ശങ്കരാചാര്യര്‍ എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

ശ്രീശങ്കരന്‍: വൈദികധര്‍മത്തിന്റെ പുന:സ്ഥാപകന്‍

വേദാന്തം കേവലമൊരു തത്ത്വചിന്താപദ്ധതി മാത്രമല്ല, പ്രായോഗികമായ പ്രവര്‍ത്തനപദ്ധതികൂടിയാണെന്ന് അറിയണമെങ്കില്‍ ആചാര്യസ്വാമികളുടെ ജീവിതത്തിലൂടെ നാം ഒരു തീര്‍ത്ഥയാത്ര നടത്തണം. ഭാരതത്തെ ഏകമായി ദര്‍ശിച്ചു ശ്രീശങ്കരാചാര്യര്‍. ഭാരതത്തിലെ കൊച്ചുകൊച്ചു രാഷ്ട്രങ്ങള്‍, ഒന്നു മറ്റൊന്നുമായി എപ്പോഴും സ്വാര്‍ത്ഥതാല്പര്യങ്ങളുടെ പേരില്‍ വിഘടിച്ചു നിന്ന ഒരു കാലഘട്ടത്തില്‍ വര്‍ണം, ഭാഷ മുതലായവയുടെ മറയ്ക്കുള്ളില്‍ ശിഥിലീകരണത്തിന്റെ അടിത്തട്ടിലേക്ക് ഭാരതം നീങ്ങിയ ഒരു ദശാസന്ധയില്‍, ഭാരതീയ സംസ്‌ക്കാരത്തിനും ജീവിതത്തിനും സര്‍വത്ര ഏകീഭാവം മാത്രമാണുള്ളതെന്ന് ഭാരതത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സഞ്ചരിച്ചുകൊണ്ട് ആചാര്യപാദര്‍ ഉദ്‌ഘോഷിച്ചു. ‘ഏകം സദ് വിപ്രാ: ബഹുധാവദന്തി’ (സത്യവസ്തു ഒന്നേയുള്ളു; ജ്ഞാനികള്‍ പലവിധത്തില്‍ അതിനെ വിളിക്കുന്നു.) ലേഖനം മുഴുവന്‍ വായിക്കുക »

ആദ്ധ്യാത്മികതയുടെ പ്രസക്തി ശങ്കരദര്‍ശനത്തില്‍

“ഭാരതം എന്നും നിലനില്‍ക്കേണ്ടതുണ്ട്. ഈശ്വരന്‍ വീണ്ടും അവതരിച്ചു. ധര്‍മഗ്ലാനി ഭവിക്കുമ്പോള്‍ വീണ്ടുംവരുമെന്ന് പ്രഖ്യാപിച്ച ഭഗവാന്‍ വീണ്ടും വന്നു. ഇത്തവണ ആവിര്‍ഭാവം ദക്ഷിണദിക്കിലാണ്. പതിനാറു വയസ്സിനുള്ളില്‍ തന്റെ സകലകൃതികളും നിര്‍മ്മിച്ചുകഴിഞ്ഞുവെന്നു പറയപ്പെടുന്ന ആ അത്ഭുത ബാലനായ ശങ്കരാചാര്യര്‍ ആവിര്‍ഭവിച്ചു. ഈ പതിനാറുവയസ്സുള്ള കുട്ടിയുടെ കൃതികള്‍ ആധുനികലോകത്തിന് അത്ഭുതങ്ങളാണ്. ആ ബാലനും ഒരു അത്ഭുതം തന്നെ. ഭാരതത്തെ അതിന്റെ പരിശുദ്ധിയിലേക്ക് കൊണ്ടുവരാന്‍ ആ ബാലന്‍ ആഗ്രഹിച്ചു. അന്നുമുതല്‍ ഇന്നുവരെ ഭാരതത്തിന്റെ ശ്രമം മുഴുവന്‍ ബുദ്ധമതം വരുത്തിവെച്ച അധ:പതനത്തില്‍നിന്നു മുക്തമാകുവാനുള്ള ശ്രമമായിരുന്നു. വേദാന്തത്തിന്റെയും ബുദ്ധമതത്തിന്റെയും യഥാര്‍ത്ഥസാരം ഭിന്നമല്ലെന്ന് അദ്ദേഹം സ്ഥാപിച്ചു. (ബുദ്ധ) ശിഷ്യന്മാര്‍ (അവരുടെ) ഗുരുവിനെ മനസ്സിലാക്കിയില്ല. അവര്‍ സ്വയം അധ:പതിച്ചു. ഈശ്വരന്റെയും ആത്മാവിന്റെയും സത്തയെ നിഷേധിച്ചു; അങ്ങനെ നിരീശ്വരരായി. ശ്രീശങ്കരന്‍ ഈ വസ്തുത എടുത്തുകാട്ടി. ബൗദ്ധന്മാരെല്ലാം ആദിധര്‍മ്മത്തിലേക്കു തിരിച്ചുവരുവാന്‍ തുടങ്ങി.” ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീമദ് ശങ്കരദിഗ്വിജയം PDF – ശ്രീ വിദ്യാരണ്യസ്വാമികള്‍

