അഥൈകാദശോധ്യായഃ

വിശ്വരൂപദ‍ര്‍ശനയോഗഃ

അര്‍ജുന ഉവാച
മദനുഗ്രഹായ പരമം ഗുഹ്യമധ്യാത്മസംജ്ഞിതം
യത്ത്വയോക്തം വചസ്തേന മോഹോയം വിഗതോ മമ (1)

അ‍ര്‍ജ്ജുന‍ന്‍പറഞ്ഞു: പരമവും ഗൂഢവും ആദ്ധ്യാത്മികവുമായ അങ്ങയുടെ വാക്കുകളാ‍‍ല്‍ എന്നെ അനുഗ്രഹിക്കയാല്‍ എന്റെ മോഹം നശിച്ചുപോയി.

ഭവാപ്യയൌ ഹി ഭൂതാന‍ാം ശ്രുതൌ വിസ്തരശോ മയാ
ത്വത്തഃ കമലപത്രാക്ഷ മാഹാത്മ്യമപി ചാവ്യയം (2)

കൃഷ്ണാ! ഭൂതങ്ങളുടെ ഉത്ഭവനാശങ്ങളെപ്പറ്റിയും അങ്ങയുടെ അവ്യയമായ മാഹാത്മ്യത്തെപ്പറ്റിയും അങ്ങയി‍ല്‍നിന്നു തന്നെ ഞാന്‍ കേട്ടു.

ഏവമേതദ്യഥാത്ഥ ത്വമാത്മാനം പരമേശ്വര
ദ്രഷ്ടുമിച്ഛാമി തേ രൂപമൈശ്വരം പുരുഷോത്തമ (3)

കൃഷ്ണാ! അങ്ങ് അങ്ങയെപ്പറ്റി പറഞ്ഞിട്ടുള്ളതൊക്കെയും അങ്ങനെതന്നെയുള്ളതാണ്. ഹേ പുരുഷോത്തമാ! എനിക്ക് അങ്ങയുടെ രൂപത്തെ കാണുവാന്‍ ആഗ്രഹമുണ്ട്.

മന്യസേ യദി തച്ഛക്യം മയാ ദ്രഷ്ടുമിതി പ്രഭോ
യോഗേശ്വര തതോ മേ ത്വം ദര്‍ശയാത്മാനമവ്യയം (4)

കൃഷ്ണാ! എനിക്ക് ആ രൂപം കാണാവുന്നതാണെന്ന് അങ്ങ് വിചാരിക്കുന്നുവെങ്കി‍‍ല്‍ അവ്യയനായ അങ്ങയെ എനിക്കു കാണിച്ചുതന്നാലും.

ശ്രീഭഗവാനുവാച
പശ്യ മേ പാര്‍ഥ രൂപാണി ശതശോഥ സഹസ്രശഃ
നാനാവിധാനി ദിവ്യാനി നാനാവര്‍ണാകൃതീനി ച (5)

ശ്രീകൃഷ്ണ‍ന്‍പറഞ്ഞുഃ അ‍ര്‍ജ്ജുനാ! നാനാപ്രാകാരത്തി‌ല്‍ ദിവ്യങ്ങളായി നാനാവ‍ര്‍ണ്ണങ്ങളോടും ആകൃതികളോടുംകൂടി അനേകശതങ്ങളായും അനേകായിരങ്ങളായുമുള്ള എന്റെ രൂപങ്ങളെ നീ കാണുക.

പശ്യാദിത്യാന്വസൂന്‍രുദ്രാനശ്വിനൌ മരുതസ്തഥാ
ബഹൂന്യദൃഷ്ടപൂര്‍വ്വാണി പശ്യാശ്ചര്യാണി ഭാരത (6)

ആദിത്യന്മാരെയും വസുക്കളെയും, രുദ്രന്മാരെയും, അശ്വിനികളെയും, മരുത്തുകളെയും നീ കാണുക. മുമ്പു കണ്ടിട്ടില്ലാത്ത ബഹുപ്രകാരത്തി ലുള്ള ആശ്ചര്യങ്ങളെയും കാണുക.

ഇഹൈകസ്ഥം ജഗത്കൃത്സ്നം പശ്യാദ്യ സചരാചരം
മമ ദേഹേ ഗുഡാകേശ യച്ചാന്യദ് ദ്രഷ്ടുമിച്ഛസി (7)

ചരാചരങ്ങളോടുകൂടിയ മഹാപ്രപഞ്ചത്തേയും നീ കാണുവാ‌‍ന്‍ ആഗ്രഹിക്കുന്ന മറ്റുള്ളവയേയും എന്റെ ദേഹത്തി‍‍ല്‍ഒന്നിച്ചു നി‍ല്‍ക്കുന്നത് ഇതാ നീ കാണുക.

ന തു മ‍ാം ശക്യസേ ദ്രഷ്ടുമനേനൈവ സ്വചക്ഷുഷാ
ദിവ്യം ദദാമി തേ ചക്ഷുഃ പശ്യ മേ യോഗമൈശ്വരം (8)

എന്നാല്‍ നിനക്ക് സ്വന്തം കണ്ണുകൊണ്ട് എന്നെ കാണുന്നതി‍ന്ന് ശക്തിയില്ല. ദിവ്യചക്ഷുസ്സ് നിനക്കു ഞാ‍‍ന്‍ തരുന്നു. എന്റെ മഹത്തായ ശക്തിയെ കാണുക.

സഞ്ജയ ഉവാച
ഏവമുക്ത്വാ തതോ രാജന്മഹായോഗേശ്വരോ ഹരിഃ
ദര്‍ശയാമാസ പാര്‍ഥായ പരമം രൂപമൈശ്വരം (9)

സഞ്ജയ‍ന്‍പറഞ്ഞുഃ
ഹേ രാജാവേ! ഇത്രയും പറഞ്ഞതി‍നുശേഷം യോഗയോഗേശ്വരനായ കൃഷ്ണ‍ന്‍ തന്റെ ഐശ്വര്യപൂര്‍ണ്ണമായ രൂപത്തെ അ‍ര്‍ജ്ജുന‍‍ന് കാണിച്ചു.

