അഥ ചതുര്‍ദശോധ്യായഃ

ഗുണത്രയവിഭാഗയോഗഃ

ശ്രീഭഗവാനുവാച
പരം ഭൂയഃ പ്രവക്ഷ്യാമി ജ്ഞാനാന‍ാം ജ്ഞാനമുത്തമം
യജ്ജ്ഞാത്വാ മുനയഃ സര്‍വ്വേ പര‍ാം സിദ്ധിമിതോ ഗതാഃ (1)

ഭഗവാന്‍ പറഞ്ഞു: യാതൊന്നിനെ അറിഞ്ഞിട്ടാണോ മുനിമാര്‍ പരമസിദ്ധിയടയുന്നത് ജ്ഞാനങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമവും പരമവുമായ ആ ജ്ഞാനത്തെ ഞാന്‍ വീണ്ടും പറയ‍ാം.

ഇദം ജ്ഞാനമുപാശ്രിത്യ മമ സാധര്‍മ്യമാഗതാഃ
സര്‍ഗ്ഗേപി നോപജായന്തേ പ്രലയേ ന വ്യഥന്തി ച (2)

ഈ ജ്ഞാനത്തെ ആശ്രയിച്ച് എന്നെ പ്രാപിക്കുന്നവര്‍ സൃഷ്ടിയുടെ ആരംഭത്തില്‍ ജന്മമെടുക്കുന്നില്ല, പ്രളയസമയത്ത് വ്യസനിക്കു ന്നുമില്ല.

മമ യോനിര്‍മഹദ് ബ്രഹ്മ തസ്മിന്‍ഗര്‍ഭം ദധാമ്യഹം
സംഭവഃ സര്‍വ്വഭൂതാന‍ാം തതോ ഭവതി ഭാരത (3)

ഹേ അര്‍ജുനാ, എന്റെ യോനിയാകുന്ന മഹാപ്രകൃതിയില്‍ ഞാന്‍ ബീജത്തെ നിക്ഷേപിക്കുന്നു. സര്‍വ്വ ജീവരാശികളുടെയും ജന്മം അതില്‍നിന്നാണ്.

സര്‍വ്വയോനിഷു കൌന്തേയ മൂര്‍ത്തയഃ സംഭവന്തി യാഃ
താസ‍ാം ബ്രഹ്മ മഹദ്യോനിരഹം ബീജപ്രദഃ പിതാ (4)

ഹേ കൗന്തേയ, സര്‍വ്വയോനികളിലുമുണ്ടാകുന്ന ശരീരങ്ങളുടെയെല്ല‍ാം യോനി മഹാപ്രകൃതിയും, ബീജം പ്രദാനം ചെയ്യുന്ന പിതാവ് ഞാനുമാകുന്നു.

സത്ത്വം രജസ്തമ ഇതി ഗുണാഃ പ്രകൃതിസംഭവാഃ
നിബധ്നന്തി മഹാബാഹോ ദേഹേ ദേഹിനമവ്യയം (5)

ഹേ മഹാബാഹോ, പ്രകൃതിയില്‍ നിന്നുണ്ടാകുന്ന സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങള്‍ അവിനാശിയായ ആത്മാവിനെ ദേഹത്തില്‍ ബന്ധിക്കുന്നു.

തത്ര സത്ത്വം നിര്‍മലത്വാത്പ്രകാശകമനാമയം
സുഖസംഗേന ബധ്നാതി ജ്ഞാനസംഗേന ചാനഘ (6)

ഹേ അനഘ (പാപരഹിത), ഇവയില്‍ നിര്‍മ്മലത്വത്താല്‍ പ്രകാശമാനവും, ദോഷരഹിതവുമായ സത്വഗുണം സുഖത്തോടും ജ്ഞാനത്തോടുമുള്ള സംഗത്താല്‍ ബന്ധിക്കുന്നു.

രജോ രാഗാത്മകം വിദ്ധി തൃഷ്ണാസംഗസമുദ്ഭവം
തന്നിബധ്നാതി കൌന്തേയ കര്‍മസംഗേന ദേഹിനം (7)

ഹേ കൗന്തേയ, രജസ്സിന്റെ സ്വഭാവം രാഗമാണെന്നറിയൂ. അത് തൃഷ്ണ (ആഗ്രഹം) യെയും സംഗത്തെയും ജനിപ്പിക്കുകയും കര്‍മ്മത്തോടുള്ള സംഗത്താല്‍ ദേഹിയെ ബന്ധിക്കുകയും ചെയ്യുന്നു.

