അഥ ത്രയോദശോധ്യായഃ

ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ

അര്‍ജുന ഉവാച
പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ (1)

അര്‍ജുന‍ന്‍ പറഞ്ഞു: ഹേ കൃഷ്ണാ, പ്രകൃതി, പുരുഷ‍ന്‍, ക്ഷേത്രം, ക്ഷേത്രജ്ഞ‍ന്‍, ജ്ഞാനം (അറിവ്), ജ്ഞേയം (അറിയപ്പെടേണ്ടത്) എന്നിവയെപ്പറ്റി ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നു.

ശ്രീഭഗവാനുവാച
ഇദം ശരീരം കൌന്തേയ ക്ഷേത്രമിത്യഭിധീയതേ
ഏതദ്യോ വേത്തി തം പ്രാഹുഃ ക്ഷേത്രജ്ഞ ഇതി തദ്വിദഃ (2)

ശ്രീകൃഷ്ണ‍ന്‍ പറഞ്ഞു: ഹേ അ‍ര്‍ജ്ജുനാ, ഈ ശരീരത്തെ ക്ഷേത്രം എന്നു പറയുന്നു. ഈ ക്ഷേത്രത്തെ അറിയുന്നവനെ ക്ഷേത്രജ്ഞ‍ന്‍ എന്നും ഇതിനെ അറിയുന്നവ‍ര്‍ പറയുന്നു.

ക്ഷേത്രജ്ഞം ചാപി മ‍ാം വിദ്ധി സര്‍വ്വക്ഷേത്രേഷു ഭാരത
ക്ഷേത്രക്ഷേത്രജ്ഞയോര്‍ജ്ഞാനം യത്തജ്ജ്ഞാനം മതം മമ (3)

ഹേ പാ‍ര്‍ത്ഥാ, എല്ലാ ക്ഷേത്ര (ശരീര) ങ്ങളിലും ഞാനാണ് ക്ഷേത്രജ്ഞനെന്നു നീ അറിയുക. ക്ഷേത്രക്ഷേത്രജ്ഞന്മാരെ (ദേഹത്മാക്ക‍ളെ) ക്കുറിച്ചുള്ള അറിവത്രേ ജ്ഞാനമാകുന്നത്.

തത്ക്ഷേത്രം യച്ച യാദൃക്ച യദ്വികാരി യതശ്ച യത്
സ ച യോ യത്പ്രഭാവശ്ച തത്സമാസേന മേ ശൃണു (4)

ആ ക്ഷേത്രം എന്നാ‍ല്‍എന്ത്? ഏത്? എങ്ങനെയുള്ളത്? എന്തു വികാരങ്ങളുള്ളത്? ഏതില്‍ നിന്നുണ്ടായത്? ആ ക്ഷേത്രജ്ഞ‍ന്‍ ആര്? അദ്ദേഹത്തിന്റെ പ്രഭാവമെന്ത്? ഇവയെല്ല‍ാം ഞാന്‍ ചുരുക്കിപ്പറയുന്നത് നീ കേട്ടാലും.

ഋഷിഭിര്‍ബഹുധാ ഗീതം ഛന്ദോഭിര്‍വിവിധൈഃ പൃഥക്
ബ്രഹ്മസൂത്രപദൈശ്ചൈവ ഹേതുമദ്ഭിര്‍വിനിശ്ചിതൈഃ (5)

ഋഷീശ്വരന്മാരാ‍‍ല്‍ പല ഛന്ദസ്സുക‌ള്‍കൊണ്ടും ബ്രഹ്മസൂത്രപദങ്ങ‍ള്‍ കൊണ്ടും യുക്തിയുക്തമായും സുനിശ്ചിതമായും ഇതു പല വിധത്തിലും വ‍ര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു.

