ഭാഗവതം എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

ഭാഗവതസപ്താഹം പ്രഭാഷണങ്ങള്‍ MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ഭാഗവതസപ്താഹത്തില്‍ ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ പൂര്‍ണ്ണമായ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ഇവിടെ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും ഡിജിറ്റല്‍ MP3 പ്ലയറുകളിലും മൊബൈല്‍ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി, വ്യക്തതയില്‍ കുറവുവരാതെ തന്നെ, encode ചെയ്തിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 389 MB മാത്രം. ലേഖനം മുഴുവന്‍ വായിക്കുക »

പരീക്ഷിത്തിന്റെ സംശയനിവാരണം – ഭാഗവത പാരായണം (28)

പഞ്ചഭൂതങ്ങളുമായി ബന്ധമില്ലാത്ത ഈ വസ്തുക്കൾ എങ്ങിനെ പരസ്പരം ബന്ധപ്പെടുന്നു? ഇതിനൊരു കാരണമുണ്ടോ?. അതോ ഇതെല്ലാം ആകസ്മികം മാത്രമോ? എന്താണ്‌ ബന്ധം? എന്താണ്‌ മോചനം? എങ്ങിനെയാണ്‌ ഒരുവൻ തന്‍റെ ആത്മസത്തയിൽ പിടിച്ചു നിലകൊളളുന്നത്‌? മനുഷ്യാവയവങ്ങൾപോലെയാണ് ഭഗവദവയവങ്ങൾ എന്നപറഞ്ഞുവല്ലോ. നിന്തിരുവടി, മനുഷ്യന്‍റെ രൂപഭാവത്തിലാണോ ഉളളത്‌? എന്താണുഭഗവാന്‍റെ സത്യസ്വരൂപം? സ്വനിര്‍മ്മിതമായ മായാശക്തിയിൽ നിന്നു പുറത്തുവരുമ്പോഴും ഭഗവൽ രൂപമെന്താണ്‌? ഭഗവദവയവങ്ങൾ (കൈകാലുകൾ) വിവിധ ലോകങ്ങളെ ഉൾക്കൊളളുന്നു എന്നം അവ വിവിധലോകങ്ങൾ തന്നെയാണെന്നും അവിടുന്ന്‌ പറഞ്ഞുവല്ലോ. ഈ വസ്തുതയെ ഒന്നു വിവരിച്ചു തന്നാലും. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്‍റെ അവതാര വര്‍ണ്ണന – ഭാഗവത പാരായണം (27)

കപിലമുനിയായിവന്നു്‌ ജ്ഞാനമാര്‍ഗ്ഗത്തെ കാണിച്ചുതന്നു. ദത്താത്രേയനായി വന്നു്‌ പല രാജാക്കൻമാര്‍ക്കും ഈശ്വരസാക്ഷാത്ക്കാരത്തിനു വേണ്ട ഉപദേശങ്ങൾ നൽകി. ഞാൻ തപസ്സിലായിരുന്നുപ്പോൾ ലോകം മറഞ്ഞു പോയ സത്യതത്വങ്ങളെ സനത്കുമാരന്മ‍ാരുടെ രൂപത്തില്‍ വന്നു പ്രഖ്യാപിച്ചു. നരനായും നാരായണനായും വന്നു്‌ സന്യാസവൃത്തിയുടെ പരമോന്നതി എന്തെന്നും കാമക്രോധങ്ങളെ ജയിക്കുന്നതെങ്ങിനെയന്നും വെളിപ്പെടുത്തി. അദ്ദേഹം ധ്രുവനെ അനുഗ്രഹിച്ചു. ഭൂമിക്കടിയിലെ നിധിയെടുക്കാൻ പ്രഥുവായി അവതരിച്ചു. ഋഷഭനായി സന്യാസിവര്യന്മ‍ാരുടെ ശ്രേഷ്ഠതക്കുദാഹരണമായി. ഹയഗ്രീവനായി വന്നു്‌ വേദങ്ങൾ ഉഛ്വാസവായുപോലെ ഉരുവിട്ടു. ലോകവും വേദങ്ങളും രക്ഷിക്കാൻ മത്സ്യാവതാരമെടുത്തു. ദിവ്യനായ ഒരാമയുടെ രൂപത്തില്‍ വന്നു്‌ പാലാഴി കടയാനുപയോഗിച്ച പര്‍വ്വതത്തെ താങ്ങിനിര്‍ത്തി. ലേഖനം മുഴുവന്‍ വായിക്കുക »

