ഭക്തിയോഗം അമൃതത്വം തരുന്ന സാധനാമാര്‍ഗ്ഗം (ജ്ഞാ.12.20)

മനോരഞ്ജകവും രമണീയവുമായ ഈ അഭ്യാസകര്‍മ്മം അമൃതധാരപോലെ മധുരതരവും ധാര്‍മ്മികത്വത്തിലേക്കു നയിക്കുന്നതുമാണ്. ഇതുഹൃദയത്തില്‍ നിറച്ച് ശ്രദ്ധയോടും ആദരവോടും കൂടി അനുഷ്ഠാനകര്‍മ്മങ്ങള്‍ ചെയ്താല്‍, ഭക്തി വികസിക്കുകയും അതു ചിത്തത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്യും അങ്ങനെയുള്ള മാനസികാവസ്ഥയിലെത്തിയ ഒരുവന്‍റെ ചിത്തത്തില്‍ ഭക്തിയോഗത്തിന്‍റെ ഒരു നല്ല വിത്തിട്ടാല്‍, അത് ഉത്തമക്ഷേത്രത്തിലെന്നപോലെ മുളച്ചുവളരും. ലേഖനം മുഴുവന്‍ വായിക്കുക »

പ്രാണായാമ പരിശീലനം രാജയോഗത്തില്‍ (48)

ഉറച്ചു നേരെയിരിക്കാന്‍ പഠിച്ചുകഴിഞ്ഞാല്‍ ചിലരുടെ മതപ്രകാരം, നാഡീശോധനം എന്ന ഒരഭ്യാസം ശീലിക്കണം. ഇതു രാജയോഗത്തില്‍ ചേര്‍ന്ന ഭാഗമല്ലെന്നുവെച്ചു ചിലര്‍ ഇതിനെ നിരസിച്ചിട്ടുമുണ്ട്. എന്നാല്‍ എത്രയും പ്രമാണപ്പെട്ട ഭാഷ്യകാരനായ ശങ്കരാചാര്യ സ്വാമികള്‍ ഇതു ചെയ്യണമെന്നുപദേശിക്കുന്നതുകൊണ്ട് ഇവിടെ പറയേണ്ടതാണെന്നു തോന്നുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

വിചിത്രമായ കഥയിലെ മന്ത്രി (229)

എല്ലാ ദേവന്മാരും അസുരന്മാരും ചേര്‍ന്നൊരു പടയൊരുക്കിയാലും ഈ മന്ത്രിയെ വെല്ലാനാവില്ല. അതു ദേവരാജാവായ ഇന്ദ്രനല്ല. മരണദേവനായ യമനല്ല. സമ്പത്തിന്റെ അധിദേവനായ കുബേരനുമല്ല. നിനക്ക് വേഗത്തില്‍ കീഴടക്കാനാവുന്ന ഒരു ദേവനോ അസുരനോ അല്ല അത്. ഭഗവാന്‍ വിഷ്ണു അസുരന്മാരെ കൊന്നൊടുക്കിയതായി കേട്ടിട്ടുണ്ടല്ലോ?. വാസ്തവത്തില്‍ ഈ മന്ത്രിയാണതെല്ലാം ചെയ്തത്. ലേഖനം മുഴുവന്‍ വായിക്കുക »

ഞാന്‍ എന്‍റെ ഭക്തനെ ശിരസ്സില്‍ ധരിക്കുന്നു (ജ്ഞാ.12.18, 19)

അല്ലയോ അര്‍ജ്ജുനാ, ഞാന്‍ നിനക്കുവിശദീകരിച്ചുതരുന്നത് സമഗ്രമായ ഭക്തിയോഗത്തെപ്പറ്റിയാണ്. ഭേദചിന്ത ഇല്ലാത്ത ഭക്തന്‍ അത്യന്തം ശ്രേഷ്ഠനാണ്. ഞാന്‍ അവനില്‍ എന്‍റെ സ്നേഹം ചൊരിയുന്നു. അവനെപ്പറ്റി ധ്യാനിക്കുന്നു. അവനെ എന്‍റെ ശിരസ്സില്‍ ധരിക്കുകയും ചെയ്യുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

രാജയോഗം അഷ്ടാംഗമായി ഭാഗിക്കപ്പെട്ടിരിക്കുന്നു (47)

ആദ്യത്തേതു യമം, അടുത്തതു നിയമം, അനന്തരം ആസനം, പിന്നെ പ്രാണായാമം, തുടര്‍ന്ന് പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണവ. മനസാവാചാകര്‍മ്മണാ ആരെയും ദ്രോഹിക്കാന്‍ യോഗി നോക്കരുത്. കാരുണ്യം മനുഷ്യരുടെ നേര്‍ക്കുമാത്രം പോരാ: അവിടവും കവിഞ്ഞ് സര്‍വ്വ ലോകത്തെയും ആശ്ലേഷിക്കണം. ലേഖനം മുഴുവന്‍ വായിക്കുക »

ബലിയുടെ കഥ (228)