അനേകവക്ത്രനയനമനേകാദ്ഭുതദര്‍ശനം
അനേകദിവ്യാഭരണം ദിവ്യാനേകോദ്യതായുധം (10)
ദിവ്യമാല്യ‍ാംബരധരം ദിവ്യഗന്ധാനുലേപനം
സര്‍വ്വാശ്ചര്യമയം ദേവമനന്തം വിശ്വതോമുഖം (11)

അനേകം മുഖങ്ങളും അനേകം കണ്ണുക‌‍ളും, അത്ഭുതകരങ്ങളായ അനേക ദൃശ്യങ്ങ‍ളും കൈയിലേന്തിയ അനേകം ആയുധങ്ങ‍ളും അനേകം ദിവ്യാഭരണങ്ങളും ദിവ്യങ്ങളായ മാല്യങ്ങളും വസ്ത്രങ്ങളും ദിവ്യസുഗന്ധങ്ങളുമണിഞ്ഞ്, എല്ലാപ്രാകരത്തിലും ആശ്ചര്യകരവും ശോഭനവും അനന്തവുമായിരിക്കുന്ന തന്റെ വിശ്വരൂപത്തെ കാണിച്ചു.

ദിവി സൂര്യസഹസ്രസ്യ ഭവേദ്യുഗപദുത്ഥിതാ
യദി ഭാഃ സദൃശീ സാ സ്യാദ്ഭാസസ്തസ്യ മഹാത്മനഃ (12)

ആ മാഹാത്മാവിന്റെ (വിശ്വരൂപത്തിന്റെ) ശോഭ അനേകായിരം സൂര്യന്മാര്‍ ആകാശത്തി‌ല്‍ ഒരുമിച്ചുദിച്ചാലുണ്ടാകുന്ന പ്രകാശത്തിനു തുല്യമായിരുന്നു.

തത്രൈകസ്ഥം ജഗത്കൃത്സ്നം പ്രവിഭക്തമനേകധാ
അപശ്യദ്ദേവദേവസ്യ ശരീരേ പാണ്ഡവസ്തദാ (13)

അപ്പോ‍ള്‍ അര്‍ജുന‍ന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ആ ദേഹത്തി‍ല്‍ അനേകവിധത്തില്‍ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ലോകം മുഴുവ‍ന്‍ ഒന്നിച്ചുകണ്ടു.

തതഃ സ വിസ്മയാവിഷ്ടോ ഹൃഷ്ടരോമാ ധനഞ്ജയഃ
പ്രണമ്യ ശിരസാ ദേവം കൃതാഞ്ജലിരഭാഷത (14)

അതുകണ്ട് അത്ഭുതപരതന്ത്രനും, രോമാഞ്ചകഞ്ചുകിതനും ആയിത്തീ‍ര്‍ന്ന ആ അ‍ര്‍ജ്ജുന‍ന്‍ ഭഗവാനെ കൈകൂപ്പി വണങ്ങിക്കൊണ്ട് ഇപ്രകാരം പറഞ്ഞു:

അര്‍ജുന ഉവാച
പശ്യാമി ദേവ‍ാംസ്തവ ദേവ ദേഹേ
സര്‍വ്വ‍ാംസ്തഥാ ഭൂതവിശേഷസംഘാന്‍
ബ്രഹ്മാണമീശം കമലാസനസ്ഥ-
മൃഷീംശ്ച സര്‍വ്വാനുരഗ‍ാംശ്ച ദിവ്യാന്‍ (15)

അ‍ര്‍ജ്ജുന‍ന്‍പറഞ്ഞു: ഹേ ദേവ! ഞാ‍‍ന്‍അങ്ങയുടെ ഈ ദേഹത്തില്‍ ദേവന്മാരേയും എല്ലാതരത്തിലുമുള്ള ഭുതഗണങ്ങളേയും, അതുപോലെ, കമലാസനത്തി‌ല്‍സ്ഥിതിചെയ്യുന്ന സൃഷ്ടിക‌ര്‍ത്താവായ ബ്രഹ്മാവിനേയും മഹ‍ര്‍ഷിമാരേയും സ‍ര്‍വദിവ്യസ‍ര്‍പ്പങ്ങളേയും ഇതാ കാണുന്നു.

അനേകബാഹൂദരവക്ത്രനേത്രം
പശ്യാമി ത്വ‍ാം സര്‍വ്വതോനന്തരൂപം
നാന്തം ന മധ്യം ന പുനസ്തവാദിം
പശ്യാമി വിശ്വേശ്വര വിശ്വരൂപ (16)

വിശ്വരൂപനും വിശ്വേശ്വരനുമായ ഹേ ഭഗവ‍ന്‍! ഞാ‍ന്‍‍ നോക്കുന്നിടത്തൊക്കെയും അനേകം കൈകളും അനേകം ഉദരങ്ങളും അനേകം മുഖങ്ങളും അനേകം നേത്രങ്ങളുമുള്ളവനും അനന്തരൂപങ്ങളോടുകൂടിയവനുമായ അങ്ങയെ ഒരാളെ മാത്രമേ കാണുന്നുള്ളു. എന്നാ‍‍ല്‍അവിടത്തെ അന്തമോ മദ്ധ്യമോ ആദിയോ ഞാനൊട്ടു കാണുന്നുമില്ല.

കിരീടിനം ഗദിനം ചക്രിണം ച
തേജോരാശിം സ‍ര്‍വതോ ദീപ്തിമന്തം
പശ്യാമി ത്വ‍ാം ദുര്‍നിരീക്ഷ്യം സമന്താദ്
ദീപ്താനലാര്‍കദ്യുതിമപ്രമേയം (17)

കിരീടം, ഗദ, ചക്രം എന്നിവ ധരിച്ചവനും തേജോമയനും നോക്കിക്കാണുവാ‌ന്‍ വയ്യാത്തവിധത്തില്‍ കത്തിജ്വലിക്കുന്ന അഗ്നിസുര്യന്മാരുടെ ശോഭയോടുകൂടിയവനും ആയ അങ്ങയെ ഞാ‌ന്‍എല്ലായിടത്തും കാണുന്നു.

