കൂടുതല്‍ ലേഖനങ്ങള്‍

വേണ്ടത് യുക്തിഭദ്രമായ അറിവ് (60)

പാഴ്മോഹങ്ങളുള്ള, ഫലശൂന്യമായ കര്‍മ്മങ്ങള്‍ ചെയ്യുന്ന, പ്രയോജനരഹിതമായ അറിവോടുകൂടിയ വിപരീത ബുദ്ധികള്‍ മോഹകരവും ഹിംസാത്മകവും കാമാദിപൂര്‍ണ്ണമായതുമായ (ആസുരികമായ) പ്രകൃതിയെ ആശ്രയിച്ചവരാണ്. മഹാത്മാക്കളാകട്ടെ എല്ലാറ്റിനും കാരണമായ നശിക്കാത്ത ഭഗവാനെ അറിഞ്ഞിട്ട് ഏകാഗ്രചിത്തയോടെ ഭജിക്കുന്നു. (സേവനമാണ് ഭജനം). ലേഖനം മുഴുവന്‍ വായിക്കുക »

സ്നേഹിക്കുക; ദോഷങ്ങള്‍ കാണാതിരിക്കുക (59)

സ്നേഹംകൊണ്ട് ഒരാള്‍ക്കും ഒരാളുടേയും ദോഷം കാണാന്‍ സാധ്യമല്ല. അസൂയയില്‍ നിന്നാണ് എല്ലാ ദോഷദര്‍ശനവും ഉണ്ടാകുന്നത്. മറ്റുള്ളവരുടെ ഗുണങ്ങളില്‍ ദോഷത്തെ ആവിഷ്കരിക്കുന്നതാണ് അസൂയ. അസൂയ ഒഴിഞ്ഞെങ്കില്‍ മാത്രമേ പരമമായ സത്യത്തെ അറിയാന്‍ കഴിയൂ. ലേഖനം മുഴുവന്‍ വായിക്കുക »

മനുഷ്യന്‍ എത്ര നിസ്സാരനാണ് (58)

ബ്രഹ്മാവിന്റെ പകലില്‍ അവ്യക്തതയില്‍നിന്ന് (ചൈതന്യപ്രകൃതിയില്‍നിന്ന്) വ്യക്തമായത് (ചരാചരങ്ങള്‍) ഉണ്ടാകുന്നു. രാത്രിയില്‍ ഈ അവ്യക്തതയില്‍ തന്നെ എല്ലാം ലയിക്കുന്നു. ഇതുപോലെയാണ് നമ്മുടെ ജീവിതവും. നമ്മളുണരുമ്പോഴാണ് എല്ലാം ജനിക്കുന്നത്. ഉറങ്ങുമ്പോള്‍ എല്ലാം ലയിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

യോഗസൂത്രം കൈവല്യപാദം – മലയാളം അര്‍ത്ഥസഹിതം (4)

ജന്മം, ഔഷധി, മന്ത്രം, തപസ്സ്, സമാധി എന്നിവയില്‍ നിന്നുണ്ടാകുന്നവയാണ് സിദ്ധികള്‍. ശരീരേന്ദ്രിയമനോബുദ്ധികളുടെ പരിവര്‍ത്തനം കൊണ്ട് ഉണ്ടാകുന്ന നൂതനമായ ശരീരസ്ഥിതിയെയാണ് സിദ്ധി യെന്നു പറയുന്നത്. യോഗി പല പ്രകാരത്തില്‍ നിര്‍മ്മിച്ച ചിത്തങ്ങള്‍ അസ്മിതാഭാവത്തില്‍ നിന്നുണ്ടായവമാത്രമാകുന്നു. ചിത്തത്തിന്റെ ഉപാദാനകാരണം തന്നെ അസ്മിതയാണ്. അപ്പോള്‍ ഏതു പ്രകാരത്തില്‍ ചിത്തത്തെ നിര്‍മ്മിച്ചാലും അത് മൂലം അസ്മിത വര്‍ദ്ധിക്കുമെന്നല്ലാതെ വിട്ടുപോകുകയില്ല. അതിനാല്‍ ചിത്തത്തിന്റെ രൂപീകരണം കൊണ്ടുണ്ടാകുന്ന സിദ്ധികള്‍ എത്രയൊക്കെ ശ്രേഷ്ഠമായാലും അതോടൊപ്പം അസ്മിതാദോഷത്തിന്റെ വികാസവും സംഭവിക്കും. ലേഖനം മുഴുവന്‍ വായിക്കുക »

