അഥ നവമോധ്യായഃ

രാജവിദ്യാരാജഗുഹ്യയോഗഃ

ശ്രീഭഗവാനുവാച
ഇദം തു തേ ഗുഹ്യതമം പ്രവക്ഷ്യാമ്യനസൂയവേ
ജ്ഞാനം വിജ്ഞാനസഹിതം യജ്ജ്ഞാത്വാ മോക്ഷ്യസേശുഭാത് (1)

എതൊന്ന് അറിഞ്ഞാ‍ല്‍‍പാപത്തി‍ല്‍നിന്ന് മുക്തനാകുമോ, ഏറ്റവും ഗുഢവും ശാസ്ത്രീയവുമായിട്ടുള്ള ആ ജ്ഞാനത്തെ അസൂയാരഹിതനായ നിന്നോട് ഉപദേശിക്ക‍ാം.

രാജവിദ്യാ രാജഗുഹ്യം പവിത്രമിദമുത്തമം
പ്രത്യക്ഷാവഗമം ധര്‍മ്യം സുസുഖം കര്‍തുമവ്യയം (2)

ഈ ജ്ഞാനം വിദ്യകളില്‍വച്ചു വിശിഷ്ടവും രഹസ്യങ്ങളില്‍വച്ച് ശ്രേഷ്ഠവും ഉത്തമവും പ്രത്യക്ഷമായറിയാവുന്നതും ധര്‍മ്മത്തിനൊത്തതും എളുപ്പത്തില്‍ ആചരിക്കാവുന്നതും അവ്യയവുമാണ്.

അശ്രദ്ദധാനാഃ പുരുഷാ ധര്‍മസ്യാസ്യ പരന്തപ
അപ്രാപ്യ മ‍ാം നിവര്‍തന്തേ മൃത്യുസംസാരവര്‍ത്മനി (3)

അ‍ര്‍ജ്ജുനാ, ഈ ധര്‍മ്മത്തെ വിശ്വസിക്കാത്ത പുരുഷന്മാര്‍ എന്നെ പ്രാപിക്കുവാന്‍കഴിയാതെ മൃത്യുപൂ‍ര്‍വ്വമായ സംസാരമാര്‍ഗ്ഗത്തിലേക്ക് തിരിച്ചു വരുന്നു.

മയാ തതമിദം സര്‍വ്വം ജഗദവ്യക്തമൂര്‍ത്തിനാ
മത്സ്ഥാനി സര്‍വ്വഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ (4)

അവ്യക്തസ്വരൂപനായ എന്നാല്‍ ഈ പ്രപഞ്ചം മുഴുവനും വ്യാപിക്കപ്പെട്ടിരിക്കുന്നു. ‌സ‍ര്‍വചരാചരങ്ങളും എന്നി‍ല്‍ സ്ഥിതിചെയ്യുന്നു. ഞാ‍ന്‍ അവയില്‍ കുടികൊള്ളുന്നില്ല.

ന ച മത്സ്ഥാനി ഭൂതാനി പശ്യ മേ യോഗമൈശ്വരം
ഭൂതഭൃന്ന ച ഭൂതസ്ഥോ മമാത്മാ ഭൂതഭാവനഃ (5)

ഭുതങ്ങ‍ള്‍ (യഥാര്‍ഥത്തില്‍) എന്നില്‍ സ്ഥിതി ചെയ്യുന്നതുമില്ല. എന്റെ ദിവ്യമായ യോഗശക്തിയെ കണ്ടാലും. ഞാ‍ന്‍ സര്‍വ്വ ഭൂതങ്ങളേയും ഉണ്ടാക്കുന്നവനും ധരിക്കുന്നവനുമാണെങ്കിലും ഞാ‍ന്‍ ഭൂതങ്ങളില്‍ സ്ഥിതി ചെയ്യുന്നില്ല.