വിരോചനപുത്രനായ ബലി പാതാളത്തിന്റെ രാജാവായിരുന്നു. വിശ്വരക്ഷിതാവായ ശ്രീഹരിയാണു പാതാളത്തിന്റെയും ബലിയുടെയും രക്ഷകര്‍ത്താവ്. ദേവരാജനായ ഇന്ദ്രന്‍പോലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഈ ബലിരാജന്റെ പ്രഭാവത്തിന്റെ തിളക്കത്തില്‍ സമുദ്രങ്ങള്‍പോലും വറ്റിവരണ്ടെന്നപോലെ നിഷ് പ്രഭമായി തോന്നിയിരുന്നു. അദ്ദേഹത്തിന്റെ വെറുമൊരു ദൃഷ്ടി കൊണ്ട് മലകളെപ്പോലും നീക്കാനുള്ള പ്രാഭവം അദ്ദേഹത്തിനുണ്ടായിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഭേദഭാവനകളെ വെടിഞ്ഞ ഭക്തന്‍ എനിക്ക് പ്രിയനാകുന്നു (ജ്ഞാ.12.17)

ഏറ്റവും ശ്രേഷ്ഠമായ ആത്മസാക്ഷാത്കാരം ലഭിക്കുകയും നിഷ്കാമരായി പ്രവര്‍ത്തിക്കുകയും എപ്പോഴും എന്നിലുള്ള ഭക്തിയോടുകൂടി ജീവിക്കുകയും ചെയ്യുന്ന ഒരു ഭക്തന്‍ എന്‍റെ സ്വജനങ്ങളെക്കാളും എനിക്കു പ്രിയങ്കരനാണ്. രാവെന്നും പകലെന്നും പകലോന്‍ പരിഗണിക്കാത്തതുപോലെ നന്മതിന്മകള്‍ തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി അവര്‍ ചിന്തിക്കാറില്ല. ലേഖനം മുഴുവന്‍ വായിക്കുക »

രാജയോഗത്തിനു അടിസ്ഥാനമായ സാംഖ്യദര്‍ശനം (46)

പ്രത്യക്ഷജ്ഞാനം ഉണ്ടാകുന്ന ക്രമം ഇങ്ങനെയാണ്. ഇന്ദ്രിയാര്‍ത്ഥങ്ങളും ബാഹ്യകരണങ്ങളുംകൂടി സമ്പര്‍ക്കത്തില്‍ വരുന്നു. ഈ സ്പര്‍ശങ്ങളെ ബാഹ്യകരണങ്ങള്‍ വഹിച്ചു തലച്ചോറിലുള്ള കേന്ദ്രങ്ങളിലേക്ക്, അഥവാ ഇന്ദ്രിയങ്ങളിലേക്ക് എത്തിക്കുന്നു. ഇന്ദ്രിയങ്ങള്‍ മനസ്സിന് എത്തിച്ചുകൊടുക്കുന്നു; മനസ്സ് ബുദ്ധിക്കു സമര്‍പ്പിക്കുന്നു. ബുദ്ധിയില്‍നിന്നു പുരുഷന്‍ (ആത്മാവ്) അവയെ കൈക്കൊള്ളുന്നു. അപ്പോള്‍ പ്രത്യക്ഷ ജ്ഞാനമുണ്ടാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ആസക്തിയാണ്‌ എല്ലാ ദു:ഖങ്ങള്‍ക്കും കാരണം (227)

“രാമാ, ആസക്തിയാണ്‌ എല്ലാ ദു:ഖങ്ങള്‍ക്കും കാരണം. എല്ലാ ആസക്തികളേയും ഉപേക്ഷിച്ച് അവയിലൊന്നും ആമഗ്നമാവാതിരിക്കുക എന്ന ഒരൊറ്റ മാര്‍ഗ്ഗമേ ബുദ്ധിയുള്ളവര്‍ തിരഞ്ഞെടുക്കൂ.” കൂടുതല്‍ ഇന്ധനമിടുമ്പോള്‍ തീ ആളിക്കത്തും. അതുപോലെ ചിന്തകള്‍ കൂടുതല്‍ ചിന്തകളെയുണ്ടാക്കുന്നു. അവ പെരുകി വളരുന്നതു തടയണമെങ്കില്‍ ചിന്തകള്‍ ഇല്ലാതാക്കുക എന്നതേ വഴിയുള്ളു. ലേഖനം മുഴുവന്‍ വായിക്കുക »

ഭക്തിയുടെ ആഴം അഗാധമാണ് (ജ്ഞാ.12.16)

ഭക്തിയുടെ ആഴം അഗാധമാണ്. എന്നാലും ഭക്തിയില്‍ മുങ്ങുന്ന ഒരുവന്‍ മുങ്ങിമരിക്കുകയില്ല. മരിക്കാതെതന്നെ അവനു മോക്ഷം ലഭിക്കുന്നു. ഗംഗയുടെ പാപംപോലും വിശുദ്ധന്മാരുടെ സ്പര്‍ശനംകൊണ്ട് നീങ്ങിപ്പോകുന്നു. അപ്പോള്‍പ്പിന്നെ അപ്രകാരമുള്ളവരുടെ സഹവാസംകൊണ്ട് എന്തുതന്നെ ശുദ്ധീകരിക്കപ്പെടുകയില്ല? ലേഖനം മുഴുവന്‍ വായിക്കുക »