ത്വമക്ഷരം പരമം വേദിതവ്യം
ത്വമസ്യ വിശ്വസ്യ പരം നിധാനം
ത്വമവ്യയഃ ശാശ്വതധര്‍മഗോപ്താ
സനാതനസ്ത്വം പുരുഷോ മതോ മേ (18)

അങ്ങ് നാശമില്ലാത്തവനും, അറിയേണ്ടവനും, ഉ‍ല്‍കൃഷ്ടനും, ഈ ലോകത്തിന്റെ പരമമായ ആശ്രയവുമാകുന്നു. അങ്ങ് നാശരഹിതനും സനാതനധര്‍മ്മത്തിന്റെ സംരക്ഷകനും പുരാണപുരുഷനും ആണെന്നാണ് ഞാ‍‍ന്‍ വിചാരിക്കുന്നത്.

അനാദിമധ്യാന്തമനന്തവീര്യ-
മനന്തബാഹും ശശിസൂര്യനേത്രം
പശ്യാമി ത്വ‍ാം ദീപ്തഹുതാശവക്ത്രം
സ്വതേജസാ വിശ്വമിദം തപന്തം (19)

ആദിമദ്ധ്യാന്തരഹിതനും അളവറ്റ വീര്യത്തോടുകൂടിയവനും അനേകം കൈകളുള്ളവനും ജ്വലിക്കുന്ന അഗ്നിയെപ്പോലെ ജാജ്ജ്വല്യമാനമായ വക്ത്രത്തോടുകൂടിയവനും, സൂര്യചന്ദ്രന്മാരാകുന്ന കണ്ണുകളുള്ളവനും സ്വതേജസ്സിനാ‍ല്‍ ഈ ലോകം മുഴുവനും തപിപ്പിക്കുന്നവനുമായ അങ്ങയെയാണ് ഞാനെങ്ങും കാണുന്നത്.

ദ്യാവാപൃഥിവ്യോരിദമന്തരം ഹി
വ്യാപ്തം ത്വയൈകേന ദിശശ്ച സര്‍വ്വാഃ
ദൃഷ്ട്വാദ്ഭുതം രൂപമുഗ്രം തവേദം
ലോകത്രയം പ്രവ്യഥിതം മഹാത്മന്‍ (20)

ഹേ മഹാത്മാവേ! ഭുമിയ്ക്കും ധ്യുലോകത്തിനുമിടയിലുള്ള ഈ ആകാശവും, എല്ലാ ദിക്കുകളും വ്യാപിച്ച് വിളങ്ങുന്ന അവിടുത്തെ അത്യുഗ്രമായ ഈ രൂപം കണ്ട് മൂന്നുലോകവും നടുങ്ങിപ്പോകുന്നു.

അമീ ഹി ത്വ‍ാം സുരസംഘാ വിശന്തി
കേചിദ്ഭീതാഃ പ്രാഞ്ജലയോ ഗൃണന്തി
സ്വസ്തീത്യുക്ത്വാ മഹര്‍ഷിസിദ്ധസംഘാഃ
സ്തുവന്തി ത്വ‍ാം സ്തുതിഭിഃ പുഷ്കലാഭിഃ (21)

ഈ ദേവഗണങ്ങള്‍ അങ്ങയില്‍ പ്രവേശിക്കുന്നു. ചില‍ര്‍ ഭീതരായി കൈകൂപ്പി വാഴ്ത്തുന്നു. മഹ‍ര്‍ഷിമാരും സിദ്ധന്മാരും സ്വസ്‍തി എന്നു പറഞ്ഞ് അ‍ര്‍ത്ഥപുഷ്ടിയുള്ള സ്ത്രോത്രങ്ങളാ‌‍ല്‍ അങ്ങയെ സ്തുതിക്കയും ചെയ്യുന്നു.

രുദ്രാദിത്യാ വസവോ യേ ച സാധ്യാ
വിശ്വേശ്വിനൌ മരുതശ്ചോഷ്മപാശ്ച
ഗന്ധര്‍വ്വയക്ഷാസുരസിദ്ധസംഘാ
വീക്ഷന്തേ ത്വ‍ാം വിസ്മിതാശ്ചൈവ സര്‍വ്വേ (22)

രുദ്രന്മാ‍രും ആദിത്യന്മാരും സാധ്യന്മാരും വിശ്വദേവന്മാരും അശ്വനീദേവന്മാരും മരുത്തുക‍ളും പിതൃദേവന്മാരും ഗന്ധ‍ര്‍വന്മാ‍രും യക്ഷന്മാ‍രും അസുരന്മാ‍രും സിദ്ധദേവന്മാരുമെല്ല‍ാം അങ്ങയെ അത്ഭുതപരതന്ത്രരായി നോക്കി നി‍ല്‍ക്കുന്നു.

രൂപം മഹത്തേ ബഹുവക്ത്രനേത്രം
മഹാബാഹോ ബഹുബാഹൂരുപാദം
ബഹൂദരം ബഹുദംഷ്ട്രാകരാലം
ദൃഷ്ട്വാ ലോകാഃ പ്രവ്യഥിതാസ്തഥാഹം (23)

ഹേ മഹാബാഹോ, അനേകം മുഖങ്ങളും, നേത്രങ്ങളും, കൈകളും, തുടകളും, കാലുകളും, ഉദരങ്ങളും, ദംഷ്ട്രങ്ങളും ഉള്ള ഭവാന്റെ മഹത്തായ ഈ രൂപത്തെക്കണ്ട് സകലലോകരും ഭീതരായിരിക്കുന്നു. ഞാനും അങ്ങനെതന്നെ ഭയാകുലനായിത്തീ‍ര്‍ന്നിരിക്കുന്നു.

