്‍ അങ്ങയുടെ ജന്മദിനത്തില്‍ ക്ഷണിയ്ക്കപ്പെട്ട ബന്ധുക്ക‍ള്‍ , സ്ത്രീകള്‍ , വിപ്രേന്ദ്രന്മാര്‍ ഇവരോടുകൂടിയ ആ വ്രജനായികയായ യശോദ അങ്ങയെ വലിയൊരു ശകടത്തിന്റെ സമീപത്തില്‍ കിടത്തി അടുക്കള മുതലായ സ്ഥലങ്ങളി‍ല്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (56-60)

നാശമില്ലാത്തവനും, സത്വം, രജസ്സ്, തമസ്സ്, എന്നി മൂന്നു ഗുണങ്ങളെ ആശ്രയിച്ച് ബ്രഹ്മ-വിഷ്ണു- മഹേശ്വരരൂപങ്ങളെകൈക്കൊണ്ടവനും സ്ഥുലസുക്ഷ്മകാരണാത്മകമായ മൂന്നുവിധ ശരീരത്തേയും-അഥവ- മുപ്പൊരങ്ങളേയും – നശിപ്പിച്ചവനും പാര്‍വ്വതിദേവിയുടെ തപഫലവും സത്യസ്വരൂപിയും ലോകാനുഗ്രഹത്തിന്നായി ആദ്യമായിത്തന്നെ കഡുംബിയായിത്തീര്‍ന്നവനും യോഗീശ്വരന്മാരുടെ മനസ്സി‍ല്‍ ചിത്‍സ്വരൂപത്തി‍ല്‍ പ്രത്യക്ഷമാവുന്നവനും യോഗമായബലത്താ‍ല്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചവനും ഉപനിഷത്തുകളിലെല്ലാമന്തര്‍ഭവിച്ചു സ്ഥിതിചെയ്യുന്നവനും സന്ധ്യാനടനത്തില്‍ അതിവാഞ്ഛയോടുകൂടിയവനും ജടധാരിയുമായിരിക്കുന്ന ശ്രീ ശംഭുവിന്നായ്ക്കൊണ്ട് നമസ്കാരം. ലേഖനം മുഴുവന്‍ വായിക്കുക »

പൂതനാസംസ്മാരവര്‍ണ്ണനവും ബാലലാളനവര്‍ണ്ണനവും – നാരായണീയം (41)

ഗോകുലനാഥനായ നന്ദഗോപന്‍ വസുദേവ‍ന്‍ പറഞ്ഞതിനെ കേട്ടിട്ട്, ഭയമാര്‍ന്ന ഹൃദയത്തോടെ വഴിയില്‍ക്കുടി നടന്നുപോരുമ്പോ‍ള്‍ വൃക്ഷങ്ങളെയെല്ലാം മറിച്ചു വീഴ്ത്തിക്കൊണ്ടു കിടക്കുന്ന ഏതൊ ഒരു വസ്തുവിനെ (പൂതനശരീരത്തെ) കണ്ടിട്ട് അങ്ങയെ ശരണം പ്രാപിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (51-55)

ഭക്തനായ ഭൃംഗിയുടെ(തന്നിലാസക്തയായ പെണ്‍വണ്ടിന്റെ) ഇഷ്ടംപോലെ നര്‍ത്തനം ചെയ്യുന്നതിലുത്സുകനായി ഗജാസുരന്റെ ഗര്‍വ്വമടക്കിയവനായി(മദിച്ച ആനയുടെ മദജലത്തെ ഗ്രഹിക്കുന്നവനായി), മോഹിനിരൂപം ധരിച്ച ലക്ഷ്മീവല്ലഭന്റെ(വസന്തന്റെ) ദര്‍ശനത്തി‍ല്‍ അതി കുതുകിയായി, ഏറ്റവും വെളുത്ത(അത്യന്തം കറുത്ത) ശരീരശോഭയുള്ളവനായി, ഓങ്കാര(ഝങ്കാര)ശബ്ദത്തോടുകൂടിയവനായി), പഞ്ചബാണനാല്‍ ഭയഭക്തിയോടെ (അതിവാത്സല്യത്തോടെ) ആദരിക്കപ്പെട്ടവനായി ദേവന്മാരെ സംരക്ഷിക്കുന്നതില്‍ അത്യുത്സുകനായി (പുഷ്പവനികളില്‍ നല്ല ചിറകുകള്ളുവനായി) ശ്രീശൈലവാസിയായി സര്‍വ്വവ്യാപിയായിരിക്കുന്ന ആ ഭ്രമരാധിപന്‍ ഇനിമേലി‍ല്‍ എന്റെ മനസ്സാകുന്ന പൊല്‍താമരയി‍ല്‍ പ്രത്യക്ഷമായി വിഹരിച്ചരുളേണമേ. ലേഖനം മുഴുവന്‍ വായിക്കുക »

പൂതനാമോക്ഷവര്‍ണ്ണനം – നാരായണീയം (40)