മഹാഭൂതാന്യഹംകാരോ ബുദ്ധിരവ്യക്തമേവ ച
ഇന്ദ്രിയാണി ദശൈകം ച പഞ്ച ചേന്ദ്രിയഗോചരാഃ (6)
ഇച്ഛാ ദ്വേഷഃ സുഖം ദുഃഖം സംഘാതശ്ചേതനാ ധൃതിഃ
ഏതത്ക്ഷേത്രം സമാസേന സവികാരമുദാഹൃതം (7)

മഹാഭുതങ്ങ‍ള്‍ (വിഭജിക്കപ്പെടാതെയുള്ള കേവലങ്ങളായ സുക്ഷ്മതന്മാത്രക‍ള്‍) ബുദ്ധി (ഞാനെന്ന ബോധത്തിനു കാരണമായ നിശ്ചയാത്മകമായ ബുദ്ധി)അവ്യക്തം (ബുദ്ധിക്കു കാരണമായ മൂലപ്രകൃതി – മായ) ജ്ഞാനേന്ദ്രിയങ്ങ‍ള്‍ (കണ്ണ്, കാത്, മൂക്ക്, നാവ്, ത്വക്ക്) ക‍ര്‍മ്മേന്ദ്രിയങ്ങ‍ള്‍ (വാക്‍പാണിപാദപായൂപസ്ഥങ്ങ‍ള്‍) ഇന്ദ്രിയവിഷയങ്ങ‍ള്‍ ‍(രൂപം, രസം, ഗന്ധം, ശബ്ദം, സ്പ‍ര്‍ശം) ഇച്ഛാ, ദ്വേഷം, സുഖം, ദുഃഖം, ചേതന, ധൈര്യം എന്നിവ അടങ്ങിയിട്ടുള്ള വികാരവത്തായ സാധനം ക്ഷേത്രമെന്നു പറയപ്പെടുന്നു.

അമാനിത്വമദംഭിത്വമഹിംസാ ക്ഷാന്തിരാര്‍ജവം
ആചാര്യോപാസനം ശൌചം സ്ഥൈര്യമാത്മവിനിഗ്രഹഃ (8)
ഇന്ദ്രിയാ‍ര്‍ത്ഥേഷു വൈരാഗ്യമനഹംകാര ഏവ ച
ജന്മമൃത്യുജരാവ്യാധിദുഃഖദോഷാനുദര്‍ശനം (9)

അസക്തിരനഭിഷ്വംഗഃ പുത്രദാരഗൃഹാദിഷു
നിത്യം ച സമചിത്തത്വമിഷ്ടാനിഷ്ടോപപത്തിഷു (10)
മയി ചാനന്യയോഗേന ഭക്തിരവ്യഭിചാരിണീ
വിവിക്തദേശസേവിത്വമരതിര്‍ജനസംസദി (11)

അദ്ധ്യാത്മജ്ഞാനനിത്യത്വം തത്ത്വജ്ഞാനാര്‍ഥദര്‍ശനം
ഏതജ്ജ്ഞാനമിതി പ്രോക്തമജ്ഞാനം യദതോന്യഥാ (12)

ആത്മപ്രശംസ ചെയ്യായ്ക, ഡംഭമില്ലയ്‍മ, ഹിംസിക്കാതിരിക്കുക, ക്ഷമ, ഋജുത്വം (കളവില്ലായ്മ), ഗുരുശുശ്രുഷ, ശുചിത്വ, സ്ഥിരനിഷ്‍ഠ, അടക്കം, ഇന്ദ്രിയവിഷയങ്ങളില്‍ വിരക്തി, അഹങ്കാരരാഹിത്യം, ജനനം, മരണം, ജര, വ്യാധി, ദുഃഖം, ദോഷം എന്നിവയെപ്പറ്റിയുള്ള സൂക്ഷ്മബോധം, ഒന്നിലും സക്തിയില്ലായ്മ, പുത്രകളത്രഗൃഹാദിക‍ളില്‍ മനസ്സൊട്ടാതിരിക്കുക, ഇഷ്ടവസ്തു കിട്ടിയാലും അനിഷ്ടവസ്തു കിട്ടിയാലും ഒരേഭാവത്തി‌ല്‍‍ വര്‍ത്തിക്കുക, എന്നി‌‌ല്‍ അനന്യവും അചഞ്ചലമായ ഭക്തിയുണ്ടായിരിക്കുക, ഒഴിഞ്ഞ ഏകാന്ത ദേശത്തി‍‍ല്‍താമസിക്കുക, ജനമദ്ധ്യത്തിലിരിക്കാ‍‍ന്‍ ഇഷ്ടപ്പെടായ്‍ക, ആത്മജ്ഞാനത്തില്‍ നിഷ്ഠ, തത്ത്വജ്ഞാനത്തിന്റെ സാരം അറിയുക എന്നിവയാണ് ജ്ഞാനമെന്ന് പറയപ്പെടുന്നത്. ഇതി‍‍ല്‍നിന്നു ഭിന്നമായിട്ടൂള്ളത് അജ്ഞാനവുമാകുന്നു.

