രമണമഹര്‍ഷി സംസാരിക്കുന്നു

സാക്ഷാല്‍ക്കാരത്തിനാധാരം ആത്മാവാണ്‌ (129)

ശ്രീ രമണമഹര്‍ഷി
ജനുവരി 14, 1936

134. ഹൃദയത്തെപ്പറ്റി ഒരു ചോദ്യമുണ്ടായി.

തന്റെ ആത്മാവിനെ ശരണമാക്കി അതിനെ സാക്ഷാല്‍ക്കരിക്കണമെന്നു ഭഗവാന്‍ പറഞ്ഞു. അപ്പോള്‍ അത്‌ സ്വയം പ്രവര്‍ത്തിച്ചു കൊള്ളും. സാക്ഷാല്‍ക്ക്കാരത്തിനാധാരം ആത്മാവാണ്‌. അതുള്ളിലോ പുറത്തോ എന്നു പറയാന്‍ സാധ്യമല്ല.

ചോ: സാക്ഷാല്‍ക്കാരസ്ഥാനം ആത്മാവാണെന്നാണോ ഭഗവാന്റെ അനുഭവത്തില്‍?

ഉ: ഞാന്‍ ഗ്രന്ഥങ്ങളില്‍ നിന്നും ആ വാക്കു മനസ്സിലാക്കി. പിന്നീടനുഭവത്തില്‍ക്കൂടി അതിന്റെ പൊരുള്‍ ശരിയാണെന്നു കാണുകയും ചെയ്തു.

Back to top button