നഭഃസ്പൃശം ദീപ്തമനേകവര്‍ണം
വ്യാത്താനനം ദീപ്തവിശാലനേത്രം
ദൃഷ്ട്വാ ഹി ത്വ‍ാം പ്രവ്യഥിതാന്തരാത്മാ
ധൃതിം ന വിന്ദാമി ശമം ച വിഷ്ണോ (24)

ഹേ വിഷ്ണോ, ആകാശം ചുടുന്നതും, നാനാവ‍ര്‍ണ്ണങ്ങ‍ള്‍ പൂണ്ട് സമുജ്ജ്വലിക്കുന്നതും, വായ്‍പിള‍ര്‍ന്നതും, നീണ്ട നേത്രങ്ങളള്‍ മിന്നിത്തിളങ്ങുന്നതും ആയ അങ്ങയുടെ ഈ സ്വരൂപം കണ്ടിട്ട് എനിക്കു ധൈര്യവും സമാധാനവും നഷ്ടമാകുന്നു.

ദംഷ്ട്രാകരാലാനി ച തേ മുഖാനി
ദൃഷ്ട്വൈവ കാലാനലസന്നിഭാനി
ദിശോ ന ജാനേ ന ലഭേ ച ശര്‍മ
പ്രസീദ ദേവേശ ജഗന്നിവാസ (25)

ഹേ ജഗദ്‌വ്യാപിയായ ദേവേശ, ഘോരമായ ദംഷ്ട്രകളുള്ളതും പ്രളയകാലത്തുണ്ടാക്കുന്ന അഗ്നിയെപ്പോലെ ജ്വലിക്കുന്നതുമായ അവിടുത്തെ മുഖങ്ങ‍ള്‍ കണ്ടമാത്രയില്‍ തന്നെ എനിക്ക് ദിക്കുക‍ള്‍ അറിയാതായിപ്പോകുന്നു. എനിക്കു മനസ്സമാധാനം തീരെ ഉണ്ടാകുന്നില്ല. ഭഗവാനേ! എന്നില്‍ പ്രസാദിച്ചാലും.

അമീ ച ത്വ‍ാം ധൃതരാഷ്ട്രസ്യ പുത്രാഃ
സര്‍വ്വേ സഹൈവാവനിപാലസംഘൈഃ
ഭീഷ്മോ ദ്രോണഃ സൂതപുത്രസ്തഥാസൌ
സഹാസ്മദീയൈരപി യോധമുഖ്യൈഃ (26)

വക്ത്രാണി തേ ത്വരമാണാ വിശന്തി
ദംഷ്ട്രാകരാലാനി ഭയാനകാനി
കേചിദ്വിലഗ്നാ ദശനാന്തരേഷു
സന്ദൃശ്യന്തേ ചൂര്‍ണിതൈരുത്തമ‍ാംഗൈഃ (27)

ഈ ധൃതരാഷ്ടപുത്രന്മാരായ നൂറുപേരും, ഭീഷ്മ‍ര്‍, ദ്രോണ‍ര്‍, ക‍‍ര്‍ണ്ണ‍ന്‍ മുതലായ മഹാരഥന്മാരും, മറ്റുള്ള രാജാക്കന്മാരും ഞങ്ങളുടെ ഭാഗത്തുള്ള യോദ്ധാക്കളും ദംഷ്ട്രകളാ‌ല്‍ ഭയങ്കരമായിരിക്കുന്ന ഭവാന്റെ വ്യക്ത്രങ്ങളി‍‍ല്‍ ദ്രുതഗതിയില്‍ പ്രവേശിക്കുന്നു. ചില‍ര്‍ തക‍ര്‍ന്നു പൊടിഞ്ഞ തലകളോടുകുടി ദംഷ്ട്രക‍ള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന തായിക്കാണുന്നു.

യഥാ നദീന‍ാം ബഹവോംബുവേഗാഃ
സമുദ്രമേവാഭിമുഖാ ദ്രവന്തി
തഥാ തവാമീ നരലോകവീരാ
വിശന്തി വക്ത്രാണ്യഭിവിജ്വലന്തി (28)

എപ്രകാരം നദികളുടെ നാനാപ്രവാഹങ്ങള്‍ സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകിച്ചെല്ലുന്നുവോ അപ്രകാരം ഈ വീരന്മാര്‍ അങ്ങയുടെ ജ്വലിക്കുന്ന മുഖങ്ങളില്‍ പ്രവേശിക്കുന്നു.

യഥാ പ്രദീപ്തം ജ്വലനം പതംഗാ
വിശന്തി നാശായ സമൃദ്ധവേഗാഃ
തഥൈവ നാശായ വിശന്തി ലോകാ-
സ്തവാപി വക്ത്രാണി സമൃദ്ധവേഗാഃ (29)

പാറ്റക‍ള്‍ എങ്ങനെ നശിക്കാനായിട്ടുതന്നെ കത്തിക്കാളുന്ന തീയി‍ല്‍ച്ചെന്നു വേഗത്തില്‍ വീഴുന്നുവോ, അതുപോലെ തന്നെ ഈ ജനങ്ങളും നാശത്തിനായി അതിവേഗത്തോടെ അവിടുത്തെ വക്‌ത്രങ്ങളി‍‍ല്‍ പ്രവേശിക്കുന്നു.

ലേലിഹ്യസേ ഗ്രസമാനഃ സമന്താത്
ലോകാന്‍സമഗ്രാന്വദനൈര്‍ജ്വലദ്ഭിഃ
തേജോഭിരാപൂര്യ ജഗത്സമഗ്രം
ഭാസസ്തവോഗ്രാഃ പ്രതപന്തി വിഷ്ണോ (30)

ജ്വലിക്കുന്ന മുഖങ്ങളാല്‍ എല്ലാ ലോകങ്ങളെയും വിഴുങ്ങിക്കൊണ്ട് അങ്ങ് ചുണ്ടുകള്‍ തുടയ്ക്കുന്നു.അവിടുത്തെ ഉഗ്രകിരണങ്ങ‍ള്‍ ലോകത്തെ മുഴുവന്‍ തേജോപൂരമാക്കിക്കൊണ്ട് അതിനെ തപിപ്പിക്കുന്നു.