ജ്ഞേയം യത്തത്പ്രവക്ഷ്യാമി യജ്ഞാത്വ മൃതമശ്നുതേ
അനാദിമത്പരം ബ്രഹ്മ ന സത്തന്നാസദുച്യതേ (13)

അറിയപ്പെടേണ്ടതേതോ അതു ഞാ‍ന്‍‍പറയ‍ാം. യാതൊന്നിനെ അറിഞ്ഞാലാണോ മരണമില്ലാത്ത നിലയെ പ്രാപിക്കുന്നത്, അതാണ് അനാദിയും അതിശ്രേഷ്ഠവുമായ ബ്രഹ്മം. അത് സത്ത് (ഉള്ളത്) എന്നോ അസത്ത് (ഇല്ലാത്തത്) എന്നോ പറയുവാ‍ന്‍ നിവൃത്തിയില്ല.

സര്‍വ്വതഃ പാണിപാദം തത് സര്‍വ്വതോക്ഷിശിരോമുഖം
സര്‍വതഃ ശ്രുതിമല്ലോകേ സര്‍വ്വമാവൃത്യ തിഷ്ഠതി (14)

എല്ലാഭാഗത്തും കൈകാലുകളോടും, എല്ലായിടത്തും നേത്രശിരോമുഖങ്ങളോടും, സ‍ര്‍വത്ര ക‍ര്‍ണ്ണങ്ങളോടും കൂടിയ അത് സ‍ര്‍വത്ര വ്യാപിച്ചു സ്ഥിതി ചെയ്യുന്നു.

സര്‍വ്വേന്ദ്രിയഗുണാഭാസം സര്വേന്ദ്രിയവിവര്‍ജിതം
അസക്തം സര്‍വ്വഭൃച്ചൈവ നിര്‍ഗുണം ഗുണഭോക്തൃ ച (15)
ബഹിരന്തശ്ച ഭൂതാനാമചരം ചരമേവ ച
സൂക്ഷ്മത്വാത്തദവിജ്ഞേയം ദൂരസ്ഥം ചാന്തികേ ച തത് (16)
അവിഭക്തം ച ഭൂതേഷു വിഭക്തമിവ ച സ്ഥിതം
ഭൂതഭര്‍തൃ ച തജ്ജ്ഞേയം ഗ്രസിഷ്ണു പ്രഭവിഷ്ണു ച (17)

ഇന്ദ്രിയങ്ങളില്ലാതെ തന്ന ഇന്ദ്രിയഗുണങ്ങളാ‍ല്‍ പ്രശോഭിക്കുന്നതും, ഒന്നിലും ബന്ധപ്പെടുന്നില്ലെങ്കിലും എല്ലാറ്റിനേയും ഭരിച്ചുകൊണ്ടിരിക്കുന്നതും, ഗുണമില്ലാതെ ഗുണങ്ങളെ അനുഭവിക്കുന്നതും, ജീവരാശികളുടെ ഉള്ളിലും പുറത്തും സ്ഥിതിചെയ്യുന്നതും, ചരവും അചരവുമായിരിക്കുന്നതും, അടുത്തും, ദൂരെയും വ‍ര്‍ത്തിക്കുന്നതുമാണ് അത്. അത് വിഭജിക്കപ്പെട്ടില്ലെങ്കിലും വിഭജിക്കപ്പെട്ടതുപോലെ ഭൂതങ്ങ‍ളി‍‍ല്‍ ഇരിക്കുന്നു. അത് ഭുതങ്ങളെ ഭരിക്കുകയും സംഹരിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നു എന്നറിയണം.