തമസ്ത്വജ്ഞാനജം വിദ്ധി മോഹനം സര്‍വ്വദേഹിന‍ാം
പ്രമാദാലസ്യനിദ്രാഭിസ്തന്നിബധ്നാതി ഭാരത (8)

ഹേ ഭാരത, തമസ്സ് അജ്ഞാനത്തില്‍ നിന്നുണ്ടാകുന്നതും എല്ലാ ദേഹികളെയും (ജീവന്മാരെയും) മോഹിപ്പിക്കുന്നതുമാണെന്നറിയൂ. അത് അശ്രദ്ധ, ആലസ്യം, ഉറക്ക എന്നിവയാല്‍ ദേഹിയെ ബന്ധിക്കുന്നു.

സത്ത്വം സുഖേ സഞ്ജയതി രജഃ കര്‍മണി ഭാരത
ജ്ഞാനമാവൃത്യ തു തമഃ പ്രമാദേ സഞ്ജയത്യുത (9)

ഹേ ഭാരത, സത്വം സുഖത്തോടും, രജസ്സ് കര്‍മ്മത്തോടും സംഗം ജനിപ്പിക്കുന്നു, എന്നാല്‍ തമസ്സ് ജ്ഞാനത്തെ മറച്ച് അശ്രദ്ധയോടും സംഗം ജനിപ്പിക്കുന്നു.

രജസ്തമശ്ചാഭിഭൂയ സത്ത്വം ഭവതി ഭാരത
രജഃ സത്ത്വം തമശ്ചൈവ തമഃ സത്ത്വം രജസ്തഥാ (10)

സത്വഗുണം (അധികരിച്ചിരിക്കുമ്പോള്‍) രജസ്സിനെയും തമസ്സിനെയും കീഴ്‌പെടുത്തുന്നു. അതുപോലെ, രജസ്സ് (അധികരിച്ചിരിക്കുമ്പോള്‍‍) സത്വത്തിനെയും തമസ്സിനെയും, തമസ്സ് (അധികരിച്ചിരിക്കുമ്പോള്‍) സത്വത്തിനെയും രജസ്സിനെയും കീഴ്‌പെടുത്തുന്നു.

സര്‍വ്വദ്വാരേഷു ദേഹേസ്മിന്‍ പ്രകാശ ഉപജായതേ
ജ്ഞാനം യദാ തദാ വിദ്യാദ്വിവൃദ്ധം സത്ത്വമിത്യുത (11)

ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളിലൂടെയും ജ്ഞാനം പ്രകാശിക്കു മ്പോള്‍ സത്വഗുണം വര്‍ദ്ധിച്ചിരിക്കുന്നു എന്ന് അറിയണം.

ലോഭഃ പ്രവൃത്തിരാരംഭഃ കര്‍മണാമശമഃ സ്പൃഹാ
രജസ്യേതാനി ജായന്തേ വിവൃദ്ധേ ഭരതര്‍ഷഭ (12)

രജോഗുണം വര്‍ദ്ധിക്കുമ്പോള്‍ ലോഭം, പ്രവൃത്തി, അതിന്റെ ആരംഭം, അശാന്തി, ആഗ്രഹം എന്നിവ ഉദ്ഭവിക്കുന്നു.

അപ്രകാശോപ്രവൃത്തിശ്ച പ്രമാദോ മോഹ ഏവ ച
തമസ്യേതാനി ജായന്തേ വിവൃദ്ധേ കുരുനന്ദന (13)

കുരുനന്ദന (കുരുവംശത്തില്‍ ജനിച്ചവനേ), തമോഗുണം വര്‍ദ്ധിക്കുമ്പോള്‍ അവിവേകം, ആലസ്യം, പ്രമാദം (അശ്രദ്ധ), മോഹം എന്നിവ ഉണ്ടാകുന്നു.

യദാ സത്ത്വേ പ്രവൃദ്ധേ തു പ്രലയം യാതി ദേഹഭൃത്
തദോത്തമവിദ‍ാം ലോകാനമലാന്‍ പ്രതിപദ്യതേ (14)

സത്വഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ മരിക്കുന്നയാള്‍ ഉത്തമ ജ്ഞാനികള്‍ വസിക്കുന്ന വിശുദ്ധങ്ങളായ ലോകങ്ങളെ പ്രാപിക്കുന്നു.

