കര്‍മയോഗഃ

അര്‍ജുന ഉവാച
ജ്യായസീ ചേത്കര്‍മണസ്തേ മതാ ബുദ്ധി‍ര്‍ജനാര്‍ദന
തത്കിംകര്‍മണി ഘോരേ മ‍ാം നിയോജയസി കേശവ (1)

അര്‍ജുനന്‍ പറഞ്ഞു: ഹേ ജനാ‍ര്‍ദ്ദനാ, ക‍‍‍ര്‍മ്മത്തെ അപേക്ഷിച്ച് കര്‍മ്മയോഗമാണ് ശ്രേഷ്ടമെന്നു അങ്ങേയ്ക്ക് അഭിപ്രായമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഘോരമായ ഈ ക‍‍‍ര്‍മ്മത്തില്‍ എന്നെ നിയോഗിക്കുന്നത്?

വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ
തദേകം വദ നിശ്ചിത്യ യേന ശ്രേയോഹമാപ്നുയ‍ാം (2)

പരസ്പരവിരുദ്ധമെന്ന് തോന്നുന്ന വാക്കുകള്‍ കൊണ്ട് എന്റെ ബുദ്ധിയെ അങ്ങ് ഭ്രമിപ്പിക്കുന്നതുപൊലെ തോന്നുന്നു. അതുകൊണ്ട് ഏതൊന്നുക്കൊണ്ടു ഞാന്‍ ശ്രേയസ്സ് നേടുമോ അതുമാത്രം എനിക്ക് ഉപദേശിച്ചു തരിക.

ശ്രീഭഗവാനുവാച
ലോകേസ്മിന്‍ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സ‍ാംഖ്യാന‍ാം കര്‍മയോഗേന യോഗിന‍ാം (3)

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ അനഘ (പാപങ്ങളില്ലാത്തവന്‍), ഈ ലോകത്തില്‍ സംഖ്യന്മാര്‍ക്ക് വേണ്ടി ജഞാനയോഗം കൊണ്ടും യോഗികള്‍ക്കു വേണ്ടി ക‍‍‍ര്‍മ്മയോഗം കൊണ്ടും രണ്ടുവിധം നിഷ്ഠകള്‍ മുമ്പ് ഞാന്‍ പറഞ്ഞു.

ന കര്‍മണാമനാരംഭാന്നൈഷ്കര്‍മ്യം പുരുഷോശ്നുതേ
ന ച സംന്യസനാദേവ സിദ്ധിം സമധിഗച്ഛതി (4)

ക‍‍‍ര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നതുകൊണ്ടു മനുഷ്യന്‍ ഒരിക്കലും നൈഷ്കര്‍മ്യത്തെ പ്രാപിക്കുന്നില്ല. കര്‍മ്മസന്യാസം കൊണ്ടു മാത്രം സിദ്ധി ലഭിക്കുന്നുമില്ല.

ന ഹി കശ്ചിത്ക്ഷണമപി ജാതു തിഷ്ഠത്യകര്‍മകൃത്
കാര്യതേ ഹ്യവശഃ കര്‍മ സര്‍വ്വഃ പ്രകൃതിജൈര്‍ഗുണൈഃ (5)

ഒരാളും ഒരിക്കലും അല്പനേരത്തേക്കുപോലും പ്രവര്‍ത്തിക്കാതെ ഇരിക്കുന്നില്ല. എല്ലാവരും പ്രകൃതി ഗുണങ്ങളാല്‍ നിര്‍ബന്ധിതരായി ക‍‍‍ര്‍മ്മം ചെയ്തുപോകുന്നു.

കര്‍മേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരന്‍
ഇന്ദ്രിയാര്‍ഥാന്വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ (6)

ക‍‍‍‍ര്‍മ്മേന്ദ്രിയങ്ങ‍ളെ അടക്കിനിര്‍ത്തി യാതൊരുവന്‍ വിഷയങ്ങളെ മനസ്സുകൊണ്ട് സദാ സ്മരിച്ചുകൊണ്ടിരിക്കുന്നുവോ മൂഡാത്മാവായ അവന്‍ മിഥ്യാചാരന്‍ എന്ന് പറയപ്പെടുന്നു

യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേര്‍ജുന
കര്‍മേന്ദ്രിയൈഃ കര്‍മയോഗമസക്തഃ സ വിശിഷ്യതേ (7)

അര്‍ജുനാ, യാതൊരുവന്‍ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിര്‍ത്തിയിട്ടു ക‍‍‍‍ര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ട് നിഷ്ക്കാമക‍‍‍ര്‍മ്മ ആരംഭിക്കുന്നുവോ അവന്‍ ശ്രേഷ്ഠനാകുന്നു.

