കൂടുതല്‍ ലേഖനങ്ങള്‍

ധര്‍മ്മബോധമാണ് ഭഗവാന്‍ (33)

എപ്പോഴാണോ ധര്‍മ്മത്തിന് നാശം സംഭവിക്കുന്നത് അപ്പോഴെല്ലാം ഞാന്‍ അവതരിക്കുമെന്ന് ഭഗവാന്‍ പറയുന്നു. അധര്‍മ്മം ഉണ്ടാകുന്നത് ഏതെങ്കിലും ഭൂപ്രദേശത്തല്ല, ഓരോരുത്തരുടേയും മനസ്സിലാണ്. ഭഗവാന്‍ അവതാരമെടുക്കുന്നതും വേറെങ്ങുമല്ല. ധര്‍മ്മച്യുതി വ്യക്തിയുടെ അന്തരംഗത്തിലാണ്. അവിടെയാണ് ഭഗവാന്‍ ബോധരൂപത്തില്‍ ജന്മമെടുക്കുന്നതും. അല്ലാതെ ബാഹ്യമായ സ്ഥലങ്ങളിലല്ല. ഭഗവാന് ഭൂമിയില്‍ യാതൊരു താത്പര്യങ്ങളുമില്ല. തെറ്റു ചെയ്യാനൊരുങ്ങുമ്പോള്‍, ചിന്തിക്കുമ്പോള്‍ അരുതെന്ന് ഉള്ളിലിരുന്നു പറയുന്ന ബോധമാണ് ഭഗവാന്‍. ലേഖനം മുഴുവന്‍ വായിക്കുക »

മനീഷാപഞ്ചകം ശ്ലോകം അഞ്ച് – വ്യാഖ്യാനം

ഏതൊരു സുഖസമുദ്രത്തിന്‍റെ ലേശലേശം നുകര്‍ന്നിട്ടാണോ ഇന്ദ്രാദിലോകപലാകന്മാര്‍പോലും ആനന്ദനിര്‍വൃതരായികഴിഞ്ഞുകൂടുന്നത്, ലോകസങ്കല്പങ്ങള്‍ പൂര്‍ണ്ണമായി ഉപശമിച്ച ചിത്തത്തില്‍ ഏതൊന്നിനെ സാക്ഷാത്കരിച്ചിട്ടാണോ സത്യദര്‍ശി മൗനാനന്ദത്തില്‍ ആണ്ടിരിക്കുന്നത്, ആ സുഖസമുദ്രത്തില്‍ ബുദ്ധി അലിഞ്ഞു ചേര്‍ന്നയാളെ ബ്രഹ്മത്തെയറിയുന്നയാളായിട്ടല്ല സാക്ഷാല്‍ ബ്രഹ്മമായിത്തന്നെയാണ് കരുതേണ്ടിയിരിക്കുന്നത്. അങ്ങനെയൊരാളുണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ പാദത്തില്‍ ഇന്ദ്രന്‍പോലും കുമ്പിട്ടു നമിക്കുന്നു. ഇതെന്‍റെ ഉറച്ച തീരുമാനമാണ്. ലേഖനം മുഴുവന്‍ വായിക്കുക »