രജസി പ്രലയം ഗത്വാ കര്‍മസംഗിഷു ജായതേ
തഥാ പ്രലീനസ്തമസി മൂഢയോനിഷു ജായതേ (15)

രജോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ മരിക്കുന്നയാള്‍ കര്‍മ്മത്തോട് ബന്ധമുള്ള ആളുകള്‍ വസിക്കുന്ന ലോകങ്ങളെ പ്രാപിക്കുകയും തമോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ മരിക്കുന്നയാള്‍ മൂഢയോനികളെ പ്രാപിക്കുകയും

കര്‍മണഃ സുകൃതസ്യാഹുഃ സാത്ത്വികം നിര്‍മലം ഫലം
രജസസ്തു ഫലം ദുഃഖമജ്ഞാനം തമസഃ ഫലം (16)

നല്ല കര്‍മ്മത്തിന്റെ ഫലം സാത്വികവും നിര്‍മ്മലവും, രജസ്സിന്റെ ഫലം ദുഃഖവും, തമസ്സിന്റെ ഫലം അജ്ഞാനവുമാകുന്നു.

സത്ത്വാത്സഞ്ജായതേ ജ്ഞാനം രജസോ ലോഭ ഏവ ച
പ്രമാദമോഹൌ തമസോ ഭവതോജ്ഞാനമേവ ച (17)

സാത്വഗുണത്തില്‍ നിന്നു ജ്ഞാനവും, രജോഗുണത്തില്‍ നിന്നു ലോഭവും, തമോഗുണത്തില്‍നിന്നു പ്രമാദം (അശ്രദ്ധ), മോഹം, അജ്ഞാനം എന്നിവയുമുണ്ടാകുന്നു.

ഊര്‍ധ്വം ഗച്ഛന്തി സത്ത്വസ്ഥാ മധ്യേ തിഷ്ഠന്തി രാജസാഃ
ജഘന്യഗുണവൃത്തിസ്ഥാ അധോ ഗച്ഛന്തി താമസാഃ (18)

സത്വഗുണമുള്ളവര്‍ ഊര്‍ദ്ധ്വലോകങ്ങളെ പ്രാപിക്കുന്നു. രജോഗുണമുള്ളവര്‍ മദ്ധത്തില്‍ നില്ക്കുന്നു. അധമഗുണമുള്ള താമസികര്‍ അധോലോകങ്ങളെയും പ്രാപിക്കുന്നു

നാന്യം ഗുണേഭ്യഃ കര്‍ത്താരം യദാ ദ്രഷ്ടാനുപശ്യതി
ഗുണേഭ്യശ്ച പരം വേത്തി മദ്ഭാവം സോധിഗച്ഛതി (19)

ഗുണങ്ങളില്‍ നിന്നു ഭിന്നനായ ഒരു കര്‍ത്താവിനെ കാണാതിരിക്കുകയും ഗുണങ്ങള്‍ക്കതീതനായ ആത്മാവിനെ അറിയുകയും ചെയ്യുന്ന ദ്രഷ്ടാവ് എന്റെ ഭാവത്തെ (ബ്രഹ്മത്തെ) പ്രാപിക്കുന്നു.

ഗുണാനേതാനതീത്യ ത്രീന്ദേഹീ ദേഹസമുദ്ഭവാന്‍
ജന്മമൃത്യുജരാദുഃഖൈര്‍വിമുക്തോമൃതമശ്നുതേ (20)

ശരീരോത്പത്തിയ്ക്കു കാരണമായ ഈ മൂന്നു ഗുണങ്ങളെയും അതിവര്‍ത്തിക്കുന്ന ദേഹി ജന്മം, മൃത്യു, ജരാ, ദുഃഖം എന്നിവയില്‍ നിന്നു മുക്തനായി അമൃതത്വത്തെ പ്രാപിക്കുന്നു.

അര്‍ജുന ഉവാച
കൈര്‍ലിംഗൈസ്ത്രീന്‍ ഗുണാനേതാനതീതോ ഭവതി പ്രഭോ
കിമാചാരഃ കഥം ചൈത‍ാംസ്ത്രീന്‍ ഗുണാനതിവര്‍ത്തതേ (21)

അര്‍ജുനന്‍ പറഞ്ഞു: പ്രഭോ, ഈ മൂന്നു ഗുണങ്ങളെ അതിവര്‍ത്തി ച്ചവന്റെ ലക്ഷണങ്ങളേതൊക്കെയാണ്? അവന്റെ സ്വഭാവമെന്താണ്? എങ്ങനെയാണ് ഈ മൂന്നു ഗുണങ്ങളെ അതിവര്‍ത്തിക്കുന്നത്?

