കൂടുതല്‍ ലേഖനങ്ങള്‍

ബ്രഹ്മത്തെ അറിയുന്നതെങ്ങനെ? (72)

ഒരു യുവാവ് രമണ മഹര്‍ഷിയോട് ചോദിച്ചു : ബ്രഹ്മത്തെ അറിയുന്നതെങ്ങനെ?
ഉത്തരം : തന്നെത്തന്നെ അറിയാത്തവന്‍ ബ്രഹ്മത്തെ അറിയാന്‍ ശ്രമിക്കുന്നതെന്തിന്‌?
ചോ: ബ്രഹ്മം എന്നിലും എല്ലാത്തിലും വ്യാപിച്ചിരിക്കുന്നുവെന്നു വേദശാസ്ത്രാദികള്‍ പറയുന്നുണ്ടല്ലോ?
ഉ: എന്നെ എന്നു നീ പറയുന്ന ‘ഞാന്‍ ‘ ആരെന്നറിയണം. ബ്രഹ്മത്തെ പിന്നീടറിയാം. ലേഖനം മുഴുവന്‍ വായിക്കുക »

യജ്ഞങ്ങള്‍ കര്‍മ്മത്തിന്റെ ഫലങ്ങളാണ് (ജ്ഞാ. 3.14, 15)

അന്നത്തില്‍ നിന്ന് ജീവികള്‍ ‍ഉണ്ടാകുന്നു. മഴയില്‍നിന്ന് അന്നമുണ്ടാകുന്നു. യജ്ഞത്തില്‍ ‍നിന്ന് മഴ ഉണ്ടാകുന്നു. യജ്ഞം കര്‍മ്മത്തില്‍ നിന്നും ഉണ്ടാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കാളിന്ദി, മിത്രവിന്ദ, സത്യ, ഭദ്ര, ലക്ഷ്മണ പരിണയം – ഭാഗവതം (279)

നഗ്നജിത്ത്‌ കോസലരാജ്യത്തെ രാജാവായിരുന്നു. മകള്‍ സത്യക്ക്‌ അനുരൂപനായ ഒരാളെ കണ്ടെത്താനുളള ശ്രമത്തില്‍ രാജാവ്‌ ഒരു നിബന്ധന വച്ചിരുന്നു. ഏഴു കൂറ്റന്‍ കാളകളെ മെരുക്കിയൊതുക്കുന്ന ഒരാള്‍ക്ക്‌ മാത്രമെ തന്റെ മകളെ നല്‍കൂ എന്നായിരുന്നു അത്‌. ലേഖനം മുഴുവന്‍ വായിക്കുക »

എനിക്കറിയില്ല എന്നതിലെ ഞാന്‍ ആര് ? (71)

20 വയസ്സുള്ള ഒരു യുവാവ്‌ ആത്മാവിനെ എങ്ങനെ അറിയാമെന്നു ചോദിച്ചു. ഭഗവാന്‍ മൗനമവലംബിച്ചു. യുവാവും ഒരു മണിക്കൂര്‍ കാത്തിരുന്നു. മടങ്ങിപ്പോകുന്നതിനു മുന്‍പ്‌ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു.
ഉത്തരം : ആരുടെ ആത്മാവിനെ? ലേഖനം മുഴുവന്‍ വായിക്കുക »

ശതധന്വാവിന്റെ വധം സ്യമന്തകത്താലുണ്ടായ ദുഷ്കീര്‍ത്തി പരിഹരിച്ചതും – ഭാഗവതം (278)

സ്വന്തം പിതൃസഹോദരപുത്രന്മാരായ കൗരവന്മാരാല്‍ പാണ്ഡവന്മാര്‍ ജീവനോടെ ദഹിപ്പിക്കപ്പെട്ടു എന്നറിഞ്ഞ കൃഷ്ണന്‍ ഹസ്തിനപുരത്തേക്കു പുറപ്പെട്ടു. കൃഷ്ണന്റെ അസാന്നിദ്ധ്യം മുതലെടുത്ത്‌ അക്രൂരനും കൃതവര്‍മ്മാവും ശതധന്വാവിനെ കൊണ്ട്‌ സത്രാജിത്തിനെ കൊല്ലാനും സ്യമന്തകം തട്ടിയെടുക്കാനും പദ്ധതിയിട്ടു. ലേഖനം മുഴുവന്‍ വായിക്കുക »

പ്രാണായാമത്തിന്റെ തത്വം (70)