ജ്യോതിഷാമപി തജ്ജ്യോതിസ്തമസഃ പരമുച്യതേ
ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സര്‍വ്വസ്യ വിഷ്ഠിതം (18)

പ്രകാശങ്ങ‌ള്‍ക്കെല്ല‍ാം പ്രകാശമായിട്ടുള്ള ആ ബ്രഹ്മം അന്ധകാരത്തിന്നപ്പുറമായിട്ടുള്ളതാണെന്നു പറയുന്നു. അറിവും (ജ്ഞാനം) അറിയപ്പെടേണ്ടതും (ജ്ഞേയം) അറിവിനാ‍‍ല്‍ എത്തിച്ചേരേണ്ടതും (ജ്ഞാനഗമ്യം) എല്ലവരുടെയും ഹൃദയത്തെ അധിവസിക്കുന്നതും അതു (ബ്രഹ്മം) തന്നെ.

ഇതി ക്ഷേത്രം തഥാ ജ്ഞാനം ജ്ഞേയം ചോക്തം സമാസതഃ
മദ്ഭക്ത ഏതദ്വിജ്ഞായ മദ്ഭാവായോപപദ്യതേ (19)

ഇപ്രകാരം ക്ഷേത്രം, ജ്ഞാനം, ജ്ഞേയം എന്നിവയെപ്പറ്റി ഞാ‍‍ന്‍ ചുരുക്കത്തില്‍ പറഞ്ഞു കഴിഞ്ഞു. എന്റെ ഭക്ത‍ന്‍ ഇതറിഞ്ഞിട്ട് എന്റെ ഭാവത്തിന് അ‍ര്‍ഹനായിത്തീരുന്നു.

പ്രകൃതിം പുരുഷം ചൈവ വിദ്ധ്യനാദീ ഉഭാവപി
വികാര‍ാംശ്ച ഗുണ‍ാംശ്ചൈവ വിദ്ധി പ്രകൃതിസംഭവാന്‍ (20)

പ്രകൃതിയും പുരുഷനും അനാദികളാണെന്നറിയണം. വികാരങ്ങളും ഗുണങ്ങളും പ്രകൃതിയി‍ല്‍ നിന്നുത്ഭവിക്കുന്നവയാണെന്നും അറിയുക.

കാര്യകാരണകര്‍തൃത്വേ ഹേതുഃ പ്രകൃതിരുച്യതേ
പുരുഷഃ സുഖദുഃഖാന‍ാം ഭോക്തൃത്വേ ഹേതുരുച്യതേ (21)

ദേഹേന്ദ്രിയങ്ങളുടെ ‍ഉ‍ല്‍പത്തിക്ക് ഹേതു പ്രകൃതിയാകുന്നു. പുരുഷ‍ന്‍ (ജീവ‍ന്‍) ആണ് സുഖദുഃഖങ്ങളുടെ അനുഭുതിക്കുകാരണമായി ത്തീരുന്നത്.

പുരുഷഃ പ്രകൃതിസ്ഥോ ഹി ഭുങ്ക്തേ പ്രകൃതിജാ‍ന്‍ഗുണാ‍ന്‍
കാരണം ഗുണസംഗോസ്യ സദസദ്യോനിജന്മസു (22)

പുരുഷ‍ന്‍ പ്രകൃതിയില്‍ ഇരുന്ന്, പ്രകൃതിയി‌ല്‍നിന്നുണ്ടാകുന്ന സുഖദുഃഖാദി ഗുണങ്ങളെ അനുഭവിക്കുന്നു. ഈ പ്രകൃതിഗുണങ്ങളോടുള്ള സംഗം കൊണ്ടാണ് ഈ പുരുഷനു ഉത്തമവും നീചവുമായ യോനികളില്‍ ജനിക്കുവാ‍‍ന്‍ ഇടയാകുന്നത്.

ഉപദ്രഷ്ടാനുമന്താ ച ഭര്‍ത്താ ഭോക്താ മഹേശ്വരഃ
പരമാത്മേതി ചാപ്യുക്തോ ദേഹേസ്മിന്‍പുരുഷഃ പരഃ (23)

ഈ ശരീരത്തില്‍ വര്‍ത്തിക്കുന്ന പരമപുരുഷ‍ന്‍ സാക്ഷിയെന്നും, അനുവദിക്കുന്നവനെന്നും, ഭരിക്കുന്നവനെന്നും അനുഭവിക്കുന്ന വനെന്നും മഹേശ്വരനെന്നും പരമാത്മാവെന്നും വിളിക്കപ്പെടുന്നു.