AD 1331 മുതല്‍ AD 1386 വരെ ശൃംഗേരി ശ്രീശങ്കരാചാര്യമഠത്തില്‍ അന്തേവാസിയായും അദ്ധ്യക്ഷനായും ജീവിതം നയിച്ച ശ്രീ വിദ്യാരണ്യസ്വാമികള്‍ , ശ്രീശങ്കരഭഗവദ്‌പാദരുടെ മഹത്വത്തെയും ജീവിതത്തെയും വിവരിച്ചുകൊണ്ട്
സംസ്കൃതത്തില്‍ എഴുതിയ മഹാകാവ്യമാണ് “ശ്രീമദ് ശങ്കരദിഗ്വിജയം”. ഈ കൃതിയെ ശ്രീ സുബ്രഹ്മണ്യന്‍ തിരുമുമ്പ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ലേഖനം മുഴുവന്‍ വായിക്കുക »

തത്ത്വബോധം (ഭാഷാനുവാദം) PDF – സദാനന്ദസ്വാമികള്‍

ദുഃഖഭൂയിഷ്ഠമായ സംസാരസമുദ്രത്തിന്റെ തിരമാലകളില്‍പ്പെട്ട് അത്യധികം ക്ലേശിച്ചുഴലുന്ന മര്‍ത്ത്യജീവികളുടെ പേരില്‍ കരുണതോന്നി, ആദിശങ്കരാചാര്യസ്വാമികള്‍ മോക്ഷോപായങ്ങളായ പ്രസ്ഥാനത്രയഭാഷ്യം തുടങ്ങി അനവധി ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത് സുപ്രസിദ്ധമാണല്ലോ. അവ അത്യന്തം മേധാവികള്‍ക്കല്ലാതെ, മന്ദബുദ്ധികള്‍ക്ക് ദുര്‍ഗ്രാഹ്യമായേക്കും എന്നു ശങ്കിച്ച് അല്‍പപ്രജ്ഞന്‍മാര്‍ക്കുപോലും അനായാസേന പരമജ്ഞാനം ലഭിക്കുന്നതിനു ഉതകത്തക്കവണ്ണം സ്വാമികളാല്‍ രചിക്കപ്പെട്ടതാകുന്നു ഈ തത്ത്വബോധം എന്ന ശാസ്ത്രം. ആത്മവിചാരം ചെയ്യാന്‍ ആരംഭിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം ഏറ്റവും ഉപയോഗപ്രദമാണ്. – ബ്രഹ്മശ്രീ സദാനന്ദസ്വാമികള്‍ ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീശങ്കരഭഗവദ്‌പാദര്‍ – കലിയുഗത്തിലെ യുഗാചാര്യന്‍

ഈ ശ്രീശങ്കരജയന്തി സുദിനത്തില്‍ എല്ലാ ശ്രേയസ് അംഗങ്ങള്‍ക്കും ജയന്തി ആശംസകള്‍. പ്രസ്ഥാനത്രയത്തിനുള്ള ഭാഷ്യങ്ങള്‍, പ്രകരണഗ്രന്ഥങ്ങള്‍, സ്തോത്രകൃതികള്‍ എന്നിങ്ങനെ സ്വകൃതികളില്‍ക്കൂടി ശ്രീശങ്കരഭഗവത്പാദര്‍ ചിട്ടപ്പെടുത്തുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള അദ്വൈതവേദാന്തദര്‍ശനം തന്നെയാണ് ലോകത്തിന് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ഈ സുദിനത്തില്‍ ശങ്കരപരമ്പരയെക്കുറിച്ചും (ദശനാമിസമ്പ്രദായം) ശങ്കരകൃതികളെക്കുറിച്ചും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