ആഖ്യാഹി മേ കോ ഭവാനുഗ്രരൂപോ
നമോസ്തു തേ ദേവവര പ്രസീദ
വിജ്ഞാതുമിച്ഛാമി ഭവന്തമാദ്യം
ന ഹി പ്രജാനാമി തവ പ്രവൃത്തിം (31)

ഹേ മഹാനായ ദേവ! ഉഗ്രരൂപത്തോടുകൂടിയ ഭവാന്‍ ആരാണെന്നു പറഞ്ഞാലും. അങ്ങേയ്‍ക്കു നമസ്‍കാരം! എന്നി‍ല്‍ പ്രസാദിക്കുമാറാകണേ! ആദിപുരുഷനായ ഭഗവാനെപ്പറ്റി വേണ്ടതി‍ന്‍വണ്ണം മനസ്സിലാക്കണമെന്നു ഞാനാഗ്രഹിക്കുന്നു. അവിടുത്തെ പ്രവൃത്തിയെ (ഉദ്ദേശത്തെ)ക്കുറിച്ച് എനിക്കറിഞ്ഞുകൂടാ.

ശ്രീഭഗവാനുവാച
കാലോസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ
ലോകാന്സമാഹര്‍തുമിഹ പ്രവൃത്തഃ
ഋതേപി ത്വ‍ാം ന ഭവിഷ്യന്തി സര്‍വ്വേ
യേവസ്ഥിതാഃ പ്രത്യനീകേഷു യോധാഃ (32)

ശ്രീകൃഷ്ണ‍ന്‍ പറഞ്ഞു: ഞാന്‍ ലോകത്തെ നശിപ്പിക്കുന്ന കാലം (കാല‍ന്‍) ആകുന്നു. ഞാന്‍ ലോകസംഹാരകൃത്യത്തി‍ല്‍ ഏര്‍പ്പെട്ടിരിക്കയാണ്. നീയില്ലെങ്കിലും (നീ യുദ്ധം ചെയ്തില്ലെങ്കിലും) ഇവിടെക്കൂടിയിരിക്കുന്ന ശത്രുപക്ഷത്തിലെ യോദ്ധാക്ക‍ളാരും ജീവിച്ചിരിക്കുകയില്ല.

തസ്മാത്ത്വമുത്തിഷ്ഠ യശോ ലഭസ്വ
ജിത്വാ ശത്രൂന്‍ഭുങ്ക്ഷ്വ രാജ്യം സമൃദ്ധം
മയൈവൈതേ നിഹതാഃ പൂര്‍വ്വമേവ
നിമിത്തമാത്രം ഭവ സവ്യസാചിന്‍ (33)

ഹേ! അ‍ര്‍ജ്ജുനാ! നീ എഴുന്നേല്‍ക്കുക, യുദ്ധം ചെയ്തു ജയവും യശസ്സും നേടുക. ശത്രുക്കളെ ജയിച്ച് ഐശ്വര്യസമൃദ്ധമായ രാജ്യം ഭരിച്ചുവാഴുക. പരമാ‍ര്‍ത്ഥത്തില്‍ ഞാന്‍ ഇവരെ മുമ്പു തന്നെ വധിച്ചുകഴിഞ്ഞിരിക്കുന്നു. നീ അതിനു നിമിത്തകാരണം മാത്രമായിത്തീ‍ര്‍ന്നാ‌ല്‍മതി.

ദ്രോണം ച ഭീഷ്മം ച ജയദ്രഥം ച
കര്‍ണം തഥാന്യാനപി യോധവീരാന്‍
മയാ ഹത‍ാംസ്ത്വം ജഹി മാ വ്യഥിഷ്ഠാ
യുധ്യസ്വ ജേതാസി രണേ സപത്നാന്‍ (34)

എന്നാ‍ല്‍വധിക്കപ്പെട്ടവരായ ദ്രോണ‍രെയും ഭീഷ്മ‍രെയും ജയദ്രഥനെയും മറ്റു ശത്രുസൈനികവീരന്മാരെയെല്ല‍ാം നീ വധിച്ചു കൊണ്ടാലും. നീ വ്യസനിക്കരുത്. യുദ്ധം ചെയ്യൂ, നീ ശത്രുക്കളെ കീഴടക്കുകതന്നെ ചെയ്യും.

സഞ്ജയ ഉവാച
ഏതച്ഛ്രുത്വാ വചനം കേശവസ്യ
കൃതാഞ്ജലിര്‍വേപമാനഃ കിരീടീ
നമസ്കൃത്വാ ഭൂയ ഏവാഹ കൃഷ്ണം
സഗദ്ഗദം ഭീതഭീതഃ പ്രണമ്യ (35)

സഞ്ജയ‍ന്‍പറഞ്ഞു: ശ്രീകൃഷ്ണന്റെ ഈ വാക്കുകള്‍ കേട്ടിട്ട് അ‍ര്‍ജ്ജുന‍ന്‍ വിറച്ചുകൊണ്ട് ഭയത്തോടുകൂടി വീണ്ടും കൈകൂപ്പിത്തൊഴുതു പിന്നെയും പറഞ്ഞു:

അര്‍ജുന ഉവാച
സ്ഥാനേ ഹൃഷീകേശ തവ പ്രകീര്‍ത്യാ
ജഗത്പ്രഹൃഷ്യത്യനുരജ്യതേ ച
രക്ഷ‍ാംസി ഭീതാനി ദിശോ ദ്രവന്തി
സര്‍വ്വേ നമസ്യന്തി ച സിദ്ധസംഘാഃ (36)

അ‍ര്‍ജ്ജുന‍ന്‍ പറഞ്ഞു: ഹേ ഹൃഷികേശ! അങ്ങയുടെ സ്തുതിക്കുന്നതു കൊണ്ടു ഈ ലോകത്തിനു സന്തോഷവും ഭക്തിയും ഉണ്ടാകുന്നു എന്നുള്ളതു യുക്തം തന്നെ. ദുഷ്ടന്മാരായ അസുരരാക്ഷസന്മാര്‍ അവിടുത്തെ സ്തുതികള്‍ കേ‍ള്‍ക്കുന്ന മാത്രയി‍ല്‍ ഭീതരായി നാലുദിക്കുകളിലും ഓടുന്നു. ശിഷ്ടന്മാരായ ദേവന്മാരാവട്ടെ ഭക്തിപരശരായി അവിടുത്തെ നമസ്കരിക്കയും ചെയ്യുന്നു.

