ഭഗവദ്‌ഗീത എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

വിശ്വരൂപദ‍ര്‍ശനയോഗം – ഭഗവദ്‌ഗീത മലയാളം പരിഭാഷ (11)

ആദിമദ്ധ്യാന്തരഹിതനും അളവറ്റ വീര്യത്തോടുകൂടിയവനും അനേകം കൈകളുള്ളവനും ജ്വലിക്കുന്ന അഗ്നിയെപ്പോലെ ജാജ്ജ്വല്യമാനമായ വക്ത്രത്തോടുകൂടിയവനും, സൂര്യചന്ദ്രന്മാരാകുന്ന കണ്ണുകളുള്ളവനും സ്വതേജസ്സിനാ‍ല്‍ ഈ ലോകം മുഴുവനും തപിപ്പിക്കുന്നവനുമായ അങ്ങയെയാണ് ഞാനെങ്ങും കാണുന്നത്. അങ്ങ് വായുവും, യമനും, അഗ്നിയും, വരുണനും, ചന്ദ്രനും, ബ്രഹ്മാവും, ബ്രഹ്മാവിന്റെ ബ്രഹ്മാവും ആകുന്നു. അങ്ങയ്‍ക്ക് നമസ്‍കാരം ഭവിക്കട്ടെ. വീണ്ടും വീണ്ടും അങ്ങേയ്‍ക്കു നമസ്‍കാരം. ലേഖനം മുഴുവന്‍ വായിക്കുക »

സാത്വികഭക്ഷണവും സാത്വികയജ്ഞവും (89)

ആയുസ്സ്, ഓജസ്സ്, ബലം, ആരോഗ്യം, സുഖം, തൃപ്തി ഇവയെ വര്‍ധിപ്പിക്കുന്ന കൊഴുപ്പുള്ള, സ്വാദുള്ള മാംസപുഷ്ടിയുണ്ടാക്കുന്ന ഹൃദ്യമായ ഭക്ഷണമാണ് സാത്വികന്മാര്‍ക്ക് പ്രിയം. ഭക്ഷണമായി മുന്നില്‍ വന്നതിന്റെ ആരംഭം മുതല്‍ അറിയാവുന്നവയാകും അവ. ഈ ഗുണങ്ങളെല്ലാം ഇലക്കറികളിലും പഴവര്‍ഗങ്ങളിലുമേ ഉള്ളൂ. ഭക്ഷണമാണ് നമ്മുടെ എല്ലാ സ്വഭാവഗുണങ്ങളേയും സ്വാധീനിക്കുന്നത്. വളിച്ച ഭക്ഷണം കഴിച്ചാല്‍ വളിച്ച ചിന്തയേ വരൂ. ലേഖനം മുഴുവന്‍ വായിക്കുക »

വിഭൂതിയോഗം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (10)

ഭഗവദ്ഗീത പത്താം അദ്ധ്യായമായ വിഭൂതിയോഗം അധികരിച്ച് സ്വാമി സന്ദീപ്‌ ചൈതന്യ (സ്വാമി സന്ദീപാനന്ദ ഗിരി) നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. ലേഖനം മുഴുവന്‍ വായിക്കുക »

വിഭൂതിയോഗം – ഭഗവദ്‌ഗീത മലയാളം പരിഭാഷ (10)

എന്നെ അനാദ്യനായും ജന്മഹീനനായും സ‍ര്‍വേശ്വരനായും അറിയുന്നവ‍ന്‍ മനുഷ്യരി‍ല്‍വച്ച് അജ്ഞാനരഹിതനായി എല്ലാ പാപങ്ങളി‍ല്‍നിന്നും മുക്തനായിത്തീരുന്നു. ബുദ്ധി, ജ്ഞാനം, മോഹമില്ലായ്മ, ക്ഷമ, സത്യം, ദമം, ശമം, സുഖം, ദുഃഖം, ഉ‍ല്‍പത്തി, നാശം, ഭയം, അഭയം, അഹിംസ, സമത്വം, തുഷ്ടി, തപസ്സ്, ദാനം, അയശസ്സ് എന്നിങ്ങനെ പല രീതിയിലുള്ള ഭാവങ്ങ‍ള്‍ ജീവിക‍ള്‍ക്കുണ്ടാകുന്നത് എന്നി‍‍ല്‍നിന്നാണ്. ഞാ‍ന്‍ സ‍ര്‍വഭൂതങ്ങളുടേയും അന്തരംഗത്തി‍ല്‍ സ്ഥിതിചെയ്യുന്ന പരമാത്മാവാണ്. സ‍ര്‍വചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്. ലേഖനം മുഴുവന്‍ വായിക്കുക »

ശാസ്ത്രം പ്രമാണമായിരിക്കട്ടെ (88)

ഉപദേശം കൊണ്ട് നമ്മെ മുകളിലേക്ക് കൊണ്ടുപോകുന്നതാണ് ശാസ്ത്രം. ഒരു ഗ്രന്ഥവും കിട്ടിയില്ലെങ്കില്‍ ഉള്ളിലേക്ക് തിരിച്ച് ധ്യാനാവസ്ഥയില്‍ അന്വേഷിച്ചാല്‍ ശരിയായ ഉത്തരം കിട്ടും. അത്തരം കര്‍മ്മങ്ങള്‍ ഒരിക്കലും അപരന് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരിക്കുകയില്ല. സ്വശരീരത്തെ, മനസ്സിനെ, ചുറ്റുപാടുകളെ, മറ്റു ജീവികളെ പീഡിപ്പിച്ചുകൊണ്ടല്ല ഈശ്വര സാക്ഷാത്കാരം തേടേണ്ടത്. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