നിയതം കുരു കര്‍മ ത്വം കര്‍മ ജ്യായോ ഹ്യകര്‍മണഃ
ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകര്‍മണഃ (8)

നീ മനസ്സിനാല്‍ നിയന്ത്രിതമായ ക‍‍‍ര്‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മമാണ് അകര്‍മത്തെക്കാള്‍ ശ്രേഷ്ഠം. ക‍‍‍ര്‍മ്മം ചെയ്യാത്ത പക്ഷം നിനക്കു ശരീരനിര്‍വഹണം പോലും സാധ്യമാകയില്ല.

യജ്ഞാര്‍ഥാത്കര്‍മണോന്യത്ര ലോകോയം കര്‍മബന്ധനഃ
തദര്‍ഥം കര്‍മ കൌന്തേയ മുക്തസംഗഃ സമാചര (9)

അര്‍ജുനാ, യജ്ഞത്തിനുള്ള ക‍‍‍ര്‍മ്മം ഒഴിച്ച് മറ്റു ക‍‍‍ര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് ഈ ലോകം. സംഗരഹിതനായി നീ ക‍‍‍ര്‍മ്മം ആചരിക്കുക.

സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യധ്വമേഷ വോസ്ത്വിഷ്ടകാമധുക് (10)

യജ്ഞത്തോടുകൂടി പ്രജകളെ സൃഷ്ടിച്ച് പണ്ട് പ്രജാപതി പറഞ്ഞു, ഇതുകൊണ്ടു നിങ്ങള്‍ വ‍ര്‍ദ്ധിക്കുവി‍ന്‍‍; ഇതു നിങ്ങള്‍ക്ക് ഇഷ്ടം തരുന്ന കാമധേനുവായിരിക്കട്ടെ.

ദേവാന്‍ ഭാവയതാനേന തേ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ (11)

ദേവന്മാരെ ഇതുകൊണ്ടു ആരാധിക്കുവി‍ന്‍. ആ ദേവന്മാര്‍ നിങ്ങളെ വ‍ര്‍ദ്ധിപ്പിക്കട്ടെ. പരസ്പരം തൃപ്തിപ്പെടുത്തി കൊണ്ടു പരമമായ ശ്രേയസ്സിനെ പ്രാപിക്കുവി‍ന്‍.

ഇഷ്ടാന്‍ ഭോഗാന്‍ ഹി വോ ദേവാ ദാസ്യന്തേ യജ്ഞഭാവിതാഃ
തൈര്‍ദത്താനപ്രദായൈഭ്യോ യോ ഭുങ്ക്തേ സ്തേന ഏവ സഃ (12)

എന്തെന്നാല്‍ ഇഷ്ടപ്പെടുന്ന സുഖങ്ങള്‍ നിങ്ങള്‍ക്ക് യജ്ഞംകൊണ്ടു സന്തുഷ്ടരായ ദേവന്മാര്‍ തരും. അവര്‍ തന്ന വസ്തുക്കളെ അവ‌‍ര്‍ക്കു കൊടുക്കാതെ ഭുജിക്കുന്നവനാരോ അവന്‍ കള്ളന്‍തന്നെയാണ്.

യജ്ഞശിഷ്ടാശിനഃ സന്തോ മുച്യന്തേ സര്‍വ്വകില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ യേ പചന്ത്യാത്മകാരണാത് (13)

യജ്ഞത്തില്‍ ശേഷിക്കുന്നത് മാത്രം യജ്ഞം ചെയ്തു ശേഷിച്ചതായ വസ്തുക്കളെ നുഭവിക്കുന്ന സജ്ജനങ്ങള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടുന്നു. എന്നാ‌ല്‍തങ്ങള്‍ക്കുവേണ്ടിത്തന്നെ ഭോഗസഞ്ചയം ചെയ്യുന്നവ‍ര്‍ പാപത്തെത്തന്നെ ഭുജിക്കുകയാണ്.

