നൂലിനെ കൂടാതെ തുണിക്ക്‌ നിലനില്‍പ്പില്ല തന്നെ – ഭാഗവതം (332)

ഒരു ജീവിയുടെ അന്തഃരംഗമായ നിലവറയില്‍ പ്രാണശക്തിയിലൂടെ പ്രവേശിച്ച ജീവന്‍ സ്വയം മനസ്സായി പരിണമിക്കുന്നു. അതു വാക്കായി പ്രകടമാവുന്നു. അതുപോലെ തന്നെ ശരീരത്തിന്റെ മറ്റു ധര്‍മ്മങ്ങളും. വിശ്വം മുഴുവനും അതിലെ പദാര്‍ത്ഥനിഷ്ടമായ സകലതും അവയുടെ അധിദേവതകളും എന്റെതന്നെ പ്രകടിതരൂപങ്ങളാണെന്നു മനസ്സിലാക്കിയാലും. എത്രതന്നെ വിവിധ രൂപങ്ങളില്‍ കാണപ്പെട്ടാലും യഥാര്‍ത്ഥത്തില്‍ ഞാന്‍ ഒന്നുമാത്രം. ലേഖനം മുഴുവന്‍ വായിക്കുക »

ചിന്തയറ്റു ചുമ്മാതിരിക്കുന്നതാണ്‌ ശാന്തി (124)

ഭഗവാന്‍ രമണ മഹര്‍ഷിയുടെ ദിവ്യവാണി : അഹങ്കാരനും മുഖ്യപ്രാണവൃത്തിയും എവിടെന്നിന്നുമുദിക്കുന്നുവോ അതാണ്‌ മുഖ്യപ്രാണന്‍. അതിനെയാണ്‌ കുണ്ഡലിനിയെന്നു പറയുന്നത്‌. വെളിപ്പെടുകയോ മറയുകയോ ചെയ്യാതെ എപ്പോഴും ഇരിക്കുന്നത്‌ പ്രജ്ഞ. തോന്നിത്തോന്നി മറഞ്ഞുപോകുന്ന മനോമയ അഹങ്കാരന്‍ പ്രജ്ഞയോട്‌ അടുത്തും അകന്നും പ്രവര്‍ത്തിക്കും. അതിനൊരു സ്വന്തം നിലയില്ല. ലേഖനം മുഴുവന്‍ വായിക്കുക »

എന്താണ്‌ ഭക്തി? ഭക്തലക്ഷണങ്ങള്‍ എന്തെല്ലാം? – ഭാഗവതം (331)

ഒരു ഭക്തന്‍ കൃപാലുവും നിരുപദ്രവിയും സഹനശക്തിയുളളവനും സത്യവാനും തെറ്റുചെയ്യാത്തവനും സമചിത്തനും സര്‍വ്വോപകാരിയും കാമമറ്റവനും അച്ചടക്കമുളളവനും മൃദുഭാഷിയും ശുദ്ധനും ദരിദ്രനും നിഷ്ക്രിയനും മിതശീലനും ശാന്തനും ഉറച്ചവനും എന്നില്‍ ഭക്തിയുളളവനും ജാഗരൂകനും അക്ഷോഭ്യനും വിനയവാനും ശക്തനും സൗഹൃദമുളളവനുമത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

ഞാനാരാണെന്ന നിരന്തരവിചാരത്താല്‍ ഞാനില്ലാതെയാകുന്നു (123)

ഭഗവാന്‍ രമണ മഹര്‍ഷി പറയുന്നു : സീതയുടെ അതുല്യപാതിവ്രത്യശുദ്ധിയെ ഋഷിപത്നിമാര്‍ പരീക്ഷിച്ചു നോക്കിയ ഒരു കഥയുണ്ട്‌. പല ഋഷിമാര്‍ക്കിടയില്‍ ശ്രീരാമനും സ്വന്തം രൂപം മാറ്റി ഒരു ഋഷിവേഷത്തില്‍ നില്‍ക്കവേ അതില്‍ തന്റെ ഭര്‍ത്താവാരെന്ന്‌ മുനിപത്നിമാര്‍ ഒരോ മുനിമാരെ ചൂണ്ടിക്കാണിച്ചു ചോദിച്ചു. ഒരോരുത്തരെയും അല്ല, അല്ല എന്നിങ്ങനെ മറുപടി പറഞ്ഞുകൊണ്ടിരിക്കവെ മുനിവേഷത്തില്‍ നിന്ന ശ്രീരാമനെക്കണ്ടപ്പോള്‍ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി. ലേഖനം മുഴുവന്‍ വായിക്കുക »

എല്ലാം ഒന്നെന്ന അറിവ്‌ ഭയനാശകം – ഭാഗവതം (330)