ഏകശ്ളോകി പ്രഭാഷണം MP3 – ജി. ബാലകൃഷ്ണന്‍ നായര്‍

ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച ഏകശ്ളോകി എന്ന ഒരു ശ്ലോകം മാത്രമുള്ള വേദാന്തപ്രകരണഗ്രന്ഥത്തിന് വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ വ്യാഖ്യാനിച്ച് കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രൗഢാനുഭൂതി പ്രകരണ പ്രകാശിക എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തിട്ടുള്ള വ്യാഖ്യാനവും ഈ വിഷയത്തില്‍ അദ്ദേഹം തന്നെ നടത്തിയിട്ടുള്ള സത്സംഗ പ്രഭാഷണവുമാണ് താഴെ കൊടുത്തിരിക്കുന്നത്. ശ്രീ ബാലകൃഷ്ണന്‍സാറിന്റെ ഏകശ്ളോകി വ്യാഖ്യാനം പി ഡി എഫ് ആയി ഡൗണ്‍ലോഡ് ചെയ്യാനായി ലഭ്യമാക്കിയിട്ടുണ്ട്. അതുപോലെ, പ്രഭാഷണം MP3 ഡൗണ്‍ലോഡ് ചെയ്തു സീ ഡി യില്‍ എഴുതി കേള്‍ക്കുകയോ, മൊബൈല്‍ഫോണ്‍ മുതലായ മ്യൂസിക്‌പ്ലെയറുകളിലേക്ക് കോപ്പി ചെയ്തു കേള്‍ക്കുകയും ആവാം. മറ്റുള്ള ജിജ്ഞാസുക്കള്‍ക്ക് ഇവ എത്തിക്കുന്നതും വളരെ നല്ലതായിരിക്കും. ലേഖനം മുഴുവന്‍ വായിക്കുക »

മനീഷാപഞ്ചകം ശ്ലോകം നാല് – വ്യാഖ്യാനം

ഏതൊരു ബോധമാണോ പക്ഷിമൃഗാദിജന്തുക്കളിലും മനുഷ്യരിലും ദേവന്മാരിലും ‘ഞാന്‍ ഞാന്‍’ എന്നിങ്ങനെ സ്പഷ്ടമായി ഉള്ളില്‍ ഗ്രഹിക്കപ്പെടുന്നത്, സ്വതേ അചേതനങ്ങളായ മനസ്സ് ഇന്ദ്രിയങ്ങള്‍, ദേഹം, വിഷയങ്ങള്‍ എന്നിവ യാതൊന്നിന്‍റെ പ്രകാശം കൊണ്ടു മാത്രമാണോ ഉള്ളതായി അനുഭവപ്പെടുന്നത്, സൂര്യന്‍ മേഘപടലംകൊണ്ടു മറയ്ക്കപ്പെടുന്നതുപോലെ ആ ബോധം ദൃശ്യപദാര്‍ത്ഥങ്ങളാല്‍ മറയ്ക്കപ്പെട്ടിരിക്കുന്നു എന്നു ഭാവചെയ്ത് മനസ്സ്, ആ സത്യത്തില്‍ യോജിപ്പിച്ച് നിത്യതൃപ്തനായിക്കഴിയുന്ന യോഗി ഗുരുവാണ്. ഇക്കാര്യം എന്‍റെ ഉറച്ച നിശ്ചയമത്രേ. ലേഖനം മുഴുവന്‍ വായിക്കുക »

സാധനപഞ്ചകം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍

ശ്രീശങ്കരാചാര്യര്‍ ഭഗവദ്പാദരുടെ സാധനാപഞ്ചകം (ഉപദേശപഞ്ചകം) എന്ന വേദാന്തപ്രകരണ കൃതിയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ ചെയ്ത പ്രഭാഷണ പരമ്പരയുടെ മ്പ൩ ഓഡിയോ ഇവിടെ ശ്രവിക്കാവുന്നതാണ്. ലേഖനം മുഴുവന്‍ വായിക്കുക »

മനീഷാപഞ്ചകം ശ്ലോകം മൂന്ന് – വ്യാഖ്യാനം

ഗുരൂപദേശംവഴി ഇക്കാണുന്ന പ്രപഞ്ചം മുഴുവന്‍ സദാ നശ്വരംതന്നെയാണെന്നു തീരുമാനിച്ച്, നിഷ്ക്കളങ്കഹൃദയത്തോടുകൂടി ശാശ്വതവും ഇടതിങ്ങിനില്ക്കുന്നതുമായ ബ്രഹ്മത്തെ വിചാരം ചെയ്തറിയുന്നയാള്‍ ജ്ഞാനാഗ്നിയില്‍ സഞ്ചിതവും ആഗാമിയുമായ കര്‍മ്മസഞ്ചയത്തെ എരിച്ചുകളഞ്ഞിട്ട് സ്വശരീരത്തെ പ്രാരബ്ധാനുഭവത്തിന്നായി വിട്ടുകൊടുക്കുന്നു. ഇത് എന്‍റെ ഉറച്ച തീരുമാനമാണ്. ലേഖനം മുഴുവന്‍ വായിക്കുക »

