മൗനത്തെക്കുറിച്ച് വാക്കില്‍ വിവരിക്കുക എങ്ങിനെയാണ് ? (236)

ആ പട്ടികയില്‍. ഉത്സവദിവസം കാലത്തെ എഴുമണി മുതല്‍ക്കു വൈകിട്ട് എഴുമണി വരെയുള്ള പരിപാടി എഴുതിയിരിക്കുന്നു. ഹൈക്കോര്‍ട്ട് ജഡ്ജ് മുതല്‍ പേര്‍കേട്ട വലിയ വലിയ ആളുകളുടെ പരിപാടികളായിരുന്നു അധികവും. മുസൂരി സുബ്രമന്യയ്യര്‍, ബുദലൂരി കൃഷ്ണമൂര്‍ത്തി അയ്യര്‍ മുതലായവരുടെ പാട്ട് കച്ചേരി കൂടാതെ മറ്റെന്തൊക്കെയോ ഉണ്ട് ആ പട്ടികയില്‍. ഭഗവാന്‍ അതൊക്കെ വായിച്ചു, മന്ദഹാസത്തില്‍ ശരി ആയിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഉപകോസലന്റെ ജ്ഞാനസമ്പാദനം (5)

ധാരാളം ബ്രഹ്മചാരിമാരെക്കൊണ്ട് സജീവമാണ് സത്യകാമന്റെ ആശ്രമം. ഉപകോസലന്‍ നിത്യാനുഷ്ഠാനത്തിലൂടെയും ഗുരുശ്രുഷകളിലൂടെയും ബ്രഹ്മചാരിമാര്‍ക്കിടയില്‍ ശ്രദ്ധേയനായി. എല്ലാക്കാര്യങ്ങളും അവന്‍ വൃത്തിയിലും ഭംഗിയിലും ചിട്ടയോടെയും കൃത്യമായി ചെയ്തുപോന്നു. ഗുരു യഥാകാലം അവരുടെ യോഗ്യതക്കനുസരിച്ചാണ് ബ്രഹ്മജ്ഞാനം ഉപദേശിച്ച് നല്കിയിരുന്നത്. ഒരിക്കല്‍ ഗുനാഥന്‍ തനിക്കും ബ്രഹ്മജ്ഞാനം ഉപദേശിച്ചുതരുമെന്ന പ്രതീക്ഷയോടെ ഉപകോസലന്‍ ആശ്രമത്തില്‍ വസിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

സ്വാമിത്വം നിലനിര്‍ത്താനുള്ള പാട് (235)

എന്റെ ഭാഗത്തുള്ള തട്ടിമാത്രം താഴ്ത്തി. മറ്റുള്ളവരൊക്കെ മനുഷ്യരല്ലെന്നുണ്ടോ ? മറ്റുള്ളവര്‍ക്ക് വെയില്‍കൊണ്ടാല്‍ തരക്കേടില്ല, സ്വാമിക്ക് മാത്രം കൊണ്ടുകൂട, സ്വാമിക്ക് പ്രത്യേകത. എങ്ങിനെയായാലെന്താണ് ? എന്റെ സ്വാമിത്വം നിലനിര്‍ത്തുന്നു. ഇങ്ങിനെയൊക്കെ ചെയ്താലേ സ്വാമിയാകയുള്ളൂ. വെയില്‍ കൊണ്ടു കൂടാ, കാറ്റ്തട്ടാന്‍ പാടില്ല, വെളിച്ചം കണ്ടുകൂടാ, തിരിഞ്ഞുകൂട, മറിഞ്ഞു കൂടാ, കാല്‍, കയ്യുകള്‍ മടക്കി സോഫയില്‍ ഇരിക്കേണം ഇതാണ് സ്വാമിത്വം. ലേഖനം മുഴുവന്‍ വായിക്കുക »

ജ്ഞാനം നിന്‍റെ മനസ്സിലെ മാലിന്യങ്ങളെ കഴുകിക്കളയും (ജ്ഞാ.4.36)