യോഗസൂത്രം വിഭൂതിപാദം – മലയാളം അര്‍ത്ഥസഹിതം (3)

ചിത്തത്തിനെ ഒരു സ്ഥാനത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതാണ് ധാരണാ എന്ന യോഗാംഗം. അവിടെ ചിത്തത്തെ സ്ഥിരതയോടും ഏകാഗ്രതയോടും കൂടി നിലനിര്‍ത്തലാണ് ധ്യാനം. ആ ധ്യാനം തന്നെ ധ്യേയവസ്തുവില്‍ തികച്ചും ഏകാഗ്രപ്പെട്ട് അതില്‍ നിന്നും വേറിട്ട് ഒരു സ്വരൂപമില്ലാതാകുന്നതാണ് സമാധി. ധ്യാനത്തിന്റെ അഭ്യാസത്തില്‍ ഏകാഗ്രത കൂടിക്കൂടി വന്ന് ചിത്തം ക്രമേണ ലയിച്ച് ലയിച്ച് ചിത്തത്തിന്റെ സത്തതന്നെ ഇല്ലാതായി ധ്യേയവസ്തു മാത്രമായിത്തീരുമ്പോഴുള്ള അവസ്ഥയ്ക്കു സമാധിയെന്നു പറയുന്നു. മേല്‍പറഞ്ഞ ധാരണാ, ധ്യാനം, സമാധി ഇവ മൂന്നും ഒരിടത്ത് ഒരേ ധ്യേയവസ്തുവില്‍ കൂടിച്ചേരുന്നതിനെ സംയമം എന്നു പറയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

പ്രണവം ഉള്ളിലാണ് ധരിക്കേണ്ടത് (57)

നിരന്തരപരിശീലനംകൊണ്ട് മറ്റു വിഷയങ്ങളില്‍ പോകാത്ത സ്വമനസ്സുകൊണ്ട് ധ്യാനിക്കുന്നവന്‍ പ്രകാശരൂപനായ പരമപുരുഷനെ പ്രാപിക്കുന്നു. സര്‍വജ്ഞനും കാലാതീതനും ലോകനിയന്താവും അണുവിന്റെ അണുവും എല്ലാറ്റിന്റെയും അടിസ്ഥാനവും ചിന്തിച്ചറിയാനാവാത്തവനും സൂര്യനെപ്പോലെ ജ്യോതിര്‍മയനുമായ പരംപൊരുളിനെ, അഭ്യാസബലം നിമിത്തം ഉറച്ച (ഏകാഗ്രമായ) മനസ്സുകൊണ്ട് പ്രാണനെ പുരികങ്ങള്‍ക്കിടയില്‍ നിര്‍ത്തി ആരാണോ മരണസമയത്തുപോലും ധ്യാനിക്കുന്നത് അവന്‍ മോക്ഷംപ്രാപിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഭൂമിയെ നരകമായി വിശേഷിപ്പിക്കരുത് (56)

ഭഗവാന്റെ പേരില്‍ പ്രക്ഷോഭം നടത്തുന്നത് മുഴുവന്‍ മൂഢത്വമാണ്. സമരംചെയ്ത് ഭഗവാനെ ഉറപ്പിക്കേണ്ടതില്ല. ഭഗവാന്‍ അതിനെല്ലാം അതീതനാണ്. ഗീതയെക്കുറിച്ച് മോശമായി പറയുന്നവരെ അവരുടെ വഴിക്കു വിട്ടേക്കുക. അതിനെതിരെ പൊതുയോഗം വിളിക്കുന്നത് അജ്ഞാനികളാണ്. ലേഖനം മുഴുവന്‍ വായിക്കുക »