അന്നാദ്ഭവന്തി ഭൂതാനി പര്‍ജന്യാദന്നസംഭവഃ
യജ്ഞാദ്ഭവതി പര്‍ജന്യോ യജ്ഞഃ കര്‍മസമുദ്ഭവഃ (14)

അന്നത്തില്‍നിന്നു ഭൂതങ്ങള്‍ ഉണ്ടാകുന്നു. മഴയില്‍നിന്നു അന്നവും ഉദ്ഭവിക്കുന്നു. യജ്ഞത്തില്‍ നിന്നു മഴയുണ്ടാകുന്നു. യജ്ഞം ക‍‍‍ര്‍മ്മത്തില്‍നിന്നുണ്ടാകുന്നു.

കര്‍മ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷരസമുദ്ഭവം
തസ്മാത്സര്‍വ്വഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം (15)

ക‍‍‍ര്‍മ്മം ബ്രഹ്മ (വേദം) ത്തില്‍ നിന്നും ഉണ്ടാകുന്നു എന്നറിയുക. ബ്രഹ്മം (വേദം) അക്ഷരത്തില്‍ നിന്നുണ്ടാകുന്നു. അതുകൊണ്ടു സര്‍വ്വപ്രകാശമായ വേദം എപ്പോഴും യജ്ഞത്താല്‍ പ്രതിഷ്ഠിതമായിരിക്കുന്നു.

ഏവം പ്രവര്‍തിതം ചക്രം നാനുവര്‍തയതീഹ യഃ
അഘായുരിന്ദ്രിയാരാമോ മോഘം പാര്‍ഥ സ ജീവതി (16)

ഹേ പാര്‍ത്ഥാ, ഇപ്രകാരം പ്രവത്തിക്കുന്ന ക‍‍‍ര്‍മ്മചക്രത്തെ ഈ ലോകത്തില്‍ എവനൊരുവന്‍ അനുവര്‍ത്തിക്കുന്നില്ലയോ പാപിയും വിഷയഭ്രാന്തനുമായ അവന്റെ ജീവിതം നിഷ്ഫലമത്രേ.

യസ്ത്വാത്മരതിരേവ സ്യാദാത്മതൃപ്തശ്ച മാനവഃ
ആത്മന്യേവ ച സന്തുഷ്ടസ്തസ്യ കാര്യം ന വിദ്യതേ (17)

എന്നാല്‍ ഏതൊരു മനുഷ്യന്‍ തന്നില്‍ തന്നെ രമിക്കുന്നവനും തന്നില്‍ സംതൃപ്തനും സന്തുഷ്ടനുമായിരിക്കുന്നുവോ അവനു കരണീയമായി ഒന്നുമില്ല.

നൈവ തസ്യ കൃതേനാര്‍ഥോ നാകൃതേനേഹ കശ്ചന
ന ചാസ്യ സര്‍വ്വഭൂതേഷു കശ്ചിദര്‍ഥവ്യപാശ്രയഃ (18)

അവനു ഈ ലോകത്തില്‍ ക‍ര്‍മ്മം ചെയ്തതു കൊണ്ടു കാര്യമില്ല തന്നെ. ചെയ്യാത്തതുകൊണ്ടും ഒന്നുമില്ല. ജീവികളില്‍ ഒന്നിനോടും അവന് സ്വപ്രയോജനകരമായ ബന്ധം ഒന്നും തന്നെയില്ല.

തസ്മാദസക്തഃ സതതം കാര്യം കര്‍മ സമാചര
അസക്തോ ഹ്യാചരന്‍ കര്‍മ പരമാപ്നോതി പൂരുഷഃ (19)

അതുകൊണ്ട് നിസ്സംഗനായി എപ്പോഴും കര്‍ത്തവ്യമായ ക‍‍‍ര്‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ നിസ്സംഗനായി ക‍‍‍ര്‍മ്മംചെയ്യുന്നയാള്‍ പരമപദം പ്രാപിക്കുന്നു.

