കൂടുതല്‍ ലേഖനങ്ങള്‍ - പേജ് 7

ഭയംകൊണ്ട് ധൈര്യവും സമാധാനവും എനിക്കില്ലാതായിരിക്കുന്നു ( ജ്ഞാ.11.24)

അല്ലയോ ദേവാ, അങ്ങയുടെ വിശ്വരൂപം കാണണമെന്നുള്ള അഭിനിവേശം എന്നെ കീഴ്പ്പെടുത്തി. എന്നാല്‍ അതു ദര്‍ശിച്ചതോടെ എന്‍റെ വിവേകം എന്നെ വിട്ടു പിരിഞ്ഞിരിക്കുന്നു. അങ്ങയുടെ ആത്മോപദേശം എന്നെ അത്യന്തം അന്ധാളിപ്പിച്ചിരിക്കുന്നു. വിശ്രമത്താവളം തേടി ഓടി നടക്കുന്ന ആലസ്യമാണ്ട എന്‍റെ ആത്മാവിന് എവിടെയും അത് കണ്ടെത്താനാവുന്നില്ല. അങ്ങയുടെ ദിവ്യമായ വിശ്വരൂപം ഹിംസാത്മകമാണ്. ലോകത്തിന്‍റെ ജീവന്‍ തന്നെ അത് അപകടത്തിലാക്കിയിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

സൃഷ്ടി മനസ്സില്‍ നിന്നു ഉദ്ഭവിക്കുന്നു (188)

സൃഷ്ടിയെന്നാല്‍ മനസ്സിന്റെ സൃഷ്ടിയെന്നര്‍ത്ഥം. ഇതാണു സത്യം. മറ്റെല്ലാം വെറും വിചിത്രമായ ഭാവനകള്‍ കൊണ്ടു മെനഞ്ഞ വിവരണങ്ങള്‍ മാത്രം. തുടര്‍ച്ചയായുള്ള സൃഷ്ടിയും വിലയനവും കാരണം അണുവിടമുതല്‍ യുഗപര്യന്തമുള്ള കാലയളവുകള്‍ക്കായി സമയം എന്ന സങ്കല്‍പ്പം ഉണ്ടായി. എന്നാല്‍ ഈ വിശ്വം നിലകൊള്ളുന്നത് അനന്താവബോധത്തില്‍ മാത്രമാണ്‌. ചുട്ടുപഴുത്ത ലോഹത്തിലടങ്ങിയ തീപ്പൊരിപോലെ ഒരു സാദ്ധ്യതാ സാന്നിദ്ധ്യമാണത് ലേഖനം മുഴുവന്‍ വായിക്കുക »

ഗൃഹസ്ഥാശ്രമിയുടെ ധര്‍മ്മം ( 6)

ഗൃഹസ്ഥന്‍ സത്യം പറയണം. ജനങ്ങള്‍ക്കു പ്രിയങ്കരവും ഗുണ കരവുമായ വാക്കുകള്‍ ഉപയോഗിച്ച് സൗമ്യമായി സംസാരിക്കണം. അന്യന്മാരുടെ വ്യാപാരങ്ങളെക്കുറിച്ചു സംസാരിക്കയുമരുത്. കുളങ്ങള്‍ കുഴിപ്പിക്കുക, ചോലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, മനുഷ്യരുടേയും മൃഗങ്ങളുടെയും ഉപയോഗത്തിനു വിശ്രമമന്ദിരങ്ങള്‍ സ്ഥാപിക്കുക, വഴികള്‍ വെട്ടിക്കുക, പാലങ്ങള്‍ നിര്‍മ്മിക്കുക ഇവ ചെയ്യുന്ന ഗൃഹസ്ഥന്‍ പരമയോഗികളുടെ പദത്തിലേയ്ക്കുതന്നെ പ്രയാണം ചെയ്യുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഭയത്തിന്‍റെ ഭീകരതയെപ്പോലും നിഷ്ഫലമാക്കാന്‍ കരുത്തുള്ള ജ്യോതിഷ്പ്രവാഹം ( ജ്ഞാ.11.23)