യഥാകാശസ്ഥിതോ നിത്യം വായുഃ സര്വത്രഗോ മഹാന്‍
തഥാ സര്‍വ്വാണി ഭൂതാനി മത്സ്ഥാനീത്യുപധാരയ (6)

സ‍ര്‍വത്ര സഞ്ചരിക്കുന്നതും മഹത്തായുള്ളതുമായ വായു എങ്ങനെ എപ്പോഴും ആകാശത്തി‍‍ല്‍സ്ഥിതിചെയ്യുന്നുവോ അങ്ങിനെയാണ് സ‍ര്‍വഭുതങ്ങളും എന്നി‍ല്‍ കുടികൊള്ളുന്നത്.

സര്‍വ്വഭൂതാനി കൌന്തേയ പ്രകൃതിം യാന്തി മാമിക‍ാം
കല്പക്ഷയേ പുനസ്താനി കല്പാദൌ വിസൃജാമ്യഹം (7)

അ‍ര്‍ജ്ജുനാ! പ്രളയകാലത്തില്‍ സര്‍വ്വഭൂതങ്ങളും എന്റെ പ്രകൃതിയിലേയ്ക്കു ചെല്ലുന്നു. സൃഷ്ടികാലത്തില്‍ അവയെല്ല‍ാം ഞാന്‍ വീണ്ടും സൃഷ്ടിക്കുന്നു.

പ്രകൃതിം സ്വാമവഷ്ടഭ്യ വിസൃജാമി പുനഃ പുനഃ
ഭൂതഗ്രാമമിമം കൃത്സ്നമവശം പ്രകൃതേര്വശാത് (8)
ന ച മ‍ാം താനി കര്‍മാണി നിബധ്നന്തി ധനഞ്ജയ
ഉദാസീനവദാസീനമസക്തം തേഷു കര്‍മസു (9)

എന്റെ പ്രകൃതിയില്‍ നിന്നുകൊണ്ട് അസ്വതന്ത്രമായ ഈ ജീവി വ‍ര്‍ഗ്ഗത്തെയെല്ല‍ാം അതാതിന്റെ പ്രകൃതിക്കൊത്തവണ്ണം വീണ്ടും വീണ്ടും ഞാ‍ന്‍ സൃഷ്ടിക്കുന്നു. അത്തരം ക‍ര്‍മ്മങ്ങ‍ള്‍ ആ ക‍ര്‍മ്മങ്ങള‍ില്‍ ആസക്തിയില്ലാതെ, ഉദാസീനനെപ്പോലെയിരിക്കുന്ന എന്നെ ബന്ധിക്കുന്നില്ല.

മയാധ്യക്ഷേണ പ്രകൃതിഃ സൂയതേ സചരാചരം
ഹേതുനാനേന കൌന്തേയ ജഗദ്വിപരിവര്‍തതേ (10)

അ‍ര്‍ജ്ജുനാ! എന്റെ മേ‍ല്‍നോട്ടത്തി‍‍ല്‍ പ്രകൃതി സ‍ര്‍വചരാചരങ്ങളേയും ജനിപ്പിക്കുന്നു. എന്റെ അദ്ധ്യക്ഷതയാല്‍ തന്നെ പ്രപഞ്ചം ഉത്ഭവിക്കുന്നു.

അവജാനന്തി മ‍ാം മൂഢാ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം (11)

എന്റെ പരമസ്വരൂപത്തെ അറിയാത്ത മൂഢന്മാ‍‍‍ര്‍ സര്‍വ്വചരാചരങ്ങളുടെയും മഹേശ്വരനായ എന്നെ മനുഷ്യശരീരത്തെ അവലംബിച്ചവനെന്നു തെറ്റിദ്ധിരിക്കുന്നു.

മോഘാശാ മോഘകര്‍മാണോ മോഘജ്ഞാനാ വിചേതസഃ
രാക്ഷസീമാസുരീം ചൈവ പ്രകൃതിം മോഹിനീം ശ്രിതാഃ (12)

വ്യര്‍ഥമായ ആശയോടും, വ്യര്‍ഥമായ ക‍ര്‍മ്മത്തോടും, വ്യര്‍ഥമായ ജ്ഞാനത്തോടുംകൂടി മുഢന്മാ‍ര്‍ മോഹജനകവും രാക്ഷസവും ആസുരവുമായ സ്വഭാവത്തെ തന്നെ ആശ്രയിച്ചവരാണ്.

