രമണമഹര്‍ഷി സംസാരിക്കുന്നു

ശുദ്ധപ്രകാശം പ്രതിഫലിക്കുകയില്ല (352)

ശ്രീ രമണമഹര്‍ഷി
ജൂണ്‍ 9, 1938.

ശ്രീ രാമകൃഷ്ണമിഷനിലെ ഒരു സ്വാമി അവിദ്യയെ തരണം ചെയ്യുന്നതെങ്ങനെയെന്നു ചോദിച്ചു
രമണ മഹര്‍ഷി: ഇല്ലാത്തതെന്തോ അതാണവിദ്യ. അതിനാല്‍ അതു സ്വയമേവ മിഥ്യയാണ്. അതുള്ളതാണെങ്കില്‍ അതിനെ എങ്ങനെ നശിപ്പിക്കും.

ചോദ്യം: എനിക്കതു മനസ്സിലാകുന്നുണ്ടെങ്കിലും ദൃഡമാവുന്നില്ല.
മഹര്‍ഷി: മനസ്സ് നിവൃത്തിയിലിരുന്നാലുള്ള സാക്ഷാല്‍ക്കരാവസ്ഥയ്ക്ക് നിങ്ങളെന്തിനാണ് ഈ ചിന്ത മൂലം ഭംഗമുണ്ടാക്കുന്നത്.

ചോദ്യം: ആത്മാവേകം തന്നെ. എങ്കിലും എനിക്കിന്നത്തെ അവസ്ഥയില്‍ നിന്നും മോചനമുണ്ടാകുന്നില്ല,

1: ഇതാര് പറയുന്നു. പ്രസ്തുത എകമാണോ: ചോദ്യം സ്വയം നിഷേധിക്കപ്പെടുന്നു.

ചോദ്യം: സാക്ഷാത്കാരത്തിന് ഭഗവാന്‍റെ അനുഗ്രഹം തന്നെ ഉണ്ടാവണം.
മഹര്‍ഷി: ഇങ്ങനെ തോന്നുന്നതേ അനുഗ്രഹം മൂലമാണ്.

ചോദ്യം: ഞാനതിനായി പ്രാര്‍ത്ഥിക്കുന്നു
മഹര്‍ഷി: ശരി, അതുണ്ട്

ജൂണ്‍ 10, 1938

മറ്റൊരു സംഭാഷണത്തിനിടയില്‍ ഭഗവാന്‍ പറഞ്ഞു: സത്വം പ്രകാശമാണ്. രജസ്സ് ദ്രഷ്ടാവും തമസ്സ് ദൃശ്യ (വിഷയ) വുമാണ്. സത്യത്തില്‍ പ്രകാശം പോലും പ്രതിഫലനമാണ്. ശുദ്ധപ്രകാശം പ്രതിഫലിക്കുകയില്ല. മനസാകാശം ഭൂതാകശമായി പ്രതിഫലിച്ച് ദ്രഷ്ടാവിനന്യമായി വിഷയങ്ങളെ ജനിപ്പിക്കുന്നു.

സമാധി ആധാരമായിത്തന്നെയാണ് വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതും. ഭേദവ്യവഹാരങ്ങളൊന്നും സമാധിയെ വിട്ടിരിക്കുന്നില്ല.

Back to top button