അല്ലയോ പാര്‍ത്ഥാ, നീ പാപങ്ങളു‌ടെ ഖനിയാകട്ടെ, അജ്ഞതയുടെ അലയാഴിയാകട്ടെ, മായാമോഹത്തിന്‍റെ മഹാമേരുവാകട്ടെ, എന്തു തന്നെ ആയിരുന്നാലും അതെല്ലാം ജ്ഞാനത്തിന്‍റെ കാന്തി പ്രസരത്തില്‍ മുങ്ങി നിരര്‍ത്ഥകമായിത്തീരും. അത്രത്തോളം പ്രഭാവം ഉള്ളതാണ് ജ്ഞാനം. ജ്ഞാനത്തില്‍ അത്രത്തോളം ഊര്‍ജ്ജം ഉള്‍ക്കൊണ്ടിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

നീ സര്‍വ്വത്ര നിറഞ്ഞിരിക്കെ അന്വേഷിക്കേണ്ടതെവിടെ ? (234)

ഇന്നു കാലത്തെ ആന്ധ്രാപ്രദേശത്തില്‍നിന്നൊരു യുവാവ് വന്നു ഭഗവാനോടീ വിധം ചോദിച്ചു. ഞാനാരാണെന്ന വിചാരണ ചെയ്യുകയാണ് വേണ്ടതെന്നരുള്‍ ചെയ്തുവല്ലൊ ? ആ ചിന്ത ഏതു പ്രകാരമാണ് ചെയ്യേണ്ടത് ? “ഞാന്‍ ആരാണ്, ഞാന്‍ ആരാണ് ? എന്നു ജപിക്കുകയാണോ “നേതി നേതി. “എന്നു പറയുകയോ ? ആ മാര്‍ഗ്ഗമേതാണെന്ന് അറിയാനാഗ്രഹിക്കുന്നു ഭഗവാനെ !”എന്താണറിയേണ്ടത് ? അറിയേണ്ടതാര്‍ക്കാണ് ? അറിയുവാനായ്ക്കൊണ്ടൊരുത്തന്‍ വേണമല്ലൊ ? ആ താനാരാണ് ? എവിടെനിന്നുവന്നു ? ലേഖനം മുഴുവന്‍ വായിക്കുക »

സത്യകാമന്റെ സത്യനിഷ്ഠ (4)

ആശ്രമത്തിനരികിലെത്തിയപ്പോള്‍ കൂട്ടംകൂട്ടമായി അഴകേറിയ പശുക്കള്‍ ആശ്രമത്തിലേയ്ക്കു പോകുന്നത് സത്യകാമന്‍ കണ്ടു. പ്രകൃതിരമണീയമായ ചുറ്റുപാടുകള്‍. മനോഹരമായ നദി. പൂത്തുലഞ്ഞു നില്‍ക്കുന്ന വൃക്ഷലാതാദികള്‍. പച്ചപ്പുല്‍മേടുകള്‍, ഭീതിയില്ലാതെ നടക്കുന്ന മാന്‍കിടാവുകള്‍, മുയലുകള്‍, പീലിവിടര്‍ത്തി നിന്നാടുന്ന വര്‍ണ്ണമയിലുകള്‍, കിളികളുടെ സംഗീതം, ചെറിയ ചെറിയ പര്‍ണ്ണശാലകള്‍, തപസ്സിനും സ്വാധ്യായത്തിനും പറ്റിയ ശാന്തമായ അന്തരീക്ഷം. ഒരു കൂട്ടം ബഹ്മചാരികള്‍ ഒരിടത്തിരുന്ന് വേദമന്ത്രങ്ങള്‍ സ്വരിച്ചു ചൊല്ലുന്നു. മറ്റുചിലര്‍ ചെടികള്‍ക്ക് വെള്ളം നനയ്ക്കുകയാണ്. ചിലര്‍ ഹോമത്തിനായി ചമത ശേഖരിക്കുന്നത് സത്യകാമന്‍ കണ്ടു. ലേഖനം മുഴുവന്‍ വായിക്കുക »