യോഗസൂത്രം സാധനപാദം – മലയാളം അര്‍ത്ഥസഹിതം (2)

തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം ഈ മൂന്നും ഉള്‍ക്കൊള്ളുന്നതാണ് ക്രിയായോഗം. സൂക്ഷ്മരൂപത്തില്‍ ചിത്തത്തില്‍ ലയിച്ചിരിക്കുന്ന എല്ലാ വിധ മാനസികക്ലേശങ്ങളും പ്രതിവിധികളാല്‍ അകറ്റപ്പെടേണ്ടവയാണ്. ക്രിയായോഗാനുഷ്ഠാനം, ധ്യാനം എന്നിവയാണ് ഇവയ്ക്കുള്ള പ്രതിവിധി. ക്ലേശങ്ങളുടെ സ്ഥൂലവൃത്തികള്‍ ധ്യാനം കൊണ്ടകറ്റപ്പെടേണ്ടവയാകുന്നു. പഞ്ചക്ലേശങ്ങള്‍ക്കു മൂലകാരണമായ കര്‍മ്മാശയം നിലനില്‍ക്കുന്നിടത്തോളം അതിന്റെ പരിണതഫലമായ മാറിമാറിയുള്ള ജന്മങ്ങളും സുഖദുഃഖാദി ഭോഗാനുഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. ലേഖനം മുഴുവന്‍ വായിക്കുക »

യോഗസൂത്രം സമാധിപാദം – മലയാളം അര്‍ത്ഥസഹിതം (1)

യോഗമെന്നത് ചിത്തവൃത്തികളുടെ നിരോധമാകുന്നു. അപ്പോള്‍ ദ്രഷ്ടാവിന് സ്വരൂപത്തി‍ല്‍ സ്ഥിതി ലഭിക്കുന്നു. മറ്റുള്ള സമയങ്ങളില്‍ (ദ്രഷ്ടാവ്) അതാതു വൃത്തികളുടെ സ്വരൂപത്തിലാണിരിക്കുന്നത്. അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും ഇവയെ (വൃത്തികളെ) നിരോധിക്കാം. ചിത്തത്തിന്റെ സ്ഥിരതയ്ക്കു വേണ്ടി ചെയ്യപ്പെടുന്ന പ്രയത്നം അഭ്യാസമെന്നു പറയപ്പെടുന്നു. ഈ അഭ്യാസം വളരെക്കാലം ഇടവിടാതെ ആദര വോടുകൂടി ചെയ്തുകൊണ്ടിരുന്നാല്‍ ദൃഢമായിത്തീരും. കണ്ടതും കേട്ടതുമായ വിഷയങ്ങളില്‍ തൃഷ്ണയില്ലാ താക്കി മനസ്സിനെ വശീക്കുന്നതിനെ വൈരാഗ്യമെന്നു പറയുന്നു. വൈരാഗ്യത്തിന്റെ പാരമ്യമായ പരവൈരാഗ്യം എന്നത്, (പ്രകൃതിപുരുഷ വിവേചനത്തിലൂടെ) പുരുഷനെക്കുറിച്ചുള്ള ജ്ഞാനത്തെ പ്രാപിച്ച് ത്രിഗുണ ങ്ങളെ തൊടാതെ തന്നെ കഴിച്ചുകൂട്ടലാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഈശ്വരനെ വ്യക്തിയായി കാണുന്നവന്‍ മൂഢനാണ് (55)