കര്‍മണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ
ലോകസംഗ്രഹമേവാപി സമ്പശ്യന്‍ കര്‍തുമര്‍ഹസി (20)

എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മം കൊണ്ടുതന്നെയാണ് ജനകാദികള്‍ സിദ്ധിയെ പ്രാപിച്ചത്. ലോകസംരക്ഷണത്തെ ഓര്‍ത്തിട്ടായാലും നീ പ്രവര്‍ത്തിക്കേണ്ടതാണ്.

യദ്യദാചരതി ശ്രേഷ്ഠസ്തത്തദേവേതരോ ജനഃ
സ യത്പ്രമാണം കുരുതേ ലോകസ്തദനുവര്‍തതേ (21)

ശ്രേഷ്ഠന്‍ എന്തെല്ല‍ാം ചെയ്യുന്നുവോ അതു തന്നെയാണ് മറ്റുള്ള ജനങ്ങളും ചെയ്യുന്നത്. അവന്‍ എന്തിനെ പ്രമാണമായി കരുതുന്നുവോ ലോകവും അതിനെതന്നെ അനുകരിക്കുന്നു.

ന മേ പാര്‍ഥാസ്തി കര്‍തവ്യം ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്തമവാപ്തവ്യം വര്‍ത ഏവ ച കര്‍മണി (22)

ഹേ പാര്‍ത്ഥാ എനിക്ക് മൂന്നു ലോകത്തിലും കര്‍ത്തവ്യമായി ഒന്നുമില്ല. എനിക്കു പ്രാപിക്കേണ്ടതായി ഒന്നും തന്നെയില്ല. എന്നിട്ടും ഞാന്‍ ക‍ര്‍മ്മം ചെയ്തുകൊണ്ടു തന്നെയാണിരിക്കുന്നത്.

യദി ഹ്യഹം ന വര്‍തേയം ജാതു കര്‍മണ്യതന്ദ്രിതഃ
മമ വര്‍ത്മാനുവര്‍തന്തേ മനുഷ്യാഃ പാര്‍ഥ സര്‍വ്വശഃ (23)

പാര്‍ത്ഥാ, ഞാന്‍ ഒരിക്കലെങ്കിലും മടിവിട്ടു പ്രവൃത്തിയില്‍ ഏര്‍പ്പെടാതിരുന്നാല്‍ എല്ലാ മനുഷ്യരും എന്റെ മാര്‍ഗം അവലംബിക്കും.

ഉത്സീദേയുരിമേ ലോകാ ന കുര്യ‍ാം കര്‍മ ചേദഹം
സങ്കരസ്യ ച കര്‍താ സ്യാമുപഹന്യാമിമാഃ പ്രജാഃ (24)

ഞാന്‍ കര്‍മ്മം ചെയ്തില്ലെങ്കില്‍ ഈ ലോകം മുഴുവന്‍ നശിക്കും. ഞാന്‍ വര്‍ണസങ്കരത്തിന്റെയും കര്‍ത്താവാകും. പ്രജകള്‍ ദുഷിക്കുകയും ചെയ്യും.

സക്താഃ കര്‍മണ്യവിദ്വ‍ാംസോ യഥാ കുര്‍വ്വന്തി ഭാരത
കുര്യാദ്വിദ്വ‍ാംസ്തഥാസക്തശ്ചികീര്‍ഷു‍ര്‍ലോകസംഗ്രഹം (25)

ഹേ ഭാരതാ, അപണ്ഡിതന്മാര്‍ ക‍ര്‍മ്മത്തില്‍ ആസക്തരായി എങ്ങിനെയെല്ല‍ാം പ്രവര്‍ത്തിക്കുന്നുവോ പണ്ഡിതന്‍ ലോകത്തിന്റെ നിലനില്‍പ്പ്‌ ക‍ാംക്ഷിച്ചുകൊണ്ടു നിസ്സംഗനായി അതേവിധം പ്രവ‍ര്‍ത്തിക്കണം.

ന ബുദ്ധിഭേദം ജനയേദജ്ഞാന‍ാം കര്‍മസംഗിന‍ാം
ജോഷയേത്സര്‍വ്വകര്‍മാണി വിദ്വാന്യുക്തഃ സമാചരന്‍ (26)

സകാമക‍ര്‍മ്മത്തി‌ല്‍ ആസക്തരായ മൂഢജനങ്ങളുടെ ബുദ്ധിയെ വിദ്വാ‍ന്‍ ഒരിക്കലും ഇളക്കരുത്. വിദ്വാന്‍ എല്ലാ കര്‍മങ്ങളും യോഗയുക്തനായി വഴിപോലെ ആചരിച്ച് മറ്റുള്ളവരെക്കൊണ്ടും ആചരിപ്പിക്കണം.