തന്നെ താന്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നാല്‍ പിന്നെ ചോദ്യമേയുണ്ടാകയില്ല (233)

നീ ഭക്ഷണം കഴിച്ചാല്‍ നിനക്ക് വയറുനിറയുകയല്ലാതെ മറ്റൊരാള്‍ ഭക്ഷിച്ചാല്‍ നിനക്കു വയറു നിറയുമോ ? അതെങ്ങിനെ, ഇതെങ്ങിനെ എന്ന ചോദ്യങ്ങള്‍ചെയ്തു കൊണ്ട് കാലം കഴിച്ചിട്ടെന്താണ് പ്രയോജനം ? തന്നില്‍ താനടങ്ങി ഉള്ളുണര്‍ന്നാലുള്ള സുഖമുണ്ടൊ ഈ ചോദ്യങ്ങളില്‍ ? ആ പ്രയത്നം വിട്ടു സുഖം ഏതാണ് ? സുഖം ഏതാണ് ? എന്നു ചോദിച്ചുകൊണ്ട് ആകാശവും ഭൂമിയും തിരയുന്നു. ഈ തിരയുന്നതും ഈ ചോദ്യംചെയ്യുന്നതും ആരാണ് എന്ന ആദ്യം ചോദിക്കണം ഇങ്ങിനെ തന്നെ താന്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നാല്‍ പിന്നെ ചോദ്യമേയുണ്ടാകയില്ല” എന്നരുളി. . . . ലേഖനം മുഴുവന്‍ വായിക്കുക »

മായാമോഹത്തിന്‍റെ അന്ധകാരം നിന്നില്‍നിന്ന് അകന്നു പോകും (ജ്ഞാ.4.35)

ജ്ഞാനത്തിന്‍റെ വെളിവ് ലഭിക്കുമ്പോള്‍ നിന്‍റെ മനസ്സ് പരബ്രഹ്മത്തെപോലെ ഭയരഹിതവും എല്ലാ പാരതന്ത്ര്യങ്ങളില്‍ നിന്നും സ്വതന്ത്രവും ആകുന്നു. പിന്നീട് നിന്‍റെ മനസ്സില്‍ യാതൊരു സംശയവും അവശേഷിക്കുന്നില്ല. അപ്പോള്‍ നീ ഉള്‍പ്പടെ ഏല്ലാ ജീവജാലങ്ങളേയും എന്നില്‍ ദര്‍ശിക്കാന്‍ നിനക്കു കഴിയും. ലേഖനം മുഴുവന്‍ വായിക്കുക »

സമാധി എന്നാലെന്താണ് ? (232)

എന്താടാ ! ഈ സ്വാമി ! എപ്പോഴും വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. ഇയാള്‍ എന്തൊരു ജ്ഞാനിയാണ് ? എന്നാണ് നിങ്ങളുടെ വിചാരം; പത്മാസനത്തില്‍ ഇരുന്നു, കൈകള്‍ കെട്ടി, ശ്വാസം കെട്ടി നിര്‍ത്തി ഇരുന്നാലല്ലാതെ സമാധിയാകയില്ല. ഒരു ഗുഹകൂടി വേണം. നിത്യം ആ ഗുഹയിലേക്കു പോവുകയും വരികയും ചെയ്യണം. അങ്ങിനെയെല്ലാം കണ്ടാല്‍, ഈ സ്വാമി വലിയ മഹാനെടാ ! എന്നു പറയും. ലേഖനം മുഴുവന്‍ വായിക്കുക »

ശ്വേതകേതുവിന്റെ തിരിച്ചറിവ് (3)