മനീഷാപഞ്ചകം ശ്ലോകം രണ്ട് – വ്യാഖ്യാനം

ഞാന്‍ ബ്രഹ്മംതന്നെയാണ്. ഇക്കാണുന്ന മുഴുവന്‍ ജഗത്തും ബോധസത്തയുടെ തന്നെ പ്രകടരൂപമാണ്; പലതായിക്കാണപ്പെടുന്ന ഈ പ്രപഞ്ചം മുഴുവന്‍ ത്രിഗുണാത്മികയായ അവിദ്യ വഴിയായി എന്നാല്‍ സങ്കല്പിച്ചു കാണപ്പെടുന്നതാണ്. അതിരറ്റ സുഖസ്വരൂപവും അഴിവില്ലാത്തതും, പ്രപഞ്ചത്തിന്‍റെ പരമകാരണവും കളങ്കമറ്റതുമായ പ്രഹ്മത്തില്‍ ഏതൊരാള്‍ക്ക് ഇപ്രകാരം ഉറപ്പായ ബുദ്ധി വന്നു ചേരുന്നുവോ അയാള്‍ ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആകട്ടെ, ഗുരുവാണ്. ഇത് എന്‍റെ ഉറപ്പുറ്റ നിശ്ചയമത്രേ. ലേഖനം മുഴുവന്‍ വായിക്കുക »

മനീഷാപഞ്ചകം ശ്ലോകം ഒന്ന് – വ്യാഖ്യാനം

ഏതൊരു ബോധമാണോ ഉണര്‍വ്വിലും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്നത്, ഏതൊരു ബോധമാണോ ജഗത്തിനെ മുഴുവന്‍ പ്രകാശിപ്പിച്ചു കൊണ്ടു ബ്രഹ്മാവു മുതല്‍ ഉറുമ്പുവരെയുള്ള ശരീരങ്ങളില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നത്; ആ ബോധംതന്നെയാണ് ഞാന്‍; ഉണ്ടായിമറയുന്ന ജഡദൃശ്യങ്ങളൊന്നും ഞാനല്ലതന്നെ; എന്നിങ്ങനെയുള്ള ഉറപ്പായ അറിവെങ്കിലും ഒരാള്‍ക്കുണ്ടെങ്കില്‍ അയാള്‍ ജനനംകൊണ്ടു ചണ്ഡാളനോ അഥവാ ബ്രാഹ്മണനോ ആയിരക്കട്ടെ; ഗുരുവാണ്. ഇക്കാര്യം എന്‍റെ സംശയാതീതമായ തീരുമാനമത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

ആഗ്രഹം നിഷിദ്ധമല്ല, എന്നാല്‍ അവ ധര്‍മാനുസാരിയാകണം (32)

ബുദ്ധി, മനസ്സ്, ഇന്ദ്രിയങ്ങള്‍ എന്നീ തലങ്ങളില്‍ വിവിധ രൂപത്തില്‍ സത്യം മറയ്ക്കപ്പെട്ടിരിക്കുന്നു. ബുദ്ധിതലത്തില്‍ അഗ്നിയെ ചാരം മൂടിയിരിക്കുന്നതു പോലെയാണ്. ഒന്ന് ഊതിയാല്‍ മറ മാറും. മനസ്സിന്റെ തലത്തില്‍ കണ്ണാടിയില്‍ അഴുക്ക് പിടിച്ചതുപോലെയാണ്. തുടയ്ക്കണം, പ്രയത്നിക്കണം. ഇന്ദ്രിയതലത്തില്‍ ഗര്‍ഭസ്ഥശിശുവിനെ പൊതിഞ്ഞിരിക്കുന്ന ചര്‍മാവരണം പോലെയാണ്. കാലമാണ് ആ മറ നീക്കുക. എല്ലാവരുടെ ഉള്ളിലും ആ ശക്തിസ്രോതസ്സുണ്ട്. നാം മറ നീക്കുകയേ വേണ്ടൂ. ആത്മജ്ഞാനത്തെ മറയ്ക്കുന്ന ആഗ്രഹങ്ങളാണ് ജ്ഞാനിയുടെ നിത്യ ശത്രു. ലേഖനം മുഴുവന്‍ വായിക്കുക »