മഹാത്മാനസ്തു മ‍ാം പാര്‍ഥ ദൈവീം പ്രകൃതിമാശ്രിതാഃ
ഭജന്ത്യനന്യമനസോ ജ്ഞാത്വാ ഭൂതാദിമവ്യയം (13)

അ‍ര്‍ജ്ജുനാ! മഹാത്മാക്കളാവട്ടെ ദിവ്യമായ സ്വഭാവത്തെ കൈക്കൊണ്ട്, ഏകാഗ്രചിത്തരായി ഭുതങ്ങ‍ള്‍ക്കെല്ല‍ാം ആദ്യനും അനശ്വരന്മായ എന്നെ അറിഞ്ഞു ഭജിക്കുന്നു.

സതതം കീര്‍തയന്തോ മ‍ാം യതന്തശ്ച ദൃഢവ്രതാഃ
നമസ്യന്തശ്ച മ‍ാം ഭക്ത്യാ നിത്യയുക്താ ഉപാസതേ (14)

അവ‍ര്‍ എന്നെ എപ്പോഴും സ്തുതിക്കയും ദൃഢവ്രതരായി പ്രയത്നിച്ച് ഏകാഗ്രമനസ്സോടും ഭക്തിയോടും കൂടി എന്നെ നമസ്കരിക്കുകയും ചെയ്തു പൂജിക്കുന്നു.

ജ്ഞാനയജ്ഞേന ചാപ്യന്യേ യജന്തോ മാമുപാസതേ
ഏകത്വേന പൃഥക്ത്വേന ബഹുധാ വിശ്വതോമുഖം (15)

വേറേ ചില‍ര്‍ സ‍ര്‍വത്മാവായ എന്നെ ജ്ഞാനയജ്ഞത്താല്‍ ഏകഭാവത്തോടും ഭേദഭാവത്തോടും പല രീതിയി‍‍‍ല്‍ യജിച്ചു ഭജിക്കുന്നു.

അഹം ക്രതുരഹം യജ്ഞഃ സ്വധാഹമഹമൌഷധം
മന്ത്രോഹമഹമേവാജ്യമഹമഗ്നിരഹം ഹുതം (16)

യാഗം ഞാനാണ്; യജ്ഞം ഞാനാണ്; ശ്രാദ്ധവും ഞാനാണ്; ഞാനാണ് ഔഷധം; ഞാനാണ് ഹോമദ്രവ്യങ്ങ‍ള്‍‍; അഗ്നിയും ഞാ‍‍‍ന്‍തന്നെ; ഹോമവും ഞാ‍ന്‍തന്നെ.

പിതാഹമസ്യ ജഗതോ മാതാ ധാതാ പിതാമഹഃ
വേദ്യം പവിത്രമോംകാര ഋക്സാമ യജുരേവ ച (17)

ഈ പ്രപഞ്ചത്തിന്റെ പിതാവും, മാതാവും, പിതാമഹനും, രക്ഷകനും ഞാന്‍ തന്നെ. അറിയപ്പെടേണ്ടതും പരിശുദ്ധവുമായ ഓങ്കാരവും, ഋഗ്വേദം, സാമവേദം, യജു‍ര്‍വേദം എന്നിവയും ഞാ‍‍ന്‍തന്നെ.

ഗതിര്‍ഭര്‍താ പ്രഭുഃ സാക്ഷീ നിവാസഃ ശരണം സുഹൃത്
പ്രഭവഃ പ്രലയഃ സ്ഥാനം നിധാനം ബീജമവ്യയം (18)

ഗതിയും, ഭരണക‍ര്‍ത്താവും, സ്വാമിയും, സാക്ഷിയും, നിവാസസ്ഥാനവും, ശരണ്യനും, സുഹൃത്തും, സൃഷ്ടിക‍ര്‍ത്താവും, സംഹാരക‍ര്‍ത്താവും, ആധാരവും, നിക്ഷേപവും, അവ്യയമായ ഉ‌ല്‍പത്തികാരണവും ഞാ‍ന്‍തന്നെ.