ഭഗവാനേ, വിശ്വസംഹാരകനായ രുദ്രനെപ്പോലും ഞാന്‍ അമ്പരപ്പിച്ചവനാണ്. യമന്‍ എന്നെ ഭയന്ന് ഒളിച്ചുകളഞ്ഞിട്ടുണ്ട്. അപ്രകാരമായ ഞാനിതാ അകത്തും പുറത്തും ഒരേ തരത്തിലുള്ള ഭയം ബാധിച്ച് പരിതാപകരമായ അവസ്ഥയിലെത്തിയിരിക്കുന്നു. ഇത് അങ്ങയുടെ വിശ്വരൂപമാണെന്നു പറയുന്നു. ഭയത്തിന്‍റെ ഭീകരതയെപ്പോലും നിഷ്ഫലമാക്കാന്‍ കരുത്തുള്ള ഭൈരവമായ ജ്യോതിഷ്പ്രവാഹത്തെ വിശ്വരൂപമെന്നു വിളിക്കുന്നത് വിചിത്രമായിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

സത്തിനും അസത്തിനും അതീതമായ അനന്താവബോധം (187)

ഇന്ദ്രിയവിഷയങ്ങളില്‍ ‘എന്റേത്’ എന്ന ധാരണ വച്ചു പുലര്‍ത്താതിരിക്കുക. അപ്പോള്‍ കര്‍മ്മനിരതനാണെങ്കിലും അല്ലെങ്കിലും നീ അജ്ഞാനത്തില്‍ ആണ്ടു പോവുകയില്ല. ഇന്ദ്രിയസുഖങ്ങള്‍ അഭിലഷണീയമാണെന്ന്‍ നിന്റെ ഹൃദയത്തില്‍ തോന്നുന്നില്ലെങ്കില്‍ നീ അറിയാനുള്ളതെന്തോ അതറിഞ്ഞിരിക്കുന്നു. നിനക്ക് ജനനമരണചക്രത്തില്‍ ചുറ്റേണ്ടതായി വരില്ല. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മ്മം ചെയ്യുന്നത് യജമാനനെപ്പോലെയായിരിക്കണം (5)

നാം കര്‍മ്മം ചെയ്യുന്നത്, യജമാനനെപ്പോലെയായിരിക്കണം. അടിമയെപ്പോലെയായിരിക്കരുത്. നിരന്തരം കര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുക. എന്നാല്‍ അടിമപ്പണിയെടുക്കരുത്. എല്ലാവരും കര്‍മ്മം ചെയ്യുന്നത് എങ്ങനെയെന്നു നിങ്ങള്‍ കാണുന്നില്ലേ? തികച്ചും സ്വസ്ഥമായിരിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. തൊണ്ണൂറ്റൊമ്പതു ശതമാനം ആളുകളും അടിമകളെ പ്പോലെയാണ് പണിയെടുക്കുന്നത്. ഫലം ദുഃഖവും. ലേഖനം മുഴുവന്‍ വായിക്കുക »

ദിവ്യദര്‍ശനഫലം എല്ലാവര്‍ക്കും ലഭിക്കുന്നു( ജ്ഞാ.11.22)

വനവൃഷങ്ങള്‍ വസന്താഗമത്തോടെ തളിര്‍ക്കുകയും പൂക്കുകയും ഫലങ്ങള്‍ പേറുകയും ചെയ്യുന്നതുപോലെ, ശരണാഗതരായ രുദ്രന്മാരും ആദിത്യന്മാരും വസുക്കളും സാദ്ധ്യന്മാരും വിശ്വദേവന്മാരും മരുത്തുക്കളും പിതൃക്കളും ഗന്ധര്‍വ്വന്മാര്‍, അസുരന്മാര്‍, യക്ഷന്മാര്‍, സിദ്ധന്മാര്‍ എന്നിവരുടെ ഭക്തി നിര്‍ഭരമായ അഭ്യര്‍ത്ഥനയാകുന്ന വൃഷങ്ങളില്‍, സത്വഗുണഭാവങ്ങളാകുന്ന വസന്തം വിടരുമ്പോള്‍, അവരുടെ പാണികള്‍ മുകുളങ്ങളാകുന്നു. അങ്ങയുടെ ദിവ്യ ദര്‍ശനമാകുന്ന ഫലം അവര്‍ക്കു ലഭിക്കുകയും ചെയ്യുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഞാനടക്കം എല്ലാം അയഥാര്‍ത്ഥമാണ്‌ എന്നു കണ്ടാല്‍പ്പിന്നെ ശോകമില്ല (186)