വിരാ‌ട് സ്വരൂപവര്‍ണ്ണന – ഭാഗവത പാരായണം (26)

വേദേതിഹാസങ്ങൾ മനുഷ്യര്‍ക്കു സ്വീകരിക്കാവുന്ന രണ്ടുമാര്‍ഗ്ഗങ്ങൾ നിര്‍ദ്ദേശിക്കുന്നു. കര്‍മ്മമാര്‍ഗ്ഗവും
ധ്യാനമാര്‍ഗ്ഗവും. കര്‍മ്മമാര്‍ഗ്ഗത്തിന്‍റേത്‌ അവിദ്യയും അജ്ഞാനവും ആയതുകൊണ്ട്‌ അത്‌ ഇന്ദ്രീയാനുഭവങ്ങളുടെ ലോകത്തിലേക്ക്‌ നമ്മെ നയിക്കുന്നു. എന്നാൽ ധ്യാനമാര്‍ഗ്ഗം ജ്ഞാനത്തിന്‍റേയും വിദ്യയുടേയുമായതുകൊണ്ട്‌ അതു നമ്മെ ശാശ്വതശാന്തിയിലേക്കു നയിക്കുന്നു. ഞാൻ ജന്മനാൽത്തന്നെ ആ നിന്തിരുവടിയെ പൂജിക്കാനും ധ്യാനിക്കാനും ആഗ്രഹിച്ചു. പക്ഷെ എന്തു ദ്രവ്യംകൊണ്ടാണു പൂജിക്കേണ്ടതെന്ന് എനിക്കു ചിന്താക്കുഴപ്പമുണ്ടായി. കാരണം ഭഗവാൻ സ്വയം എങ്ങുംനിറഞ്ഞു നിൽക്കുന്നുവല്ലോ. യാഗശാലയും ഭൂമിയും പാത്രങ്ങളും യാഗവസ്തുക്കളും ഗ്രന്ഥങ്ങളും പൂജാവിധികളുമെല്ലാം അവിടുന്നുതന്നെയാണ് എനിക്കറിയാമായിരുന്നു. ഭഗവാനെ പൂജിക്കാൻ അതേ ഭഗവാന്‍റെ പ്രതിരൂപങ്ങളായ വസ്തുക്കൾ എനിക്കുപയോഗിക്കേണ്ടിവന്നു. പിന്നീടുണ്ടായ മാമുനിമാരും ഈ വിധത്തില്‍ പൂജകൾ തുടര്‍ന്നുവന്നു. ലേഖനം മുഴുവന്‍ വായിക്കുക »

വിരാ‌ട് സ്വരൂപവര്‍ണ്ണന – ഭാഗവത പാരായണം (25)

കാണപ്പെടുന്നതും പ്രകടിപ്പിക്കപ്പെടുന്നതുമായ എന്തും ആ ഭഗവാനെ ഓര്‍മ്മിക്കുവാൻ ഉതകണം. നീയും ഞാനും ഈ മുനിമാരും ദേവതകളെല്ലാവരും അസുരരും മനുഷ്യരും മൃഗങ്ങളും സ്വര്‍ഗ്ഗവാസികളും ചെടിവര്‍ഗ്ഗങ്ങളും നക്ഷത്രങ്ങളും ഇടിമിന്നലും മേഘങ്ങളും എന്നുവേണ്ട ഈ വിശ്വംമുഴുവനും ഭൂതഭാവി വര്‍ത്തമാനങ്ങളും ആ ഭഗവാൻ തന്നെയാണ്‌. ആര്‍ക്കുമാമഹിമയെ അളക്കാൻ കഴിയില്ലതന്നെ. ഈ വിശ്വം അവിടുത്തെ പ്രകടിതരൂപത്തിന്‍റെ ഒരംശം മാത്രമത്രെ. ഇവിടെയാണ്‌ സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങൾ നിവസിക്കുന്നുത്‌. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