കസ്മാച്ച തേ ന നമേരന്മഹാത്മന്‍
ഗരീയസേ ബ്രഹ്മണോപ്യാദികര്‍ത്രേ
അനന്ത ദേവേശ ജഗന്നിവാസ
ത്വമക്ഷരം സദസത്തത്പരം യത് (37)

സൃഷ്ടിക‍ര്‍ത്താവായ ബ്രഹ്മവിന്റെയും ആദിക‍ര്‍ത്താവായ അങ്ങയെ, എങ്ങനെയാണ് നമസ്കരിക്കാതെയിരിക്കുന്നത്? സ‍ര്‍വാന്തര്യാമിയായ ഹേ വിശ്വേശ്വരാ! സത്തും അസത്തും അവയ്ക്കപ്പുറമുള്ളതും നാശമില്ലാത്തതുമായ തത്ത്വവും അങ്ങു തന്നെയാകുന്നു.

ത്വമാദിദേവഃ പുരുഷഃ പുരാണ-
സ്ത്വമസ്യ വിശ്വസ്യ പരം നിധാനം
വേത്താസി വേദ്യം ച പരം ച ധാമ
ത്വയാ തതം വിശ്വമനന്തരൂപ (38)

ഹേ ഭഗവ‍ന്‍! അങ്ങ് ആദിദേവനും പുരാണപുരുഷനും ആകുന്നു. അങ്ങ് ലോകത്തിന്റെ പരമമായ ആധാരമാകുന്നു. അറിയുന്നവനും, അറിയപ്പെടേണ്ടവനും പരമമായ ലക്ഷ്യവും അങ്ങു തന്നെ. അനന്തരൂപനായ അങ്ങയാല്‍ ഈ ലോകം വ്യാപ്തമായിരിക്കുന്നു.

വായുര്‍യമോഗ്നിര്വരുണഃ ശശാങ്കഃ
പ്രജാപതിസ്ത്വം പ്രപിതാമഹശ്ച
നമോ നമസ്തേസ്തു സഹസ്രകൃത്വഃ
പുനശ്ച ഭൂയോപി നമോ നമസ്തേ (39)

അങ്ങ് വായുവും, യമനും, അഗ്നിയും, വരുണനും, ചന്ദ്രനും, ബ്രഹ്മാവും, ബ്രഹ്മാവിന്റെ ബ്രഹ്മാവും ആകുന്നു. അങ്ങയ്‍ക്ക് നമസ്‍കാരം ഭവിക്കട്ടെ. വീണ്ടും വീണ്ടും അങ്ങേയ്‍ക്കു നമസ്‍കാരം.

നമഃ പുരസ്താദഥ പൃഷ്ഠതസ്തേ
നമോസ്തു തേ സര്‍വ്വത ഏവ സര്‍വ്വ
അനന്തവീര്യാമിതവിക്രമസ്ത്വം
സര്‍വ്വം സമാപ്നോഷി തതോസി സര്‍വ്വഃ (40)

ഹേ സ‍ര്‍വാത്മ‍ന്‍, അങ്ങനെ മുന്നിലും പിന്നിലും നിന്ന് ഞാ‌ന്‍ നമസ്‍കരിക്കുന്നു. എല്ലാഭാഗത്തും അങ്ങേയ്ക്കു നമസ്‍കാരം. അളവറ്റ വീരവും അതിരറ്റ പരാക്രമവും ഉള്ളവനായ അങ്ങ് ലോകം മുഴുവ‍ന്‍ വ്യാപിച്ചവനായിരിക്കുന്നു. അതിനാല്‍ എല്ല‍ാം അങ്ങ് തന്നെയാകുന്നു.

സഖേതി മത്വാ പ്രസഭം യദുക്തം
ഹേ കൃഷ്ണ ഹേ യാദവ ഹേ സഖേതി
അജാനതാ മഹിമാനം തവേദം
മയാ പ്രമാദാത്പ്രണയേന വാപി (41)

ഹേ ഭഗവ‍ന്‍‍! അങ്ങയുടെ ഈ മഹിമാതിശയം മനസ്സിലാക്കാതെ ഞാ‌ന്‍ അബദ്ധത്താലോ സ്നേഹത്താലോ സ്നേഹിതനാണെന്നു കരുതി അങ്ങയെ ഞാന്‍ ഹേ കൃഷ്ണാ, ഹേ യാദവ, ഹേ സഖേ എന്നിപ്രകാരമൊക്കെ വിളിച്ചു പോയിട്ടുള്ളതിനെ അങ്ങു ക്ഷമിക്കണം.

യച്ചാവഹാസാര്‍ഥമസത്കൃതോസി
വിഹാരശയ്യാസനഭോജനേഷു
ഏകോഥവാപ്യച്യുത തത്സമക്ഷം
തത്ക്ഷാമയേ ത്വാമഹമപ്രമേയം (42)

ഹേ അച്യുത, കളിക്കുമ്പോഴും, കിടക്കുമ്പോഴും, ഇരിക്കുമ്പോഴും, ഉണ്ണുമ്പോഴും, തനിച്ചിരിക്കുമ്പോഴും, പല‍ര്‍കൂടി ചേ‍‍‍ര്‍ന്നിരിക്കുമ്പോഴും ഞാന്‍ ഏതെങ്കിലും വിധത്തി‍ല്‍ അങ്ങയെ അപമാനിച്ചിട്ടുണ്ടെങ്കി‌ല്‍ അതിനെ പൊറുക്കണമെന്നു ഞാന്‍ അമേയനായ അങ്ങയോടു പ്രാ‍ര്‍ത്ഥിക്കുന്നു.

