ഭഗവദ്‌ഗീത എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

ഗീതാജ്ഞാനയജ്ഞം – സ്വാമി സന്ദീപാനന്ദഗിരി (ലേഖനങ്ങള്‍, MP3)

ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കുന്ന ഭഗവത്‌ഗീതയിലെ സാരോപദേശങ്ങള്‍ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാമി സന്ദീപാനന്ദഗിരി അവതരിപ്പിച്ച സമ്പൂര്‍ണ്ണ ഗീതാജ്ഞാന യജ്ഞത്തില്‍ നിന്നെടുത്ത പ്രസക്തഭാഗങ്ങള്‍ ശ്രേയസ്സില്‍ ലഭ്യമാണ്. കൂടാതെ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞം ഓഡിയോ MP3 യും . ലേഖനം മുഴുവന്‍ വായിക്കുക »

വേണ്ടത്‌ ലോക സമന്വയം (107)

യോഗേശ്വരനായ ശ്രീകൃഷ്ണൻ ആധ്യാത്മികതയുടെ പ്രതീകമാണ്‌. ധനുർധരനായ പാർഥൻ, കര്‍മ്മപ്രതീകവും. ഇവയുടെ സമന്വയമുണ്ടാകുന്നിടത്ത് ഐശ്വര്യം, വിജയം, അഭിവൃത്തി, ശരിയായ നീതി ഇതൊക്കെയുണ്ടാകും. ഈ ചേർച്ചയുടെ അഭാവം കൊണ്ടാണ്‌ ഇവ ഇല്ലാതെ പോകുന്നത്‌. അമേരിക്കയിൽ പാർഥനുണ്ട്‌, യോഗേശ്വരന്റെ അഭാവമുണ്ട്‌. ഭാരതത്തിന്‌ ആധ്യാത്മികതയുണ്ട്‌, പാർഥനില്ല. ലോകങ്ങളുടെ ഒരു സമ്മേളനമാണ്‌ അതിനാൽ ഇവിടെ ആവശ്യമെന്ന്‌ സ്വാമി സന്ദീപ്‌ ചൈതന്യ പറഞ്ഞു. ലേഖനം മുഴുവന്‍ വായിക്കുക »

ഏകാഗ്രതയോടെ ശ്രവണവും മനനവും നടത്തുക (106)

കേൾക്കുന്നത്‌ ഏകാഗ്രതയിലാകണം. വെറുതെ കേട്ടുപോയതുകൊണ്ട്‌ ഫലമില്ല. ശ്രവണവും മനനവും നടക്കണം. കേട്ടതിനെക്കുറിച്ച്‌ ചിത്തിച്ച്‌ ശബ്ദാർഥവും ഭാവാർഥവും അറിയണം. എങ്കിൽ മോഹം നശിക്കും. ശാസ്ത്രശ്രവണത്തിന്‌ അവസരമുണ്ടാകുന്നതുതന്നെ നാം തിരഞ്ഞെടുക്കപ്പെട്ടവരായതു കൊണ്ടാണ്‌.തപസ്സും ഭക്തിയുമില്ലാത്തവന്‌, പരസേവനംചെയ്യാത്തവന്‌, അസൂയയുള്ളവന്‌ ഒന്നും ശാസ്ത്രം ഉപദേശിക്കരുതെന്ന്‌ ഗീത പറയുന്നു. താത്‌പര്യമില്ലാത്തവർക്ക്‌ നൽകരുത്‌. ലേഖനം മുഴുവന്‍ വായിക്കുക »

ഏതു ധർമ്മങ്ങളെയാണ്‌ പരിത്യജിക്കേണ്ടത്‌? (105)

ഒരു വസ്തുവിനെ അതാക്കി നിർത്തുന്നതാണ്‌ ധർമം. ഈ വിശ്വത്തെ ധരിച്ചിരിക്കുന്നത്‌ ബ്രഹ്മമാണ്‌. ആ ബ്രഹ്മത്തിലേക്ക്‌ നമ്മെ കൊണ്ടുപോകുന്ന എല്ലാ മൂല്യങ്ങളേയും ധർമമെന്നു പറയും. ബ്രഹ്മപരിത്യാഗമല്ല അതിനാൽ ഇവിടെ പറയുന്നത്‌. ഏകമായ ബ്രഹ്മത്തെ (എന്നെ) ധ്യാനത്തിലൂടെ അറിയാനാണ്‌ (അറിവാണ്‌ ശരണം പ്രാപിക്കൽ) ഭഗവാൻ പറയുന്നത്‌. ശരീരധർമങ്ങളിൽ (കാണൽ, കേൾക്കൽ, ചിന്തിക്കൽ തുടത്തിയവയിൽ) ‘ഞാൻ ചെയ്യുന്നു’ എന്ന ഭാവത്തെ ഉപേക്ഷിക്കാനാണ്‌ ഗീത ആവശ്യപ്പെടുന്നത്‌. കർതൃത്വത്തിന്റെ ഉപേക്ഷയാണ്‌ ഇവിടെ ധർമങ്ങളുടെ പരിത്യാഗമെന്നത്‌. ലേഖനം മുഴുവന്‍ വായിക്കുക »

ഗീത നൽകുന്നത്‌ തോന്നിയതു ചെയ്യാനുള്ള സ്വാതന്ത്ര്യം (104)

ഗീത നമുക്ക്‌ അപരിമിതമായ സ്വാതന്ത്ര്യം തരുന്നു. രഹസ്യത്തേക്കാൾ രഹസ്യമായ അറിവിനെ പറഞ്ഞുതരാമെന്ന്‌ ഭഗവാൻ പറയുന്നു. തുടർന്നു പറയുന്നത്‌ ഇതിനെ ഒന്നൊഴിയാതെ ആലോചിച്ച്‌ വിമർശനവിധേയമാക്കി എങ്ങിനെ തോന്നുന്നുവോ (അറിവിന്റെ വെളിച്ചത്തിൽ എന്താണോതോന്നുന്നത്‌) അതുപോലെ ചെയ്യു എന്നാണ്‌. ഭഗവാൻ നമ്മുടെ മുഴുവൻ സാധ്യതയും പുറത്തെടുക്കാൻ ‍പ്രേരിപ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