ജ്ഞാനിയെ സംബന്ധിച്ചിടത്തോളം ലൗകിക പദാര്‍ത്ഥങ്ങള്‍ സുഖസമ്പാദനത്തിനുള്ളതാണ് എന്ന മിഥ്യാധാരണയില്ല. കാരണം അവയ്ക്ക് ഉണ്മയില്ലെന്ന് അയാള്‍ക്കറിയാം. സ്വന്തം മനസ്സുണ്ടാക്കിയ വസ്തുക്കളില്‍ സുഖം തിരയുന്നവനു ദു;ഖമാണനുഭവം. ആശയാലാണ്‌ ഈ ലോകം തന്നെ ഉരുത്തിരിഞ്ഞത്. അതുകൊണ്ട് തന്നെ ആശയുടെ അന്ത്യത്തില്‍ മാത്രമേ ഈ ലോകമില്ലാതെയാവൂ. ലേഖനം മുഴുവന്‍ വായിക്കുക »

പരിപൂര്‍ണ്ണസ്വാര്‍ത്ഥപരിത്യാഗം (4)

പരിപൂര്‍ണ്ണസ്വാര്‍ത്ഥപരിത്യാഗത്തെ ഉദാഹരിക്കുന്ന ഒരു കഥയുണ്ട്. കുരുക്ഷേത്രയുദ്ധത്തിനുശേഷം പഞ്ചപാണ്ഡവന്മാര്‍ ഒരു മഹായാഗം നടത്തി, പാവങ്ങള്‍ക്കായി വളരെ വലിയ ദാനങ്ങള്‍ ചെയ്തു. യാഗത്തിന്റെ മഹത്ത്വവും സമൃദ്ധിയും കണ്ട് സര്‍വ്വജനങ്ങളും അദ്ഭുതപ്പെട്ടുപോയി. ഇങ്ങനെയൊരു യാഗം ലോകം മുമ്പു കണ്ടിട്ടില്ല എന്നവര്‍ വാഴ്ത്തി. കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അവിടെ ഒരു ചെറിയ കീരി വന്നു. അതിന്റെ ശരീരത്തിലെ ഒരു പകുതി സ്വര്‍ണ്ണനിറവും മറ്റേ പകുതി തവിട്ടുനിറവുമായിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്‍റെ ഇച്ഛയ്ക്കുമുന്നില്‍ ഞങ്ങള്‍ എല്ലാം സമര്‍പ്പിച്ചിരിക്കുന്നു (ജ്ഞാ.11.21)

അല്ലയോ ഭഗവാനേ, ഞങ്ങള്‍ ഭൗതികസുഖങ്ങളുടെ കുരുക്കില്‍പ്പെട്ട് അജ്ഞതയുടെ ആഴക്കടലില്‍ മുങ്ങിച്ചാവുകയാണ്. സ്വര്‍ഗ്ഗീയാനന്ദത്തിന്‍റേയും ഐഹികജീവിതത്തിലെ ജനനമരണചക്രങ്ങളുടേയും കെണിയില്‍പ്പെട്ടിരിക്കുന്ന ഞങ്ങളെ അതില്‍നിന്നു കയറ്റിവിടാന്‍ അങ്ങല്ലാതെ മറ്റാരാണുള്ളത്? ആകയാല്‍ അങ്ങയുടെ ഇച്ഛയ്ക്കുമുന്നില്‍ ഞങ്ങള്‍ എല്ലാം സമര്‍പ്പിച്ചിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »