ഭഗവദ്‌ഗീത എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

ഗുണാതീത ലക്ഷണം (82)

സുഖദുഃഖങ്ങളെയും പ്രിയാപ്രിയങ്ങളെയും നിന്ദയേയും സ്തുതിയേയും സമമായി കാണുന്ന ഗുണാതീതന്‍ സ്വസ്ഥനായിരിക്കുന്നു. അചഞ്ചലനായിരിക്കുന്ന അവന്‍ സ്വര്‍ണത്തെയും മണ്‍കട്ടയെയും ഒരുപോലെ അറിയുന്നു. സ്വര്‍ണത്തെ മണ്‍കട്ടയായോ മണ്‍കട്ടയെ സ്വര്‍ണമായോ കാണുന്നു എന്നല്ല. രണ്ടിനേയും പൂര്‍ണമായി കാണുന്നു എന്നാണ് ഇതിനര്‍ഥം. മറ്റുള്ളവരെ പഴിക്കാത്ത, സ്വചെയ്തികള്‍ക്ക് ന്യായീകരണങ്ങള്‍ കണ്ടെത്താത്ത അവന്‍ ധീരനായിരിക്കും.മാനത്തേയും അപമാനത്തേയും ശത്രുമിത്രപക്ഷങ്ങളേയും തുല്യമായി കാണും. എല്ലാ ഉദ്യമങ്ങളുടെയും ആരംഭത്തിലെ ഞാന്‍ എന്ന കര്‍തൃത്വഭാവം, അഹങ്കാരം ഉപേക്ഷിച്ചവരായിരിക്കും ഗുണാതീതര്‍. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മ്മയോഗം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞം പ്രഭാഷണങ്ങള്‍ (4)

ഭഗവദ്ഗീത മൂന്നാം അദ്ധ്യായമായ കര്‍മ്മയോഗം അധികരിച്ച് ശ്രീ സന്ദീപ്‌ ചൈതന്യ നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാന യജ്ഞ പ്രഭാഷണത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മ്മയോഗം – ഭഗവദ്‌ഗീത മലയാളം പരിഭാഷ (4)

ഒരാളും ഒരിക്കലും അല്പനേരത്തേക്കുപോലും പ്രവര്‍ത്തിക്കാതെ ഇരിക്കുന്നില്ല. എല്ലാവരും പ്രകൃതി ഗുണങ്ങളാല്‍ നിര്‍ബന്ധിതരായി ക‍‍‍ര്‍മ്മം ചെയ്തുപോകുന്നു. അര്‍ജുനാ, യാതൊരുവന്‍ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിര്‍ത്തിയിട്ടു ക‍‍‍‍ര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ട് നിഷ്ക്കാമക‍‍‍ര്‍മ്മ ആരംഭിക്കുന്നുവോ അവന്‍ ശ്രേഷ്ഠനാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

സാംഖ്യയോഗം – ഭഗവദ്‌ഗീത മലയാളം പരിഭാഷ (3)

ശ്രീ ഭഗവാന്‍ പറഞ്ഞു: ദുഖിക്കേണ്ടാത്തവരെക്കുറിച്ച് നീ ദുഖിച്ചു പണ്ഡിതന്റെ മട്ടിലുള്ള വാക്കുകള്‍ പറയുകയും ചെയ്യുന്നു. പണ്ഡിതന്മാര്‍ മരിച്ചവരെ കുറിച്ചും മരിക്കാത്തവരെക്കുറിച്ചും അനുശോചിക്കുന്നില്ല. ഞാന്‍ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല. നീയും ഇല്ലാതിരുന്നിട്ടില്ല. ഈ രാജാക്കന്മാരും ഇല്ല. ഇനി മേല്‍ നമ്മളെല്ലാവരും ഉണ്ടാകാതിരിക്കുകയുമില്ല. ലേഖനം മുഴുവന്‍ വായിക്കുക »

അര്‍ജ്ജുനവിഷാദയോഗം – ഭഗവദ്‌ഗീത മലയാളം പരിഭാഷ (2)

കൃഷ്ണാ, യുദ്ധം ചെയ്യാന്‍ ഒരുങ്ങി നില്ക്കുന്ന ഈ സ്വജനങ്ങളെ കണ്ടിട്ട് എന്റെ ശരീരമാസകലം തളരുന്നു; വായ് വരളുകയും ചെയ്യുന്നു. എന്റെ ശരീരം വിറയ്ക്കുകയും രോമാഞ്ചവും ഉണ്ടാകുന്നു. ഗാണ്ഡീവം കൈയ്യില്‍ നിന്നും വഴുതുന്നു. ദേഹം ചുട്ടുനീറുകയും ചെയ്യുന്നു. നില്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെ മനസ്സു സംഭ്രമിക്കുന്നതു പോലെ തോന്നുന്നു. പല ദു‍ര്‍നിമിത്തങ്ങളും കാണുന്നു. യുദ്ധത്തില്‍ സ്വജനത്തെ കൊന്നിട്ട് ഒരു ശ്രേയസ്സും ഞാന്‍ കാണുന്നില്ല. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