ഭാഗവതസപ്താഹം പ്രഭാഷണങ്ങള്‍ MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ഭാഗവതസപ്താഹത്തില്‍ ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ പൂര്‍ണ്ണമായ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ഇവിടെ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും ഡിജിറ്റല്‍ MP3 പ്ലയറുകളിലും മൊബൈല്‍ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി, വ്യക്തതയില്‍ കുറവുവരാതെ തന്നെ, encode ചെയ്തിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 389 MB മാത്രം. ലേഖനം മുഴുവന്‍ വായിക്കുക »

തന്നെ അറിയുന്നതിലൂടെ സര്‍വ്വം അറിയുകയാണ് ജ്ഞാനം (51)

ഏത് അറിഞ്ഞിട്ട് ഇവിടെ വീണ്ടും വേറൊന്നും അറിയേണ്ടതായി ഇല്ലയോ ആ ജ്ഞാനത്തെ അനുഭവസഹിതം ഒന്നൊഴിയാതെ പറഞ്ഞു തരാമെന്ന് ഭഗവാന്‍ പറയുന്നു. അത് നീ തന്നെയാണ്. (തത്ത്വം അസി). ഇത് ഉപദേശവാക്ക്യമാണ്. ഇതു കേട്ടവര്‍ അറിവ് ബ്രഹ്മമാണെന്നും (പ്രജ്ഞാനം ബ്രഹ്മ) ആത്മാവ് ബ്രഹ്മമാണെന്നും (അയമാത്മാബ്രഹ്മ) മനനം ചെയ്യുന്നു. അവസാനം അനുഭവ വാക്യമായി അഹം ബ്രഹ്മാസ്മി – ഞാന്‍ ബ്രഹ്മമാകുന്നു – പുറത്തു വരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കടുത്ത ശപഥങ്ങളെടുക്കരുത് (50)

ആത്മീയചിന്ത തുടങ്ങിവച്ചവന് വിനാശം സംഭവിക്കുന്നില്ല. ശുഭകര്‍മ്മം ചെയ്ത ഒരുവനും ദുര്‍ഗതി വരില്ല. തുടങ്ങിവച്ച അറിവ് പരമമായ ശാന്തിയിലേക്ക് നിശ്ചയമായും നയിക്കും. നാം പൂര്‍ണരാണ്. പക്ഷേ, ജന്മമെടുക്കുമ്പോള്‍ ഭാഗികമായി മാത്രമേ പ്രകടമാകുന്നുള്ളു. നാം മോക്ഷത്തിനായി, പൂര്‍ണതയ്ക്കായി നിരന്തരം ആഗ്രഹിക്കുന്നു. എല്ലാറ്റിലും എല്ലായിടത്തും നാമുണ്ടായിരിക്കാന്‍, വിശ്വമായിത്തീരാന്‍ ആഗ്രഹിക്കുന്നു. നമ്മെ സത്യം ഗ്രഹിപ്പിക്കാനായി പലരും പല പ്രകാരത്തില്‍ ശ്രമിച്ചിട്ടുണ്ട്. എവിടെയൊക്കെയോ ആരൊക്കെയോ ആരംഭിച്ചതിന്റെ തുടര്‍ച്ചയാണ് നമ്മുടെ ഇപ്പോഴത്തെ അന്വേഷണവും. ലേഖനം മുഴുവന്‍ വായിക്കുക »

തനിക്കു വെളിച്ചം താന്‍തന്നെയാണ് (49)

നിത്യമായതിനോടുള്ള രാഗവും അനിത്യമായതിനോടുള്ള രാഗമില്ലായ്മയുമാണ് വൈരാഗ്യം. മനസ്സിനെ സ്വദാസനാക്കാന്‍ കഴിയാത്തവന് യോഗം പ്രാപിക്കാനാകില്ല. മനസ്സിനെ സ്വാധീനത്തിലാക്കിയവന്‍, അറിഞ്ഞവന്‍ ഏതാഗ്രഹത്തേയും ബുദ്ധിയുമായി ചേര്‍ത്ത് ഇത് നിറവേറ്റേണ്ടതാണോ എന്ന് പരിശോധിക്കുന്നു. അവനാണ് യോഗത്തിനര്‍ഹമായവന്‍. ലേഖനം മുഴുവന്‍ വായിക്കുക »

ആനന്ദമാണ് നമ്മുടെ സ്വരൂപം (48)