പ്രകൃതേഃ ക്രിയമാണാനി ഗുണൈഃ കര്‍മാണി സര്‍വ്വശഃ
അഹങ്കാരവിമൂഢാത്മാ കര്‍താഹമിതി മന്യതേ (27)

പ്രകൃതിജന്യമായ ഗുണങ്ങളാല്‍ ക‍ര്‍മ്മങ്ങള്‍ എങ്ങും ചെയ്യപ്പെടുന്നു. അഹന്തയാല്‍ മോഹിതനായവാന്‍ താനാണ് കര്‍ത്താവെന്നു വിചാരിക്കുന്നു.

തത്ത്വവിത്തു മഹാബാഹോ ഗുണകര്‍മവിഭാഗയോഃ
ഗുണാ ഗുണേഷു വര്‍തന്ത ഇതി മത്വാ ന സജ്ജതേ (28)

ഹേ മഹാബാഹോ, ഗുണകര്‍മ്മവിഭാഗങ്ങളുടെ തത്വമറിയുന്ന വനാകട്ടെ ഗുണപരിണാമങ്ങളായ ഇന്ദ്രിയങ്ങള്‍ ഗുണപരിണാമങ്ങ ളായ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ധരിച്ചിട്ട് അവയില്‍ ആസക്തനാകുന്നില്ല.

പ്രകൃതേര്‍ഗുണസമ്മൂഢാഃ സജ്ജന്തേ ഗുണകര്‍മസു
താനകൃത്സ്നവിദോ മന്ദാന്‍ കൃത്സ്നവിന്ന വിചാലയേത് (29)

പ്രകൃതിയുടെ ഗുണങ്ങളാല്‍ മൂഡചിത്തരായിത്തീരുന്നവര്‍ ഗുണക‍ര്‍മ്മങ്ങളില്‍ സക്തരാകുന്നു. സര്‍വജ്ഞരല്ലാത്ത ആ മന്ദബുദ്ധികളെ സര്‍വജ്ഞന്‍ വഴി തെറ്റിക്കരുത്.

മയി സര്‍വ്വാണി കര്‍മാണി സംന്യസ്യാധ്യാത്മചേതസാ
നിരാശീര്‍നിര്‍മമോ ഭൂത്വാ യുധ്യസ്വ വിഗതജ്വരഃ (30)

സര്‍വക‍ര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിച്ചു ആധ്യാത്മിക ബുദ്ധിയോടെ നിഷ്കാമനും നി‍ര്‍മ്മമനുമായി ഭവിച്ചിട്ടു ദുഃഖം കളഞ്ഞു നീ യുദ്ധം ചെയ്യുക.

യേ മേ മതമിദം നിത്യമനുതിഷ്ഠന്തി മാനവാഃ
ശ്രദ്ധാവന്തോനസൂയന്തോ മുച്യന്തേ തേപി കര്‍മഭിഃ (31)

എന്റെ ഈ അഭിപ്രായം നിത്യവും ശ്രദ്ധയോടും അസൂയ കൂടാതെയും യാതൊരു മനുഷ്യര്‍ അനുഷ്ഠിക്കുന്നുവോ അവരും ക‍ര്‍മ്മബന്ധത്തില്‍നിന്നും വിമുക്തരായിത്തീരുന്നു.

യേ ത്വേതദഭ്യസൂയന്തോ നാനുതിഷ്ഠന്തി മേ മതം
സര്‍വ്വജ്ഞാനവിമൂഢ‍ാംസ്താന്വിദ്ധി നഷ്ടാനചേതസഃ (32)

എന്നാല്‍ എന്റെ ഈ അഭിപ്രായത്തെ അസൂയാലുക്കളായി ഏവരാണോ അനുഷ്ഠിക്കാതിരിക്കുന്നത്, കേവലം അജ്ഞരായ അവര്‍ നശിച്ചവരും ബുദ്ധിഹീനരുമെന്നു മനസ്സിലാക്കുക.