തപാമ്യഹമഹം വര്‍ഷം നിഗൃഹ്ണാമ്യുത്സൃജാമി ച
അമൃതം ചൈവ മൃത്യുശ്ച സദസച്ചാഹമര്‍ജുന (19)

അ‍ര്‍ജ്ജുനാ! ഞാ‍‍‍ന്‍ചൂടുണ്ടാക്കുന്നു. ഞാന്‍ മഴ പെയ്യിക്കുയും, അതു തടുക്കയും ചെയ്യുന്നു. ജീവിതവും, മരണവും, സത്തും, അസത്തും ഞാ‍ന്‍തന്നെ.

ത്രൈവിദ്യാ മ‍ാം സോമപാഃ പൂതപാപാ
യജ്ഞൈരിഷ്ട്വാ സ്വര്‍ഗതിം പ്രാര്‍ഥയന്തേ
തേ പുണ്യമാസാദ്യ സുരേന്ദ്രലോക-
മശ്നന്തി ദിവ്യാന്ദിവി ദേവഭോഗാന്‍ (20)

മുന്നുവേദങ്ങളും അറിയുന്നവര്‍ യജ്ഞങ്ങളാല്‍ എന്നെ പുജിച്ച്, യജ്ഞാവശേഷത്തെ ആസ്വദിച്ച് പാപഹീനന്മാരായി സ്വര്‍ഗ്ഗലോകത്തെ പ്രാപിക്കാ‍‍ന്‍ പ്രാ‍ര്‍ത്ഥിക്കുന്നു. അവ‍ര്‍ ശോഭനമായ സ്വര്‍ഗ്ഗത്തി‍ല്‍ചെന്ന് അവിടത്തെ ദിവ്യങ്ങളായ ദേവഭോഗങ്ങളെ അനുഭവിക്കുന്നു.

തേ തം ഭുക്ത്വാ സ്വര്‍ഗലോകം വിശാലം
ക്ഷീണേ പുണ്യേ മര്‍ത്യലോകം വിശന്തി
ഏവം ത്രയീധര്‍മമനുപ്രപന്നാ
ഗതാഗതം കാമകാമാ ലഭന്തേ (21)

അവര്‍ വിശാലമായ സ്വര്‍ഗ്ഗലോകത്തില്‍ നിവസിച്ച് സുഖിച്ച്, പുണ്യം നശിക്കുമ്പോള്‍ മനുഷ്യലോകത്തിലേക്കു തന്നെ വരുന്നു. ഇങ്ങനെ വേദോക്തധ‍ര്‍മ്മത്തെ ആശ്രയിച്ച്, സുഖഭോഗങ്ങളെ ആഗ്രഹിക്കുന്നവര്‍ ജനിക്കയും മരിക്കയും ചെയ്തുകൊണ്ടിരിക്കുന്നു.

അനന്യാശ്ചിന്തയന്തോ മ‍ാം യേ ജനാഃ പര്യുപാസതേ
തേഷ‍ാം നിത്യാഭിയുക്താന‍ാം യോഗക്ഷേമം വഹാമ്യഹം (22)

ഏകാഗ്രചിത്തത്തോടുകുടി എന്നെത്തന്നെ ചിന്തിച്ചുഭജിച്ച് നിരന്തരം ധ്യാനിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുടെ യോഗക്ഷേമത്തെ ഞാ‍‍ന്‍വഹിക്കുന്നു.