വേദം എന്നത് ശുദ്ധമായ അറിവാണ്. അറിവു നേടിയവന് അഹങ്കാരമുണ്ടാകുകയില്ല. വിദ്യകൊണ്ട് നേടുന്നത് വിനയമാണ്. ‘വിദ്യാ ദദാതി വിനയം’ എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. പണ്ഡിതനാണെന്ന ഗര്‍വ്വാണ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബ്രഹ്മജ്ഞാനവും അഹങ്കാരവും ഒന്നിച്ചിരിക്കുകയില്ല. പ്രകാശസ്വരൂപമാണ് ജ്ഞാനം. അത് ഇരുട്ടാകുന്ന അഹങ്കാരത്തെ നശിപ്പിക്കുന്നതാണ്. അല്പജ്ഞാനികള്‍ താന്‍ എല്ലാമറിഞ്ഞെന്ന് അഹങ്കരിച്ച് നാടുചുറ്റി നടക്കും. അവര്‍ സഭകളില്‍ വാദപ്രതിവാദങ്ങളും കുതര്‍ക്കങ്ങളും നടത്തും. എന്നാല്‍ എല്ലാമറിയുന്ന ജ്ഞാനി സദാ വിനയാന്വിതനായിരിക്കും. ലേഖനം മുഴുവന്‍ വായിക്കുക »

ഞാന്‍ ചെയ്യുന്നു എന്ന ഭാവം ഇല്ലെങ്കില്‍, തനിക്ക് ഒന്നും ബാധിക്കയില്ല(231)

“ഞാന്‍ ജപിക്കുന്നു എന്ന ഭാവം ഇല്ലാതെയിരുന്നാല്‍ മേല്‍പറഞ്ഞ കാരണത്താലുണ്ടായ ദോഷമൊന്നും അവരെ ബാധിക്കയില്ല. ‘ഞാന്‍’ ജപിക്കുന്നു എന്നഭാവം ഉള്ളപ്പോള്‍ ദുരഭ്യാസത്താലുളവായ പാപം മാത്രം എന്തുകൊണ്ട് അനുഭവിക്കയില്ല ? “എന്നരുളി ഭഗവാന്‍. “ഈ പുണ്യം ആ പാപത്തെ ഹരിക്കയില്ലെ ? എന്നു ചോദിച്ചു ആ ബ്രാഹ്മണന്‍. ഞാന്‍ ചെയ്യുന്നു എന്ന അഹങ്കാരം ഉള്ളവരേക്കും ഏതിനും ഏതിനും അത് അനുഭവച്ചുതീരണം. ഞാന്‍ ചെയ്യുന്നു എന്ന ഭാവം ഇല്ലെങ്കില്‍, തനിക്ക് ഒന്നും ബാധിക്കയില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ജ്ഞാനക്ഷേത്രങ്ങളിലേക്കുള്ള പടിവാതില്‍ (ജ്ഞാ.4.34)

വിശിഷ്ടമായ ഈ ജ്ഞാനം സമ്പാദിക്കണമെന്ന് നീ ആഗ്രഹിക്കുന്നവെങ്കില്‍, നീ അര്‍പ്പണബോധത്തോടെ ഹൃദയംഗമമായി ജ്ഞാനികളെ സേവിക്കണം. തത്ത്വവിത്തുകളുടെ പാദസേവ അവരുടെ ജ്ഞാനക്ഷേത്രങ്ങളിലേക്കുള്ള പടിവാതലാണ്. അവരെ ശുശ്രൂഷിച്ച് അവരുടെ വിശ്വാസം നേടിയെടുക്കണം. വിനയത്തോടെ അവരുടെ പാദത്തില്‍ സാഷ്ടാംഗനമസ്കാരം ചെയ്യണം. അഹംങ്കാരമോ അഹന്തയോ ഇല്ലാതെ സര്‍വ്വാത്മനാ അവരെ ആശ്രയിക്കണം. അപ്പോള്‍ നീ അവരോട് അര്‍ത്ഥിച്ചാല്‍ നിനക്ക് അറിയേണ്ടതെല്ലാം അവര്‍ നിനക്കുവെളിവാക്കിത്തരും. ലേഖനം മുഴുവന്‍ വായിക്കുക »

നിന്നെ നീ അറിയുക എന്നാല്‍ സത്യം കാണാന്‍ കഴിയും (230)