കൃഷ്ണന്‍ ആരെന്നറിയുവാന്‍ നാം ഇനിയും സംസ്കാര സമ്പന്നരാകണം. വസുദേവനന്ദനനായി അറിഞ്ഞാല്‍ കുഴപ്പമാണ്. എന്റെ നാശരഹിതമായ, ശ്രേഷ്ഠമായ, പരമമായ ഭാവത്തെ അറിയാത്ത ബുദ്ധിഹീനന്മാര്‍ അവ്യക്തമായ എന്നെ വ്യക്തിയായി വിചാരിക്കുന്നുവെന്ന് ഭഗവാന്‍ ഗീതയില്‍ പറയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അദ്വൈത വേദാന്തത്തിനു ഒരു ആമുഖം (MP3) – സ്വാമി പരമാര്‍ത്ഥാനന്ദ

സ്വാമി പരമാര്‍ത്ഥാനന്ദ ചിന്മയമിഷന്റെ സാന്ദീപനി സാധനാലയത്തില്‍ പഠിക്കുകയും സ്വാമി ദയാനന്ദജിയില്‍ നിന്ന് സന്യാസം സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ചെന്നൈയില്‍ അദ്വൈത വേദാന്ത ശാസ്ത്ര ക്ലാസ്സുകളും സത്സംഗവും നടത്താറുണ്ട്. എല്ലാവര്‍ക്കും മനസ്സിലാകുന്നത്ര വളരെ ലളിതവും വ്യക്തവുമായി ഇംഗ്ലീഷ് ഭാഷയില്‍ ആണ് സ്വാമികള്‍ ഈ പ്രഭാഷങ്ങള്‍ നടത്തിയിട്ടുള്ളത്. പുരുഷാര്‍ത്ഥം, ശാസ്ത്രം, വര്‍ണ്ണ ധര്‍മ്മം, ആശ്രമധര്‍മ്മം, കര്‍മ്മയോഗം, ഉപാസന യോഗം, ജ്ഞാനയോഗം, ഭക്തി, സാധനാ ചതുഷ്ടയ സമ്പത്തി, ശരീരത്രയം, അവസ്ഥാത്രയവും പഞ്ചകോശവും, ആത്മ, സൃഷ്ടി, ജീവ-ഈശ്വര ഐക്യം, കര്‍മ്മ സിദ്ധാന്തം, തത്ത്വബോധം എന്നീ വിഷയങ്ങള്‍ ഈ പ്രഭാഷണങ്ങളില്‍ പ്രതിപാദിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ആചാരാനുഷ്ഠാനങ്ങള്‍ ഈശ്വരസേവയല്ല (54)

ഈശ്വരസേവയെന്നാല്‍ ഈശ്വരനെ അന്വേഷിക്കലാണ്. അന്വേഷിക്കുന്നവന്‍, നിര്‍മമന്‍, ഏകാന്തന്‍ (മറ്റൊന്നിനെ ആശ്രയിക്കാത്തവന്‍), ലോകബന്ധങ്ങള്‍ വെടിഞ്ഞവന്‍, സത്വരജതമോ ഗുണങ്ങളോ അതിജീവിച്ചവന്‍, യോഗത്തേയും (നേടാനുള്ളത്) ക്ഷേമത്തേയും (നേടിയതിന്റെ സംരക്ഷണം), കര്‍മ്മഫലത്തേയും കര്‍മ്മത്തില്‍ ‘ഞാന്‍ ചെയ്തു’ എന്ന ഭാവത്തേയും സുഖദുഃഖാദി ദ്വന്ദങ്ങളേയും എന്തിന് വേദങ്ങളെപോലും ഉപേക്ഷിച്ച്, അതിവര്‍ത്തിച്ച് കേവലം കൈവല്യപ്രാപ്തിയില്‍ മാത്രം നിലകൊള്ളുന്നവനാണ് മായയെ ജയിക്കുന്നത്. ലേഖനം മുഴുവന്‍ വായിക്കുക »

നേതാവുണ്ടായാല്‍ സനാതനധര്‍മ്മം നശിക്കും (53)