ശ്രീഭഗവാനുവാച
പ്രകാശം ച പ്രവൃത്തിം ച മോഹമേവ ച പാണ്ഡവ
ന ദ്വേഷ്ടി സമ്പ്രവൃത്താനി ന നിവൃത്താനി ക‍ാംക്ഷതി (22)
ഉദാസീനവദാസീനോ ഗുണൈര്‍യോ ന വിചാല്യതേ
ഗുണാ വര്‍ത്തന്ത ഇത്യേവം യോവതിഷ്ഠതി നേങ്ഗതേ (23)
സമദുഃഖസുഖഃ സ്വസ്ഥഃ സമലോഷ്ടാശ്മകാഞ്ചനഃ
തുല്യപ്രിയാപ്രിയോ ധീരസ്തുല്യനിന്ദാത്മസംസ്തുതിഃ (24)
മാനാപമാനയോസ്തുല്യസ്തുല്യോ മിത്രാരിപക്ഷയോഃ
സര്‍വാരംഭപരിത്യാഗീ ഗുണാതീതഃ സ ഉച്യതേ (25)

ഭഗവാന്‍ പറഞ്ഞു: ആരാണോ സത്വഗുണകാര്യമായ പ്രകാശത്തിനെയും, രജോഗുണകാര്യമായ പ്രവൃത്തിയെയും, തമോഗുണകാര്യമായ മോഹത്തെയും അവ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ദ്വേഷിക്കാതിരിക്കുകയും, അവയുടെ അഭാവത്തില്‍ അവയെ ക‍ാംക്ഷിക്കാതിരിക്കുകയും ചെയ്യുന്നത്, ആരാണോ ഉദാസീനനായിരിക്കുകയും, ഗുണങ്ങളാല്‍ ചലിക്ക പ്പെടാതിരിക്കുകയും, ഗുണങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞ് ഇളകാതിരിക്കുകയും ചെയ്യുന്നത്, ആരാണോ സുഖദുഃഖങ്ങളെയും, സ്വര്‍ണ്ണത്തിനെയും മണ്‍കട്ടയെയും, പ്രിയത്തെയും അപ്രിയത്തെയും, സ്തുതിയെയും നിന്ദയെയും ഒരു പോലെ കാണുകയും ചെയ്യുന്നത്, ആരാണോ മാനാപമാനങ്ങ‍ള്‍ ശത്രുമിത്രങ്ങള്‍ എന്നിവയെ തുല്യമായി കാണുകയും, എല്ലാ പ്രവൃത്തികളെയും ഉപേക്ഷിക്കുകയും ചെയ്യുന്നത് അയാള്‍ മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചവന്‍ (ത്രിഗുണാതീതന്‍) ആകുന്നു.

മ‍ാം ച യോവ്യഭിചാരേണ ഭക്തിയോഗേന സേവതേ
സ ഗുണാന്‍ സമതീത്യൈതാന്‍ ബ്രഹ്മഭൂയായ കല്പതേ (26)

അചഞ്ചലമായ ഭക്തിയോടെ എന്നെ ഭജിക്കുന്നവന്‍ ത്രിഗുണങ്ങളെ മറികടന്ന് ബ്രഹ്മഭാവത്തെ പ്രാപിക്കുവാന്‍ യോഗ്യനാകുന്നു.

ബ്രഹ്മണോ ഹി പ്രതിഷ്ഠാഹമമൃതസ്യാവ്യയസ്യ ച
ശാശ്വതസ്യ ച ധര്‍മ്മസ്യ സുഖസ്യൈകാന്തികസ്യ ച (27)

ഞാന്‍ അമൃതവും (അനശ്വരവും) അവ്യയവുമായ (മാറ്റമില്ലാത്തതുമായ) ബ്രഹ്മത്തിന്റെയും, ശാശ്വതമായ ധര്‍മ്മ ത്തിന്റെയും, പരമമായ സുഖത്തിന്റെയും പ്രതിഷ്ഠയുമാകുന്നു (ആശ്രയവുമാകുന്നു).

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു
ബ്രഹ്മവിദ്യായ‍ാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ
ഗുണത്രയവിഭാഗയോഗോ നാമ ചതുര്‍ദശോധ്യായഃ