സന്ദീപ്‌ ചൈതന്യ എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

തിരുവനന്തപുരത്തെ സാളഗ്രാമം ആശ്രമത്തിലെ മഠാധിപതിയും സ്കൂള്‍ ഓഫ് ഭഗവദ്ഗീത ട്രസ്റ്റിന്റെ ചെയര്‍മാനുമാണ് സ്വാമി സന്ദീപ്‌ ചൈതന്യ. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കുന്ന ഭഗവദ്‌ഗീതയിലെ സാരോപദേശങ്ങള്‍ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാമിജി ഗീതാജ്ഞാനയജ്ഞം നടത്തുന്നു. കൂടുതല്‍ അറിയുക.

ദാനം ദേശകാലപാത്രമനുസരിച്ച് (90)

ഇത് കൊടുക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ് എന്നു കരുതി, തിരിച്ചെന്തെങ്കിലും ചെയ്യാന്‍ കഴിവില്ലാത്തവന് ശരിയായ സ്ഥലത്തും കാലത്തും നല്‍കുന്ന ദാനം സാത്വികമാണ്. ശരിയായ പാത്രത്തിലാകണം, അര്‍ഹതയുള്ളവര്‍ക്കാകണം ദാനം. നാം നല്‍കുന്ന സമ്മാനങ്ങളും സംഭാവനകളുമൊക്കെ ദാനമാണ്. പല സംഭാവനകളും നാം പേടിച്ചിട്ടാണ് കൊടുക്കുന്നത്. പ്രത്യുപകാരമോ ഫലമോ ഉദ്ദേശിച്ചോ വളരെ ബുദ്ധിമുട്ടിയോ നല്‍കുന്ന ദാനം രാജസമാണ്. വേണ്ടസമയത്തും വേണ്ടസ്ഥലത്തുമല്ലാതെ അനര്‍ഹര്‍ക്ക് ബഹുമാനമില്ലൊതെയും നിന്ദയോടുകൂടിയും കൊടുക്കുന്ന ദാനം താമസമാണ്. ലേഖനം മുഴുവന്‍ വായിക്കുക »

വിശ്വരൂപദ‍ര്‍ശനയോഗം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (11)

ഭഗവദ്ഗീത പതിനൊന്നാം അദ്ധ്യായമായ വിശ്വരൂപദ‍ര്‍ശനയോഗം അധികരിച്ച് സ്വാമി സന്ദീപ്‌ ചൈതന്യ (സ്വാമി സന്ദീപാനന്ദ ഗിരി) നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. ലേഖനം മുഴുവന്‍ വായിക്കുക »

സാത്വികഭക്ഷണവും സാത്വികയജ്ഞവും (89)

ആയുസ്സ്, ഓജസ്സ്, ബലം, ആരോഗ്യം, സുഖം, തൃപ്തി ഇവയെ വര്‍ധിപ്പിക്കുന്ന കൊഴുപ്പുള്ള, സ്വാദുള്ള മാംസപുഷ്ടിയുണ്ടാക്കുന്ന ഹൃദ്യമായ ഭക്ഷണമാണ് സാത്വികന്മാര്‍ക്ക് പ്രിയം. ഭക്ഷണമായി മുന്നില്‍ വന്നതിന്റെ ആരംഭം മുതല്‍ അറിയാവുന്നവയാകും അവ. ഈ ഗുണങ്ങളെല്ലാം ഇലക്കറികളിലും പഴവര്‍ഗങ്ങളിലുമേ ഉള്ളൂ. ഭക്ഷണമാണ് നമ്മുടെ എല്ലാ സ്വഭാവഗുണങ്ങളേയും സ്വാധീനിക്കുന്നത്. വളിച്ച ഭക്ഷണം കഴിച്ചാല്‍ വളിച്ച ചിന്തയേ വരൂ. ലേഖനം മുഴുവന്‍ വായിക്കുക »

വിഭൂതിയോഗം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (10)

ഭഗവദ്ഗീത പത്താം അദ്ധ്യായമായ വിഭൂതിയോഗം അധികരിച്ച് സ്വാമി സന്ദീപ്‌ ചൈതന്യ (സ്വാമി സന്ദീപാനന്ദ ഗിരി) നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. ലേഖനം മുഴുവന്‍ വായിക്കുക »

ശാസ്ത്രം പ്രമാണമായിരിക്കട്ടെ (88)

ഉപദേശം കൊണ്ട് നമ്മെ മുകളിലേക്ക് കൊണ്ടുപോകുന്നതാണ് ശാസ്ത്രം. ഒരു ഗ്രന്ഥവും കിട്ടിയില്ലെങ്കില്‍ ഉള്ളിലേക്ക് തിരിച്ച് ധ്യാനാവസ്ഥയില്‍ അന്വേഷിച്ചാല്‍ ശരിയായ ഉത്തരം കിട്ടും. അത്തരം കര്‍മ്മങ്ങള്‍ ഒരിക്കലും അപരന് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരിക്കുകയില്ല. സ്വശരീരത്തെ, മനസ്സിനെ, ചുറ്റുപാടുകളെ, മറ്റു ജീവികളെ പീഡിപ്പിച്ചുകൊണ്ടല്ല ഈശ്വര സാക്ഷാത്കാരം തേടേണ്ടത്. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