വൈവിധ്യങ്ങള്‍ ഭയഹേതുവും എല്ലാം ഒന്നെന്ന അറിവ്‌ ഭയനാശകവും. അങ്ങനെ അയാള്‍ ഞാന്‍ മാത്രമാണ്‌ സമയമായും ആത്മാവായും വേദങ്ങളായും ലോകമായും പ്രകൃതിയായും ധര്‍മ്മമായും പ്രകടിതമാവുന്നത്‌ എന്നു മനസ്സിലാക്കുന്നു. അങ്ങനെ നാനാത്വങ്ങള്‍ കാണപ്പെടുന്നത്‌ സത്യമല്ലെന്നും സത്യമായത്‌ ഒന്നുമാത്രമെന്നും അതാണ്‌ സത്യമെന്നും സ്വയം സാക്ഷാത്കരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഫലാപേക്ഷയില്ലാത്ത കര്‍മ്മം ഉല്‍കൃഷ്ടമാണ്‌ (122)

അഭ്യാസത്തിലും ജ്ഞാനം നല്ലത്‌. ജ്ഞാനത്തിലും ധ്യാനം നല്ലത്‌, ധ്യാനത്തിലും കര്‍മ്മത്യാഗം ഉത്തമം. ത്യാഗത്തിനാല്‍ നിതാന്തശാന്തിയുണ്ടാകും എന്നു ഗീതയില്‍ പറയുന്നതിന്റെ താല്‍പര്യമെന്ത്‌? എന്ന ചോദ്യത്തിന് ശ്രീ രമണ മഹര്‍ഷികള്‍ ഇങ്ങനെ ഉത്തരം നല്‍കി : അറിവു കൂടാതെയുള്ള അഭ്യാസം, അഭ്യാസമില്ലാത്ത അറിവ്‌ എന്നിവയെക്കാള്‍ അഭ്യാസത്തോടുകൂടിയ അറിവാണ്‌ നല്ലത്‌. ഫലാപേക്ഷയില്ലാത്ത കര്‍മ്മം ഉല്‍കൃഷ്ടവുമാണ്‌ ലേഖനം മുഴുവന്‍ വായിക്കുക »

ദേഹാഭിമാനം നിമിത്തം ആത്മാവിനുണ്ടാകുന്ന സംസാരം – ഭാഗവതം (329)

നിര്‍ദ്ദോഷിയായ ശിശുവിനും ശിശുവിനെപ്പോലെ നിഷ്ക്കളങ്കനായ മഹര്‍ഷിക്കും മാത്രമേ ഇഹലോകത്തില്‍ സന്തോഷമുളളു. എന്താണോ ഒരുവന്‍ നിതാന്തമായി ജീവിതം മുഴുവന്‍ ധ്യാനിക്കുന്നത്‌ – അത്‌ പ്രേമത്തിലൂടെയോ വെറുപ്പിലൂടെയോ ഭയത്തിലൂടെയോ ആയിക്കൊളളട്ടെ – അവന്‍ അതായിത്തീരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അറിയുന്നവന്‍ അറിയപ്പെടുന്ന വസ്തുക്കളോട്‌ ചേര്‍ന്നത്‌ അറിവ്‌ (121)

ഭഗവാന്‍ ശ്രീ രമണ മഹര്‍ഷി ചില ഫ്രഞ്ചു സ്ത്രീപുരുഷന്മാരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു : ‘ശീലം’ ആണു ശരിയായ വാക്ക്‌. അതനുഭവമാണ്‌. അറിവു വേറെ, അനുഭവം വേറെ. അറിയുന്നവന്‍ അറിയപ്പെടുന്ന വസ്തുക്കളോട്‌ ചേര്‍ന്നത്‌ അറിവ്‌. അനുഭവം ഭേദകാര്യങ്ങളൊന്നും കൂടാതെയും നിര്‍വ്വിഘ്നമായും അനസ്യൂതമായും സ്വയം പ്രകാശിക്കുന്നത്‌. ലേഖനം മുഴുവന്‍ വായിക്കുക »

ശരീരബോധത്തെ ഉപേക്ഷിക്കുക – ഭാഗവതം (328)

വിജ്ഞാനവും വിവേകവും ഇല്ലാതെ ഒരുവന്‌ വസ്തുവകകളിലുളള ഉടമാവകാശവും ആസക്തിയും ഉപേക്ഷിക്കുക സാദ്ധ്യമല്ല. ലേഖനം മുഴുവന്‍ വായിക്കുക »

സ്ഥലകാലങ്ങള്‍ നമുക്കുള്ളിലാണ്‌ (120)

അമേരിക്കന്‍ എന്‍ജിനീയര്‍ ചോദിച്ചു : ദൂരം അനുഗ്രഹത്തിനു തടസ്സമാണോ? ശ്രീ രമണ മഹര്‍ഷികള്‍ ഉത്തരം പറഞ്ഞു : സ്ഥലകാലങ്ങള്‍ നമുക്കുള്ളിലാണ്‌. നാം അവയ്ക്കുള്ളിലല്ല സ്ഥിതി ചെയ്യുന്നത്‌. അത്‌ കൊണ്ട്‌ ദേശകാലാദി അവസ്ഥകള്‍ നമുക്കു ബാധകമല്ല. ലേഖനം മുഴുവന്‍ വായിക്കുക »