യ ഏവം വേത്തി പുരുഷം പ്രകൃതിം ച ഗുണൈഃ സഹ
സര്‍വ്വഥാ വര്‍ത്തമാനോപി ന സ ഭൂയോഭിജായതേ (24)

ഈ വിധത്തി‌ല്‍ പുരുഷനെയും ഗുണങ്ങളോടുകുടിയ പ്രകൃതിയേയും ശരിക്കു അറിയുന്നവ‍ന്‍ എങ്ങനെ ജീവിച്ചാലും വീണ്ടും ജനിക്കുന്നതല്ല.

ധ്യാനേനാത്മനി പശ്യന്തി കേചിദാത്മാനമാത്മനാ
അന്യേ സ‍ാംഖ്യേന യോഗേന കര്‍മയോഗേന ചാപരേ (25)

ചില‍ര്‍ ധ്യാനംകൊണ്ട് ശുദ്ധമായ ഹൃദയത്താല്‍ ആത്മാവിനെ ബുദ്ധിയിലറിയുന്നു; മറ്റു ചില‍ര്‍ സ‍ാംഖ്യയോഗം കൊണ്ടും വേറെ ചിലര്‍ കര്‍മ്മയോഗം കൊണ്ടും ആത്മാവിനെ ദ‍ര്‍ശിക്കുന്നു.

അന്യേ ത്വേവമജാനന്തഃ ശ്രുത്വാന്യേഭ്യ ഉപാസതേ
തേപി ചാതിതരന്ത്യേവ മൃത്യും ശ്രുതിപരായണാഃ (26)

ഇതറിയാത്തവരായരാവട്ടെ അന്യന്മാ‌ര്‍ പറഞ്ഞുകേട്ടതനുസരിച്ച് ഉപാസിക്കുന്നു. ശ്രദ്ധിച്ചു കേട്ടു കാര്യം മനസ്സിലാക്കുവാ‍ന്‍ താല്പര്യമുള്ളവരായ അവരും മരണത്തെ തരണം ചെയ്യുന്നതാണ്.

യാവത്സഞ്ജായതേ കിഞ്ചിത്സത്ത്വം സ്ഥാവരജംഗമം
ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്തദ്വിദ്ധി ഭരതര്‍ഷഭ (27)

ഹേ ഭരതവംശശ്രേഷ്ഠാ, ക്ഷേത്രജ്ഞന്മാരുടെ സംയോഗത്തി‍ല്‍ നിന്നാണ് സ്ഥാവരജംഗമമായുമുള്ള സമസ്തവസ്തുക്കളും ഉണ്ടാകുന്നത്.

സമം സര്‍വ്വേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം
വിനശ്യത്സ്വവിനശ്യന്തം യഃ പശ്യതി സ പശ്യതി (28)

സ‍ര്‍വ്വപ്രാണിസഞ്ചയത്തിലും സമനിലയി‍ല്‍ സ്ഥിതിചെയ്യുന്നവനും നശിക്കുന്നവയായ സ്ഥാവരജംഗമങ്ങളില്‍ അവിനാശിയായി വര്‍ത്തിക്കുന്നവനുമായ പരമേശ്വര‍നെ അറിയുന്നവനാണ് യഥാ‍ര്‍ത്ഥ ജ്ഞാനമുള്ളവന്‍.

സമം പശ്യന്‍ഹി സര്‍വ്വത്ര സമവസ്ഥിതമീശ്വരം
ന ഹിനസ്ത്യാത്മനാത്മാനം തതോ യാതി പര‍ാം ഗതിം (29)

ഈശ്വര‍ന്‍ എല്ലായിടത്തും ഒരുപോലെ വ്യാപിച്ചിരിക്കുന്നതായി കാണുന്നവ‍ന്‍ തന്നെ സ്വയം നശിപ്പിക്കുന്നില്ല. അതിനാല്‍ അവ‍‍ന്‍ മുക്തി അടയുകയും ചെയ്യുന്നു.‍

പ്രകൃത്യൈവ ച കര്‍മാണി ക്രിയമാണാനി സര്‍വ്വശഃ
യഃ പശ്യതി തഥാത്മാനമകര്‍ത്താരം സ പശ്യതി (30)

പ്രകൃതിയാണ് ക‍ര്‍മ്മങ്ങളെല്ല‍ാം ചെയ്യുന്നത് എന്നും ആത്മാവ് ഒന്നും ചെയ്യാത്തവനാണെന്നും അറിയുന്നവന്‍ യഥാ‍ര്‍ത്ഥത്തില്‍ അറിവുള്ളവനാകുന്നു.