“ആനന്ദം ലയമെന്നു പറഞ്ഞുവല്ലോ! പിന്നെ ധ്യാനം, സമാധി, സമാധാനം എന്നാലെന്ത് ? “ആനന്ദത്തില്‍ അവസാനിക്കയില്ല. ആനന്ദത്തെ അനുഭവിക്കാന്‍ ഒരാള്‍ വേണമല്ലോ. ആ ഉള്ള വസ്തുവിനെ അറിയണ്ടായൊ ? അറിഞ്ഞില്ലെങ്കില്‍ അതു ധ്യാനമെങ്ങിനെയാകും ? അനുഭവിക്കുന്നവനെ അറിഞ്ഞാല്‍ അവന്‍ തന്നെ താനായിത്തീരും. താന്‍ താനായ്ക്കഴിഞ്ഞാല്‍ അതു തന്നെ ധ്യാനമായ്ത്തീരും. ധ്യാനമെന്നാല്‍ സ്വരൂപമെന്നര്‍ത്ഥം, അതുതന്നെ സമാധിയും, സമാധാനവും” എന്നരുളി ഭഗവാന്‍. ലേഖനം മുഴുവന്‍ വായിക്കുക »

മരിച്ചിട്ടും മരിക്കാത്തവര്‍ (2)

നചികേതസ്സ് പറഞ്ഞു : “അല്ലയോ യമധര്‍മ്മരാജാവേ, അങ്ങ് എനിക്കു തരാമെന്നു പറഞ്ഞ ഈ സുഖസമ്പാദനസാമഗ്രികളെല്ലാം തന്നെ നാളേയ്ക്കു നിലനില്പില്ലാത്തവയാണ്. എല്ലാം നശിച്ചു പോകുന്നവയാണ്. അനുഭവിക്കുന്നകാലത്ത് അവയെല്ലാം മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ ബലത്തെ നശിപ്പിക്കുകയാണ്. എനിക്ക് ദീര്‍ഘായുസ്സ് തരാമെന്ന് അങ്ങു പറഞ്ഞു. വിചിത്രം തന്നെ. അനന്തമായ കാലത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഏതൊരു ജീവിതവും അല്പകാലം മാത്രമേയുള്ളൂ. അങ്ങ് എനിക്ക് വാഗ്ദാനം ചെയ്യുന്ന പശുക്കളും കുതിരകളും രഥങ്ങളും സുന്ദരിന്മാരും നൃത്തവും ഗീതവുമൊക്കെ അങ്ങേയ്ക്കുതന്നെ ഇരിക്കട്ടെ പരമമായിരിക്കുന്ന ആത്മതത്ത്വത്തെ മാത്രം എനിക്ക് ഉപദേശിച്ച് തന്നാലും. മനുഷ്യ ജീവിതത്തിലെ മരണാദിദുഃഖങ്ങളെ നശിപ്പിക്കുവാന്‍ ആദ്ധ്യാത്മിക വിദ്യയ്ക്കു മാത്രമേ ശക്തിയുള്ളൂ! മറ്റൊരു വരം ഞാനാഗ്രഹിക്കുന്നില്ല.” ലേഖനം മുഴുവന്‍ വായിക്കുക »

അഭയം സര്‍വ്വഭൂതേഭ്യ: (229)

ഞാന്‍ ദൂരെ നിന്നുകൊണ്ടു ആ ദയാമൂര്‍ത്തിയെ നോക്കീയപ്പോള്‍ എന്റെ ഹൃദയംഅടിച്ചു കണ്ണുകളില്‍ ജലം നിറഞ്ഞു. അചേതനമായ ആ മരത്തിന്റെ ഇലകള്‍ തല്ലിതകര്‍ത്തതിനു ഇത്രയും കമ്പിച്ച കരുണാമയന്‍ ചേതനരായ മനുഷ്യരുടെ മനസ്സു വേദനിപ്പിക്കുന്നതു സഹിക്കുമൊ ? കരുണാപൂര്‍ണ്ണസുധാബ്ധിയല്ലയൊ ശ്രീരമണഭഗവാന്‍. ലേഖനം മുഴുവന്‍ വായിക്കുക »