പിതാസി ലോകസ്യ ചരാചരസ്യ
ത്വമസ്യ പൂജ്യശ്ച ഗുരുര്‍ഗരീയാ‍ന്‍
ന ത്വത്സമോസ്ത്യഭ്യധികഃ കുതോന്യോ
ലോകത്രയേപ്യപ്രതിമപ്രഭാവ (43)

അതുല്യശക്തിയുള്ള ഹേ ഭഗവ‍ന്‍‍! അങ്ങ് ചരാചരാത്മകമായ ഈ ജഗത്തിന്റെ പിതാവാകുന്നു. അങ്ങ് ഈ ജഗത്തിനു പുജ്യനും ശ്രേഷ്ഠനായ ഗുരുവുമാകുന്നു. മൂന്നു ലോകങ്ങളിലും അങ്ങയ്ക്കു തുല്യനായിട്ടൊരാളുമില്ല. അപ്പോള്‍ അതുലിതശക്തിയുള്ള അങ്ങയെ വെല്ലാന്‍ ആരാണുള്ളത്?

തസ്മാത്പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാമഹമീശമീഡ്യം
പിതേവ പുത്രസ്യ സഖേവ സഖ്യുഃ
പ്രിയഃ പ്രിയായാര്‍ഹസി ദേവ സോഢും (44)

ഹേ ദേവ! അതിനാ‍ല്‍ ഞാന്‍ നിന്തിരുവടിയെ വണങ്ങി സ്തുത്യനും ലോകനാഥനും ആയ അങ്ങയോട് എന്നില്‍ പ്രസാദിക്കണേ എന്ന് അപേക്ഷിക്കുന്നു. പിതാവ് പുത്രന്റെയും, സ്നേഹിത‍ന്‍ സുഹൃത്തിന്റെയും, ഭ‍ര്‍ത്താവ് ഭാര്യയുടെയും അപരാധങ്ങളും ക്ഷമിക്കുമ്പോലെ അങ്ങ് എന്റെ അപരാധത്തെയും ക്ഷമിക്കണം.

അദൃഷ്ടപൂര്‍വ്വം ഹൃഷിതോസ്മി ദൃഷ്ട്വാ
ഭയേന ച പ്രവ്യഥിതം മനോ മേ
തദേവ മേ ദര്‍ശയ ദേവ രൂപം
പ്രസീദ ദേവേശ ജഗന്നിവാസ (45)

ലോകവ്യാപിയായ ദേവേശ! മുമ്പു കാണാത്തതു കണ്ടിട്ട് ഞാ‍‍‍ന്‍ സന്തോഷിക്കുന്നു; എങ്കിലും ഭയത്താല്‍ എന്റെ ഹൃദയം വിഹ്വലമായിത്തീരുന്നു. അങ്ങയുടെ ആ (ശ്രീകൃഷ്ണാകൃതിയിലുള്ള) രൂപം തന്നെ എനിക്കു കാണിച്ചു തരിക. ദേവ! പ്രസാദിക്കേണമേ!

കിരീടിനം ഗദിനം ചക്രഹസ്തം
ഇച്ഛാമി ത്വ‍ാം ദ്രഷ്ടുമഹം തഥൈവ
തേനൈവ രൂപേണ ചതുര്‍ഭുജേന
സഹസ്രബാഹോ ഭവ വിശ്വമൂര്‍ത്തേ (46)

മുമ്പത്തെ മട്ടി‍‍ല്‍തലയില്‍ കിരീടവും, കൈകളില്‍ ഗദയും, ചക്രവും ധരിച്ചിട്ടുള്ള അവിടുത്തെ രൂപത്തെ ഞാന്‍ കാണ്മാനാഗ്രഹിക്കുന്നു. അസംഖ്യം ബാഹുക്കളോടുകൂടിയ ഭഗവാനേ, ചതു‍ര്‍ഭുജത്തോടു കൂടിയ ആ പഴയ രൂപത്തെത്തന്നെ പ്രാപിച്ചാലും!

ശ്രീഭഗവാനുവാച
മയാ പ്രസന്നേന തവാര്‍ജുനേദം
രൂപം പരം ദര്‍ശിതമാത്മയോഗാത്
തേജോമയം വിശ്വമനന്തമാദ്യം
യന്മേ ത്വദന്യേന ന ദൃഷ്ടപൂര്‍വ്വം (47)

ഹേ അ‍ര്‍ജ്ജുനാ! ഞാ‍‍ന്‍എന്റെ യോഗശക്തിയാല്‍ നിനക്കു കാട്ടിത്തന്നതായ തേജോമയവും അനാദ്യന്തവുമായ ഈ വിശ്വരൂപം മറ്റാരും ഇതുവരെ കണ്ടിട്ടുള്ളതല്ല.

ന വേദയജ്ഞാധ്യയനൈര്‍ന ദാനൈര്‍
ന ച ക്രിയാഭിര്‍ന തപോഭിരുഗ്രൈഃ
ഏവംരൂപഃ ശക്യ അഹം നൃലോകേ
ദ്രഷ്ടും ത്വദന്യേന കുരുപ്രവീര (48)

ഹേ കൗരവശ്രേഷ്ഠ! ഈ മനുഷ്യലോകത്തി‍ല്‍നീയൊഴിച്ചു മറ്റൊരു ത്തനും എന്റെ ഈ രുപം വേദാധ്യയനത്താലോ യോഗാനുഷ്ഠാനം കൊണ്ടോ ദാനങ്ങ‍ള്‍, ഉഗ്രതപസ്സുക‍ള്‍, സ‍ല്‍ക്രിയക‍ള്‍ മുതലായവ കൊണ്ടോ കാണപ്പെടുവാ‌ന്‍കഴിയുന്നതല്ല.