യദാ ഭൂതപൃഥഗ്ഭാവമേകസ്ഥമനുപശ്യതി
തത ഏവ ച വിസ്താരം ബ്രഹ്മ സമ്പദ്യതേ തദാ (31)

എപ്പോ‍ഴാണോ ഓരോരോ ജീവിയുടെയും സത്ത ഏകവസ്തുവി‌ല്‍ തന്നെ സ്ഥിതിചെയ്യുന്നതായും അതി‍‍ല്‍നിന്നാണ് അവയെല്ല‍ാം വ‍ര്‍ദ്ധിക്കുന്നതെന്നും ഒരുവന്‍ അറിയുന്നത്, അപ്പോ‍ള്‍ അവന്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.

അനാദിത്വാന്നിര്‍ഗുണത്വാത് പരമാത്മായമവ്യയഃ
ശരീരസ്ഥോപി കൌന്തേയ ന കരോതി ന ലിപ്യതേ (32)

ഹേ കുന്തിസുതാ! ആദിയും നാശവും ഇല്ലാത്തതിനാല്‍ ഈ പരമാത്മാവ് ശരീരത്തി‍ല്‍ സ്ഥിതിചെയ്യുന്നുവെങ്കിലും യാതൊന്നും ചെയ്യുകയൊ ഒന്നിനോടും സക്തനാകുകയോ ചെയ്യുന്നില്ല.

യഥാ സര്‍വ്വഗതം സൌക്ഷ്മ്യാദാകാശം നോപലിപ്യതേ
സര്‍വ്വത്രാവസ്ഥിതോ ദേഹേ തഥാത്മാ നോപലിപ്യതേ (33)

സുക്ഷ്മത്വം നിമിത്തം എപ്രകാരം സ‍ര്‍വവ്യാപിയായ ആകാശം മലിനപ്പെടുന്നില്ലയോ അപ്രകാരം തന്നെ ദേഹത്തില്‍ സര്‍വ്വത്ര വ്യാപ്തനായിരിക്കുന്ന ആത്മാവും മലിനപ്പെടുന്നില്ല.

യഥാ പ്രകാശയത്യേകഃ കൃത്സ്നം ലോകമിമം രവിഃ
ക്ഷേത്രം ക്ഷേത്രീ തഥാ കൃത്സ്നം പ്രകാശയതി ഭാരത (34)

സൂ‍ര്യന്‍ തനിച്ച് എങ്ങനെ ഈ ലോകത്തെ മുഴുവ‍ന്‍ പ്രകാശിപ്പിക്കുന്നുവോ, അങ്ങനെ ദേഹത്തില്‍ വര്‍ത്തിക്കുന്ന പുരുഷ‍ന്‍ ദേഹത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്നു.

ക്ഷേത്രക്ഷേത്രജ്ഞയോരേവമന്തരം ജ്ഞാനചക്ഷുഷാ
ഭൂതപ്രകൃതിമോക്ഷം ച യേ വിദുര്‍യാന്തി തേ പരം (35)

ക്ഷേത്രവും ക്ഷേത്രജ്ഞനും തമ്മിലുള്ള വ്യത്യാസത്തേയും ഭുതപ്രകൃതികളുടെ മോക്ഷത്തേയും ഇങ്ങനെ ജ്ഞാനദൃഷ്ടികൊണ്ടു കണ്ടറിയുന്നതാരോ, അവ‍ര്‍ പരഗതിയെ പ്രാപിക്കുന്നു. (ഭൂതപ്രകൃതിമോക്ഷം എന്നുവച്ചാ‌ല്‍ ഭൂതങ്ങ‌ള്‍ക്കു അവിദ്യയിലും ദേഹാദിമാനത്തിലും പ്രകൃതി ബന്ധത്തിലൂം നിന്നുണ്ടാകുന്ന വിമോചനം എന്ന‍ര്‍ത്ഥമാകുന്നു).

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായ‍ാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗോ നാമ ത്രയോദശോധ്യായഃ