ഒരു ഗൃഹനാഥനെങ്ങനെ മോക്ഷം പ്രാപിക്കും? എന്ന ചോദ്യത്തിനുത്തരമായി ഭഗവാന്‍ രമണ മഹര്‍ഷി പറഞ്ഞു : നിങ്ങള്‍ ഗൃഹസ്ഥനാണെന്നെന്തിനു വിചാരിക്കുന്നു? സന്ന്യാസിയായാല്‍ ആ ചിന്തയും ഉണ്ടാകുന്നു. വീട്ടിലിരുന്നാലും കാട്ടിലിരുന്നാലും മനസ്സല്ലേ ഉപദ്രവിക്കുന്നത്‌. വിചാരത്തിനു ഹേതുവായ അഹങ്കാരനാണ്‌ ദേഹത്തെയും പ്രപഞ്ചത്തെയും തോന്നിപ്പിച്ചു താന്‍ ഗൃഹസ്ഥനാണെന്ന വിചാരത്തെ ഉണ്ടാക്കുന്നത്‌. കാട്ടില്‍ പോയാലും കഥ ഇതു തന്നെ. ലേഖനം മുഴുവന്‍ വായിക്കുക »

സമ്പത്ത് നിസ്വാര്‍ത്ഥമായി വിനിയോഗിക്കണം (ജ്ഞാ. 3.13)

ദേഹമാണ് ആത്മാവെന്നു തെറ്റിദ്ധരിക്കുകയും ഇന്ദ്രിയ വിഷയങ്ങള്‍ തങ്ങളുടെ ആനന്ദോപാധികളെന്നു കരുതുകയും ചെയ്യുന്നവര്‍, അതിനപ്പുറത്ത് എന്തെങ്കിലും ഉളളതായി അറിയുന്നില്ല. ലേഖനം മുഴുവന്‍ വായിക്കുക »

സ്യമന്തക രത്നത്തിന്റെ കഥ- ഭാഗവതം (277)

ദ്വാരകയില്‍ സൂര്യദേവന്റെ ഭക്തനായി സത്രാജിത്ത്‌ എന്നൊരാളുണ്ടായിരുന്നു. ഒരു ദിവസം സൂര്യദേവന്‍ സത്രാജിത്തിന്‌ സ്യമന്തകം എന്ന്‌ പേരായ ഒരു മഹനീയ രത്നം നല്‍കി. സ്യമന്തകം അതീവ പ്രഭയേറിയതും അതിന്റെ ഉടമയ്ക്ക്‌ നിലയ്ക്കാത്ത സമ്പത്തു നല്‍കുവാന്‍ കഴിയുന്നതുമായിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ബ്രഹ്മത്തിനു സജാതീയ, വിജാതീയ, സ്വഗതഭേദമില്ല. (69)

ഭഗവാന്‍ രമണ മഹര്‍ഷിയുടെ അമൂല്യ വാണി : ദേഹാദിപ്രപഞ്ചം ജാഗ്രത്തിലേ വിഷയമാകുന്നുള്ളൂ. ‘അഹം ബ്രഹ്മാസ്മി’ ആ അനുഭവത്തെക്കുറിക്കുകയാണ്‌ അത്‌ ഭാവനയോ ജപമന്ത്രമോ അല്ല. ബ്രഹ്മം എവിടെയോ ഇരിക്കുന്നു. അതിനെ പ്രാപിക്കണമെന്നു ചിന്തിക്കാതെ അത്‌ തന്റെ നിജസ്വരൂപമെന്നനുഭവിച്ചറിയുക. അതിനാല്‍ തന്നെയറിഞ്ഞാല്‍ ബ്രഹ്മത്തെ അറിഞ്ഞതാകും. ലേഖനം മുഴുവന്‍ വായിക്കുക »

പ്രദ്യുമ്നജനനവും ശംബരനിഗ്രഹവും – ഭാഗവതം (276)

രതിയുടെ സ്നേഹവാത്സല്യങ്ങളോടെ ശിശു വളര്‍ന്നു യുവാവായി. രതി-മായാവതി-യുടെ ശൃംഗാര ഭാവങ്ങള്‍ യുവാവിന്‌ മനഃക്ലേശമുളവാക്കി. മായാവതി കഥകളെല്ലാം അവനെ പറഞ്ഞു മനസ്സിലാക്കി. നാരദന്‍ പറഞ്ഞ കാര്യങ്ങളെല്ലാം മായാവതി മന്മഥനോട്‌ പറഞ്ഞു. ശംബരന്റെ കഥ കഴിക്കാന്‍ മായാവതി അദ്ദേഹത്തെ പ്രേരിപ്പിച്ചു. മഹാമായ എന്ന മായാവിദ്യയും അവള്‍ അദ്ദേഹത്തെ പഠിപ്പിച്ചു. അതുകൊണ്ട്‌ എല്ലാവിധ ആഭിചാരങ്ങളില്‍ നിന്നും മായയില്‍ നിന്നും ഒരുവനു രക്ഷപ്പെടാന്‍ കഴിയുമെന്നും മായാവതി പഠിപ്പിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

ദേഹാത്മബോധം (68)

പോള്‍ ബ്രണ്ടന്‍ എഴുതിയ ‘രഹസ്യ ഭാരതം’ ‘രഹസ്യ മാര്‍ഗ്ഗം’ എന്നീ രണ്ട്‌ പുസ്തകങ്ങളും വായിച്ചിരുന്ന മി. നൗള്‍സ്‌ എന്ന യുവാവ്‌ ദര്‍ശനത്തിനു വന്നു. അദ്ദേഹം രമണ മഹര്‍ഷിയോട് ചോദിച്ചു : ബുദ്ധമതക്കാര്‍ ‘ഞാന്‍ ‘ എന്നത്‌ മിഥ്യയാണെന്ന് ഉപദേശിക്കുന്നു. എന്നാല്‍ ‘രഹസ്യമാര്‍ഗ്ഗ’ത്തില്‍ പോള്‍ ബ്രണ്ടന്‍ പറയുന്നു ‘ഞാന്‍ ‘ എന്ന വിചാരം മാറി ‘ഞാന്‍ ‘ ആയിത്തീരണമെന്ന്‌. അതിനു മഹര്‍ഷി പറഞ്ഞ ഉത്തരം : ലേഖനം മുഴുവന്‍ വായിക്കുക »

ഇന്ദ്രിയ സുഖങ്ങളുടെ ചാപല്യത്തിനു വിധേയയനാകരുത് (ജ്ഞാ. 3.12)

ധര്‍മ്മകര്‍മ്മങ്ങളെ ഉപേക്ഷിക്കുകയോ ഇന്ദ്രിയങ്ങളെ അനിയന്ത്രിതമായി വിടുകയോ ചെയ്യരുത്‌. വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യം വെള്ളത്തില്‍ നിന്നും പുറത്താവുമ്പോള്‍ തല്‍ക്ഷണം മരണമടയുന്നു. അതുപോലെ ഒരുവന്‍ ധര്‍മ്മകര്‍മ്മങ്ങളില്‍ നിന്നകലുമ്പോള്‍ അവനു സമ്പൂര്‍ണ്ണനാശം സംഭവിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ബലരാമന്‍റെ സാന്ത്വന വാക്കുകളും, രുക്മിണിയുടെ പാണിഗ്രഹണവും – ഭാഗവതം (275)

സത്യത്തില്‍ എല്ലാ ജീവജാലങ്ങളിലെയും ആത്മാവ്‌ ഒന്നു തന്നെ. വിഡ്ഢികളേ അവയില്‍ നാനാത്വം കാണുകയുളളൂ. സര്‍വ്വവ്യാപിയായ ആത്മാവെന്ന നിലയില്‍ അതിന്‌ സംയോഗവിയോഗങ്ങള്‍ ഇല്ല. ജനനമരണങ്ങളെല്ലാം ശരീരത്തെ മാത്രമെ ബാധിക്കുകയുളളൂ. ആത്മീയമായി നിദ്രയിലാണ്ടവനും സ്വപ്നജീവിയുമായ ഒരജ്ഞാനി ജീവിതത്തില്‍ വ്യതിരിക്തത കാണുന്നു. എന്നാല്‍ ആത്മീയമായി ഉണര്‍ന്നവനാകട്ടെ ഈ നാനാത്വഭാവത്തെ ഉപേക്ഷിച്ച്‌ തല്‍ഫലമായ ദുഃഖത്തേയും മോഹത്തേയും ഇല്ലായ്മ ചെയ്യുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഭജഗോവിന്ദം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ഭജഗോവിന്ദം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ധ്യാനം എന്നതെന്താണ്‌? (67)

ധ്യാനം എന്നതെന്താണ്‌ എന്ന ചോദ്യത്തിനുത്തരമായി ഭഗവാന്‍ രമണ മഹര്‍ഷി പറഞ്ഞു : മനസ്സിനെ ഏതെങ്കിലും ഒന്നില്‍ സ്ഥാപിച്ചു നിറുത്തുന്നതാണ്‌ ധ്യാനം. നിദിധ്യാസനമെന്നത്‌ ആത്മവിചാരണയാണ്‌. ആത്മലാഭം ഉണ്ടാകുന്നതുവരെ ധ്യാനിക്കുന്നവന്‌, ധ്യാനം, ധേയം ഇവ വെവ്വേറയായിത്തോന്നും. ലേഖനം മുഴുവന്‍ വായിക്കുക »