ശിവാനന്ദലഹരി

ശ്രീ ശങ്കര ഭഗവദ്‌പാദര്‍ രചിച്ച ഭക്തിരസപ്രധാനമായ ഒരു സ്തോത്രകൃതിയാണ് “ശിവാനന്ദലഹരി”. ഒരു യഥാര്ഥ ഭക്തന്റെ മനോഭാവം എന്തായിരിക്കണം എന്നുള്ളത് സുവ്യക്തമാക്കുന്ന ഈ കൃതി വളരെ ലളിതവും ആസ്വാദ്യകരവുമാണ്. ത്യാഗം, ഭക്തി, സമര്‍പ്പണം, വൈരാഗ്യം, വിവേകം, വിനയം എന്നിങ്ങനെ ഒരു ഭക്തന്‍ വളര്‍ത്തിയെടുക്കേണ്ട എല്ലാ ഗുണങ്ങളെക്കുറിച്ചൂം ഇതിന്റെ പഠനത്തിലൂടെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും.

  • ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (46-50)

    ഹേ മനസ്സാകുന്ന രാജഹംസമേ! നഖങ്ങളുടെ ശോഭാപ്രസരം പരന്ന് ശിരസ്സിലുള്ള ചന്ദ്രന്റെ അമൃതകിരണങ്ങളാല്‍ വെണ്മയാര്‍ന്നതായി, എന്നല്ല, ചെന്താമരയുടെ ശോഭയാല്‍ നിതാന്തസുന്ദരമായി അരയന്നപ്പക്ഷികളാ‍ല്‍ ഉപസേവിക്കപ്പെട്ടതായിരിക്കുന്ന പാര്‍വ്വതീപതിയായ ശ്രീ പരമേശ്വരന്റെ തൃപ്പാദങ്ങളായ…

    Read More »
  • ശിവാനന്ദലഹരി – ശങ്കരാചാര്യര്‍ (41-45)

    ഹേ മൃത്യംജയ! പാപത്തില്‍നിന്ന് നിവൃത്തനാവുന്നതിന്നും, ശാശ്വതമായ ഐശ്വര്‍യ്യം ലഭിക്കുന്നതിന്നുവേണ്ടിയും ഭവാന്റെ സ്ത്രോത്രം, ധ്യാന, നമസ്കാരദികള്‍ക്കായി എന്റെ ജിഹ്വ, ചിത്തം, ശിരസ്സ് മുതലായവ എന്നോടു അഭ്യര്‍ത്ഥിക്കുന്നു. എനിക്കതിന്നു അനുജ്ഞനല്‍കി…

    Read More »
  • ശിവാനന്ദ ലഹരീ – ശങ്കരാചാര്യര്‍ (36-40)

    സാംബ! അതിശ്രേഷ്ഠമായ കല്യാണത്തെ പ്രാര്‍ത്ഥിക്കുന്നവനായ ഞാ‍ന്‍ എന്റെ ശരീരമാകുന്ന ഗൃഹത്തെ ശുദ്ധിചെയ്യുന്നതിന്നായി ഭക്തിയാവുന്ന നൂലുകൊണ്ട് ചുറ്റപ്പെട്ടതും സന്തോഷാമൃതം നിറയ്ക്കപ്പെട്ടതുമായിരിയ്ക്കുന്ന പ്രസന്നമായ മനസ്സാകുന്ന കുടത്തില്‍ നിന്തിരുവടിയുടെ പാദങ്ങളാകുന്ന തളിരുകളേയും…

    Read More »
  • ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (31-35)

    ഹേ പശുപതേ! കുക്ഷിക്കകത്ത് സ്ഥിതിചെയ്യുന്നവയും പുറത്തുള്ളവയുമായ ചരാചരങ്ങളെ രക്ഷിക്കുന്നതിന്നായി നിന്തിരുവടിയാല്‍ അമൃതമഥനസമയത്തുണ്ടായ ജ്വാലകളാര്‍ന്ന അതിഘോരമായ കാകോളം ദേവന്മാരുടെ ഭയത്തിന്നുള്ള ഔഷധമാകുമാറ് നിന്തിരുവടിയുടെ കഴുത്തില്‍ സ്ഥാപിക്കപ്പെട്ടു. അതിനെ വിഴുങ്ങുകയോ,…

    Read More »
  • ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (26-30)