ഈശ്വരനെന്നുകേള്‍ക്കുമ്പോള്‍ പൂജാമുറിക്കകത്തേക്കോ ക്ഷേത്രത്തിലേക്കോ ആണ് ചിന്ത പോകുക. ഇദം സര്‍വം ഈശാവാസ്യം എന്നറിഞ്ഞവന് എല്ലാം ഈശ്വരനാണ്. മനസ്സ് എവിടേക്കെങ്കിലും പോകട്ടെ അതൊക്കെ ഈശ്വരനാണെന്നറിയുക എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇത് ഇന്നതാണ് എന്നറിയുക. ഉപയോഗിക്കുന്നവയിലെ അനുഭവിക്കുന്നതിലെ നിത്യതയെ അറിയുക. അവിടെ ഉപയോഗം കുറയുന്നില്ല, അനുഭവത്തെ ഉപേക്ഷിക്കുന്നില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മസാക്ഷാത്കാരത്തിന് വിലക്കുകള്‍ വിഘാതം (47)

അരുതെന്ന് പറയുന്നതിനെ അനുഭവിക്കാനുള്ള ത്വര മനുഷ്യസഹജമാണ്. അരുത് എന്ന കല്പന ചെന്നുതറയ്ക്കുക വ്യക്തിയുടെ അഹംബോധത്തിലാണ്. സ്വാഭാവികമായി അതിനെ മറികടക്കാനുള്ള പ്രവണതയും വ്യക്തിയില്‍ ഉടലെടുക്കും. അരുതിനെ അഹങ്കാരത്തിന്റെ അന്നമായി വിശേഷിപ്പിക്കാം. വിലക്കിനുപരി എല്ലാറ്റിനെയും സ്വീകരിക്കുകയും അനുഭവിക്കുകയുമാണ് അഭികാമ്യം. അതുവഴി ആത്യന്തികമായി അതിനെ അപ്രസക്തമെന്നു നിരീക്ഷിക്കാനും അതിജീവിക്കാനും കഴിയും. എല്ലാറ്റിനെയും സ്വീകരിക്കുമ്പോള്‍ അഹന്തയുടെ വിനാശം സംഭവിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ധ്യാനം വേണ്ടത് ഉള്ളിലേക്കാണ്, ഉള്ളിലാണ് ഭഗവാന്‍ (46)

വൃക്ഷത്തെ കാണുമ്പോള്‍ ജാതി തിരിച്ചാണ് (മാവ്, തെങ്ങ്, കവുങ്ങ് എന്നിങ്ങനെ) കാഴ്ചയെങ്കില്‍ സത്യം മനസ്സിലാകുന്നില്ല. അവര്‍ണനീയമായ തലങ്ങളിലേക്ക് ദൃശ്യത്തേയും ശബ്ദത്തേയുമൊക്കെ കൊണ്ടുപോകുന്നതാണ് ധ്യാനം. മനനം ചെയ്യാന്‍ പറ്റുന്നതിലും അപ്പുറത്താണത്. വിശ്വം മുഴുവന്‍ ഒരു നടനമാണ്. നൃത്തത്തില്‍ നടനവും നര്‍ത്തകനും രണ്ടല്ല. അതുമായി ഇഴുകിച്ചേരണം. ആ ഭാവത്തില്‍ ഭൂമിയുടേയും നക്ഷത്രങ്ങളുടേയും സംഗീതം വരെ കേള്‍ക്കാം. ലേഖനം മുഴുവന്‍ വായിക്കുക »

ധ്യാനം സ്വാഭാവിക ജീവിതപ്രക്രിയതന്നെയായി മാറണം (45)

ഒന്നിനുപിറകെ ഒന്നായി വരുന്ന വിചാരങ്ങളുടെ സമ്മേളനമാണ് മനസ്സ്. ഇതിലെ ഓരോ വിചാരത്തെയും നാം വിശകലനം ചെയ്ത് മറികടക്കുമ്പോഴാണ് ബോധത്തിലേക്കെത്തുക. നമ്മുടെ അകവെളിവില്‍ വിലയം പ്രാപിച്ചിരിക്കുന്ന ബോധമാണ് സൂക്ഷ്മശരീരം. ഇതിനെയും ഭേദിച്ച് ഉള്ളിലേക്ക് പ്രവേശിക്കാന്‍ ധ്യാനയോഗം പ്രാപ്തനാക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

നമ്മുടെ ശത്രു നാം തന്നെയാണ് (44)