വിജ്ഞാനസാരത്തിന്റെ സ്രോതസ്സ് – ഭാഗവതം (327)

മുനി പറഞ്ഞു: എന്റെ ബുദ്ധി ഉണര്‍ന്നത്‌ ഇരുപത്തിനാലു ഗുരുക്കന്മാരിലൂടെയാണ്‌. ഭൂമി, വായു, ആകാശം, ജലം, അഗ്നി, ചന്ദ്രന്‍, സൂര്യന്‍, പ്രാവ്, പെരുമ്പാമ്പ്, കടല്‍, ഈയാംപാററ, തേനീച്ച, ആന, തേനീച്ച വളര്‍ത്തുന്നവന്‍, മാന്‍, മത്സ്യം, നര്‍ത്തകിയായ പിംഗള, കഴുകന്‍, ശിശു, പെണ്‍കുട്ടി, അമ്പുണ്ടാക്കുന്നവന്‍, പാമ്പ്, എട്ടുകാലി, കടന്നല്‍ എന്നിവരാണാ ഗുരുക്കന്മാര്‍. ലേഖനം മുഴുവന്‍ വായിക്കുക »

മനശ്ശാസ്ത്രം അവസാനിക്കുന്നിടത്താണ്‌ വേദാന്തം തുടങ്ങുന്നത്‌ (119)

ഒരാള്‍ രമണ മഹര്‍ഷിയോട് ചോദിച്ചു : മനസ്സാണ്‌ അവസാനത്തെ തത്വമെന്ന്‌ പാശ്ചാത്യര്‍ കരുതുന്നു. പൗരസ്ത്യരുടെ തീരുമാനമതല്ല. അതെന്ത്‌? അതിനുത്തരമായി മഹര്‍ഷികള്‍ ഇങ്ങനെ പറഞ്ഞു : മനശ്ശാസ്ത്രം അവസാനിക്കുന്നിടത്താണ്‌ വേദാന്തം തുടങ്ങുന്നത്‌. അനുഭവവുമതാണ്‌. മനസ്സ്‌ ജനിച്ചു. നാമത്‌ കാണുന്നു.മനസ്സിനെക്കൂടാതെയും നമുക്കു സ്ഥിതിയുണ്ട്‌. എല്ലാവരുടെ അനുഭവത്തിലും അത്‌ സ്പഷ്ടമാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

പൂര്‍വ്വജന്മങ്ങള്‍ ഓര്‍‍മ്മിക്കപ്പെടുന്നില്ല (ജ്ഞാ. 4.3-4)

നമുക്ക് ഇരുവര്‍ക്കും അനവധി ജന്മങ്ങള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെന്നുള്ള വസ്തുത നിനക്ക് അറിഞ്ഞുകൂടാ. നിന്റെ പൂര്‍വ്വജന്മങ്ങളൊന്നും നീ ഓര്‍‍മ്മിക്കുന്നില്ല. എന്നാല്‍ സന്ദര്‍ഭത്തിനാവശ്യമായപ്പോഴൊക്കെ ഞാനെടുത്ത എന്റെ എല്ലാ അവതാരങ്ങളെപ്പറ്റിയും എനിക്കു നല്ലതുപോലെ ഓര്‍മ്മയുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

ഉദ്ധവന് ഭഗവാന്റെ ഉപദേശം – ഭാഗവതം (326)

ഈ ലോകത്ത്‌ ഒരുവന്‍ സ്വയം തന്റെ ആത്മോദ്ധാരണം നടത്തണം. ഒരുവന്‍ അവനവന്റെ തന്നെ ഗുരുവത്രെ. കാരണം എന്തെല്ലാം കാണുന്നു, അനുമാനിക്കുന്നു എന്നതനുസരിച്ച്‌ പരമാനന്ദപദത്തിലേക്കുളള പാത അവന്‍ സ്വയം കണ്ടെത്തുകയാണ്‌ ചെയ്യുന്നത്‌. ലേഖനം മുഴുവന്‍ വായിക്കുക »

അനാത്മാവിനെ താനെന്നഭിമാനിച്ചതാണജ്ഞാനം (118)

ഡോക്ടര്‍ സയ്യദ്‌ ഭഗവാന്‍ രമണ മഹര്‍ഷിയോട് : ‘ആര്‌ ആരെ പൂജിച്ചാലും അതെന്നെ പൂജിക്കുന്നതായിരിക്കും. അന്യനെ പൂജിക്കുന്നവരെയും ഞാന്‍ കാത്തുരക്ഷിക്കുന്നു” എന്നു പറഞ്ഞ കൃഷ്ണനാണ്‌ ദൈവം. മറ്റുള്ളവര്‍ പറയുന്നത്‌ അവരെ പൂജിച്ചാലെ മോക്ഷമുള്ളൂ എന്നാണ്‌. കൃഷ്ണന്റെ സമത്വം തന്നെ ഇവിടെ പരിലസിക്കുന്നതും. ലേഖനം മുഴുവന്‍ വായിക്കുക »