യേപ്യന്യദേവതാ ഭക്താ യജന്തേ ശ്രദ്ധയാന്വിതാഃ
തേപി മാമേവ കൌന്തേയ യജന്ത്യവിധിപൂര്‍വ്വകം (23)

അ‍ര്‍ജ്ജുനാ! അന്യദേവതകളെ ശ്രദ്ധയോടുകൂടി പൂജിക്കുന്ന ഭക്തന്മാ‍ര്‍ വിധിപൂ‍ര്‍വമല്ലെങ്കിലും എന്നെത്തന്നെയാണ് പൂജിക്കുന്നത്.

അഹം ഹി സര്‍വ്വയജ്ഞാന‍ാം ഭോക്താ ച പ്രഭുരേവ ച
ന തു മാമഭിജാനന്തി തത്ത്വേനാതശ്ച്യവന്തി തേ (24)

സ‍ര്‍വ്വയജ്ഞങ്ങളേയും അനുഭവിക്കുന്നതും അവയ്ക്ക് ഫലം നല്കുന്നതും ഞാനാണ്. എന്നെ ശരിയായി അവ‍ര്‍ അറിയുന്നില്ല. അതുകൊണ്ട് ജനനമരണത്തെ ആവ‍ര്‍ത്തിക്കുന്നു.

യാന്തി ദേവവ്രതാ ദേവാന്‍പിതൃ‍ന്‍യാന്തി പിതൃവ്രതാഃ
ഭൂതാനി യാന്തി ഭൂതേജ്യാ യാന്തി മദ്യാജിനോപി മ‍ാം (25)

ദേവാരധകന്മാ‍ര്‍ ദേവന്മാരെ പ്രാപിക്കുന്നു. പിതൃക്കളെ പൂജിക്കുന്നവര്‍ പിതൃക്കളെ പ്രാപിക്കുന്നു. ഭൂതങ്ങളെ ആരാധിക്കുന്നവ‍ര്‍ ഭൂതങ്ങളെ പ്രാപിക്കുന്നു. എന്നെത്തന്നെ ഭജിക്കുന്നവര്‍ എന്നെയും പ്രാപിക്കുന്നു.

പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ (26)

പത്രം, പുഷ്പം, ഫലം, ജലം എന്നിവ ഭക്തിയോടു കൂടി എനിക്കായി നിവേദിക്കുന്ന ഏകാഗ്രചിത്തന്റെ ആ ഭക്തി പൂര്‍വകമായ വഴിപാടിനെ ഞാന്‍ കൈക്കൊള്ളുന്നു.

യത്കരോഷി യദശ്നാസി യജ്ജുഹോഷി ദദാസി യത്
യത്തപസ്യസി കൌന്തേയ തത്കുരുഷ്വ മദര്‍പണം (27)

അ‍ര്‍ജ്ജുനാ! നീ ഏതൊന്നു ചെയുന്നവോ, ഏതൊന്ന് ഭക്ഷിക്കുന്നുവോ, ഏതൊന്നു ഹോമിക്കുന്നുവോ, ഏതൊന്നു ന‍ല്‍കുന്നുവോ, ഏതൊരു തപസ്സുചെയ്യുന്നുവോ അതൊക്കയും എന്നി‍ല്‍ സമ‍ര്‍പ്പിച്ചാലും.

ശുഭാശുഭഫലൈരേവം മോക്ഷ്യസേ കര്‍മബന്ധനൈഃ
സംന്യാസയോഗയുക്താത്മാ വിമുക്തോ മാമുപൈഷ്യസി (28)

ഇപ്രകാരം ചെയ്താല്‍ പുണ്യപാപങ്ങളെ നല്കുന്ന ക‍ര്‍മ്മബന്ധങ്ങളി‍ല്‍ നിന്ന് നീ മുക്തനാകുകയും സന്ന്യാസയുക്തനും മുക്ത‍നുമായി എന്നെ പ്രാപിക്കുകയും ചെയ്യും.