അതില്‍പിന്നെ അനല്പമായ ഭാഗ്യത്തിന്നിരിപ്പിടവും കപ്പം കൊടുപ്പാ‍ന്‍ വേണ്ടി മധുരപുരിയിലേക്ക് വന്നിരിക്കുന്നവനുമായ നന്ദഗോപനെ, കംസന്റെ അനുയായികളുടെ ഉദ്യമത്തെ മനസ്സിലാക്കിയവനായ അങ്ങയുടെ പിതാവ് ചെന്നുകണ്ട് ഇപ്രകാരം അറിയിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്‍റെ ഗുണക്രിയാബന്ധം – ഭാഗവതം (39)

ഈ ലോകത്ത്‌ തീരെ അജ്ഞാനിയായവനും വളരെ വിജ്ഞാനമുളളവനും മനോബുദ്ധിക്കതീതമായ ശാന്തി ലഭിക്കുന്നു. മറ്റുളളവരാണ്‌ വാസ്തവത്തില്‍ ദുഃഖിക്കുന്നുത്‌. വസ്തുപ്രപഞ്ചം വാസ്തവത്തില്‍ സത്യമല്ല. മായയാകട്ടെ ആത്മാവിൽ സ്വയം ഉത്ഭവിക്കുന്നതത്രേ എന്‍റെയീഭാവനയിലെ അപാകതപോലും അവിടുത്തെ പാവനപാദങ്ങളെ സേവിക്കുകവഴി ഇല്ലായ്മചെയ്യാനാവുമെന്നു ഞാൻ കരുതുന്നു. അങ്ങയേപ്പോലുളള മാമുനിമാരുടെ പാദസേവനം കൊണ്ടുമാത്രമേ ഭഗവൽപ്പാദാരവിന്ദങ്ങളെ പ്രാപിക്കാനാവൂ എന്ന് ഞാൻ മനസിലാക്കുന്നു. ആ പരമപദം വിശ്വമായയെത്തന്നെ അവസാനിപ്പിക്കുന്നു. തീവ്രസാധന ചെയ്യാത്തവര്‍ക്ക്‌ ആ ലക്ഷ്യം അസാദ്ധ്യം. ലേഖനം മുഴുവന്‍ വായിക്കുക »

ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (46-50)

ഹേ മനസ്സാകുന്ന രാജഹംസമേ! നഖങ്ങളുടെ ശോഭാപ്രസരം പരന്ന് ശിരസ്സിലുള്ള ചന്ദ്രന്റെ അമൃതകിരണങ്ങളാല്‍ വെണ്മയാര്‍ന്നതായി, എന്നല്ല, ചെന്താമരയുടെ ശോഭയാല്‍ നിതാന്തസുന്ദരമായി അരയന്നപ്പക്ഷികളാ‍ല്‍ ഉപസേവിക്കപ്പെട്ടതായിരിക്കുന്ന പാര്‍വ്വതീപതിയായ ശ്രീ പരമേശ്വരന്റെ തൃപ്പാദങ്ങളായ മണിമാളികയിലെ അന്തഃപുരത്തില്‍ ഇരുന്നുകൊണ്ട് ഭക്തികളാകുന്ന വധൂടികളൊന്നിച്ച് ഏകാന്തത്തില്‍ ഇഷ്ടംപോലെ വിഹരിച്ചുകൊള്‍ക. ലേഖനം മുഴുവന്‍ വായിക്കുക »

യോഗമായാദിവര്‍ണ്ണനം – നാരായണീയം (39)

നിന്തിരുവടിയെ വഹിച്ചുകൊണ്ട് പോകുമ്പോള്‍ ഈ യാദവശ്രേഷ്ഠ‍ന്‍ ആകാശത്തോളമുയര്‍ന്ന ഇളകിമറിയുന്ന ജലപ്രഹാത്തോടുകൂടിയ കാളിന്ദീനദിയെ ദര്‍ശിച്ചു. ആ ജലപ്രവാഹം അത്രയും വലിയതായിരുന്നിട്ടും ഇന്ദ്രജാലംകൊണ്ടുണ്ടായ വെള്ളപ്പൊക്കമെന്നപൊലെ ഉടന്‍തന്നെ കാലടിയളവില്‍ ആയിത്തീര്‍ന്നു. ആശ്ചര്‍യ്യംതന്നെ! ലേഖനം മുഴുവന്‍ വായിക്കുക »

വിരാട്‌ സ്വരൂപ വിവരണം – ഭാഗവതം (38)

ഭഗവാൻ ഈ സാദ്ധ്യതകളെ പ്രകാശമാനമാക്കി. അങ്ങിനെയീ വിശ്വം സൃഷ്ടിക്കപ്പെട്ടു. ജീവനിൽ പലേവിധ കഴിവുകളും (ജ്ഞാനേന്ദ്രിയങ്ങൾ, കര്‍മ്മേന്ദ്രിയങ്ങൾ, മനസ്, ബുദ്ധിശക്തി, വിവേകബുദ്ധി അഹങ്കാരം) അവക്കാവശ്യമായ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. വസ്തുക്കളും വിവേചനശക്തികളും തന്നിലുളള വിനിമയത്തിനാവശ്യമായ ബുദ്ധിയും ഉണ്ടായി. ലേഖനം മുഴുവന്‍ വായിക്കുക »