സദൃശം ചേഷ്ടതേ സ്വസ്യാഃ പ്രകൃതേര്‍ജ്ഞാനവാനപി
പ്രകൃതിം യാന്തി ഭൂതാനി നിഗ്രഹഃ കിം കരിഷ്യതി (33)

അറിവുള്ളവന്‍ പോലും തന്റെ സ്വഭാവത്തിന്നു ചേര്‍ന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നു. ജീവികള്‍ സ്വപ്രകൃതിയെ പിന്തുടരുന്നു. അതിനെ അടക്കി വെയ്ക്കുന്നതുകൊണ്ടു പ്രയോജനമൊന്നും ഉണ്ടാവില്ല.

ഇന്ദ്രിയസ്യേന്ദ്രിയസ്യാര്‍ഥേ രാഗദ്വേഷൌ വ്യവസ്ഥിതൌ
തയോര്‍ന വശമാഗച്ഛേത്തൌ ഹ്യസ്യ പരിപന്ഥിനൌ (34)

ഓരോ ഇന്ദ്രിയത്തിന്റെയും അതതിന്റെ വിഷയങ്ങളുടെ കാര്യത്തില്‍ രാഗദ്വേഷങ്ങള്‍ നിശ്ചിതങ്ങളാണ്. അവയ്ക്ക് വശപ്പെടരുത്. എന്തുകൊണ്ടെന്നാല്‍ അവ ഇവന്റെ ശത്രുക്കളാകുന്നു.

ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്സ്വനുഷ്ഠിതാത്
സ്വധര്‍മേ നിധനം ശ്രേയഃ പരധര്‍മോ ഭയാവഹഃ (35)

വിധിപ്രകാരം അനുഷ്ഠിച്ച പരധ‍ര്‍മ്മത്തെക്കളും ഗുണഹീനമായ സ്വധ‍ര്‍മ്മമാണ് ശ്രേയസ്ക്കരം. സ്വധ‍ര്‍മ്മാനുഷ്ഠാനത്തില്‍ സംഭവിക്കുന്ന മരണവും ശ്രേയസ്ക്കരമാണ്. പരധ‍ര്‍മ്മം ഭയാവഹമാകുന്നു.

അര്‍ജുന ഉവാച
അഥ കേന പ്രയുക്തോയം പാപം ചരതി പൂരുഷഃ
അനിച്ഛന്നപി വാര്‍ഷ്ണേയ ബലാദിവ നിയോജിതഃ (36)

അര്‍ജുനന്‍ ചോദിച്ചു: ഹേ കൃഷ്ണാ, പിന്നെ ആര്‍ പ്രേരിപ്പിചിട്ടാണ് ഈ പുരുഷന്‍ താ‍ന്‍ ഇച്ഛിക്കാതെയിരുന്നിട്ടും ബലമായ ഏതോ ശക്തിയാല്‍ നിയുക്തനെന്നപോലെ പാപകര്‍മ്മങ്ങ‍ള്‍ അനുഷ്ഠിക്കുന്നത്.

ശ്രീഭഗവാനുവാച
കാമ ഏഷ ക്രോധ ഏഷ രജോഗുണസമുദ്ഭവഃ
മഹാശനോ മഹാപാപ്മാ വിദ്ധ്യേനമിഹ വൈരിണം (37)

ശ്രീ ഭഗവാന്‍ പാഞ്ഞു: രജോഗുണത്തില്‍ നിന്നു ജനിച്ച ഈ കാമം, ഈ ക്രോധം തൃപ്തിപ്പെടുത്താന്‍ കഴിയാത്തതും മഹാപാപകാരണ വുമാണ് ഇക്കാര്യത്തില്‍ ഇതിനെ ശത്രുവായി അറിയുക.

ധൂമേനാവ്രിയതേ വഹ്നിര്യഥാദര്‍ശോ മലേന ച
യഥോല്ബേനാവൃതോ ഗര്‍ഭസ്തഥാ തേനേദമാവൃതം (38)

പുകയാല്‍ അഗ്നിയും, മാലിന്യത്താല്‍ കണ്ണാടിയും, ഗര്‍ഭപാത്രത്താല്‍ ഗര്‍ഭവും എങ്ങിനെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ അതുപോലെ ആ കാമത്താല്‍ ഈ ജ്ഞാനം ആവൃതമായിരിക്കുന്നു.