മനീഷാപഞ്ചകം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍

അദ്വൈതം, അത് അനുഭൂതിയില്‍ വരുത്താനുള്ള മാര്‍ഗ്ഗം, ഗുരൂപദേശത്തിന്റെ ആവശ്യം, ഗുരുവിന്റെ ലക്ഷണം, അനുഭൂതി എന്നിവയെ സംക്ഷേപിച്ച് ഉപദേശിക്കുന്ന ഈ മനീഷാപഞ്ചകം വേദാന്തസാരസംഗ്രഹമാകുന്നു. സാധകന്മാര്‍ക്ക് പഠിച്ചു ഗ്രഹിച്ചു മനനം ചെയ്യാന്‍ ഈ ലഘുകൃതി ഉപയോഗപ്പെടുത്താം. വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ഈ ഗ്രന്ഥം വ്യാഖ്യാനിച്ചിരിക്കുന്നു. മനീഷാപഞ്ചകം പി ഡി എഫ് ആയി ഡൌണ്‍ലോഡ് ചെയ്തു കംപ്യൂട്ടറിലോ പ്രിന്റ്‌ ചെയ്തോ വായിക്കാവുന്നതാണ്. കൂടാതെ, ഈ കൃതിയെ അധികരിച്ച് ബ്രഹ്മശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ നടത്തിയിട്ടുള്ള പ്രഭാഷണപരമ്പരയുടെ ഓഡിയോ ട്രാക്ക് MP3 ആയി കൊടുത്തിട്ടുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

രാഗദ്വേഷങ്ങള്‍ സാധകന്റെ ശത്രുക്കള്‍ (31)

മനസ്സ് ആകാശത്ത് പറക്കുന്ന പട്ടം പോലെ സ്വതന്ത്രമായി വ്യാപാരിക്കും. അതിനെ നിയന്ത്രിക്കുന്ന ചരട് ഈശാവാസ്യമിദംസര്‍വം എന്ന തിരിച്ചറിവാകണമെന്നുമാത്രം. അങ്ങനെ വന്നാല്‍ ഇന്ദ്രിയങ്ങള്‍ സൃഷ്ടിക്കുന്ന രാഗദ്വേഷങ്ങള്‍ക്ക് മനസ്സില്‍ ഇടമില്ലാതാകും. ലേഖനം മുഴുവന്‍ വായിക്കുക »

ജ്ഞാനി ആസക്തിയില്ലാതെ കര്‍മ്മം നിര്‍വ്വഹിക്കുന്നു (30)

അജ്ഞാനി കര്‍മ്മം ചെയ്യുന്നത് ആസക്തിയോടെയാകും. ജ്ഞാനിയാവട്ടെ ആസക്തിയില്ലാതെ കര്‍മ്മം നിര്‍വ്വഹിക്കും. അപ്പോഴത് ലോകക്ഷേമത്തിനു കാരണമാകും. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി കര്‍മ്മം ചെയ്ത മാതൃകാപുരുഷനാണ് ജനകമഹാരാജാവ്. അധികാരവും കീര്‍ത്തിയും സമ്പത്തുമൊന്നും ജനകനെ കര്‍മ്മത്തില്‍ നിന്നും പിന്തിരിപ്പിച്ചില്ല. രാമന്‍ സീതയെ കാട്ടിലയക്കുമ്പോള്‍ അവളുടെ പിതാവായ ജനകന്‍ ഇടപെടുന്നില്ല. ലോകക്ഷേമത്തിനായി വിവേക ബുദ്ധിയോടെ കര്‍മ്മങ്ങളില്‍ വ്യാപരിക്കണമെന്ന് തിരിച്ചറിവുള്ളതുകൊണ്ടാണ് ജനകന്‍ ഈ സമയം രംഗത്തു വരാത്തത്. ലേഖനം മുഴുവന്‍ വായിക്കുക »