മാ തേ വ്യഥാ മാ ച വിമൂഢഭാവോ
ദൃഷ്ട്വാ രൂപം ഘോരമീദൃങ്മമേദം
വ്യപേതഭീഃ പ്രീതമനാഃ പുനസ്ത്വം
തദേവ മേ രൂപമിദം പ്രപശ്യ (49)

എന്റെ ഈ ഘോരമായ രൂപംകണ്ടു നീ ഭയപ്പെടുകയും സംഭ്രമിക്കുകയും വേണ്ട. നീ ഭയം വെടിഞ്ഞ് പ്രീതചിത്തനായി എന്റെ ആ പൂ‍ര്‍വരൂപത്തെ വീണ്ടും കാണുക.

സഞ്ജയ ഉവാച
ഇത്യര്‍ജുനം വാസുദേവസ്തഥോക്ത്വാ
സ്വകം രൂപം ദര്‍ശയാമാസ ഭൂയഃ
ആശ്വാസയാമാസ ച ഭീതമേനം
ഭൂത്വാ പുനഃ സൌമ്യവപുര്‍മഹാത്മാ (50)

സഞ്ജയ‍ന്‍പറഞ്ഞു: ശ്രീകൃഷ്ണ‍ന്‍ഇങ്ങനെ അ‍ര്‍ജ്ജുനോടു പറഞ്ഞിട്ട് തന്റെ പൂ‍ര്‍വരുപം തന്നെ കാണിച്ചുകൊടുത്തു. സൗമ്യരുപനായി ത്തീ‍ര്‍ന്ന ഭഗവാ‍‍ന്‍ഭീതനായ പാ‍ര്‍ത്ഥനെ ആശ്വസിപ്പിക്കുകയും ചെയ്തു.

അര്‍ജുന ഉവാച
ദൃഷ്ട്വേദം മാനുഷം രൂപം തവ സൌമ്യം ജനാര്‍ദന
ഇദാനീമസ്മി സംവൃത്തഃ സചേതാഃ പ്രകൃതിം ഗതഃ (51)

ഹേ ജനാ‍‍ര്‍ദ്ദനാ! അങ്ങയുടെ സൗമ്യമായ മാനുഷരൂപംകണ്ട് ഞാനിപ്പോ‍ള്‍ മനസ്സമാധാനത്തെയും പു‍ര്‍വപ്രകൃതിയെയും പ്രാപിച്ചവനായിത്തീ‍ര്‍ന്നിരിക്കുന്നു.

ശ്രീഭഗവാനുവാച
സുദുര്‍ദര്‍ശമിദം രൂപം ദൃഷ്ടവാനസി യന്മമ
ദേവാ അപ്യസ്യ രൂപസ്യ നിത്യം ദ‍ര്‍ശനക‍ാംക്ഷിണഃ (52)

ശ്രീകൃഷ്ണ‍ന്‍ പറഞ്ഞു: ദേവന്മാ‍ര്‍പോലും എന്നും ദ‍ര്‍ശിക്കുവാ‍‍ന്‍ അതിയായി ആഗ്രഹിച്ചു കൊണ്ടിരിക്കുന്നതും, ദ‍ര്‍ശിപ്പാ‌ന്‍ പ്രയാസമായിട്ടുള്ളതും ആയ എന്റെ ഈ രൂപത്തെ നീ കണ്ടുവല്ലോ.

നാഹം വേദൈര്‍ന തപസാ ന ദാനേന ന ചേജ്യയാ
ശക്യ ഏവംവിധോ ദ്രഷ്ടും ദൃഷ്ടവാനസി മ‍ാം യഥാ (53)

ഏതാദൃശനായ എന്നെ നീ കണ്ടവിധത്തി‍ല്‍ കാണുന്നതിനു വേദങ്ങളാലോ തപസ്സിനാലോ ദാനത്തിനാലോ യോഗത്തിനാലോ ഒന്നും സാധിക്കുന്നതല്ല.

ഭക്ത്യാ ത്വനന്യയാ ശക്യ അഹമേവംവിധോര്‍ജുന
ജ്ഞാതും ദ്രഷ്ടും ച തത്ത്വേന പ്രവേഷ്ടും ച പരന്തപ (54)

ഹേ ശത്രുനാശകനായ അ‍ര്‍ജ്ജുനാ, അനന്യവിഷയകമായ ഭക്തിയൊന്നിനാ‍ല്‍ മാത്രമേ ഇങ്ങനേയുള്ളവനായ എന്നെ യഥാ‌ര്‍ത്ഥമായി അറിയാനും കാണ്മാനും പ്രാപിക്കുവാനും കഴിയുകയുള്ളു.

മത്കര്‍മകൃന്മത്പരമോ മദ്ഭക്തഃ സംഗവര്‍ജിതഃ
നിര്‍വ്വൈരഃ സര്‍വ്വഭൂതേഷു യഃ സ മാമേതി പാണ്ഡവ (55)

ഹേ പാണ്ഡുപുത്ര! യാതൊരുത്ത‍ന്‍ എന്നെ ഉദ്ദേശിച്ചു ക‍ര്‍മ്മം ചെയ്യുന്നവനും, എന്നെ പ്രാപ്യസ്ഥാനമായി വിചാരിക്കുന്നവനും, എന്നി‍‍ല്‍ ഭക്തിയുള്ളവനും, സംഗം വിട്ടവനും, സ‌ര്‍വജീവികളിലും വൈരമില്ലാത്തവനും ആയിരിക്കുന്നുവോ അവ‍ന്‍ എന്നെ പ്രാപിക്കുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായ‍ാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ വിശ്വരൂപദര്‍ശനയോഗോ നാമൈകാദശോധ്യായഃ