ആവൃതം ജ്ഞാനമേതേന ജ്ഞാനിനോ നിത്യവൈരിണാ
കാമരൂപേണ കൌന്തേയ ദുഷ്പൂരേണാനലേന ച (39)

ഹേ കൌന്തേയ, ജ്ഞാനിയുടെ നിത്യവൈരിയും കാമരൂപവും അതൃപ്തവും ഒരിക്കലും തൃപ്തിപ്പെടാത്ത അഗ്നിക്ക് തുല്യവും ആയ ഈ കാമത്താല്‍ ജ്ഞാനം ആവൃതമാകുന്നു.

ഇന്ദ്രിയാണി മനോ ബുദ്ധിരസ്യാധിഷ്ഠാനമുച്യതേ
ഏതൈര്‍വിമോഹയത്യേഷ ജ്ഞാനമാവൃത്യ ദേഹിനം (40)

ഇന്ദ്രിയങ്ങളും മനസും ബുദ്ധിയും ഈ കാമത്തിന്റെ ഇരിപ്പിടമായി പറയപ്പെടുന്നു. കാമം ജ്ഞാനത്തെ മറച്ചിട്ടു ഇവയെക്കൊണ്ടു ദേഹിയെ വ്യാമോഹിപ്പിക്കുന്നു.

തസ്മാത്ത്വമിന്ദ്രിയാണ്യാദൌ നിയമ്യ ഭരതര്‍ഷഭ
പാപ്മാനം പ്രജഹി ഹ്യേനം ജ്ഞാനവിജ്ഞാനനാശനം (41)

ഹേ ഭാരതശ്രെഷ്ടാ, അതുകൊണ്ട് നീ ആദ്യം ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചിട്ട് ജ്ഞാനത്തെയും വിജ്ഞാനത്തെയും നശിപ്പിക്കുന്ന ഈ പാപരൂപമായ കാമത്തെ നിഃശേഷം നശിപ്പിക്കുക.

ഇന്ദ്രിയാണി പരാണ്യാഹുരിന്ദ്രിയേഭ്യഃ പരം മനഃ
മനസസ്തു പരാ ബുദ്ധിര്‍യോ ബുദ്ധേഃ പരതസ്തു സഃ (42)

വിഷയങ്ങളെ അപേക്ഷിച്ച് ഇന്ദ്രിയങ്ങള്‍ സൂക്ഷ്മങ്ങളാണ് എന്ന് പറയപ്പെടുന്നു. ഇന്ദ്രിയങ്ങളെക്കാള്‍ സൂക്ഷ്മമാണ് മനസ്സ്. മനസ്സിനെക്കാളും സൂക്ഷ്മമാണ്‌ ബുദ്ധി. ബുദ്ധിയെക്കാളും സൂക്ഷ്മമായത് ആത്മാവാണ്.

ഏവം ബുദ്ധേഃ പരം ബുദ്ധ്വാ സംസ്തഭ്യാത്മാനമാത്മനാ
ജഹി ശത്രും മഹാബാഹോ കാമരൂപം ദുരാസദം (43)

മഹാബാഹോ, ഇപ്രകാരം ബുദ്ധിയേക്കാള്‍ സൂക്ഷ്മമായ ആത്മാവിനെ അറിഞ്ഞിട്ട് ബുദ്ധികൊണ്ട് മനസ്സിനെ അടക്കിയിട്ട് കീഴടക്കാന്‍ എളുപ്പമല്ലാത്ത കാമരൂപനും ദുര്‍ജയനുമായ ഈ ശത്രുവിനെ നശിപ്പിക്കുക.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായ‍ാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ കര്‍മയോഗോ നാമ തൃതീയോധ്യായഃ

എല്ലാ അദ്ധ്യായങ്ങളുടെയും മലയാളം അര്‍ത്ഥസഹിതം ശ്രീമദ് ഭഗവദ്‌ഗീത PDF ആയി ഡൗണ്‍ലോഡ് ചെയ്യൂ, വായിക്കൂ. ( 1.3 MB, 185 പേജുകള്‍ )