പരീക്ഷിത്തിന്റെ സംശയനിവാരണം – ഭാഗവത പാരായണം (28)

പഞ്ചഭൂതങ്ങളുമായി ബന്ധമില്ലാത്ത ഈ വസ്തുക്കൾ എങ്ങിനെ പരസ്പരം ബന്ധപ്പെടുന്നു? ഇതിനൊരു കാരണമുണ്ടോ?. അതോ ഇതെല്ലാം ആകസ്മികം മാത്രമോ? എന്താണ്‌ ബന്ധം? എന്താണ്‌ മോചനം? എങ്ങിനെയാണ്‌ ഒരുവൻ തന്‍റെ ആത്മസത്തയിൽ പിടിച്ചു നിലകൊളളുന്നത്‌? മനുഷ്യാവയവങ്ങൾപോലെയാണ് ഭഗവദവയവങ്ങൾ എന്നപറഞ്ഞുവല്ലോ. നിന്തിരുവടി, മനുഷ്യന്‍റെ രൂപഭാവത്തിലാണോ ഉളളത്‌? എന്താണുഭഗവാന്‍റെ സത്യസ്വരൂപം? സ്വനിര്‍മ്മിതമായ മായാശക്തിയിൽ നിന്നു പുറത്തുവരുമ്പോഴും ഭഗവൽ രൂപമെന്താണ്‌? ഭഗവദവയവങ്ങൾ (കൈകാലുകൾ) വിവിധ ലോകങ്ങളെ ഉൾക്കൊളളുന്നു എന്നം അവ വിവിധലോകങ്ങൾ തന്നെയാണെന്നും അവിടുന്ന്‌ പറഞ്ഞുവല്ലോ. ഈ വസ്തുതയെ ഒന്നു വിവരിച്ചു തന്നാലും. ലേഖനം മുഴുവന്‍ വായിക്കുക »

ബാലിവധം – കിഷ്കിന്ദാകാണ്ഡം (63)

വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു
മിത്രാത്മജന്‍ വിളിച്ചീടിനാന്‍ പിന്നെയും.
ക്രൂദ്ധനായ്‌ നിന്നു കിഷ്കിന്ധാപുരദ്വാരി
കൃത്വാ മഹാസിംഹനാദം രവിസുതന്‍
ബദ്ധരോഷം വിളിക്കുന്ന നാദം തദാ
ശ്രുത്വാതിവിസ്മിതനായോരു ബാലിയും
ബദ്ധ്വാ പരികരം യുദ്ധായ സത്വരം
ബദ്ധവൈരം പുറപ്പെട്ടോരുനേരത്തു
ഭര്‍ത്തുരഗ്രേ ചെന്നു ബദ്ധാശ്രുനേത്രയായ്‌
മദ്ധ്യേ തടുത്തു ചൊല്ലീടിനാള്‍ താരയും: ലേഖനം മുഴുവന്‍ വായിക്കുക »

ഇത് എന്റേത് അല്ല, ഞാന്‍ പോലും എന്റേതല്ല (29)

ഇത് എന്റേത് അല്ല, ഞാന്‍ പോലും എന്റേതല്ല. ഞാന്‍ വിശ്വത്തിനവകാശപ്പെട്ടതാണ്, കാരണം വിശ്വമാണ് നമ്മെ സൃഷ്ടിച്ചത്. ഇതാണ് യജ്ഞം. ഇഷ്ടിക നിരത്തി ‘സ്വാഹ’ പറയലല്ല യജ്ഞം. കര്‍മ്മത്തില്‍ നിന്ന് യജ്ഞവും യജ്ഞത്തില്‍ നിന്ന് മഴയും അതില്‍ നിന്ന് അന്നവും ഉണ്ടാകുന്നു. അന്നത്തില്‍ നിന്നാണ് ഭവിച്ചതെല്ലാം ഉണ്ടായത്. അന്നമാണ് മനസ്സ്. ആ തേജസ്സോടുകൂടിയതാണ് വാക്ക്. ലേഖനം മുഴുവന്‍ വായിക്കുക »