നാം ആശ്രയിക്കേണ്ടത് നമ്മെത്തന്നെയാണ്. ഉള്‍ക്കാഴ്ചയുള്ള ബോധമനസ്സിലേക്ക് ആഴ്ന്നിറങ്ങിയ നമ്മളെ, അവനവനെ, സ്വയം ജയിച്ചവന് അവന്‍ തന്നെ ആത്മാര്‍ത്ഥ സുഹൃത്ത്. തന്നെത്തന്നെ ജയിക്കാത്തവന് അവന്‍ തന്നെ ശത്രു. നമ്മുടെ ശത്രു നാം തന്നെയാണ്. മനസ്സിനെ ജയിച്ച് പ്രശാന്തനായവന് ശീതോഷ്ണങ്ങളും സുഖദുഃഖങ്ങളും മാനാപമാനങ്ങളും, എല്ലാ വിപരീതങ്ങളും ഒരുപോലെയാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

വിവേകമാര്‍ജ്ജിച്ച ബുദ്ധികൊണ്ട് മനസ്സിനെ ഉണര്‍ത്തണം (43)

ഒരു നിമിഷം, ഒരു ചലനം മതി അറിവിന് കാരണമാകാന്‍. അതുണ്ടായാല്‍ നിയന്ത്രിതമായ മനസ്സുകൊണ്ട് യോഗപ്രാപ്തി നേടാനാകും. കര്‍മ്മഫലത്തില്‍ ചിന്ത വയ്ക്കാതെ, ചെയ്യേണ്ട കര്‍മ്മം ചെയ്യുന്നവന്‍ സന്ന്യാസിയാണ്. അവന്‍ നിമിഷംപ്രതി ജീവിക്കുന്നവനാണ്. ശത്രുപാളയത്തില്‍ കടന്നുചെന്ന യോദ്ധാവിനെപ്പോലെ ജാഗ്രതയുള്ളവനാണ്. വിജനമായ തെരുവുപോലെ നിസ്സംഗനാണ്. കര്‍മ്മം ചെയ്യാത്തവന്‍ യോഗിയോ സന്ന്യാസിയോ അല്ല. പുറമെയുള്ളതിനെ പുറത്തുതന്നെവയ്ക്കണം. ലേഖനം മുഴുവന്‍ വായിക്കുക »

മോക്ഷം മരണാനന്തര ബഹുമതിയല്ല (42)

ജ്ഞാനി എന്നു പറയുന്നത് മറ്റാരെയോ കുറിച്ചല്ല. ഏതൊരു സാധാരണക്കാരനും സാധാരണ ജീവിതം നയിച്ചുകൊണ്ട് ആയിത്തീരാവുന്നതാണത്. ഉള്ളിലെ ഒരു കൊളുത്തു നീങ്ങാന്‍ സ്വയമറിയാത്ത ഒരു നിമിഷം മതി. അന്ധകാരത്തില്‍ വരുന്ന മിന്നല്‍പ്പിണര്‍ കാണിച്ചു തരുന്ന കാഴ്ചയെ തുടര്‍ന്നു വരുന്ന എത്ര ഗഹനമായ ഇരുട്ടിനും വിസ്മൃതമാക്കാനാവില്ല. അറിവ് ഒരിക്കല്‍ സ്വായത്തമാക്കിയാല്‍ വിട്ടുപോകില്ല. എവിടെയാണോ അവിടെ തന്നെ, ആ അവസ്ഥയെ പൂര്‍ണമനസ്സോടെ സ്വീകരിച്ച് അറിയുക. അതിന് കാശിയിലോ ആശ്രമത്തിലോ പോകേണ്ട. ചന്തയുടെ നടുക്കാണ് ഇരുത്തിയിരിക്കുന്നതെങ്കില്‍ അവിടെയിരുന്ന് അറിയണം. മറ്റെവിടെ നിന്നും കിട്ടില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാനല്ല ലോകംസൃഷ്ടിച്ചത് (41)

ജീവിതത്തില്‍ പരാജയം സംഭവിക്കുന്ന സമയത്ത് സ്വീകരിക്കാനുള്ള മാര്‍ഗ്ഗമായി സമൂഹം സന്യാസത്തെ കാണുന്നു. ഈ ഒളിച്ചോട്ടമല്ല സന്യാസം. സന്യാസത്തെ ഒന്നുമായും ബന്ധിപ്പിക്കരുത്. സന്യാസി ബലം പിടിക്കുന്നില്ല. ദൈനംദിന പ്രവൃത്തികളൊന്നും സന്യാസത്തെ ബാധിക്കുന്നില്ല. ബ്രഹ്മത്തില്‍ സമര്‍പ്പിച്ച്, ഫലചിന്തയും വിഷയാസക്തിയും ഉപേക്ഷിച്ച് ആര് കര്‍മ്മം ചെയ്യുന്നുവോ അവന്‍ ജലത്തിലെ താമര പോലെയാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