    അല്ലേ ഗിരിശ! അങ്ങയെ ദര്‍ശിച്ച അങ്ങായുടെ ശുഭപ്രദങ്ങളായ തൃപ്പാദങ്ങ‍ള്‍ രണ്ടിനേയും ഇരു കൈകല്‍കൊണ്ടും പിടിച്ച് ശിരസ്സിലും നേത്രങ്ങളിലും മാറിടത്തിലും എടുത്തണച്ചാശ്ലേഷം ചെയ്തുകൊണ്ട് വികസിച്ച താമരപ്പുക്കളുടെ വാസനയുള്ള സൗരഭ്യത്തെ…

    Read More »
  • ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (21-25)

    ഹേ കാമാരേ! വിഷസുഖങ്ങള്‍ നിത്യമാണെന്ന നിശ്ചയമാകുന്ന സ്തംഭത്തെ മുറുകെപ്പിടിച്ചുകൊണ്ടും സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളാല്‍ ദൃഢമായി ബന്ധിക്കപ്പെട്ട്, സഞ്ചരിക്കുന്നതില്‍ ഔത്സുക്യത്തോടുകൂടിയതായി, വിചിത്രമായി, പദ്മാഢ്യമയി ദിവസം തോറും…

    Read More »
  • ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (16-20)

    നിര്‍മലസ്വരൂപിയായ ആനന്ദമൂര്‍ത്തേ! ബ്രഹ്മദേവന്‍ ചിരജ്ഞീവിയായിരിക്കട്ടെ. അദ്ദേഹത്തിന്റെ ബാക്കിയുള്ള ശിരസ്സുകള്‍ നാലും നിന്തിരുവടിയാല്‍ നല്ലപോലെ കാത്തുരക്ഷിക്കപ്പെടട്ടെ. ഈ ലോകത്തില്‍ ദൈന്യാവസ്ഥയെ എന്റെ ശിരസ്സിലെഴുതിവെച്ചതുകൊണ്ടാണല്ലോ നിന്തിരുവടിയുടെ ദയാര്‍ദ്രങ്ങളായ കടാക്ഷങ്ങള്‍ക്കു ഞാനര്‍ഹനായിരിക്കുന്നത്.…

    Read More »
  • ശിവാനന്ദ ലഹരീ – ശങ്കരാചാര്യര്‍ (11-15)

    ഹേ സര്‍വ്വേശ്വര! ബ്രഹ്മചാരിയായാലും ഗൃഹസ്ഥനായാലും സന്യാസിയായാലും ജടധരിച്ച വാനപ്രസ്ഥാനായാലും അതല്ലാതെ ഒരു വെറും പ്രാകൃതമനുഷ്യനായാലും വേണ്ടില്ല, അവന്റെ ഹൃദയം മാത്രം അങ്ങയ്ക്കു ധീനമായിത്തിരുന്നുവെങ്കില്‍ നിന്തിരുവടി അവന്റെ സ്വന്തമായിക്കഴിഞ്ഞു.…

    Read More »
  • ശിവാനന്ദലഹരി – ശങ്കരാചാര്യര്‍ (6-10)

    ന്യായശാസ്ത്രോക്തങ്ങളായ ഘടം, മണ്ണ്, അണു, ധൂമം അഗ്നി, പര്‍വ്വതം, വസ്ത്രം, നൂല്‍ എന്നിവ ഭയങ്കരനായ മൃത്യുവിനെ തടുത്തു നിര്‍ത്തുമോ? പിന്നെയെന്തിനാണ് അപ്രകാരമുള്ള വാക്യങ്ങളുച്ചരിച്ച് വെറുതെ കണ്ഠക്ഷോഭം ചെയ്യുന്നതു,…

    Read More »
  • ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (1-5)

    വേദം തുടങ്ങിയ വിദ്യകളെല്ലാറ്റിന്റേയും സ്വരൂപികളായി, ജടമുടിയില്‍ അലങ്കരിക്കപ്പെട്ട ചന്ദ്രക്കലയോടുകൂടിയവരായി, അന്യോന്യം തങ്ങള്‍ ചെയ്യുന്ന തപസ്സിന് ഒരാള്‍ക്കൊരാ‍ള്‍ ഫലഭൂതരായി സ്വഭക്തന്മാര്‍ക്ക്, ധര്‍മ്മം, മോക്ഷം തുടങ്ങിയ ഫലങ്ങളെ നല്‍ക്കുന്നവരായി, മൂന്നു…

    Read More »
  • Page 2 of 2
    1 2
Back to top button