സമോഹം സര്‍വ്വഭൂതേഷു ന മേ ദ്വേഷ്യോസ്തി ന പ്രിയഃ
യേ ഭജന്തി തു മ‍ാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം (29)

ഞാന്‍ ഭൂതങ്ങളിലെല്ല‍ാം സമഭാവത്തോടുകൂടിയാണ് വ‍ര്‍ത്തിക്കുന്നത്. എനിക്കു ശത്രുവില്ല. ഇഷ്ടനുമില്ല. എന്നാ‍ല്‍ ഭക്തിയോടുകൂടി ഭജിക്കുന്നവര്‍ എന്നിലും ഞാന്‍ അവരിലുമുണ്ട്.

അപി ചേത്സുദുരാചാരോ ഭജതേ മാമനന്യഭാക്
സാധുരേവ സ മന്തവ്യഃ സമ്യഗ്വ്യവസിതോ ഹി സഃ (30)

ഏറ്റവും ദുരാചാരനായവ‍ന്‍ തന്നെ എന്നെ ഏകാഗ്രചിത്തനായി ഭജിക്കുന്നുവെങ്കി‍ല്‍ അവനെ ശിഷ്ടനായി കരുത‍ാം. അവ‍ന്‍ ദൃഢവ്രതനാണ്.

ക്ഷിപ്രം ഭവതി ധര്‍മാത്മാ ശശ്വച്ഛാന്തിം നിഗച്ഛതി
കൌന്തേയ പ്രതിജാനീഹി ന മേ ഭക്തഃ പ്രണശ്യതി (31)

അവ‍ന്‍ വേഗത്തി‍ല്‍ ധര്‍മ്മാത്മാവായിത്തീ‍ര്‍ന്ന് ശാശ്വതമായ ശാന്തിയെ പ്രാപിക്കുന്നു. ഹേ അ‍ര്‍ജ്ജുനാ! എന്റെ ഭക്ത‍ന്‍ നശിക്കുന്നില്ലെന്ന് അറിഞ്ഞാലും.

മ‍ാം ഹി പാര്‍ഥ വ്യപാശ്രിത്യ യേപി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാസ്തേപി യാന്തി പര‍ാം ഗതിം (32)

അ‍ര്‍ജ്ജുനാ! സ്ത്രീകളോ, വൈശ്യന്മാരോ, ശുദ്രന്മാരോ, നീചകുലജാതന്മാരോ ആരായിരുന്നാലും എന്നെ ഭജിക്കുന്നവ‍ര്‍ പരമഗതിയെ പ്രാപിക്കുന്നു.

കിം പുനര്‍ബ്രാഹ്മണാഃ പുണ്യാ ഭക്താ രാജര്‍ഷയസ്തഥാ
അനിത്യമസുഖം ലോകമിമം പ്രാപ്യ ഭജസ്വ മ‍ാം (33)

അങ്ങനെയിരിക്കെ പുണ്യവാന്മാരായ ബ്രഹ്മണന്മാരേയും ഭക്തന്മാരായ രാജ‍ര്‍ഷിമാരെയും കുറിച്ച് പറയേണ്ടതുണ്ടോ? അനിത്യവും സുഖഹീനവുമായ ഈ മനുഷ്യലോകത്തെ പ്രാപിച്ചിരിക്കുന്നതിനാ‍ല്‍ എന്നെ ഭജിച്ചാലും.

മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മ‍ാം നമസ്കുരു
മാമേവൈഷ്യസി യുക്ത്വൈവമാത്മാനം മത്പരായണഃ (34)

എന്നി‍ല്‍ മനസ്സു വെച്ച്, എന്നി‍ല്‍ ഭക്തിയോടുകൂടി എന്നെ പൂജിക്കുകയും എന്നെ നമസ്കരിക്കുകയും ചെയ്യുക. ഇങ്ങനെ എന്നെത്തന്നെ വിചാരിചുകൊണ്ട് മനസ്സ് എന്നി‍ലുറപ്പിക്കുന്നവന്‍ എന്നെത്തന്നെ പ്രാപിക്കും.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു
ബ്രഹ്മവിദ്യായ‍ാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ
രാജവിദ്യാരാജഗുഹ്യയോഗോ നാമ നവമോധ്യായഃ