സംന്യാസത്തിന് കാഷായരുദ്രാക്ഷങ്ങള്‍ വേണ്ട (40)

അഹങ്കാരം പ്രകൃതിയില്‍ നിന്ന് നമ്മെ മാറ്റിനിര്‍ത്തുന്നു. തത്ത്വത്തെ അറിഞ്ഞിട്ടുള്ള യോഗി കാണുന്നു, കേള്‍ക്കുന്നു, സ്പര്‍ശിക്കുന്നു, മണക്കുന്നു, ഭക്ഷിക്കുന്നു, സംസാരിക്കുന്നു, പിടിക്കുന്നു, നടക്കുന്നു, വിസര്‍ജിക്കുന്നു, ശ്വസിക്കുന്നു, കണ്ണടയ്ക്കുന്നു, തുറക്കുന്നു, ഉറങ്ങുന്നു. അതിനോടൊപ്പം ഇന്ദ്രിയങ്ങളാണ് ഇന്ദ്രിയവിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് (നമ്മുടെ ധാരണ ഞാന്‍ എന്നാണ്). ഞാന്‍ ഒന്നുംതന്നെ ചെയ്യുന്നില്ല എന്നറിയുന്നു. ഞാന്‍ എല്ലാം ചെയ്യുന്നു, പക്ഷേ, ഒന്നും ഞാനല്ല. ലേഖനം മുഴുവന്‍ വായിക്കുക »

പൂര്‍ണമായി മനസ്സിലാകാത്തവന്റെ അഭയകേന്ദ്രമാണ് വിശ്വാസം (39)

ജ്ഞാനയോഗവും കര്‍മ്മയോഗവും ഒന്നുതന്നെയാണ്. അല്ലെങ്കില്‍ ഒന്നിനെയെങ്കിലും നന്നായി അനുഷ്ഠിക്കുന്നതിലൂടെ രണ്ടിന്റെയും ഫലം സിദ്ധിക്കും. എന്നാല്‍ കര്‍മ്മസന്യാസത്തേക്കാള്‍ കര്‍മ്മയോഗമാണ് വിശേഷപ്പെട്ടതെന്ന് അര്‍ജുനനോട് ഭഗവാന്‍ പറയുന്നു. ചെയ്യേണ്ട കര്‍മ്മങ്ങള്‍ ചെയ്തേപറ്റൂ. ജ്ഞാനയോഗം അറിയാത്തവന് കര്‍മ്മയോഗിയായി ഇരിക്കാന്‍ സാധ്യമല്ല. കര്‍മ്മയോഗി എന്ന നിലയിലല്ലാതെ ജ്ഞാനയോഗിയാവുകയും അസാധ്യം. അതുകൊണ്ട് അജ്ഞാനത്തില്‍ നിന്നുത്ഭവിച്ച സംശയത്തെ അറിവാകുന്ന വാളാല്‍ ഛേദിക്കുവാന്‍ ഗീത ഉപദേശിക്കുന്നു. സംശയമുള്ളവന്‍ നശിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

ഈശ്വരവിശ്വാസി അല്ല, ഈശ്വരാന്വേഷകരാണ് ആകേണ്ടത് (38)

ഈശ്വരവിശ്വാസി മരിച്ചവനാണ്. നാമൊക്കെ വിശ്വാസികളായതാണ് കുഴപ്പം. വിശ്വാസത്തിലെപ്പോഴും സംശയമുണ്ട്. ഈശ്വരാന്വേഷകരാണ് ആകേണ്ടത്. ശ്രദ്ധയോടെ അന്വേഷിച്ചാല്‍ അത് വ്യക്തമാകും. അതറിഞ്ഞാല്‍ പിന്നെ പുണ്യം, പാപം, സൗഖ്യം, ദുഃഖം, മന്ത്രം, തീര്‍ത്ഥം, വേദം, ഗുരു, ശിഷ്യന്‍ ഇതൊന്നുമില്ല. ശ്രദ്ധയുള്ളവന്, ഇന്ദ്രിയങ്ങളെ സംയമനംചെയ്തവന് ജ്ഞാനം ലഭിക്കും. ആ ജ്ഞാനം പരമമായ ശാന്തി നല്‍കും. ശ്രദ്ധയുണ്ടാകുമ്പോള്‍ ചോദ്യങ്ങളുണ്ടാകും, അന്വേഷണമുണ്ടാകും. ലേഖനം മുഴുവന്‍ വായിക്കുക »