ഹിന്ദുമതത്തിന് നേതാവുണ്ടായാല്‍ സനാതനധര്‍മ്മം നശിക്കും. ഒരു മതപുരോഹിതന്റെയും ആവശ്യമില്ലാതെ സത്യമറിഞ്ഞ് സ്വതന്ത്രനായി നിലനില്‍ക്കുവാനുള്ള തന്റേടമാണ് ഗീത നല്‍കുന്നത്. വസുദേവനന്ദനനായ ശ്രീകൃഷ്ണന്‍ എന്ന രൂപത്തെക്കുറിച്ചല്ല ഗീത പറയുന്നത്. വിശ്വത്തിനു മുഴുവന്‍ ആധാരമായ ചൈതന്യത്തെക്കുറിച്ചാണ്. അത് ഏതെങ്കിലുമൊരു ആകാരത്തില്‍ ഒതുക്കിനിര്‍ത്താന്‍ പാടില്ല.പ്രകൃതി ഭഗവാന്റെ സ്ഥൂലഭാവമാണ്. ലേഖനം മുഴുവന്‍ വായിക്കുക »

പ്രകൃതിയെ മലിനമാക്കുന്നവന്‍ ഭക്തനല്ല (52)

ഭൂമി എല്ലാം സഹിക്കുന്നു, എല്ലാ വൈവിധ്യങ്ങളേയും ഉള്‍ക്കൊള്ളുന്നു; ജലം എല്ലാ തടസ്സങ്ങളേയും മൃദുവായി അതിജീവിക്കുന്നു, എവിടെയും സ്വന്തം വഴി കണ്ടെത്തുന്നു; അഗ്നി എല്ലാം പരിശുദ്ധമാക്കുന്നു. ഇത്തരത്തിലുള്ള എല്ലാ സവിശേഷതകളേയും ഉള്‍ക്കൊള്ളാന്‍ നമുക്കും കഴിയണം. അതിനു പകരം ഭൂമിപൂജ നടത്തി എല്ലാവര്‍ക്കും പ്ലാസ്റ്റിക്ഗ്ലാസില്‍ പായസം നല്‍കി ആകെ മലിനമാക്കിയാല്‍ ഭൂമിയെ ദ്രോഹിക്കലാകും. നദീതീരത്തെ വിഷം വമിപ്പിക്കുന്ന ഫാക്ടറികള്‍ ആധുനിക കാലത്തെ കാളിയന്മാരാണ്.പലതരം ആഭരണങ്ങള്‍ നമ്മുടെ കാഴ്ചയാണ്. സ്വര്‍ണക്കടക്കാരന് എല്ലാം സ്വര്‍ണമാണ്. ഇങ്ങനെ എല്ലാം പഞ്ചഭൂതങ്ങള്‍ മാത്രമാണെന്നറിഞ്ഞ ധീരന് ഒന്നിലും മോഹമുണ്ടാകില്ല. ലേഖനം മുഴുവന്‍ വായിക്കുക »

തന്നെ അറിയുന്നതിലൂടെ സര്‍വ്വം അറിയുകയാണ് ജ്ഞാനം (51)

ഏത് അറിഞ്ഞിട്ട് ഇവിടെ വീണ്ടും വേറൊന്നും അറിയേണ്ടതായി ഇല്ലയോ ആ ജ്ഞാനത്തെ അനുഭവസഹിതം ഒന്നൊഴിയാതെ പറഞ്ഞു തരാമെന്ന് ഭഗവാന്‍ പറയുന്നു. അത് നീ തന്നെയാണ്. (തത്ത്വം അസി). ഇത് ഉപദേശവാക്ക്യമാണ്. ഇതു കേട്ടവര്‍ അറിവ് ബ്രഹ്മമാണെന്നും (പ്രജ്ഞാനം ബ്രഹ്മ) ആത്മാവ് ബ്രഹ്മമാണെന്നും (അയമാത്മാബ്രഹ്മ) മനനം ചെയ്യുന്നു. അവസാനം അനുഭവ വാക്യമായി അഹം ബ്രഹ്മാസ്മി – ഞാന്‍ ബ്രഹ്മമാകുന്നു – പുറത്തു വരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »