ഭാഗവതം എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

ഭഗവാന്‍റെ ഗുണക്രിയാബന്ധം – ഭാഗവതം (39)

ഈ ലോകത്ത്‌ തീരെ അജ്ഞാനിയായവനും വളരെ വിജ്ഞാനമുളളവനും മനോബുദ്ധിക്കതീതമായ ശാന്തി ലഭിക്കുന്നു. മറ്റുളളവരാണ്‌ വാസ്തവത്തില്‍ ദുഃഖിക്കുന്നുത്‌. വസ്തുപ്രപഞ്ചം വാസ്തവത്തില്‍ സത്യമല്ല. മായയാകട്ടെ ആത്മാവിൽ സ്വയം ഉത്ഭവിക്കുന്നതത്രേ എന്‍റെയീഭാവനയിലെ അപാകതപോലും അവിടുത്തെ പാവനപാദങ്ങളെ സേവിക്കുകവഴി ഇല്ലായ്മചെയ്യാനാവുമെന്നു ഞാൻ കരുതുന്നു. അങ്ങയേപ്പോലുളള മാമുനിമാരുടെ പാദസേവനം കൊണ്ടുമാത്രമേ ഭഗവൽപ്പാദാരവിന്ദങ്ങളെ പ്രാപിക്കാനാവൂ എന്ന് ഞാൻ മനസിലാക്കുന്നു. ആ പരമപദം വിശ്വമായയെത്തന്നെ അവസാനിപ്പിക്കുന്നു. തീവ്രസാധന ചെയ്യാത്തവര്‍ക്ക്‌ ആ ലക്ഷ്യം അസാദ്ധ്യം. ലേഖനം മുഴുവന്‍ വായിക്കുക »

വിരാട്‌ സ്വരൂപ വിവരണം – ഭാഗവതം (38)

ഭഗവാൻ ഈ സാദ്ധ്യതകളെ പ്രകാശമാനമാക്കി. അങ്ങിനെയീ വിശ്വം സൃഷ്ടിക്കപ്പെട്ടു. ജീവനിൽ പലേവിധ കഴിവുകളും (ജ്ഞാനേന്ദ്രിയങ്ങൾ, കര്‍മ്മേന്ദ്രിയങ്ങൾ, മനസ്, ബുദ്ധിശക്തി, വിവേകബുദ്ധി അഹങ്കാരം) അവക്കാവശ്യമായ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. വസ്തുക്കളും വിവേചനശക്തികളും തന്നിലുളള വിനിമയത്തിനാവശ്യമായ ബുദ്ധിയും ഉണ്ടായി. ലേഖനം മുഴുവന്‍ വായിക്കുക »

ദേവന്മാരുടെ ഭഗവദ്‌ സ്തുതി – ഭാഗവതം (37)

ഭഗവാനേ, വിശ്വത്തിന്‍റെ അസ്ഥിത്വത്തിനായാണ്‌ ഞങ്ങൾ ജനിച്ചിട്ടുളളതെന്ന് ഞങ്ങളറിയുന്നു. എന്നിലും പരസ്പരം യോജിക്കാതെയും ബന്ധപെടാതെയും ഏകത്വം മനസിലാക്കാതെ ഞങ്ങൾക്കാ ഭഗവേച്ഛ നടപ്പിലാക്കാൻ കഴിയുന്നില്ല. അവിടുത്തെ ദിവ്യശക്തിയും വീക്ഷണവും തന്ന് അവിടുത്തെക്കുറിച്ച്‌ ശരിയായ ഉൾക്കാഴ്ചയുണ്ടാവാനും ഭഗവദിച്ഛ അറിയാനും ഞങ്ങളെ അനുഗ്രഹിച്ചാലും. ലേഖനം മുഴുവന്‍ വായിക്കുക »

സൃഷ്ടിക്രമവര്‍ണ്ണന – ഭാഗവതം (36)

വിശ്വബുദ്ധിയിൽനിന്നും ബോധമുളവായി. മഹാതത്വത്തില്‍ (വിശ്വബോധം) നിന്നും അഹം ഉണ്ടായി. അഹമാണ്‌ പഞ്ചഭൂതങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും മനസിനും കാരണം. അഹമാകട്ടെ മൂഢവിധത്തിലാണ്‌. സാത്വികം, രാജസികം, താമസീകം. സാത്വികത്തില്‍ നിന്നു്‌ മനസും ബുദ്ധിയും ഇന്ദ്രിയനിയന്ത്രണവും ഉണ്ടായി. രാജസീകത്തില്‍ നിന്നും കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉണ്ടായി. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങൾ തമോജന്യമത്രേ. പഞ്ചഭൂതങ്ങൾ ഒരോന്നും അടുത്തതിന്‍റെ കാരണമായിത്തീരുകയും അതു മുൻപിലത്തേതിന്‍റെ ഗുണങ്ങൾ സ്വാംശീകരിക്കയും ചെയ്യുന്നു. ഇതിന്‍റെയെല്ലാം ദേവതകളായി വര്‍ത്തിക്കുന്നുത്‌ ഭഗവാൻ വിഷ്ണുവിന്‍റെ പ്രഭാകിരണങ്ങൾ തന്നെയാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

യദുവംശ നാശകഥയും വിദുരരുടെ മൈത്രേയമഹര്‍ഷി സന്ദര്‍ശനവും – ഭാഗവതം (35)

“എന്‍റെ ഈ അവതാരം അവസാനിച്ചു കഴിഞ്ഞാൽ ഭക്തോത്തമനും സ്വയം സാക്ഷാത്ക്കാരം നേടിയവനുമായ ഉദ്ധവര്‍ എന്നേക്കുറിച്ചുളള സത്യം കാത്തുരക്ഷിച്ചുകൊളളും. ഉദ്ധവര്‍ എന്‍റേതന്നെ സ്വരൂപമത്രെ. സ്വയംപരിപൂര്‍ണ്ണനും ഇന്ദ്രിയാതീതനുമായ ഉദ്ധവര്‍തന്നെയാണീ ജ്ഞാനത്തെ ഭൂമിയിലെ മനുഷ്യരാശിക്കായി പറഞ്ഞു മനസിലാക്കാൻ യോഗ്യനായിട്ടുളളത്‌.” ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